Star Chat |
Back to home |
|
ഭാഗ്യ"കുപ്പി' തുറന്ന് വിശാഖ്..! |
|
|
ഗണേഷ് രാജിന്റെ ആനന്ദത്തിൽ കുപ്പി എന്ന കഥാപാത്രത്തിലൂടെ പ്രേക്ഷകർക്കു പരമാനന്ദം സമ്മാനിച്ച പുതുമുഖം വിശാഖ് നായർ ഒരുപിടി ചിത്രങ്ങളിലൂടെ സിനിമയിൽ സജീവമാവുകയാണ്. രഞ്ജിത്തിന്റെ പുത്തൻപണത്തിലെ വേഷവും ഗെറ്റപ്പും തികച്ചും വ്യത്യസ്തമെന്ന് വിശാഖ്. ഹാപ്പി വെഡ്ഡിംഗ് സംവിധായകൻ ഒമറിന്റെ ചങ്ക്സിൽ നിറയെ നർമവുമായാണ് വിശാഖിന്റെ വരവ്. ഹാസ്യത്തിന്റെ ന്യൂജൻ മുഖം അജുവർഗീസിനൊപ്പം ഒരു വേഷം എന്ന വിശാഖിന്റെ മോഹവും സഫലമാവുകയാണ്. ടൈപ്പ് കാസ്റ്റ് ആയിപ്പോകാതെ വ്യത്യസ്ത വേഷങ്ങൾ വരുന്നതിനു പിന്നിൽ ദൈവാധീനമെന്ന് വിശാഖ്.... വിശാഖ് നായരുടെ വിശേഷങ്ങളിലേക്ക്... ആനന്ദം 100 ദിവസം ഓടുമെന്നു പ്രതീക്ഷിച്ചിരുന്നോ...? ഈ ഒരു ലെവൽ സക്സസ് പ്രതീക്ഷിച്ചിരുന്നില്ല. പക്ഷേ, നല്ല പടമാണെന്നതിലും ഞങ്ങളുടെ ഭാഗത്തുനിന്നു പറ്റുന്നിടത്തോളം ചെയ്തു എന്നതിലും കോണ്‍ഫിഡൻസ് ഉണ്ടായിരുന്നു. കേരളത്തിനകത്തും പുറത്തുമുള്ള ചെറുപ്പക്കാരായ പ്രേക്ഷകർ ആനന്ദത്തെ ഇത്രത്തോളം സ്വീകരിച്ചതിൽ ഇന്നും സർപ്രൈസ്ഡാണ്. എറണാകുളം പിവിആറിലെ അവസാന ഷോയ്ക്ക് ആനന്ദം ടീമിലെ കൊച്ചിയിലുള്ള എല്ലാവരും ഉണ്ടായിരുന്നു. കഷ്ടപ്പെട്ടതിന്റെ ഫലം കാണാനായതിൽ ഞങ്ങൾക്ക് അഭിമാനമുണ്ട്, എല്ലാവരോടും നന്ദിയുമുണ്ട്. ആനന്ദത്തിൽ നിന്നു നേടിയത്... ഞങ്ങൾ എല്ലാവരും ഒരു ഫാമിലി പോലെ ആയി എന്നതിലാണ് എല്ലാവർക്കും ഏറ്റവുമധികം സന്തോഷം. എല്ലാവരും പുതിയ ആളുകളാണല്ലോ. പക്ഷേ, ആദ്യ സിനിമയിൽത്തന്നെ ഇത്തരം ഒരു കമ്യൂണിറ്റി ക്രിയേറ്റ് ചെയ്യാനായി. എന്റെ തിയറ്റർ സ്റ്റൈൽ ആക്ടിംഗിനു സിനിമയിൽ കുറേ വ്യത്യാസം വരുത്തേണ്ടിവന്നു. സിനിമയുടെ എല്ലാ ഡിപ്പാർട്മെന്റിൽ നിന്നും പല കാര്യങ്ങളും പഠിക്കാനായി. ഗണേഷേട്ടൻ, സച്ചിനേട്ടൻ, ആനന്ദേട്ടൻ, വീനീതേട്ടൻ, അഭിനവ് ചേട്ടൻ... എല്ലാവരും സിനിമാകാര്യങ്ങൾ ഷെയർ ചെയ്യാനും പരസ്പരമുള്ള വളർച്ചയ്ക്കു പിന്തുണ നല്‍കാനും തയാറായിരുന്നു. രഞ്ജിത്തിന്റെ പുത്തൻപണത്തിലേക്ക്... ഇതുപോലെ ഒരു ലെജൻഡറി ടീമിനൊപ്പം വർക്ക് ചെയ്യാനാകുമെന്ന് ഒരിക്കലും വിചാരിച്ചിരുന്നില്ല. പുത്തൻപണത്തിലെ അസോസിയേറ്റ് ഡയറക്ടർ ശ്യാംജിത്താണ് അതിലെ റോളിനെക്കുറിച്ചു സൂചിപ്പിച്ചതും രഞ്ജിത്ത്സാറിനെ കാണാൻ നിർദേശിച്ചതും. ഞാൻ വളരെയധികം ഷോക്ഡ് ആയിരുന്നു. ആനന്ദത്തിലെ എന്റെ പെർഫോമൻസ് ഇഷ്ടമായതായി പടം ഇറങ്ങിയപ്പോൾ ശ്യാംജിത്ത് വിളിച്ചു പറഞ്ഞിരുന്നു. അടുത്തദിവസം രഞ്ജിത്ത് സാറിനെ നേരിൽകണ്ടു. കുപ്പി എന്ന കാരക്ടറിൽ നിന്നു ഏറെ വ്യത്യസ്തമായ കാരക്ടർ. ചെയ്യാൻ തയാറാണോ എന്നു രഞ്ജിത്ത് സാർ ചേദിച്ചു. അദ്ദേഹത്തിന്റെ പ്രോജക്ടിൽ വർക്ക് ചെയ്യാൻ അവസരം കിട്ടുന്നതുതന്നെ വലിയ ഭാഗ്യമാണെന്നു ഞാൻ. മലയാളത്തിൽ ഇതേവരെ കാണാത്ത ടൈപ്പിലുള്ള സ്റ്റോറിയും സ്ക്രിപ്റ്റുമാണ് പുത്തൻപണത്തിൽ അവതരിപ്പിക്കുന്നത്. രഞ്ജിത്ത് സാർ പറഞ്ഞതുപോലെ ക്ലാസും മാസും - രണ്ടുമുള്ള സബ്ജക്ടാണ്. പുത്തൻപണത്തിലെ കഥാപാത്രത്തെക്കുറിച്ച്... പുത്തൻപണത്തിലെ കാരക്ടർ, ലുക്ക് എന്നിവ പുറത്തുവിടരുതെന്നാണ് രഞ്ജിത്ത് സാറിന്റെ നിർദേശം. അതുകൊണ്ടാണ് ഫോട്ടോ പോസ്റ്റ് ചെയ്യാതിരുന്നത്. കുപ്പിയിൽ നിന്നു തികച്ചും വ്യത്യസ്തമായ കഥാപാത്രത്തെ ആളുകൾ എങ്ങനെ സ്വീകരിക്കുമെന്ന കാര്യത്തിൽ ടെൻഷനുണ്ട്. കുപ്പി എന്ന കാരക്ടർ ഏറെ ലവബിൾ, ജോവിയൽ കാരക്ടർ ആയതിനാൽ എല്ലാവരും സ്വീകരിച്ചു. എന്നാൽ ടൈപ്പ് കാസ്റ്റ് ആയിപ്പോകുമോ എന്ന കാര്യത്തിൽ എനിക്ക് ഏറെ പേടിയുണ്ടായിരുന്നു. പക്ഷേ, രണ്ടാമത്തെ ചിത്രത്തിൽ തന്നെ ഇതുപോലെ വ്യത്യസ്തമായ ഒരു കാരക്ടർ ചെയ്യാനായി എന്നതു ദൈവാനുഗ്രഹം. കോമഡി എനിക്കു ചെയ്യാൻ വലിയ ഇഷ്ടമാണ്. പുത്തൻപണത്തിലെ ഗെറ്റപ്പിൽ മേക്കോവർ ഉണ്ട്. ആനന്ദത്തിന്റെ അത്രയും സ്ക്രീൻടൈം എനിക്കു പുത്തൻപണത്തിലില്ല. പക്ഷേ, കഥയിൽ നിർണായകമായ ഒരു കഥാപാത്രമാണ്. എറെ പ്രാധാന്യമുള്ള കഥാപാത്രം. വെൽ പോസിഷൻഡ് ആയ കാരക്ടർ. മമ്മൂക്കയ്ക്കൊപ്പം ഒരു കോംബിനേഷൻ സീനും കിട്ടിയതിനാൽ പുത്തൻപണം വലിയ അനുഭവം തന്നെയായിരുന്നു. ഗണേഷ് രാജ് എന്ന സ്കൂളിൽ നിന്ന് രഞ്ജിത്തിന്റെ സ്കൂളിലേക്ക്... അതിൽ താരതമ്യങ്ങളില്ല. അതു പൂർണമായും വ്യത്യസ്തയുള്ള ഫിലിം മേക്കിംഗ് സ്റ്റൈലാണ്. ഗണേഷേട്ടന്റെ സെറ്റ് യംഗ് സെറ്റ് ആയിരുന്നതാൽ അതിന്റെ ഒരു വൈബ് എപ്പോഴും ഉണ്ടായിരുന്നു. ഷോട്ടിനിടയിൽ വേണ്ടരീതിയിൽ ഇംപ്രോവൈസ് ചെയ്യാനും അങ്ങോട്ടു സജഷൻസ് പറയാനും എന്റെ ഇൻപൂട്ട് കൊടുക്കാനുമൊക്കെയുള്ള സ്പേസ് ഉണ്ടായിരുന്നു. പക്ഷേ, രഞ്ജിത്ത് സാറിന്റെ സെറ്റിലാകുന്പോൾ അങ്ങനെ ചെയ്യാൻ തോന്നില്ല. അദ്ദേഹത്തിന്റെ സെറ്റിൽ അങ്ങനെ ചെയ്യേണ്ട ആവശ്യവുമില്ല. അത്തരം ഒരു റെസ്പക്ട് ആണല്ലോ ഉണ്ടാവുക. അത്രയും സീനിയറായ ഒരു ഡയറക്ടിനൊപ്പം വർക്ക് ചെയ്യുന്പോൾ അദ്ദേഹം പറഞ്ഞുതരുന്ന രീതിയും അദ്ദേഹത്തിന് ആ സീനിൽ നിന്നുള്ള പ്രതീക്ഷകളും കൃത്യമായി വ്യക്തമാണ്. അദ്ദേഹം പറയുന്ന കാര്യം അതുപോലെതന്നെ ചെയ്തുകൊടുത്താൽ മതി. പുത്തൻപണത്തിൽ സ്ക്രിപ്റ്റ് നേരത്തേ വായിക്കാൻ കിട്ടിയില്ല. സെറ്റിലെത്തി മേക്കപ്പ് ചെയ്തുകൊണ്ടിരിക്കുന്പോൾ അന്നെടുക്കുന്ന സീനുകളും ഡയലോഗുകളും ഉൾപ്പെടുത്തിയ പേപ്പർ അസോസിയേറ്റ് ഡയറക്ടർ കൊണ്ടുവന്നു തന്നിരുന്നു. ഷോട്ടടുക്കുന്ന സ്ഥലത്തേക്ക് എത്തുന്പോഴാണ് രഞ്ജിത്ത് സാർ കാര്യങ്ങൾ വിശദമാക്കിത്തരുന്നത്. ഗണേഷേട്ടന്റെ സെറ്റിൽ നമ്മുടെ സൈഡിൽ നിന്നു നമുക്കു കുറേ കാര്യങ്ങൾ ചെയ്യാനുള്ള ഫ്രീഡമുണ്ടായിരുന്നു. ഡയലോഗ് ഈ രീതിയിൽ പറയണം, ഈ ഒരു വാക്കു പറയുന്പോൾ അങ്ങോട്ടു തിരിഞ്ഞുനോക്കണം, സ്റ്റെപ്സ് എടുക്കുന്പോൾ ഒരു പ്രത്യേക ദിശ നോക്കിപ്പറയണം... എന്നിങ്ങനെ ഡീറ്റയിൽഡ് ഡയറക്ഷൻ ആയിരുന്നു രഞ്ജിത്ത് സാറിന്റെ സെറ്റിൽ. ഏറെ പർട്ടിക്കുലർ. പെട്ടെന്ന് അതിലേക്ക് ഇറങ്ങിച്ചെല്ലാൻ കുറച്ചു പ്രയാസമുണ്ടായിരുന്നു. പക്ഷേ, അത്തരം ഒരു സ്കൂളിൽ വർക്ക് ചെയ്യുന്പോൾ ആ ഒരു ഡയറക്ഷൻ സ്റ്റൈലിനൊത്ത് ഒരാക്ടർ എന്ന നിലയിൽ ചെയ്യാനാകണമല്ലോ എന്നു ചിന്തിച്ചപ്പോൾ കാര്യങ്ങൾ എളുപ്പമായി. സംവിധായകൻ രഞ്ജിത്തിനൊപ്പമുള്ള അനുഭവങ്ങൾ.... രഞ്ജിത്ത് സാർ ഫ്രണ്ട്ലിയാണ്, അദ്ദേഹത്തിന്റെ സ്റ്റൈലിൽ ആണെന്നുമാത്രം. മാൻ ഓഫ് ഫ്യൂ വേഡ്സ് എന്നു പറയാമെങ്കിൽ അതിന്റെ നിർവചനമാണ് അദ്ദേഹം. അനാവശ്യസംസാരങ്ങളില്ല. എന്നോട് ഇങ്ങോട്ടു സംസാരിക്കുന്പോൾ അങ്ങോട്ടു സംസാരിക്കാനും ഇടം തരും. എന്നാലും ഷോട്ടിനിടെ അടുത്തുപോയി തമാശ പറഞ്ഞു നിൽക്കാൻ തോന്നില്ല, അദ്ദേഹവും അതു പ്രതീക്ഷിക്കുന്നുണ്ടാവില്ല. അത്രയും സീരിയസായി സിനിമയെ കാണുന്ന ഒരാളാണ് അദ്ദേഹം എന്നതുകൊണ്ടുതന്നെ അതിനൊന്നും പോകില്ല. ഷോട്ടില്ലാത്ത സമയത്ത് രസകരമായ നിമിഷങ്ങൾ അദ്ദേഹവുമായി ഉണ്ടായിട്ടുണ്ട്. അദ്ദേഹം കളിയായി എന്റെ തലയ്ക്കു പിന്നിൽ തോക്കുചൂണ്ടി നിൽക്കുന്ന ഒരു പടം അടുത്തിടെ ഞാൻ പോസ്റ്റ് ചെയ്തിരുന്നു. അദ്ദേഹത്തിനാവും വിധം എന്നെ കംഫർട്ടബിളാക്കാൻ നോക്കി എന്നു പറയാം. പുത്തൻപണം സെറ്റ് അനുഭവങ്ങൾ... മമ്മൂട്ടി സാർ, ഇന്ദ്രൻസ് ചേട്ടൻ, സിദ്ധിക് സാർ എന്നിവർക്കൊപ്പമായിരുന്നു എനിക്കു കോംബിനേഷനുകൾ. ഇത്രയും സീനിയറായ ആക്ടറാണെങ്കിസും ഇന്ദ്രൻസ് സാറിന്റെ എളിമയും ലാളിത്യവും വിനയത്തോടെയുള്ള സംസാരവും പെരുമാറ്റവും എന്നെ ഏറെ ആകർഷിച്ചു. അദ്ദേഹവുമൊത്തുള്ള സീൻ കേട്ടപ്പോൾത്തന്നെ ഞങ്ങൾതമ്മിൽ നല്ല ഒരു കെമിസ്ട്രി ക്രിയേറ്റ് ചെയ്യാനായി. സിദ്ധിക് സാറിനൊടും അങ്ങോട്ടു ചെന്നു സംസാരിക്കാൻ ബഹുമാനം മൂലമുള്ള പേടിയുണ്ടായിരുന്നു. ആനന്ദം കണ്ട ശേഷം സിദ്ധിക് സാർ ഗണേഷേട്ടനെ വിളിച്ചു വിശദമായി സംസാരിച്ചതായി ഞാൻ അറിഞ്ഞിരുന്നു. പൂജയുടെ അന്ന് അദ്ദേഹം ഇങ്ങോട്ടു വന്നു സംസാരിച്ചപ്പോൾ ഞാൻ ഷോക്ഡ് ആയിപ്പോയി. ആനന്ദം കണ്ടുവെന്നും ഇഷ്ടപ്പെട്ടുവെന്നും നല്ല പെർഫോമൻസായിരുന്നുവെന്നും പറഞ്ഞു. സീനിനു മുന്‍പ് സിദ്ധിക് സാറുമായി ആക്ടിംഗിനെക്കുറിച്ചു തുറന്നു സംസാരിക്കാനായി. അവിടെനിന്നും പല കാര്യങ്ങളും പഠിക്കാനായി. സ്കൂൾകാലം മുതൽ ആരാധനയോടം കണ്ട താരങ്ങൾ സെറ്റിൽ ഇങ്ങോട്ടുവന്നു സംസാരിക്കുക എന്നതു വലിയ ഭാഗ്യം തന്നെയായിരുന്നു. ജോയ് മാത്യു സാർ, സുരേഷ് കൃഷ്ണ സാർ തുടങ്ങിയവരുമുണ്ട് പുത്തൻപണത്തിൽ. ഒരാഴ്ച ഗോവയിലുണ്ടായിരുന്നു. സെറ്റിലെ സീനിയർ താരങ്ങളോട് അങ്ങോട്ട് ഇടിച്ചുകയറിച്ചെന്നു സംസാരിക്കാൻ അവരോടുള്ള ബഹുമാനം അനുവദിച്ചില്ല. പ്രാഞ്ചിയേട്ടനിലുണ്ടായിരുന്ന ഗണപതി, ലോഹത്തിലുണ്ടായിരുന്ന നിരഞ്ജന തുടങ്ങി ചെറുപ്പക്കാരുടെ ഒരു കൂട്ടവും അവിടെ ഉണ്ടായിരുന്നു. വളരെ എക്സ്പീരിയൻസ്ഡ് ആയ, തിയറ്റർ ആർട്ടിസ്റ്റായ പുതുമുഖം സ്വരാജ് ഗ്രാമിക കൂടി ഞങ്ങൾക്കൊപ്പം പുത്തൻപണത്തിൽ അഭിനയിച്ചിട്ടുണ്ട്. ഏപ്രിൽ ഏഴിനാണു പുത്തൻപണത്തിന്റെ റിലീസ്. മമ്മൂട്ടിയുമായുള്ള കോംബിനേഷൻ സീൻ... മമ്മൂട്ടി സാറുമായുള്ള കോംബിനേഷൻ സീൻ ഗോവയിൽവച്ചാണ് ഷൂട്ട് ചെയ്തത്. അവിടെ വച്ചാണ് അദ്ദേഹത്തെ ആദ്യമായി നേരിൽ കണ്ടത്. അദ്ദേഹം ആനന്ദം കണ്ടിരുന്നുവെന്ന് അദ്ദേഹത്തിന്റെ ഒരു അസിസ്റ്റന്റു വഴി ഞാൻ നേരത്തേ അറിഞ്ഞിരുന്നു. ഈ സിനിമയിൽ എനിക്കു വ്യത്യസ്തയുളള ലുക്ക് ആയതിനാൽ അദ്ദേഹം ആദ്യം എന്നെ തിരിച്ചറിഞ്ഞില്ല. എന്നെ അടുത്തുവിളിച്ച് ആരാണെന്നു തിരക്കി. പേര് വിശാഖ് എന്നാണെന്നും ആനന്ദം എന്ന പടത്തിൽ അഭിനയിച്ചിട്ടുണ്ടെന്നും പറഞ്ഞപ്പോൾ അദ്ദേഹത്തിന് എന്നെ മനസിലായി. വ്യക്തിപരമായ കുറേ കാര്യങ്ങൾ എന്നോടു ചോദിച്ചു. ഞാൻ അദ്ദേഹത്തിന്റെ അനുഗ്രഹം വാങ്ങി. വളരെ ഫ്രണ്ട്ലി ആയിരുന്നു ആ കൂടിക്കാഴ്ച. ഒരു മെഗാസ്റ്റാറിനൊപ്പം ജോലി ചെയ്യുന്പോൾ നമുക്ക് റെസ്പെക്റ്റ് ഉണ്ടാകുമല്ലോ. പക്ഷേ, പിള്ളേരായതിനാൽ ഞങ്ങളെ റിലാക്സാക്കാൻ വേണ്ടി അദ്ദേഹം കാഷ്വൽ ആയാണു പെരുമാറിയത്. മമ്മൂട്ടി സാറുമായുള്ള സീൻ ഷൂട്ടിനു ശേഷം ഞങ്ങൾ അവിടെ മാറിനിന്നു സംസാരിക്കുകയായിരുന്നു. അപ്പോൾ അദ്ദേഹം ഞങ്ങളുടെ അടുത്തേക്കു വന്ന് കസേരയിൽ ഇരുന്നു. സീനിനെക്കുറിച്ചു സംസാരിച്ചു. അദ്ദേഹത്തിന്റെ മുൻ സിനിമകളിൽ ഇത്തരം സീൻ ഷൂട്ട് ചെയ്തപ്പോഴുള്ള എക്സ്പീരിയൻസ് ഞങ്ങളുമായി ഷെയർ ചെയ്തു. അദ്ദേഹം ഇങ്ങോട്ടു വന്നു സംസാരിക്കുമ്പോഴും അദ്ദേഹമാണു കൂടുതൽ സംസാരിച്ചത്. അങ്ങോട്ട് ഒന്നും പറയാൻ തോന്നില്ല. മമ്മൂട്ടി സാർ പറയുന്നതു കേട്ടിരിക്കുക. അത്രേയുള്ളൂ. ഒമറിന്റെ ചങ്ക്സിൽ, വീണ്ടും കോളജിലേക്ക്... ഹാപ്പി വെഡിംഗ് ചെയ്ത ഒമറിക്കയാണ് ചങ്ക്സിന്റെ കഥയും സംവിധാനവും. വീണ്ടും കോളജിലേക്കു തിരിച്ചുവരികയാണ്. ചങ്ക്സിന്റെ പ്രൊഡക്ഷൻ കണ്‍ട്രോളറായ സഞ്ജു വൈക്കം എന്നെ വിളിക്കുകയായിരുന്നു. തുടർന്ന് ഒമറിക്കയെ നേരിൽ കണ്ടു കഥ കേട്ടു. മെക്കാനിക്കൽ എൻജിനിയറിംഗ് ഡിപ്പാർട്ട്മെന്റിനെക്കുറിച്ചുള്ള കഥയാണ്. എൻജിനിയറിംഗ് പഠിച്ചപ്പോൾ ഞാനും മെക്കനിക്കൽ എൻജിനിയറിംഗ് വിദ്യാർഥിയായിരുന്നു. അതിനാൽ ചങ്ക്സിൽ വന്നിരിക്കുന്ന കുറേ കാര്യങ്ങൾ എന്റെ അനുഭവങ്ങളുമായി ബന്ധമുള്ളതായിരുന്നു. സ്ക്രിപ്റ്റ് വായിച്ച ശേഷം കാരക്ടറിനെക്കുറിച്ചും എന്റെ ലുക്കിനെക്കുറിച്ചും അദ്ദേഹവുമായി തുറന്നു സംസാരിച്ചു. ചങ്ക്സിൽ ആദ്യാവസാനമുള്ള കഥാപാത്രമാണ്. ബാലു വർഗീസാണു നായകൻ. പുത്തൻപണത്തിൽ അഭിനയിച്ച ഗണപതിയാണ് ചങ്ക്സിലെ മറ്റൊരു താരം. കൂടാതെ കോമഡിയെ സംബന്ധിച്ചിടത്തോളം ഞാൻ ഐഡിയൽ ആയി കാണുന്ന ധർമജൻ ചേട്ടനൊപ്പം അഭിനയിക്കുന്നതു രസകരമായി തോന്നുന്നു. ഈ പടത്തിൽ ഞങ്ങളുടെ ഗ്യാംഗിലെ മെയിൻ മെന്പറാണ് അദ്ദേഹം. അദ്ദേഹവുമൊന്നിച്ച് ഈ പടത്തിൽ കുറേ സീനുകളുണ്ട്. അദ്ദേഹവുമായി വർക്ക് ചെയ്യുന്നതു നല്ല അനുഭവമായി തോന്നുന്നു. ഹണിറോസാണു നായിക. മെറീന മൈക്കിളും ഒരു സുപ്രധാന റോളിലെത്തുന്നു. കോമഡി ആംഗിളിലാണ് സ്ക്രിപ്റ്റ് ചെയ്തിരിക്കുന്നത്. ആദ്യാവസാനം നർമത്തിൽ സഞ്ചരിക്കുന്ന പടമാണു ചങ്ക്സ്. കഥയുടെ 70 ശതമാനം കേരളത്തിലാണു നടക്കുന്നത്. ബാക്കിയുള്ള ഭാഗം ഗോവയ്ക്ക് ട്രിപ്പ് പോകുന്നതായിട്ടാണ്. അങ്ങനെ വീണ്ടും ഗോവ. ആദ്യം ആനന്ദത്തിൽ. പിന്നെ പുത്തൻപണത്തിൽ ഇപ്പോൾ ചങ്ക്സിൽ. വേണമെങ്കിൽ നീ ഗോവയിൽ ഒരു വീടെടുത്തിട്, അതാവും നല്ലത്. ഇങ്ങനെ പോയിവരേണ്ട ആവശ്യമില്ലല്ലോ എന്ന് വീട്ടിൽ അമ്മ കളിയായി പറയാറുണ്ട്. വീട്ടുകാരുടെ പരിഭവം മാറിയോ...? വീട്ടിൽ എല്ലാവരും ഹാപ്പിയാണ്. 100 ശതമാനം സപ്പോർട്ടാണ് ഇപ്പോൾ. പടങ്ങൾ സൂക്ഷിച്ചു സെലക്ട് ചെയ്യണമെന്നു മാത്രമാണ് വീട്ടിൽ നിന്നുള്ള നിർദേശം. സെലക്ഷനിൽ ഇടപെടാറില്ല. നിയന്ത്രിക്കാറുമില്ല. കുപ്പി എന്ന പേര് ഇപ്പോഴും തുടരുന്നുണ്ടോ...? ആദ്യത്തെ കുറച്ചുദിവസം കുപ്പി എന്ന പേരുണ്ടായിരുന്നു. പുതിയ സിനിമകളിലെ കാരക്ടറുകൾ ചെയ്തു തുടങ്ങിയപ്പോൾ പതുക്കെ അതു മാറി. അതു നല്ല കാര്യമെന്നാണ് എനിക്കു തോന്നുന്നത്. സെറ്റിൽ ഇപ്പോൾ വിശാഖ് എന്ന പേരു തന്നെയാണ് വിളിക്കുന്നത്. മറ്റു പുതിയ പ്രോജക്ടുകൾ... രണ്ടു പ്രോജക്ടുകൾ കൂടി ചർച്ചയിലാണ്. ഹണീ ബീ 2.5 നു ശേഷം ആസിഫ് അലിയുടെ സഹോദരൻ അസ്കർ അലി നായകനാകുന്ന ചെന്പരത്തിപ്പൂവ് എന്ന ചിത്രത്തിൽ ഒരു വേഷം ചെയ്യാൻ സാധ്യതയുണ്ട്. അജുവർഗീസ്, ജൂഡ് ആന്റണി ജോസഫ് എന്നിവരൊക്കെയുള്ള ഐശ്വര്യവിലാസം ഗുണ്ടാസംഘം എന്ന പ്രോജക്ട് കമിറ്റ് ചെയ്തു. അജുചേട്ടനൊപ്പം വർക്ക് ചെയ്യണമെന്നു കുറേ നാളായി ആഗ്രഹിക്കുന്നു. ഒരു ദിവസം ഒന്നിച്ചു വർക്ക് ചെയ്യാം എന്ന് അജുചേട്ടനും പറഞ്ഞിരുന്നു. ആ അവസരം ലഭിക്കുമെന്നതിൽ ഹാപ്പിയാണ്. ആനന്ദം ടീം ഇപ്പോൾ എവിടെയാണ്...? റോഷൻ മാത്യു രണ്ടു പ്രോജക്ടുകൾ കമിറ്റ് ചെയ്തു. പി.ടി. കുഞ്ഞുമുഹമ്മദിന്റെ വിശ്വാസപൂർവം മൻസൂർ, കടങ്കഥ എന്നീ പടങ്ങളിൽ. അരുണിനും ഓഫറുകളുണ്ട്. സമീപഭാവിയിൽ തന്നെ പ്രോജക്ട് കമിറ്റ് ചെയ്യും. സിദ്ധിയും തോമസും ബംഗളൂരുവിൽ പഠനം തുടരുന്നു. അനാർക്കലി രണ്ടു പടങ്ങൾ കമിറ്റ് ചെയ്തു. ഒരെണ്ണം വലിയ പ്രോജക്ടാണ്- പൃഥ്വിരാജിനൊപ്പം വിമാനത്തിൽ. അന്നു തത്കാലം പടങ്ങൾ കമിറ്റ് ചെയ്തിട്ടില്ല. അരുണും ഞാനും കൂടി ഇടയ്ക്കു മാതൃഭൂമി ആരോഗ്യമാസികയ്ക്കുവേണ്ടി ആഡ് ചെയ്തിരുന്നു. ഗണേഷേട്ടനും സച്ചിൻചേട്ടനും അടുത്ത പ്രോജക്ടിന്റെ കാര്യങ്ങൾക്കായി ബംഗളൂരുവിലേക്കു ഷിഫ്റ്റായി. വിനീതേട്ടനുമായി ഇപ്പോഴും ടച്ച് ഉണ്ട്. എങ്ങനെ പുതിയ സിനിമകൾ സെലക്ട് ചെയ്യണം എന്ന കാര്യത്തിൽ സംശയം തോന്നുന്പോൾ വിളിക്കാറുള്ള ആളുകളിൽ ഒരാളാണ് വിനീതേട്ടൻ. ഗണേഷേട്ടൻ, ആനന്ദേട്ടൻ, വിനീതേട്ടൻ... എന്നിവരൊക്കെയാണ് ഞങ്ങളുടെ മെന്റേഴ്സായിട്ടുള്ളവർ. ആനന്ദത്തിലെ ഏഴു പേരും ഒന്നിക്കുന്ന ഒരു സിനിമ വരുമോ...? അങ്ങനെയൊന്നും ആലോചിച്ചിട്ടില്ല. ഇനി എല്ലാവരെയും ഉൾപ്പെടുത്തി ഒരു പടം എന്നതു കുറച്ചു പാടായിരിക്കും. ആനന്ദത്തിൽ കോളജ് ആയിരുന്നതുകൊണ്ട് എളുപ്പമായിരുന്നു. പക്ഷേ, സംഭവിച്ചാൽ അതു നല്ലകാര്യം. ഭാവിയിൽ എപ്പോഴെങ്കിലും ആനന്ദത്തിന്റെ സീക്വലോ മറ്റോ ചിലപ്പോൾ വന്നേക്കാം. ഗണേഷേട്ടനൊപ്പം ഇനിയും വർക്ക് ചെയ്യണമെന്ന് ആഗ്രഹമുണ്ട്. അദ്ദേഹം കഥയെഴുതി അതിന്റെ ഒരു രൂപമാകുന്പോൾ അറിയാം എങ്ങനെയാണു കാര്യങ്ങളെന്ന്. പക്ഷേ, അടുത്ത സിനിമയുടെ ബേസിക് ത്രഡിനെക്കുറിച്ച് ഞങ്ങൾക്കെല്ലാവർക്കും അറിയാം. എന്നാലും അതിനുവേണ്ടി ആക്ടേഴ്സിനെ ഇതേവരെ ഗണേഷേട്ടൻ നിശ്ചയിച്ചിട്ടില്ല. ആരെയും മനസിൽ കണ്ട് എഴുതുന്ന റൈറ്റർ അല്ല ഗണേഷേട്ടൻ. മമ്മൂട്ടിക്കൊപ്പം അഭിനയിച്ചു. എന്നാണ് മോഹൻലാലിനൊപ്പം...? സിനിമയിലെത്തുന്പോൾ മമ്മൂട്ടി സാറിനും ലാൽ സാറിനുമൊപ്പം അഭിനയിക്കണം എന്നുള്ളതു വലിയ സ്വപ്നമാണല്ലോ. മമ്മൂട്ടി സാറിനൊപ്പം എങ്ങനെയോ വന്നുകയറിയ ഒരു അവസരമായിരുന്നു പുത്തൻപണത്തിൽ. ഞങ്ങളാരും പ്രതീക്ഷിക്കാത്ത ഒരു അവസരമായിരുന്നു അത്. ഷാഫി ചെമ്മാടിനൊപ്പം മുന്തിരിവള്ളികളുടെ സെറ്റിൽ പോയി ഞങ്ങൾ ലാൽ സാറിനെ കണ്ടിരുന്നു. ഒന്നിച്ചു ഫോട്ടോയുമെടുത്തിരുന്നു. ലാൽ സാറിനൊപ്പം അഭിനയിക്കണം എന്നതും വലിയൊരു സ്വപ്നമാണ്. അത് എപ്പോഴെങ്കിലും ഭാഗ്യം പോലെ നടക്കുകയാണെങ്കിൽ കൊള്ളാം. എല്ലാ ദൈവാധീനം. ടി.ജി.ബൈജുനാഥ്
|
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner. |
|
|
|
|
|
|
|
|
|
അടിപൊളി ജീവിതം
|
ചെറുപ്പത്തിൽ സിനിമാക്കാർ എന്നു പറഞ്ഞാൽ തങ്ങളുടെ വെള്ളത്തൂവൽ ഗ്രാമത്തിൽ ഷൂട്ടി
|
|
അർഥനയായി അഭിനയം!
|
പതിനൊന്നാം ക്ലാസില്‍ പഠിക്കുമ്പോള്‍ ടെലിവിഷന്‍ അവതാരകയായിട്ടായിരുന്നു അര്‍ഥ
|
|
|
ചിൽ ത്രിൽ മഞ്ഞുമ്മൽ
|
ഞങ്ങള്‍ക്കും ഒരു സര്‍വൈവല്‍ ത്രില്ലറായിരുന്നു ഇതിന്റെ ഷൂട്ടിംഗ്! കൊടൈക്കനാലി
|
|
മുബിൻ-റാഫിയുടെ മകൻ
|
കോമഡി രാജാക്കന്മാരായ റാഫിയും നാദിര്‍ഷയും ആദ്യമായി ഒന്നിക്കുമ്പോള്‍ സമ്പൂര്‍ണ
|
|
|
ശങ്കർ വണ്ടർഫുൾ
|
ഒരിടവേളയ്ക്കു ശേഷം എണ്‍പതുകളിലെ റൊമാന്റിക് ഹീറോ ശങ്കര്‍ പണിക്കർ ഒരുവാതില്‍
|
|
മമിതലു പ്രേമലു
|
മമിത ബൈജു-നസ്ലെന് പെയര്‍ ആദ്യമായി സ്ക്രീനിലെത്തിയ ചിത്രമാണ് ഗിരീഷ് എ.ഡി. സം
|
|
|
സചിത്രം സുചിത്ര
|
നാലു വര്‍ഷം മുമ്പ് സംപ്രേഷണം ചെയ്ത വാനമ്പാടി എന്ന ടെലിവിഷന്‍ പരമ്പരയും അതിലെ പ
|
|
|
ജാഫർ ഇടുക്കിയുടെ ഓഫർ
|
2002ല്‍ ഓകെ ചാക്കോ കൊച്ചിന് മുംബൈ എന്ന സിനിമയിലൂടെ വെള്ളിത്തിരയിലെത്തിയ ജാഫര്‍
|
|
|
|
|
കളർഫുൾ ജഗദീഷ്
|
കോമഡി വേഷങ്ങളില്നിന്നു സ്വഭാവവേഷങ്ങളിലേക്കു ജഗദീഷിന്റെ ചുവടുമാറ്റം രഞ്ജി
|
|
|
നരേന് ഹാപ്പിയാണ്
|
എറണാകുളം മറൈന്‍ ഡ്രൈവില്‍ കായലിന് അഭിമുഖമായുള്ള ഫ്ലാറ്റിലെത്തുമ്പോള്‍ നടന്
|
|
|
|
ശേഷം സ്ക്രീനില്‍ കല്യാണി!
|
മലപ്പുറത്തിന്റെ ഫുട്ബോള്‍ ആവേശം ഒട്ടും ചോരാതെ നിമിഷങ്ങളെ തീപിടിപ്പിക്കുന്ന മമ്പറത്തിന്റെ അനൗണ്സര്
|
|
|
|
|
|
|