Home   | Editorial   | Leader Page Article   | Local News   | Kerala   | National   | International   | Business   | Sports   | Obituary   | NRI News   | Big Screen   | Health
Star Chat
Back to home
"ദിലീഷ് പോത്തൻ മുത്താണ്, പ്രസാദ് എന്‍റെ സ്വത്തും..!'
പ്രസാദ് തന്നെ തേടിയെത്തിയ വഴി ഒരു കഥ പറയുംപോലെ സുരാജ് പറഞ്ഞു തന്നപ്പോൾ കേട്ടിരിക്കാൻ നല്ല രസമുണ്ടായിരുന്നു. "ഇതൊക്കെ ഒരു ഭാഗ്യമല്ലേ... എന്തായാലും എനിക്ക് കിട്ടാനുള്ളതെല്ലാം എന്നിലേക്ക് തന്നെയെത്തുമെന്ന് വിശ്വസിക്കുന്ന കൂട്ടത്തിലാണ് ഞാൻ. ഇല്ലായെങ്കിൽ കറങ്ങിത്തിരിഞ്ഞ് ഒരിക്കലും പ്രസാദ് എന്‍റെ അരികിൽ എത്തില്ല. ദിലീഷിന്‍റെ പടത്തിൽ ചെറിയ വേഷമെങ്കിലും കിട്ടിയാൽ മതിയെന്ന് ആഗ്രഹിച്ചിരിക്കേ പ്രധാന വേഷം തന്നെ വിശ്വസിച്ച് ഏൽപ്പിച്ചപ്പോൾ ഒരുപാട് സന്തോഷമായി.’

നല്ല വേഷങ്ങൾക്കായി, അതിപ്പോൾ ചെറുതാണെങ്കിൽ കൂടി ചെയ്യാൻ ആള് റെഡിയാണ്. സ്റ്റാർട്ട് കാമറ... ആക്ഷൻ എന്നു പറഞ്ഞു കഴിയുന്പോൾ സംവിധായകൻ പറഞ്ഞു തന്ന കഥാപാത്രമായി സുരാജ് മാറിക്കഴിഞ്ഞിരിക്കും. സുരാജ് സാധാരണക്കാരിൽ സാധാരണക്കാരനാണ്. അതുപോലെ തന്നെയാണ് തൊണ്ടിമുതലും ദൃക്സാക്ഷിയിലെ നാട്ടിൻപുറത്തുകാരൻ പ്രസാദും. ഈ സിനിമയെക്കുറിച്ച് എത്ര പറഞ്ഞാലും തീരില്ലായെന്ന് ആദ്യമേ പറഞ്ഞെങ്കിലും പുതിയ സിനിമയുടെ ഷൂട്ടിംഗ് തിരക്ക് ഈ കഥപറച്ചിലിന് ഇടയിൽ കയറി കട്ട് പറഞ്ഞു. അപ്പോഴേക്കും പോത്തൻസ് ബ്രില്യൻസിനെക്കുറിച്ചും തൊണ്ടിമുതലും ദൃക്സാക്ഷിയിലെ തന്‍റെ കഥാപാത്രത്തെക്കുറിച്ചുമെല്ലാം സുരാജ് വാതോരാതെ സംസാരിച്ചു കഴിഞ്ഞിരുന്നു.



പോത്തൻസ് ഫാൻ

ദിലീഷ് പോത്തനെ നേരത്തെ അറിയാം. കണ്ടിട്ടുണ്ട്, സംസാരിച്ചിട്ടുണ്ട്. അപ്പോഴെല്ലാം മികച്ചൊരു സംവിധായകൻ അദ്ദേഹത്തിന്‍റെ ഉള്ളിന്‍റെയുള്ളിൽ ഉറങ്ങിക്കിടപ്പുണ്ടായിരുന്നെന്ന് എനിക്കറിയില്ലായിരുന്നു. മഹേഷിന്‍റെ പ്രതികാരം കണ്ടതോടെയാണ് പുള്ളിയുടെ ഒരു ബിഗ് ഫാനായി ഞാൻ മാറുന്നത്. പിള്ളേരെല്ലാം ഇപ്പോൾ പറഞ്ഞു നടക്കുംപോലെ "പോത്തേട്ടൻസ് ബ്രില്യൻസ്' നിറഞ്ഞുനിൽക്കുന്ന സിനിമ. ചിത്രം കണ്ടിറങ്ങിയപ്പോൾ തന്നെ അദ്ദേഹത്തെ വിളിച്ച് അഭിനന്ദിച്ചു. പിന്നെ നേരിട്ടു കണ്ടപ്പോൾ ചിത്രത്തെക്കുറിച്ച് കൂടുതൽ സംസാരിച്ചു. അന്ന് ഞാൻ ചുമ്മാ തമാശയ്ക്ക് ദിലീഷിനോട് പറഞ്ഞിരുന്നു അടുത്ത പടത്തിൽ ഒരു ചെറിയ റോളെങ്കിലും തരണേയെന്ന്. പിന്നീട് "എബി' സിനിമയുടെ സെറ്റിൽവെച്ചാണ് ദിലീഷിന്‍റെ അടുത്ത ചിത്രത്തെ കുറിച്ച് കേൾക്കുന്നത്.



പേര് കേട്ടതും ത്രില്ലായി

എബി സിനിമയുടെ ഷൂട്ടിംഗ് ലൊക്കേഷനിൽ വച്ചൊരു പയ്യനാണ് ഈ പേരിനെക്കുറിച്ച് പറയുന്നത്. "തൊണ്ടിമുതലും ദൃക്‌സാക്ഷിയും..!’ പേര് കേട്ടതോടെ ഞാൻ ഫ്ളാറ്റായി. പലവട്ടം ആ പേര് മനസിൽ ഞാൻ പറഞ്ഞുനോക്കി. അപ്പോഴെല്ലാം ചിരിയാണ് മുഖത്ത് വിരിഞ്ഞത്. അപ്പോഴേക്കും പയ്യന്‍റെ അടുത്ത കമന്‍റ് എത്തി. ദിലീഷേട്ടന്‍റെ പടത്തിനായി കട്ടവെയിറ്റിംഗിലാണത്രേ കക്ഷി. അപ്പഴേ ഞാൻ മനസിൽ കരുതി ഇന്ന് രാത്രി ദിലീഷിനെ ഒന്നു വിളിക്കണം. എങ്ങാനും ഒരു ചാൻസ് കിട്ടായാലോ. പറയാൻ പറ്റില്ലല്ലോ എപ്പോഴാണ് നല്ല നേരം വരുകയെന്ന്.




അപ്രതീക്ഷിത കോൾ

ദിലീഷിനെ വിളിക്കാനായി രാത്രിയിൽ ഫോണെടുത്തതും ഒരു കോൾ എനിക്ക് ഇങ്ങോട്ട് വന്നു. ഹലോ ദിലീഷ് പോത്തനാണ്, അണ്ണാ നിങ്ങൾ എവിടെയുണ്ടെന്നുള്ള ചോദ്യവും പെട്ടെന്നായിരുന്നു. ചിരിച്ചോണ്ട് ഞാൻ പറഞ്ഞു, എടോ ദേ ഞാൻ നിങ്ങളെ വിളിക്കാൻ തുടങ്ങുവാരുന്നു. ഡയൽ ചെയ്യാൻ വേണ്ടി ഫോണെടുത്തപ്പോളാണ് നിന്‍റെ വിളി ഇങ്ങോട്ട് വന്നത്. അതൊക്കെ പോട്ട്, നിങ്ങൾ എവിടുണ്ട് അതു പറയെന്നായി ദിലീഷ്. അതിന് മറുപടി പറയാതെ ഒരു കാര്യം പറയാനുണ്ടെന്ന് പറഞ്ഞ് വീണ്ടും ഞാൻ സംസാരിക്കാൻ തുടങ്ങി.



ചെറിയ വേഷം കിട്ടുമോ..

പടത്തിന്‍റെ പേര് ഉഗ്രനായിട്ടുണ്ട്. നിങ്ങൾ അതിനകത്ത് ഒരു സീനെങ്കിലും എനിക്ക് തരണം കേട്ടോ. സീനിന്‍റെ കാര്യമെല്ലാം ശരിയാക്കാം. ഇന്നു തന്നെ ഒന്നു നേരിട്ട് കാണണമല്ലോ ഇപ്പോൾ എവിടാണ് നിങ്ങൾ അത് പറയെന്നായി ദിലീഷ്. റൂമിൽ തന്നെയുണ്ട് നിങ്ങൾ ഇങ്ങ് പോരെന്നായി ഞാൻ. എന്താണ് സംഭവമെന്നോ കാര്യമെന്നോ അറിയില്ല. എന്തായാലും ഒരു സീനെങ്കിൽ ഒരു സീൻ അത് ഓക്കെയായിട്ടുണ്ടാവുമെന്ന് മനസ് പറഞ്ഞു.



