Star Chat |
Back to home |
|
‘കുഞ്ഞുദൈവ’മാകാൻ ആദിഷിനു കഴിഞ്ഞു: ജിയോ ബേബി |
|
|
മാസ്റ്റർ ആദിഷ് പ്രവീണിനു മികച്ച ബാലതാരത്തിനുള്ള ദേശീയ പുരസ്കാരം നേടിക്കൊടുത്ത ‘കുഞ്ഞുദൈവം’ തിയറ്ററുകളിലേക്ക്. അന്തർദേശീയ തലത്തിൽ പോലും ശ്രദ്ധിക്കപ്പെട്ട ‘2 പെണ്‍കുട്ടികൾ’ക്കുശേഷം ജിയോ ബേബി രചനയും സംവിധാനവും നിർവഹിച്ച ചിത്രം. മാസ്റ്റർ ആദിഷും ജോജു ജോർജുമാണ് നായകകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. “ നമ്മുടെയൊക്കെ ഉള്ളിൽ ദൈവാംശമുണ്ട്. നമ്മുടെ പ്രവൃത്തിയിലൂടെ നമ്മളിലുളള ദൈവവിശ്വാസത്തെ വളർത്തുക. അങ്ങനെ ഓരോരുത്തരും കുഞ്ഞുദൈവങ്ങളായിത്തീരുന്പോൾ സമൂഹം ഏറെ മാറ്റങ്ങൾക്കു വിധേയമാവും.’’ ഓഷൻ പിക്ചേഴ്സിന്റെ ബാനറിൽ സനു എസ്. നായർ, നസീബ് ബി.ആർ എന്നിവർ നിർമിച്ച ‘കുഞ്ഞുദൈവ’ത്തിന്റെ വിശേഷങ്ങൾ പങ്കുവയ്ക്കുകയാണ് സംവിധായകൻ ജിയോ ബേബി.... സിനിമയിലേക്കുള്ള വഴി...? അരുവിത്തുറ സെന്റ് ജോർജ് കോളജിൽ ബികോമിനുശേഷം സ്വതന്ത്രമായി മാസ് കമ്യൂണിക്കേഷൻ പഠനം. 2010 ലാണ് ടെലിവിഷൻ എഴുത്തിലേക്കു വരുന്നത്. സിദ്ധാർഥ് ശിവയാണ് എന്നെ മറിമായത്തിന്റെ എഴുത്തിലേക്കു കൊണ്ടുവന്നത്. മഴവിൽ മനോരമയിൽ മറിമായം, മീഡിയവണിൽ എം80 മൂസ, ഫ്ളവേഴ്സിൽ ഉപ്പും മുളകും തുടങ്ങിയ പരിപാടികൾക്കു വേണ്ടി എഴുതുന്നുണ്ടായിരുന്നു. 2014 ലാണു സിനിമ ചെയ്യാൻ തുടങ്ങിയത്. കവിയൂർ ശിവപ്രസാദ് സാർ, പ്രഭു രാധാകൃഷ്ണൻ, ഗിരീഷ് മനോ, സുരേഷ് അച്ചൂസ് എന്നിവർക്കൊപ്പം അസിസ്റ്റന്റായി വർക്ക് ചെയ്തിരുന്നു. അതോടൊപ്പം പല താരങ്ങളുടെയും നിർമാതാക്കളുടെയും സംവിധായകരുടെയും അടുത്തു കഥപറയാനും പോകുന്നുണ്ടായിരുന്നു. എനിക്ക് ആത്മവിശ്വാസമുള്ള കഥകളാണു പറഞ്ഞിരുന്നത്. ചിലർക്ക് ഇഷ്ടപ്പെടുന്നു, ചിലർക്ക് ഇഷ്ടപ്പെടുന്നില്ല. ഇഷ്ടപ്പെട്ടാൽത്തന്നെ അതിന്റെ കാര്യങ്ങളൊന്നും മുന്നോട്ടു പോകുന്നില്ല. അപ്പോഴാണ് സ്വന്തമായി സിനിമ ചെയ്യാനും നിർമിക്കാനും തീരുമാനിക്കുന്നത്. ഇന്നത്തെ രീതിയിലുള്ള സിനിമ നിർമിക്കാനുള്ള പണം കൈയിൽ ഇല്ലാതെ വന്നതോടെ എങ്ങനെ ചെലവു കുറച്ചു സിനിമ നിർമിക്കാമെന്നു ചിന്തിച്ചു. അതിനു പറ്റിയ ഒരു കഥ ഉണ്ടായപ്പോൾ സുഹൃത്തുക്കളെ കൂടെക്കൂട്ടി. അവിടെ നിന്നാണ് 2 പെണ്‍കുട്ടികളുടെ തുടക്കം. എഡിറ്റർ, കാമറാമാൻ, മ്യൂസിക് ഡയറക്ടർ...എല്ലാവരും നിർമാണത്തിലും പങ്കാളികളായി. അഭിനയിക്കുന്നവരും നമുക്കു പരിചയമുള്ളവർ തന്നെ. 2 പെണ്‍കുട്ടികളിലെ പെണ്‍കുട്ടികളും ഓരോ രീതിയിൽ ഞങ്ങൾ കണ്ടെത്തിയ കുട്ടികളാണ്. സിനിമയോടും ഈ പ്രോജക്ടിനോടുമുള്ള ആത്മാർഥത കാരണം പ്രതിഫലം പറ്റാതെയാണ് എല്ലാവരും വർക്ക് ചെയ്തത്. എഡിറ്റിംഗ്, ഡബ്ബിംഗ്, ഫൈനൽസൗണ്ട് മിക്സിംഗ്...തുടങ്ങി എല്ലാ മേഖലകളിൽ നിന്നുമുള്ള ടെക്നീഷന്മാരും ഏറെ സഹായിച്ചു. സീറോ ബജറ്റ് സിനിമ എന്ന രീതിയിലായിരുന്നു അതിന്റെ നിർമാണം. എല്ലാവരും ഒരു വീട്ടിൽ താമസിക്കുന്നു. അവിടെത്തന്നെ ഭക്ഷണമുണ്ടാക്കുന്നു, കഴിക്കുന്നു. അതിനിടയിൽ ഷൂട്ട് ചെയ്യുന്നു. ഒരു പരിധിവരെ എത്തിയപ്പോൾ മുന്‍പോട്ടു പോകാനാവാത്ത സ്ഥിതിവന്നു. അപ്പോഴാണ് എന്റെ സുഹൃത്തുക്കളായ സനു എസ്. നായർ, നസീബ് ബി.ആർ എന്നിവർ ഓഷൻ പിക്ചേഴ്സിന്റെ ബാനറിൽ ഈ സിനിമ നിർമിക്കാൻ തയാറയത്. അങ്ങനെ 2 പെണ്‍കുട്ടികൾ പൂർത്തിയാക്കി, സെൻസറിംഗ് കഴിഞ്ഞു. ബാലതാരത്തിനുള്ള സംസ്ഥാനപുരസ്കാരം അന്ന ഫാത്തിമയ്ക്കു കിട്ടി. നാട്ടിലും ഇന്ത്യയ്ക്കു പുറത്തുമായി 20-25 ഫെസ്റ്റിവലുകളിൽ പോയി. 3-4 അന്താരാഷ്ട്ര അവാർഡുകൾ നേടി. ലോസ് ആഞ്ചലസ് ലവ് ഇന്റർ നാഷണൽ ഫിലിം ഫെസ്റ്റിവലിൽ ബെസ്റ്റ് ഫിലിം ആയിരുന്നു. 2 പെണ്‍കുട്ടികൾ 2015 ൽ തിയറ്ററുകളിലെത്തി. 2 പെണ്‍കുട്ടികളുടെ തിയറ്റർ വേർഷനിൽ മാത്രമാണ് അമലാപോളും ടോവിനോയും വരുന്നത്. ഇറോസ് ഇന്റർനാഷണൽ ആയിരുന്നു വിതരണം. അവരുടെ ആവശ്യപ്രകാരം ഞങ്ങൾ പിന്നീട് ആലോചിച്ചുണ്ടാക്കിയ ഒരു എക്സ്ടെൻഷനാണ് അമലാപോളും ടോവിനോയും ഉള്ള ഭാഗം. തുടക്കവും അവസാനവും അതു കൂട്ടിച്ചേർത്തു. ജയചന്ദ്രൻ കോഴഞ്ചേരിയും ജോജി ജോസഫുമാണ് ആ ഭാഗം നിർമിച്ചത്. ടൊവിനോ ഒരു രൂപ പോലും വാങ്ങാതെയാണ് ഈ സിനിമയുടെ ഭാഗമായത്. ആ സിനിമ കുറേ ഫെസ്റ്റിവലുകളിലേക്കുപോയി. ആദ്യത്തെ സിനിമയ്ക്കു ലാഭമൊന്നും കിട്ടിയില്ലെങ്കിലും മുടക്കിയ പൈസ തിരിച്ചുകിട്ടി. ആ പൈസ എടുത്ത് അടുത്ത സിനിമയിൽ ഇൻവെസ്റ്റ് ചെയ്യാൻ നിർമാതാക്കൾ തീരുമാനിച്ചു. അങ്ങനെ ഉണ്ടാക്കിയ സിനിമയാണു കുഞ്ഞുദൈവം. കുഞ്ഞുദൈവത്തിലേക്ക് എത്താനുള്ള പ്രചോദനം...? നമ്മുടെ സമൂഹത്തിൽ സംഭവിക്കുന്ന ചില കാര്യങ്ങളാണ് ഈ സിനിമയിലേക്ക് എത്താനുള്ള പ്രചോദനം. ഒൗസേപ്പച്ചൻ എന്ന ആറാം ക്ലാസുകാരനിലൂടെയാണ് കഥ പറയുന്നത്. മാസ്റ്റർ ആദിഷാണ് ഒൗസേപ്പച്ചനായി വേഷമിട്ടിരിക്കുന്നത്. ജീവിതത്തിൽ എല്ലാവരും വിവിധ ആവശ്യങ്ങൾക്കായി പ്രാർഥനയ്ക്കു വേണ്ടത്ര പ്രാധാന്യം കൊടുക്കുന്നുണ്ട്. പക്ഷേ, ഒൗസേപ്പച്ചന്റെ പ്രാർഥനകളിലധികവും നെഗറ്റീവാണ്. അധ്യാപകർക്ക് ആക്സിഡന്റ് ഉണ്ടാവണം, അങ്ങനെ ഹോംവർക്ക് കിട്ടാതിരിക്കണം. രാഷ്ട്രപതി മരിച്ച് അവധി കിട്ടണം...എന്നിങ്ങനെ ഓരോ ദിവസവും അവനു പ്രാർഥിക്കാൻ ഓരോ കാരണമുണ്ടാവും. ഇവന്റെ പ്രാർഥനകൾ സാധിച്ചുകിട്ടുന്നുമുണ്ട്. ഒരു ദിവസം അങ്ങനെ അവന്റെ ഗ്രാൻഡ്ഫാദർ മരിക്കുന്നു. അവധി കിട്ടാനാണു പ്രാർഥിച്ചത്. ഗ്രാൻഡ്ഫാദർ മരിച്ചതുകാരണം അവന് അവധി കിട്ടുന്നുമുണ്ട്. താൻ പ്രാർഥിച്ചതുകൊണ്ടാണ് ഗ്രാൻഡ്ഫാദർ മരിച്ചത് എന്ന് ചിന്തിച്ച് അവൻ ദു:ഖിതനാകുന്നു. ആരെയെങ്കിലും പ്രാർഥിച്ചു രക്ഷിച്ചാൽ മാത്രമേ ദൈവം തന്നോടു ക്ഷമിക്കൂ എന്ന രീതിയിൽ അവന് ഒരു തോന്നലുണ്ടാകുന്നു. പ്രാർഥനയിലൂടെ ആരെയെങ്കിലും രക്ഷിക്കണമെന്നു കരുതി അവൻ ഇറങ്ങിത്തിരിക്കുന്പോഴാണ് അതിലൂടെമാത്രം ആരെയും രക്ഷിക്കാനാവില്ല, പ്രവൃത്തിയാണു വേണ്ടത് എന്ന തിരിച്ചറിവിലെത്തുന്നത്. അതാണ് കുഞ്ഞുദൈവം എന്ന സിനിമ പറയുന്നത്. പ്രാർഥനയും പ്രവൃത്തിയും കൂടി ചേരുന്പോൾ അവിടെ ദൈവം ഉണ്ടാകുന്നു എന്നാണ് ഈ സിനിമ പറയുന്നത്. വഴിയിൽ ഒരാൾ വണ്ടിതട്ടിക്കിടക്കുന്നതു കാണുന്പോൾ അയാൾക്ക് ഒന്നും വരുത്തരുതേ എന്നു പറയുന്നതും അവിടെയിറങ്ങി അയാളെ ആശുപത്രിയിൽ എത്തിക്കുന്നതും തമ്മിൽ വലിയ വ്യത്യാസമുണ്ടല്ലോ. മാസ്റ്റർ ആദിഷിലേക്ക് എത്തിയത്...? ആദിഷിനെത്തന്നെ തെരഞ്ഞെടുക്കാൻ പ്രത്യേകിച്ചു കാരണങ്ങളില്ല. വേറെ ഒന്നുരണ്ടു കുട്ടികൾക്കