Home   | Editorial   | Leader Page Article   | Local News   | Kerala   | National   | International   | Business   | Sports   | Obituary   | NRI News   | Big Screen   | Health
Star Chat
Back to home
"ടേക്ക് ഓഫ് - നഴ്സുമാരുടെ മോചനദൗത്യത്തിന്‍റെ കഥ'
"ടേക്ക് ഓഫിന്‍റേത് മലയാളത്തിൽ ഇതുവരെ പറയാത്ത ഒരു പ്രമേയമാണ്. ആഭ്യന്തരകലാപത്തെ തുടർന്ന് ഇറാക്കിൽ അകപ്പെട്ടുപോയ കുറേ മലയാളി നഴ്സുമാരുടെ മോചനദൗത്യമാണു പ്രമേയം. അത്തരത്തിൽ 2014 ൽ ഇറാക്കിൽ നടന്ന ഒരു യഥാർഥ സംഭവത്തെ ആസ്പദമാക്കി ചെയ്ത സിനിമയാണ്. അതിനൊടൊപ്പം തന്നെ നഴ്സുമാരുടെ യഥാർഥ ജീവിതവും അതിലേക്കുള്ള ഒരെത്തിനോട്ടവുമാണ് ടേക്ക് ഓഫ്...' എഡിറ്റർ മഹേഷ് നാരായണൻ സംവിധാനം ചെയ്ത ആദ്യചിത്രം ടേക്ക് ഓഫിന്‍റെ വിശേഷങ്ങൾ പങ്കുവയ്ക്കുകയാണ് ചിത്രത്തിൽ ഷഹീദായി വേഷമിട്ട കുഞ്ചാക്കോ ബോബൻ.

ടേക്ക് ഓഫ് പറയുന്നത്...

ഞാനും പാർവതിയും നഴ്സുമാരായിട്ടാണു വേഷമിടുന്നത്. ഞങ്ങൾ ജോലിക്കായി ഇറാക്കിലേക്കു പോകുന്നു. യുദ്ധത്തെയും ആഭ്യന്തര കലാപത്തെയും തുടർന്ന് ഞങ്ങൾ ഉൾപ്പെടെ അവിടെ കുടുങ്ങിപ്പോയ ഒരു സംഘം നഴ്സുമാരുടെ മോചനദൗത്യത്തിന്‍റെ ത്രില്ലിംഗായ കുറേ നിമിഷങ്ങളും സംഭവങ്ങളുമൊക്കെയാണ് വാസ്തവത്തിൽ ടേക്ക് ഓഫ്.



രാജേഷ്പിള്ള ഫിലിംസിന്‍റെ ആദ്യചിത്രം എന്ന നിലയിലുള്ള പ്രതീക്ഷകൾ..

രാജേഷ്പിള്ളയുടെ വിയോഗശേഷം അദ്ദേഹത്തോടു സ്നേഹമുളളവർ പെട്ടെന്നു കൂടി തീരുമാനിച്ചതിന്‍റെ ഫലമാണ് ഇങ്ങനെ ഒരു സിനിമ. മേഘ രാജേഷ്പിള്ള നേതൃത്വം നല്കുന്ന രാജേഷ്പിള്ള ഫിലിംസുമായി ചേർന്നാണ് ടേക്ക് ഓഫിന്‍റെ നിർമാണം. ആന്‍റോ ജോസഫും ഷെബിൻ ബെക്കറുമാണ് നിർമാതാക്കൾ. 2011 ൽ വന്ന ട്രാഫിക് മലയാളസിനിമയ്ക്ക് ഒരു ചെയ്ഞ്ച് തന്നതുപോലെയുള്ള ഒരു ഫീൽ 2017ൽ ടേക്ക്ഓഫ് വരുന്പോൾ നമുക്കു കിട്ടുന്നുണ്ട്. കാരണം, മേക്കിംഗിലും ടെക്നിക്കൽ കാര്യങ്ങളിലും പ്രമേയത്തിലുമൊക്കെ അതുമായി ഏറെ സാദ്യശ്യങ്ങൾ കാണുന്നുണ്ട്.



ട്രാഫിക് റിയൽ ലൈഫ് സംഭവം തന്നെയാണ്. മനുഷ്യഹൃദയം ഒരു സ്ഥലത്തു നിന്നു റോഡ് മാർഗേണ മറ്റൊരു സ്ഥലത്ത് എത്തിക്കുകയും അതു മറ്റാരാളിൽ തുന്നിപ്പിടിക്കുന്നതുമാണ് ട്രാഫിക്. അത് ഇന്ത്യയിൽ നടന്ന സംഭവമാണ്. ടേക്ക്ഓഫിലേക്കു വരുന്പോൾ കലാപത്തിൽ കുടുങ്ങിയ ഒരു കൂട്ടം നഴ്സുമാരെ അന്യരാജ്യത്തുനിന്ന് ഇന്ത്യയിലേക്കു കൊണ്ടുവരുന്പോൾ നേരിടുന്ന പ്രശ്നങ്ങളും സംഭവങ്ങളുമൊക്കെയാണ്.




നഴ്സുമാരിലൂടെ ജീവിതത്തിലൂടെ ഒരു കഥ പറയുന്പോൾ...

ടേക്ക്ഓഫ് പറയുന്ന പ്രമേയം ആളുകളിലേക്ക് എത്താൻ കുറേക്കൂടി എളുപ്പമാണ്. കാരണം, കേരളത്തിൽ നഴ്സുമാരുടെ എണ്ണം വളരെയധികമാണ്. നഴ്സുമാരെ ആശ്രയിച്ചു ജീവിക്കുന്ന ഒരുപാടു കുടുംബങ്ങളുണ്ട്. അവർക്കൊക്കെ ഈ സിനിമയുടെ പ്രമേയം തങ്ങളുടെ ജീവിതവുമായി പെട്ടെന്നു ബന്ധപ്പെടുത്താനാവും.

ട്രാഫിക്ക് ഇറങ്ങിയപ്പോൾ ഇങ്ങനെയൊക്കെ സംഭവിക്കുമോ എന്ന കാര്യത്തിൽ ആളുകൾക്കു സംശയമുണ്ടായിരുന്നു. സിനിമയിൽ പറയുന്നതൊക്കെ റിയലിസ്റ്റിക് ആണോ എന്ന മട്ടിൽ സന്ദേഹങ്ങളുണ്ടായിരുന്നു. പക്ഷേ, ടേക്ക് ഓഫിൽ അതിനു സാധ്യതയില്ല. ഇതു നടന്ന സംഭവമാണ്. ഇതിൽ നഴ്സുമാരുടെ ജീവിതത്തിലേക്ക് ഏറെ കടന്നുചെല്ലുന്നുണ്ട്. അങ്ങനെ അവരുടെ കുടുംബങ്ങൾക്ക് അതിനെ ബന്ധപ്പെടുത്താനാവും. ട്രാഫിക്ക് എന്ന സിനിമയെ ആളുകളിലേക്ക് എത്തിക്കാൻ തുടക്കത്തിലുണ്ടായിരുന്ന ബുദ്ധിമുട്ട് ടേക്ക്ഓഫിന് ഉണ്ടാവില്ലെന്നാണ് ഞങ്ങളുടെ വിശ്വാസം.




സിനിമ പാഷനായിരുന്ന രാജേഷ്പിള്ള എന്ന സംവിധായകനോട് എത്രത്തോളം നീതിപുലർത്തുന്ന ചിത്രമായിരിക്കും ടേക്ക് ഓഫ്...

രാജേഷ് പിള്ളയുമായി ബന്ധപ്പെട്ടുള്ള സിനിമ തന്നെയാണിത്. രാജേഷ് ചിലപ്പോൾ എങ്ങനെയായിരിക്കാം ഒരു സിനിമ ചെയ്യാൻ ആഗ്രഹിക്കുന്നത്, ഏങ്ങനെയുള്ള ഒരു സിനിമയാണു മനസിൽ കണ്ടിരുന്നത്, ഏകദേശം അതേരീതിയിലുള്ള ഒരു സിനിമ തന്നെയായിരിക്കും ടേക്ക് ഓഫ്. കാരണം, ഇതിന്‍റെ സംവിധായകൻ മഹേഷ് നാരായണൻ ആദ്യം വന്നു കഥ പറയുന്പോൾ വളരെ ചെറിയ ഒരു സിനിമ, ചെറിയ ഒരുകുടുംബ കഥ, ഒരു ഫീൽ ഗുഡ് സിനിമ എന്ന രീതിയിലായിരുന്നു കാര്യങ്ങൾ. അതിനുശേഷമാണ് ഇതിന്‍റെ വലുപ്പം കൂടിയതും ഏറെ ആളുകളുള്ള ഒരു സിനിമയായി മാറിയതും.

ഒരു ബിഗ് ബജറ്റ് ചിത്രം തന്നെയാണിത്. ഏറെ ആർട്ടിസ്റ്റുകളുണ്ട്. ഏറെ പ്രഗല്ഭരായ ടെക്നീഷൻസുണ്ട്. മേക്കിംഗിന്‍റെ കാര്യത്തിലും അന്തർദേശീയ നിലവാരം പുലർത്താൻ ശ്രമിച്ചിട്ടുണ്ട്. ടീസറും ട്രെയിലറും വന്നപ്പോൾത്തന്നെ അങ്ങനെ കേൾക്കാനായതിൽ വലിയ സന്തോഷമുണ്ട്. ടെക്നിക്കലിയും ഒരു ക്വാളിറ്റി സിനിമയാവും ടേക്ക്ഓഫ് എന്നതിൽ സംശയമില്ല.




ഇതിന്‍റെ കാമറ കൈകാര്യം ചെയ്തത് സാനു ജോണ്‍ വർഗീസാണ്. ഹിന്ദിയിലും തമിഴിലുമൊക്കെ വലിയ പടങ്ങൾ ചെയ്തയാൾ. വിശ്വരൂപം പോലെയുള്ള സിനിമകൾ ചെയ്തതിന്‍റെ അനുഭവസന്പത്തുള്ളയാൾ. അദ്ദേഹം സിനിമയുടെ കഥ കേൾക്കുകയും രാജേഷ് പിള്ള എന്ന സംവിധായകനോടുള്ള താത്പര്യവുമൊക്കെക്കൊണ്ടാണ് ഇവിടെ വന്നത്. അല്ലെങ്കിൽ നമുക്ക് അത്തരം ഒരു കാമറാമാനെ ഉൾക്കൊള്ളാൻ പറ്റില്ല. അങ്ങനെ ഒരു കഥ ഇഷ്ടപ്പെട്ട് ഈ സിനിമയിലേക്കു വരുന്പോൾ അതിന്‍റെ ആവേശം എല്ലാവരിലുമുണ്ട്.




ടേക്ക്ഓഫ് എന്ന സിനിമയിലെ മുഖ്യ കഥാപാത്രങ്ങളെക്കുറിച്ച്...

ആർട്ടിസ്റ്റുകളായ പാർവതി, ഫഹദ്, ആസിഫ്, ഞാൻ... ഞങ്ങളെല്ലാവരും ഇതുവരെ ചെയ്യാത്ത കഥാപാത്രങ്ങളെയാണ് ഇതിൽ അവതരിപ്പിക്കുന്നത്. ഞാൻ ആദ്യമായിട്ടാണു മെയിൽ നഴ്സിന്‍റെ കാരക്ടർ ചെയ്യുന്നത്. എന്‍റെ കഥാപാത്രത്തിന്‍റെ പേര് ഷഹീദ്. പാർവതി ആദ്യമായിട്ടാണ് നഴ്സാകുന്നത്. പാർവതി ഇതിൽ മുഖ്യകഥാപാത്രമാണ്. കഥാപാത്രത്തിന്‍റെ പേര് സമീറ. റിയൽലൈഫ് കാരക്ടറിനെ അടിസ്ഥാനമാക്കിയുള്ള കഥാപാത്രത്തെയാണ് ഫഹദ് അവതരിപ്പിക്കുന്നത്. ഫഹദ് ഇന്ത്യൻ അംബാസഡറിന്‍റെ വേഷം ആദ്യമായിട്ടാണു ചെയ്യുന്നത്. ആസിഫ് അലിയുടേത് വളരെ പ്രത്യേകതയുള്ള ഒരു കാരക്ടറാണ്. അതെല്ലാം ഈ സിനിമയെ സംബന്ധിച്ചിടത്തോളം ആവേശം നിറയ്ക്കുന്ന ഘടകങ്ങളാണ്.



നല്ല ഒരു സിനിമയുടെ ബാക്ക്ഡ്രോപ്പും കൂടിയാകുന്പോൾ, പ്രത്യേകിച്ചും രാജേഷിന്‍റെ ഓർമ നിലനിർത്താനുള്ള സിനിമ കൂടിയാകുന്പോൾ എല്ലാവരും ഏറ്റവും നല്ലരീതിയിൽ സഹകരിക്കുകയും പ്രവർത്തിക്കുകയും ചെയ്തിട്ടുണ്ട്.

മഹേഷ് നാരായണന്‍റെ സംവിധാനം...

ടേക്ക്ഓഫിന്‍റെ കഥയും എഡിറ്റിംഗും ചെയ്തിരിക്കുന്നത് മഹേഷ് നാരായണനാണ്. കഥാകൃത്ത് പി.വി. ഷാജികുമാറും മഹേഷ് നാരായണനും ചേർന്നാണ് തിരക്കഥയും സംഭാഷണവും തയാറാക്കിയിരിക്കുന്നത്. മഹേഷ് അതിനുവേണ്ടി ഏറെ ഹോംവർക്ക് ചെയ്തിട്ടുണ്ട്. ഇതുമായി ബന്ധപ്പെട്ട കാര്യങ്ങൾ പഠിക്കുകയും ഈ സംഭവകഥയമായി ബന്ധപ്പെട്ട ആളുകളുമായി സംസാരിക്കുകയും ചെയ്തിട്ടുണ്ട്. അതിന്‍റെ അടിസ്ഥാനത്തിൽ നമുക്ക് എന്തു സംശയമുണ്ടെങ്കിലും അതു നിവർത്തിച്ചുതരാൻ അദ്ദേഹത്തിനു സാധ്യമായിട്ടുണ്ട്. ഹൈദരാബാദ്, എറണാകുളം, റാസൽഖൈമ എന്നിവിടങ്ങളിലായിരുന്നു ചിത്രീകരണം. ഏറെ ഗ്രാഫിക്സ് വർക്കുകൾ ഉള്ളതിനാൽ വലിയ ബജറ്റിൽ തീർന്ന സിനിമയാണിത്.



മൾട്ടിസ്റ്റാർ ചിത്രമാകുന്പോൾ എല്ലാവർക്കും പ്രാധാന്യമുണ്ടാകുമോ...?

മൾട്ടിസ്റ്റാർ ചിത്രം എന്ന പ്രത്യേകതയുണ്ട് ഈ സിനിമയ്ക്ക്. എല്ലാവർക്കും ഏറ്റവും പ്രധാനപ്പെട്ട റോളുകളാണ് ഈ സിനിമയിലുള്ളത്. ഒരു രീതിയിലല്ലെങ്കിൽ മറ്റൊരു രീതിയിൽ എല്ലാവർക്കും ഏറെ പ്രത്യേകതകൾ ഉണ്ട്. അതു സിനിമയ്ക്കു മൊത്തത്തിൽ ഗുണകരമാകുമെന്നു കരുതുന്നു. ഈ സിനിമയുടെ കഥ കേട്ട് ഇഷ്ടപ്പെട്ടിട്ടു കൂടിയാണ് ഇവരെല്ലാവരും അഭിനയിക്കാൻ തയാറായി വന്നത്. രാജേഷ്പിള്ളയോടുള്ള സ്നേഹം എന്നതിനൊപ്പം നല്ല ഒരു സിനിമയുടെ ഭാഗമാവുക എന്ന ഘടകം കൂടിയുണ്ടല്ലോ. അതുകൂടിയുള്ളതുകൊണ്ടാണ് എല്ലാവരും ഈ സിനിമയോടു സഹകരിക്കാൻ തയാറായത്.




ഇറാക്കിലെ സീനുകൾ അവിടെത്തന്നെയാണോ ചിത്രീകരിച്ചത്...

ഇറാക്കിൽ പോയി ഷൂട്ട് ചെയ്യാൻ ശ്രമം നടത്തിയിരുന്നു. പക്ഷേ, അവിടെപ്പോയി ഷൂട്ട് ചെയ്യാനുള്ള അനുവാദമില്ല. അതിനാൽ റാസൽഖൈമയിലാണു ഷൂട്ട് ചെയ്തത്. അവിടെ ഗോസ്റ്റ് വില്ലേജ് എന്ന ഒരു പ്രദേശമുണ്ട്. യുദ്ധത്തിന്‍റെ നാശനഷ്ടങ്ങളൊക്കെ ഫീൽ ചെയ്യുന്ന തരത്തിലുള്ള റിയസിസ്റ്റിക്കായ ഒരു പ്രദേശമാണത്. അവിടെയായിരുന്നു ഷൂട്ടിംഗ് ഏറെയും. പിന്നെ ഗ്രാഫിക്സ് സാങ്കേതികത കൂടിയുള്ളതിനാൽ അവിടം ഒരുതരത്തിലും ഇറാക്ക് അല്ല എന്നു പറയാനാവില്ല. അത്രയും മികച്ച ക്വാളിറ്റിയിലാണു നിർമാണം. യുദ്ധത്തിന്‍റെയും കലാപത്തിന്‍റെയും കഥാപശ്ചാത്തലമുള്ളതിനാൽ കഥാപാത്രങ്ങൾക്കു സ്പെഷൽ മേക്കപ്പ് ഉണ്ടായിരുന്നു. രഞ്ജിത്ത് അന്പാടിയാണ് അതു നിർവഹിച്ചത്. അദ്ദേഹത്തിന്‍റെ മികച്ച വർക്കുകളിലൊന്നായിരിക്കും ഇത്.




ടേക്ക്ഓഫിന്‍റെ മറ്റു പ്രത്യേകതകൾ...

ദിലീഷ് പോത്തൻ സംവിധാനം ചെയ്ത മഹേഷിന്‍റെ പ്രതികാരത്തിനുശേഷമുള്ള ഫഹദിന്‍റെ ചിത്രമാണു ടേക്ക് ഓഫ്. ഞാനും ഷാനുവും(ഫഹദ് ഫാസിൽ) ആദ്യമായി ഒരുമിച്ച് അഭിനയിക്കുന്ന സിനിമ. ഞാനും പാർവതിയും ആദ്യമായി ഒരുമിച്ച് അഭിനയിക്കുന്ന സിനിമ. അല്ലെങ്കിൽ പാർവതിയും ഫഹദും ആദ്യമായി ഒരുമിച്ച് അഭിനയിക്കുന്ന സിനിമ. അനിയത്തിപ്രാവ് റിലീസായി 20 വർഷമായി. അനിയത്തിപ്രാവിലൂടെ എന്നെ കൊണ്ടുവന്ന പാച്ചിക്കയുടെ(ഫാസിൽ) മകനാണു ഷാനു. ഞങ്ങൾ രണ്ടുപേരുംകൂടി ഒരു പടം ചെയ്യണമെന്ന് ഒരുപാടു നാളായി ആഗ്രഹിക്കുന്നതാണ്. അത് ഇങ്ങനെയൊരു നല്ല സിനിമയിലൂടെ ആയതിൽ ഞങ്ങൾ രണ്ടുപേർക്കും വലിയ സന്തോഷവും അഭിമാനവുമുണ്ട്.




പ്രണയത്തിനും സംഗീതത്തിനും പ്രാധാന്യമുള്ള ചിത്രമാണോ ടേക്ക് ഓഫ്..?

വാസ്തവത്തിൽ വെറുമൊരു ത്രില്ലർ ചിത്രമല്ലിത്. കുടുംബജീവിതമുണ്ട്. ബന്ധങ്ങളുടെ കാര്യങ്ങളുണ്ട്. മോചനദൗത്യമുണ്ട്. അങ്ങനെ എല്ലാത്തരത്തിലും ഇമോഷണൽ ത്രില്ലർ എന്ന കാറ്റഗറിയിൽ പെടുത്താവുന്ന സിനിമയായിരിക്കും ടേക്ക് ഓഫ്. ഒട്ടും സിനിമാറ്റിക് ആവാതെ വളരെ റിയലിസ്റ്റിക്കായി എടുക്കാനാണ് ഞങ്ങൾ ശ്രമിച്ചിട്ടുള്ളത്. അത്തരം രീതിയിലാണ് ഈ സിനിമയെ സമീപിച്ചിരിക്കുന്നത്. റീ റിക്കോർഡിംഗ് ചെയ്തതു ഗോപീസുന്ദർ. സംഗീതം ഷാൻ റഹ്മാൻ. ഗോപിസുന്ദർ ഏറെ ആവേശത്തിലായിരുന്നു. കാരണം ഇത്തരം ബാക്ക്ഡ്രോപ്പിലുള്ള ഒരു സിനിമ ഗോപി ആദ്യമായിട്ടാണു ചെയ്തത്. ഒരു ക്രിയേറ്റർ എന്ന നിലയിൽ അദ്ദേഹത്തിന് ഏറെ ആവേശവും സംതൃപ്തിയും നല്കിയ പ്രോജക്ടാണിത്.



നഴ്സുമാർ നേരിടുന്ന പ്രശ്നങ്ങളെ അഭിസംബോധന ചെയ്യുന്ന സിനിമ കൂടിയാണോ ടേക്ക്ഓഫ്...‍?

തീർച്ചയായും. ദൈനംദിന ജീവിതത്തിൽ കുടുംബപരമായും പ്രഫഷൻ എന്ന തരത്തിലും നഴ്സുമാർ നേരിടുന്ന പ്രശ്നങ്ങൾ അതേരീതിയിൽ തന്നെ സിനിമയിൽ കാണിക്കാൻ ശ്രമിച്ചിട്ടുണ്ട്. മുന്പു സൂചിപ്പിച്ചതുപോലെ ഏറെ ഹോംവർക്ക് ചെയ്തിട്ടാണ് മഹേഷ് ഈ സ്ക്രിപ്റ്റ് എഴുതിയിരിക്കുന്നത്. അതിനാൽ പെർഫോം ചെയ്യുന്ന ആർട്ടിസ്റ്റുകൾക്ക് അതു സംബന്ധിച്ചു ധാരണയുണ്ടായിരുന്നു. കാരണം, എന്തിനുമേതിനും മഹേഷിന് ഉത്തരമുണ്ടായിരുന്നു.




ടേക്ക്ഓഫ് സെറ്റിലെ വെല്ലുവിളികൾ...

ഏറ്റവും വലിയ വെല്ലുവിളി ടെക്നിക്കലി തന്നെയായിരുന്നു. സിനിമ സംഭവിക്കുന്ന ഇറാക്ക് എന്ന രാജ്യം മറ്റൊരിടത്തു റീക്രിയേറ്റ് ചെയ്യുകയായിരുന്നു. അതിന്‍റെ ഭാഗമായുള്ള ടെക്നിക്കൽ പെർഫക്‌ഷനുവേണ്ടി ഷൂട്ടിനിടെ താരങ്ങൾക്കു ചില പരിമിതികളും നിയന്ത്രണങ്ങളുണ്ടായിരുന്നു. രാമൻ എന്നയാളാണ് ഈ ചിത്രത്തിന്‍റെ കലാസംവിധാനം നിർവഹിച്ചത്. അദ്ദേഹത്തിന്‍റെ ഏറ്റവും നല്ല വർക്കുകളിലൊന്നായിരിക്കും ടേക്ക് ഓഫ്. ഇറാക്കല്ല എന്ന തോന്നിപ്പിക്കുന്ന ഒരു ഷോട്ടെങ്കിലും ഇതിൽ ഉണ്ടാകുമെന്നു തോന്നുന്നില്ല. ഒരു പുതിയ കാര്യം ചെയ്യുന്നതിന്‍റെ ആവേശം എല്ലാവരിലുമുണ്ടായിരുന്നു. അതിനാൽ അതേക്കുറിച്ച് നന്നായി പഠിച്ച് നല്ല രീതിയിൽ തന്നെയാണ് ഇതിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.

ടി.ജി.ബൈജുനാഥ്
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
വർഷങ്ങൾക്ക് ശേഷം സംഭവിച്ചത്
വടക്കന്‍ മലബാറിലെ ഒരു ഗ്രാമത്തില്‍നിന്നു രണ്ടു കൂട്ടുകാര്‍ സിനിമയോടുള്ള ആഗ്ര
വെക്കേഷന്‍ കളറാക്കാന്‍ ജയ്ഗണേഷ്
പകല്‍ ഗ്രാഫിക് ഡിസൈനര്‍, രാത്രി പാര്‍ട്ട് ടൈം ഡിറ്റക്ടീവ്. ജീവിതം ഫുള്‍ടൈം വീല്‍
ഹക്കിം ദാ ഇവിടെയുണ്ട്
‘ഇബ്രാഹിം, എന്തെങ്കിലും ഒന്ന് ചെയ്യൂ. എന്‍റെ ഹക്കിം എന്‍റെ ഹക്കിം, അവനിപ്പോ ചാവും’...
രണ്ടാം വരവായി ശങ്കരാഭരണം
കമ്മട്ടിപ്പാടത്തിലെ ബാലന്‍ചേട്ടനുശേഷം ഉല്ലാസ് ചെമ്പന്‍ സിനിമ അഞ്ചക്കള്ള കോക്ക
ഈസ്റ്റർ സ്പെഷലായിട്ട് പറയുവാ
നാലര പതിറ്റാണ്ടായി നിറഞ്ഞ ചിരിയുമായി മലയാളിയുടെ ചാരത്തുണ്ട് ലാലു അലക്സ്. 1979
നോവലിന്‍റെ തനിപകർപ്പല്ല ആടുജീവിതം
നോവല്‍ അതേപടി പകര്‍ത്തിയതല്ല ആടുജീവിതമെന്നും സിനിമയ്ക്ക് അതിന്‍റേതായ ഐഡന്‍
സീക്രട്ട് തുറന്ന് അനുമോഹന്‍
കൊട്ടാരക്കരയുടെ ചെറുമകന്‍. നാടകപ്രവര്‍ത്തകൻ മോഹന്‍റെയും അഭിനേത്രി ശോഭാ മോഹ
അടിപൊളി ജീവിതം
ചെറുപ്പത്തിൽ സിനിമാക്കാർ എന്നു പറഞ്ഞാൽ തങ്ങളുടെ വെള്ളത്തൂവൽ ഗ്രാമത്തിൽ ഷൂട്ടി
അർഥനയായി അഭിനയം!
പതിനൊന്നാം ക്ലാസില്‍ പഠിക്കുമ്പോള്‍ ടെലിവിഷന്‍ അവതാരകയായിട്ടായിരുന്നു അര്‍ഥ
നൊന്ത നാടിന്‍റെ പേരല്ലോ തങ്കമണി
1986 ഒക്ടോബര്‍ 21ന് ഇടുക്കിയിലെ കുടിയേറ്റ മലയോരഗ്രാമം തങ്കമണിയില്‍ എലൈറ്റ് ബ
ചിൽ ത്രിൽ മഞ്ഞുമ്മൽ
ഞങ്ങള്‍ക്കും ഒരു സര്‍വൈവല്‍ ത്രില്ലറായിരുന്നു ഇതിന്‍റെ ഷൂട്ടിംഗ്! കൊടൈക്കനാലി
മുബിൻ-റാഫിയുടെ മകൻ
കോമഡി രാജാക്കന്മാരായ റാഫിയും നാദിര്‍ഷയും ആദ്യമായി ഒന്നിക്കുമ്പോള്‍ സമ്പൂര്‍ണ
കപ്പടിക്കാൻ കാർത്തിക് വിഷ്ണു
വര്‍ഷങ്ങള്‍ക്കു മുമ്പ് സത്യം ശിവം സുന്ദരം എന്ന സിനിമയുടെ ഷൂട്ടിംഗ് നടക്കുമ്പോള്
ശങ്കർ വണ്ടർഫുൾ
ഒരിടവേളയ്ക്കു ശേഷം എണ്‍പതുകളിലെ റൊമാന്‍റിക് ഹീറോ ശങ്കര്‍ പണിക്കർ ഒരുവാതില്
മമിതലു പ്രേമലു
മമിത ബൈജു-നസ്‌ലെന്‍ പെയര്‍ ആദ്യമായി സ്ക്രീനിലെത്തിയ ചിത്രമാണ് ഗിരീഷ് എ.ഡി. സം
വാലിബകഥ‌യിലെ അയ്യനാരാശാൻ
‘നീ കണ്ടതെല്ലാം പൊയ്, ഇനി കാണപ്പോവത് നിജം'- വാലിബകഥയുടെ ആത്മാവെന്നപോലെ വിസ്മ
സചിത്രം സുചിത്ര
നാലു വര്‍ഷം മുമ്പ് സംപ്രേഷണം ചെയ്ത വാനമ്പാടി എന്ന ടെലിവിഷന്‍ പരമ്പരയും അതിലെ പ
ഹിറ്റാണ് ഓസ്‌ലറിലെ ജൂണിയർ ജഗദീഷ്
ഫോര്‍ട്ട് കൊച്ചിയിലെ പിള്ളേരെ പരസ്യചിത്രത്തിലേക്കു വേണമെന്നറിഞ്ഞു പോയതാണ് ഇത്
ജാഫർ ഇടുക്കിയുടെ ഓഫർ
2002ല്‍ ഓകെ ചാക്കോ കൊച്ചിന്‍ മുംബൈ എന്ന സിനിമയിലൂടെ വെള്ളിത്തിരയിലെത്തിയ ജാഫര്‍
പഴയ കുപ്പിയല്ല ഫ്രഷാണ് വിശാഖ്
ആനന്ദത്തിലെ കുപ്പി എന്ന വേഷത്തിലൂടെ ഹിറ്റായ വിശാഖ് നായര്‍ ആദ്യമായി നായകനാകുന
കമൽ അന്നും ഇന്നും വൈറലാണ്
നാലര വര്‍ഷത്തെ ഇടവേളയ്ക്കു ശേഷം സിനിമയിലേക്കു മടങ്ങിയെത്തിയിരിക്കുകയാണ് ജന
സൗഹൃദത്തിന്‍റെ കഥയുമാ‌യി ലാൽജി
ഡോ. ഷാജു, സോണിയ മല്‍ഹാര്‍, ആദിത്യജ്യോതി എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ലാ
കളർഫുൾ ജഗദീഷ്
കോമഡി വേഷങ്ങളില്‍നിന്നു സ്വഭാവവേഷങ്ങളിലേക്കു ജഗദീഷിന്‍റെ ചുവടുമാറ്റം രഞ്ജി
ഷാജോണിന്‍റെ ആട്ടക്കഥ!
‘ആട്ട’ത്തില്‍ ആറാടി കലാഭവന്‍ ഷാജോണിന്‍റെ പുതുവർഷത്തുടക്കം. ഗോവ അന്തർദേശീയ
നരേന്‍ ഹാപ്പിയാണ്
എറണാകുളം മറൈന്‍ ഡ്രൈവില്‍ കായലിന് അഭിമുഖമായുള്ള ഫ്ലാറ്റിലെത്തുമ്പോള്‍ നടന്‍
ആറ് വർഷം മുട്ടി; ഒടുവിൽ സിനിമ വാതിൽ തുറന്നു
പാതി മലയാളിയായ പൂനെക്കാരൻ എന്ന വിശേഷണവുമായി മലയാള സിനിമയിലേക്ക് ചുവടുവച
വേറിട്ട വേഷങ്ങൾ പകർന്നാടി മെറിൻ
പൂമരത്തിലൂടെ സിനിമയിലെത്തി, ഹാപ്പി സര്‍ദാറിലൂടെ നായികയായ മെറിന്‍ ഫിലിപ്പ് വേ
ശേഷം സ്ക്രീനില്‍ കല്യാണി!
മലപ്പുറത്തിന്‍റെ ഫുട്ബോള്‍ ആവേശം ഒട്ടും ചോരാതെ നിമിഷങ്ങളെ തീപിടിപ്പിക്കുന്ന മമ്പറത്തിന്‍റെ അനൗണ്‍സര്
ഇതിഹാസത്തിന്‍റെ നായിക; മഹിമ ഉയരും
ആർഡിഎക്സ് എന്ന സിനിമ വിജയത്തിന്‍റെ ഉഗ്രസ്ഫോടനവുമായി ഓണക്കാലത്തു തിയറ്ററുകൾ പ്രകന്പനം സൃഷ്ടിച്ചപ്പോൾ
ക്ലാസി മാസ് കിംഗ് ഓഫ് കൊത്ത
മാസ് സിനിമകളുടെ ആരാധകരെയും കുടുംബപ്രേക്ഷകരെയും ഒരേപോലെ ആകര്‍ഷിക്കുന്ന രീതിയിലാണ് കിംഗ് ഓഫ് കൊത്ത രൂപ
മോഹൻലാലിന്‍റെ "മഹാഭാരത' മലയാളത്തിൽ രണ്ടാമൂഴമായി തന്നെ എത്തും
വിക്രമാദിത്യ രാജാവായി അഭയ് ഡിയോൾ തമിഴിലേക്ക്
പുലിമുരുകൻ രക്ഷിച്ചു, നമിത വീണ്ടും തിരക്കിൽ
അനുഷ്കയുടെ കാരവന്‍ പോലീസ് കസ്റ്റഡിയില്‍; കാരണം...
കുഞ്ചാക്കോ ബോബൻ "ഒരിക്കലും ചിരിക്കില്ല..!'
അനുഷ്ക ആരാധകർ സന്തോഷിച്ചോളു, ആ വാർത്ത തെറ്റാണ്..!
സോനം കപൂർ തിരക്കിലാണ്
സിനിമ ചിത്രീകരണത്തിനിടെ അജിത്തിനു പരിക്ക്
രജനിയുടെ കാലയിൽ അംബേദ്കറായി മമ്മൂട്ടി?
പുണ്യാളൻ സിനിമാസുമായി ജയസൂര്യയും രഞ്ജിത്ത് ശങ്കറും
പ്രഭാസിനു നായികയായി പൂജ ഹെഗ്ഡെ എത്തുന്നു
കങ്കണയ്ക്ക് വിദ്യാ ബാലന്‍റെ വക "പണി'
Rashtra Deepika LTD
Copyright @ 2021 , Rashtra Deepika Ltd.