റൂമിലെ ചർച്ച

ദിലീഷ് റൂമിലോട്ട് വന്നു, ഇങ്ങോട്ട് എന്തെങ്കിലും പറയുന്നതിന് മുന്നേ ചാടിക്കയറി ഞാൻ അങ്ങോട്ട് പറഞ്ഞു. നിങ്ങൾ ഇപ്പോൾ വന്നത് എന്ത് കാര്യത്തിനായാലും ഞാൻ സാധിച്ചു തരും. പക്ഷേ, നിങ്ങളുടെ അടുത്ത ചിത്രത്തിൽ ഒരു സീൻ തരണം. അണ്ണൻ ഇപ്പോൾ ഞാൻ പറയുന്ന ഈ കഥയൊന്ന് കേൾക്ക്, എന്നിട്ട് നമുക്ക് സീനിനെ കുറിച്ച് സംസാരിക്കാമെന്നായി ദിലീഷ്. വിശദമായി കഥ പറയുന്നതിനൊപ്പം ഒരു കഥാപാത്രത്തെക്കുറിച്ച് മാത്രമായി എടുത്തു പറയുന്നത് ഞാൻ ശ്രദ്ധിച്ചു. "ശരിക്കും ഫഹദ് ഫാസിലും സൗബിനുമാണ് ഈ കഥാപാത്രങ്ങൾ ചെയ്യേണ്ടിയിരുന്നത്. പക്ഷേ, സൗബിൻ അവൻ സംവിധാനം ചെയ്യുന്ന സിനിമയുമായി തിരക്കിലാണ്. അപ്പോഴാണ് അണ്ണന്‍റെ കാര്യം മനസിൽ വന്നത് നേരെ ഇങ്ങ് പോന്നു..'



ഡബിൾ ഓക്കെ

അണ്ണനോട് കഥപറയാൻ വരുന്ന കാര്യം ആരോടും പറഞ്ഞിട്ടില്ല. അണ്ണന്‍റെ ഡേറ്റ് നോക്കീട്ടല്ലേ എന്തെങ്കിലും ഉറപ്പിക്കാൻ പറ്റു. മുഴുനീളെയുള്ള വേഷമാണ്. ചിത്രത്തിലെ ഒരു പ്രധാന കഥാപാത്രം. ഇത് കേട്ടപാടെ ഞാൻ ഓക്കെ പറഞ്ഞു. ചെറിയ വേഷമെങ്കിലും ചെയ്യണം എന്നു കരുതിയിരുന്ന എന്നോട് മുഴുനീള വേഷം ഉണ്ടെന്ന്. വിട്ടുകളയുമോ ഞാൻ. പ്രസാദിന്‍റെ കാര്യം ഞാനേറ്റു എന്ന രീതിയിൽ ഡബിൾ ഓക്കെ പറഞ്ഞു.



ദിലീഷിന്‍റെ ട്രീറ്റ്മെന്‍റ്

ഷൂട്ടിംഗ് തുടങ്ങിയതോടെ ദിലീഷിനെ കൂടുതൽ അടുത്തറിയാൻ തുടങ്ങി. ഓരോ കഥാപാത്രത്തെയുംകുറിച്ച് പുള്ളി വിശദീകരിച്ച് കൊടുക്കുന്നത് കാണാൻ തന്നെ നല്ല ചന്തമാണ്. ദിലീഷ് എങ്ങനെ പറഞ്ഞുതന്നോ അതുപോലെയെല്ലാം ചെയ്തു. അതുമാത്രം മതിയാരുന്നു. സംവിധായകനറിയാം പുള്ളി ഉദ്ദേശിച്ച സംഭവം കിട്ടിയോ ഇല്ലയോയെന്നെല്ലാം. ദിലീഷ് സെറ്റിലുള്ളവരെ ട്രീറ്റ് ചെയ്യുന്ന രീതിക്ക് തന്നെ ഒരു പ്രത്യേകയുണ്ട്.



കഥപറച്ചിൽ രീതി

പോത്തന്‍റെയും ശ്യാം പുഷ്കരന്‍റെയും കൂടെ ഇരുന്നാൽ അവർ പതുക്കെ കഥപറഞ്ഞ് തുടങ്ങും. എന്താണ് അവര് ഉദ്ദേശിക്കുന്നതെന്നുള്ളത് നമ്മുടെ മനസിലേക്ക് താനെ ഓടിക്കയറും. പിന്നെ ഇറങ്ങിപ്പോകില്ല. പിന്നീട് ഒരു സംശയം പോലും ചോദിക്കേണ്ടി വരില്ല. ആ കഥയ്ക്കൊപ്പം നമ്മളും യാത്രചെയ്യും. ഫൈനൽ ഷൂട്ടിന് മുന്നേ റിഹേഴ്സലൊക്കെ ഉണ്ടായിരുന്നു. ആ റിഹേഴ്സൽ കഴിയുന്നതോടെ സംഭവം എല്ലാം ഓക്കെയാകും. പിന്നെ ചുമ്മാ കൂളായി കാമറയ്ക്ക് മുന്നിൽ വന്നു നിന്നാൽ മതി.



നിമിഷ കൂളാണ്...

ചിത്രത്തിൽ എന്‍റെ നാട്ടുകാരിയായി, കാമുകിയായി പിന്നെ ഭാര്യയായും എത്തുന്നത് പുതുമുഖം നിമിഷ സജയനാണ്. തുടക്കക്കാരിയുടെ യാതൊരു പരുങ്ങലോ പേടിയോ ഇല്ലാണ്ടാണ് ശ്രീജയായി നിമിഷ മാറിയത്. മുഖത്ത് യാതൊരുവിധ ടെൻഷനും കാണാൻ സാധിച്ചില്ല. അപ്പോൾ ഞാൻ ചിന്തിച്ചു, ദിലീഷിനെ സമ്മതിക്കണം... ഈ കുട്ടിയുടെ ആദ്യത്തെ സിനിമ... അതും നല്ലൊരു റോൾ. ആ കുട്ടിയെവരെ പോത്തൻ കാര്യങ്ങളെല്ലാം പറഞ്ഞ് മനസിലാക്കി കൂളാക്കി. ഒരു കൂസലുമില്ലാതെയാണ് നിമിഷ ശ്രീജയായി മാറിയത്.



പ്രണയ നായകൻ

ശേ.. ഇങ്ങനെയൊക്കെ പറയാമോ... സന്തോഷം എന്നു പറയുന്നത് പോത്തൻ ഇങ്ങനെ ചിന്തിച്ചതിനാണ്. സുരാജ് ഇങ്ങനെ വന്നാൽ പ്രേക്ഷകർ സ്വീകരിക്കുമെന്ന് സംവിധായകൻ തോന്നിയല്ലോ. ഒരു 20 വയസൊക്കെ കുറഞ്ഞ പോലൊരു ഫീൽ ആയിരുന്നു ആ സമയത്ത്. വലിയൊരു വെല്ലുവിളി തന്നെയായിരുന്നു. പാട്ട് എല്ലാവർക്കും ഇഷ്ടപ്പെട്ടുവെന്നു കേട്ടപ്പോൾ തന്നെ ആശ്വാസമായി. അതിലാണല്ലോ ഈ സംഗതിയെല്ലാം ഉള്ളത്. ഏത് പ്രണയമേ.. പിന്നെ ഫുൾടൈം പ്രണയമല്ലല്ലോ. കഥ ആവശ്യപ്പെടുന്നത് കൊണ്ട് സംഭവിച്ചു പോയതാണ്.




ഓടടാ ഓട്ടം...

ഫഹദ് ഫാസിലും ഞാനും പിന്നെ പോലീസുകാരും തമ്മിലുള്ള ഒരു കൂട്ടയോട്ടമുണ്ട് സിനിമയിൽ. അതിനിടയിൽ വെള്ളത്തിലേക്ക് തെറിച്ചു വീഴുന്ന സീനുണ്ട്. ഫൈറ്റേഴ്സും മറ്റും വന്ന് ആ സീനിന്‍റെ റിഹേഴ്സൽ കാണിച്ചു. ഞാനും ഫഹദും ഇതെല്ലാം കണ്ടോണ്ട് ഇപ്പുറത്തിരിപ്പുണ്ട്. റിഹേഴ്സൽ കഴിഞ്ഞപ്പോൾ ഞങ്ങൾ രണ്ടാളും പറഞ്ഞു, കൊള്ളാം ഗംഭീരമായിട്ടുണ്ടെന്ന്. ഉടനെ ദിലീഷ് വന്നു പറഞ്ഞു, അണ്ണാ റെഡിയല്ലേ ടേക്ക് നോക്കിയാലോയെന്ന്. ഡ്യൂപ്പായിരിക്കും ഇതൊക്കെ ചെയ്യുക എന്നുള്ള ധാരണയിലായിരുന്നു ഞാനും ഫഹദും. ഫൈറ്റേഴ്സ് കാട്ടിയതെല്ലാം ഞാനും ഫഹദും കൂടെ ചെയ്യണമെന്ന് കേട്ടപ്പഴേ എന്‍റെ കിളിപോയി.



പരിക്ക് പറ്റിയാൽ ജീവിതം കട്ടപ്പൊക

എന്‍റെ വലതുകൈ നേരത്തെ ഒടിഞ്ഞതാണ്. ഈ ഉരുണ്ടു പിടിക്കുന്ന സീനെല്ലാം ചെയ്ത് കൈക്ക് എന്തെങ്കിലും സംഭവിച്ചാൽ പിന്നെ ജീവിതം കട്ടപ്പൊക ആയില്ലേ. പക്ഷേ, എന്തൊക്കെ പറഞ്ഞിട്ടും ദിലീഷ് സമ്മതിച്ചില്ല. പാതി മനസിൽ നിന്ന് ഫഹദും കൂടി ഓക്കെ പറഞ്ഞതതോടെ ആ സീൻ രണ്ടും കൽപ്പിച്ച് അങ്ങ് ചെയ്തു. ദൈവഭാഗ്യം ഒന്നും സംഭവിച്ചില്ല. ഫഹദുമൊത്ത് നല്ല സിങ്കോടെ ആ സീൻസെല്ലാം ചെയ്ത് തീർത്തു.അതിന്‍റെ ബിഗ് റിസൽട്ട് തിയറ്ററിൽ കാണാനും സാധിച്ചു.



പെർഫോം ചെയ്യാൻ ഒന്നും കിട്ടിയില്ലല്ലോ...

ഇതിൽ വലുതായി പെർഫോം ചെയ്യാൻ മാത്രം ഒന്നും കിട്ടിയില്ലല്ലോയെന്നുള്ള ചിന്ത ഷൂട്ടിംഗ് കഴിഞ്ഞപ്പോൾ എന്നെ വല്ലാതെ അലട്ടിയിരുന്നു.പക്ഷേ ഡബ്ബിംഗ് തിയറ്ററിൽ ചെന്നപ്പോൾ എന്‍റെ ധാരണകളെല്ലാം മാറി. ഞാൻ ഞെട്ടിപ്പോയി. ഇത് ഞാൻ തന്നെയാണോയെന്ന് സ്വയം ചോദിക്കേണ്ട സ്ഥിതി. അപ്പോഴേക്കും പോത്തന്‍റെ ചോദ്യം എത്തി. നീ ഇതിൽ അധികമൊന്നും പെർഫോം ചെയ്തിട്ടില്ലായെന്നുള്ള തോന്നൽ ഉണ്ടായിരുന്നുവല്ലേയെന്ന്.



നീ അഭിനയിച്ചിട്ടില്ല...

നിനക്ക് ഷൂട്ടിംഗ് സമയത്ത് പെർഫോം ചെയ്യാൻ ഒന്നുമില്ലായെന്നു തോന്നിയപ്പോൾ തന്നെ നീ സിനിമയോട് ഇഴുകിച്ചേർന്നു കഴിഞ്ഞിരുന്നു. പിന്നീട് സംഭവിച്ചതെല്ലാമാണ് റിയലിസ്റ്റിക്ക് പെർഫോമൻസെന്നു പറയുന്നത്. നീ സിനിമയോട് ചേർന്നു നിന്നപ്പോളാണ് നിനക്ക് അങ്ങനെ ഒരു തോന്നൽ ഉണ്ടായത്. നീ ചുമ്മാ ബിഹേവ് ചെയ്യുവായിരുന്നു. നിന്‍റെ ഉള്ളിൽ നീ അഭിനയിക്കുവാണെന്നുള്ള തോന്നൽ തനിയെ ഇല്ലാണ്ടായതാണ്. ഇതെല്ലാം ദിലീഷ് പറഞ്ഞപ്പോൾ ചുമ്മാ ഞാൻ കേട്ടോണ്ടു നിന്നതേയുള്ളു. കാരണം എന്നെ ഞാൻ അറിയാതെ തന്നെ ഇങ്ങനെയാക്കി മാറ്റിയത് ദിലീഷാണ്.



ഒറിജിനൽ പോലീസ്

ചിത്രത്തിൽ അലൻസിയർ ചേട്ടനൊഴിച്ച് ഒട്ടുമിക്ക ആൾക്കാരും ഒറിജിനൽ പോലീസുകാർ തന്നെയാണ്. അറിയാതെ തന്നെ ഒരു ബഹുമാനം നമ്മൾ അവർക്ക് കൊടുത്തു പോകും. സെറ്റിൽ ചിരിയും കളിയുമായി ബഹുരസമായിരുന്നു. അവരെല്ലാം ചിത്രത്തിൽ തകർത്ത് അഭിനയിച്ചിട്ടുമുണ്ട്. അവർക്ക് പോലീസ് സ്റ്റേഷനിലെ കാര്യങ്ങളെല്ലാം അറിയാവുന്നത് കാരണം സ്മൂത്തായി അങ്ങ് ചെയ്തു. യഥാർഥ പോലീസ് സ്റ്റേഷനിൽ നടക്കുന്ന കാര്യങ്ങൾ സിനിമയിൽ കാണാനാവും.



പ്രസാദ് എല്ലായിടത്തുമുണ്ട്...

ഓരോ നാട്ടിൻപുറത്തും പ്രസാദുമാരുണ്ട്. അതുപോലെ ഞാൻ ജനിച്ചു വളർന്ന നാട്ടിലും പ്രസാദിനെ പോലെയുള്ളവരുണ്ട്. പിന്നെ ആ കഥാപാത്രത്തിലേക്ക് ഇറങ്ങി ചെല്ലാൻ ഒട്ടും ടെൻഷൻ അടിച്ചിട്ടില്ല. കാരണം അത്രയും ഡീറ്റെയിലായിട്ടാണ് ദിലീഷ് പറഞ്ഞു തന്നത്. വിദ്യാഭ്യാസമുള്ള, തല്ലുകൂടാൻ പോകാത്ത, മറ്റുള്ളവരെ ഉപദ്രവിക്കാൻ നിക്കാത്ത പാവത്താനായ ഒരു നാട്ടിൻപുറത്തുകാരൻ. അതാണ് പ്രസാദ്.



എല്ലാവർക്കും ഇഷ്ടായി

ഇതിനോടകം ഒരുപാട് പേര് വിളിച്ചു, മെസേജ് അയച്ചു. എല്ലാവരും ചിത്രത്തെക്കുറിച്ച് വാതോരാതെയാണ് സംസാരിക്കുന്നത്. അത് കേൾക്കുന്പോൾ ഉണ്ടായ സന്തോഷം പറഞ്ഞറിയിക്കാൻ പറ്റില്ല. ചിത്രത്തിലെ രണ്ടു പ്രസാദുമാരും കൊള്ളാം. നല്ല റിയലിസ്റ്റിക്കായി തോന്നി. ത്രില്ലർ മൂവി പോലെ രസകരം. സിനിമ മൊത്തത്തിൽ നന്നായിട്ടുണ്ടെന്നുള്ള റിപ്പോർട്ടാണ് കിട്ടിക്കൊണ്ടിരിക്കുന്നത്. ഇതിനെല്ലാം ഒറ്റ കാരണമേയുള്ളു പോത്തൻസ് ബ്രില്യൻസ്...!

വി.ശ്രീകാന്ത്
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
വർഷങ്ങൾക്ക് ശേഷം സംഭവിച്ചത്
വടക്കന്‍ മലബാറിലെ ഒരു ഗ്രാമത്തില്‍നിന്നു രണ്ടു കൂട്ടുകാര്‍ സിനിമയോടുള്ള ആഗ്ര
വെക്കേഷന്‍ കളറാക്കാന്‍ ജയ്ഗണേഷ്
പകല്‍ ഗ്രാഫിക് ഡിസൈനര്‍, രാത്രി പാര്‍ട്ട് ടൈം ഡിറ്റക്ടീവ്. ജീവിതം ഫുള്‍ടൈം വീല്‍
ഹക്കിം ദാ ഇവിടെയുണ്ട്
‘ഇബ്രാഹിം, എന്തെങ്കിലും ഒന്ന് ചെയ്യൂ. എന്‍റെ ഹക്കിം എന്‍റെ ഹക്കിം, അവനിപ്പോ ചാവും’...
രണ്ടാം വരവായി ശങ്കരാഭരണം
കമ്മട്ടിപ്പാടത്തിലെ ബാലന്‍ചേട്ടനുശേഷം ഉല്ലാസ് ചെമ്പന്‍ സിനിമ അഞ്ചക്കള്ള കോക്ക
ഈസ്റ്റർ സ്പെഷലായിട്ട് പറയുവാ
നാലര പതിറ്റാണ്ടായി നിറഞ്ഞ ചിരിയുമായി മലയാളിയുടെ ചാരത്തുണ്ട് ലാലു അലക്സ്. 1979
നോവലിന്‍റെ തനിപകർപ്പല്ല ആടുജീവിതം
നോവല്‍ അതേപടി പകര്‍ത്തിയതല്ല ആടുജീവിതമെന്നും സിനിമയ്ക്ക് അതിന്‍റേതായ ഐഡന്‍
സീക്രട്ട് തുറന്ന് അനുമോഹന്‍
കൊട്ടാരക്കരയുടെ ചെറുമകന്‍. നാടകപ്രവര്‍ത്തകൻ മോഹന്‍റെയും അഭിനേത്രി ശോഭാ മോഹ
അടിപൊളി ജീവിതം
ചെറുപ്പത്തിൽ സിനിമാക്കാർ എന്നു പറഞ്ഞാൽ തങ്ങളുടെ വെള്ളത്തൂവൽ ഗ്രാമത്തിൽ ഷൂട്ടി
അർഥനയായി അഭിനയം!
പതിനൊന്നാം ക്ലാസില്‍ പഠിക്കുമ്പോള്‍ ടെലിവിഷന്‍ അവതാരകയായിട്ടായിരുന്നു അര്‍ഥ
നൊന്ത നാടിന്‍റെ പേരല്ലോ തങ്കമണി
1986 ഒക്ടോബര്‍ 21ന് ഇടുക്കിയിലെ കുടിയേറ്റ മലയോരഗ്രാമം തങ്കമണിയില്‍ എലൈറ്റ് ബ
ചിൽ ത്രിൽ മഞ്ഞുമ്മൽ
ഞങ്ങള്‍ക്കും ഒരു സര്‍വൈവല്‍ ത്രില്ലറായിരുന്നു ഇതിന്‍റെ ഷൂട്ടിംഗ്! കൊടൈക്കനാലി
മുബിൻ-റാഫിയുടെ മകൻ
കോമഡി രാജാക്കന്മാരായ റാഫിയും നാദിര്‍ഷയും ആദ്യമായി ഒന്നിക്കുമ്പോള്‍ സമ്പൂര്‍ണ
കപ്പടിക്കാൻ കാർത്തിക് വിഷ്ണു
വര്‍ഷങ്ങള്‍ക്കു മുമ്പ് സത്യം ശിവം സുന്ദരം എന്ന സിനിമയുടെ ഷൂട്ടിംഗ് നടക്കുമ്പോള്
ശങ്കർ വണ്ടർഫുൾ
ഒരിടവേളയ്ക്കു ശേഷം എണ്‍പതുകളിലെ റൊമാന്‍റിക് ഹീറോ ശങ്കര്‍ പണിക്കർ ഒരുവാതില്
മമിതലു പ്രേമലു
മമിത ബൈജു-നസ്‌ലെന്‍ പെയര്‍ ആദ്യമായി സ്ക്രീനിലെത്തിയ ചിത്രമാണ് ഗിരീഷ് എ.ഡി. സം
വാലിബകഥ‌യിലെ അയ്യനാരാശാൻ
‘നീ കണ്ടതെല്ലാം പൊയ്, ഇനി കാണപ്പോവത് നിജം'- വാലിബകഥയുടെ ആത്മാവെന്നപോലെ വിസ്മ
സചിത്രം സുചിത്ര
നാലു വര്‍ഷം മുമ്പ് സംപ്രേഷണം ചെയ്ത വാനമ്പാടി എന്ന ടെലിവിഷന്‍ പരമ്പരയും അതിലെ പ
ഹിറ്റാണ് ഓസ്‌ലറിലെ ജൂണിയർ ജഗദീഷ്
ഫോര്‍ട്ട് കൊച്ചിയിലെ പിള്ളേരെ പരസ്യചിത്രത്തിലേക്കു വേണമെന്നറിഞ്ഞു പോയതാണ് ഇത്
ജാഫർ ഇടുക്കിയുടെ ഓഫർ
2002ല്‍ ഓകെ ചാക്കോ കൊച്ചിന്‍ മുംബൈ എന്ന സിനിമയിലൂടെ വെള്ളിത്തിരയിലെത്തിയ ജാഫര്‍
പഴയ കുപ്പിയല്ല ഫ്രഷാണ് വിശാഖ്
ആനന്ദത്തിലെ കുപ്പി എന്ന വേഷത്തിലൂടെ ഹിറ്റായ വിശാഖ് നായര്‍ ആദ്യമായി നായകനാകുന
കമൽ അന്നും ഇന്നും വൈറലാണ്
നാലര വര്‍ഷത്തെ ഇടവേളയ്ക്കു ശേഷം സിനിമയിലേക്കു മടങ്ങിയെത്തിയിരിക്കുകയാണ് ജന
സൗഹൃദത്തിന്‍റെ കഥയുമാ‌യി ലാൽജി
ഡോ. ഷാജു, സോണിയ മല്‍ഹാര്‍, ആദിത്യജ്യോതി എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ലാ
കളർഫുൾ ജഗദീഷ്
കോമഡി വേഷങ്ങളില്‍നിന്നു സ്വഭാവവേഷങ്ങളിലേക്കു ജഗദീഷിന്‍റെ ചുവടുമാറ്റം രഞ്ജി
ഷാജോണിന്‍റെ ആട്ടക്കഥ!
‘ആട്ട’ത്തില്‍ ആറാടി കലാഭവന്‍ ഷാജോണിന്‍റെ പുതുവർഷത്തുടക്കം. ഗോവ അന്തർദേശീയ
നരേന്‍ ഹാപ്പിയാണ്
എറണാകുളം മറൈന്‍ ഡ്രൈവില്‍ കായലിന് അഭിമുഖമായുള്ള ഫ്ലാറ്റിലെത്തുമ്പോള്‍ നടന്‍
ആറ് വർഷം മുട്ടി; ഒടുവിൽ സിനിമ വാതിൽ തുറന്നു
പാതി മലയാളിയായ പൂനെക്കാരൻ എന്ന വിശേഷണവുമായി മലയാള സിനിമയിലേക്ക് ചുവടുവച
വേറിട്ട വേഷങ്ങൾ പകർന്നാടി മെറിൻ
പൂമരത്തിലൂടെ സിനിമയിലെത്തി, ഹാപ്പി സര്‍ദാറിലൂടെ നായികയായ മെറിന്‍ ഫിലിപ്പ് വേ
ശേഷം സ്ക്രീനില്‍ കല്യാണി!
മലപ്പുറത്തിന്‍റെ ഫുട്ബോള്‍ ആവേശം ഒട്ടും ചോരാതെ നിമിഷങ്ങളെ തീപിടിപ്പിക്കുന്ന മമ്പറത്തിന്‍റെ അനൗണ്‍സര്
ഇതിഹാസത്തിന്‍റെ നായിക; മഹിമ ഉയരും
ആർഡിഎക്സ് എന്ന സിനിമ വിജയത്തിന്‍റെ ഉഗ്രസ്ഫോടനവുമായി ഓണക്കാലത്തു തിയറ്ററുകൾ പ്രകന്പനം സൃഷ്ടിച്ചപ്പോൾ
ക്ലാസി മാസ് കിംഗ് ഓഫ് കൊത്ത
മാസ് സിനിമകളുടെ ആരാധകരെയും കുടുംബപ്രേക്ഷകരെയും ഒരേപോലെ ആകര്‍ഷിക്കുന്ന രീതിയിലാണ് കിംഗ് ഓഫ് കൊത്ത രൂപ
മോഹൻലാലിന്‍റെ "മഹാഭാരത' മലയാളത്തിൽ രണ്ടാമൂഴമായി തന്നെ എത്തും
വിക്രമാദിത്യ രാജാവായി അഭയ് ഡിയോൾ തമിഴിലേക്ക്
പുലിമുരുകൻ രക്ഷിച്ചു, നമിത വീണ്ടും തിരക്കിൽ
അനുഷ്കയുടെ കാരവന്‍ പോലീസ് കസ്റ്റഡിയില്‍; കാരണം...
കുഞ്ചാക്കോ ബോബൻ "ഒരിക്കലും ചിരിക്കില്ല..!'
അനുഷ്ക ആരാധകർ സന്തോഷിച്ചോളു, ആ വാർത്ത തെറ്റാണ്..!
സോനം കപൂർ തിരക്കിലാണ്
സിനിമ ചിത്രീകരണത്തിനിടെ അജിത്തിനു പരിക്ക്
രജനിയുടെ കാലയിൽ അംബേദ്കറായി മമ്മൂട്ടി?
പുണ്യാളൻ സിനിമാസുമായി ജയസൂര്യയും രഞ്ജിത്ത് ശങ്കറും
പ്രഭാസിനു നായികയായി പൂജ ഹെഗ്ഡെ എത്തുന്നു
കങ്കണയ്ക്ക് വിദ്യാ ബാലന്‍റെ വക "പണി'
Rashtra Deepika LTD
Copyright @ 2021 , Rashtra Deepika Ltd.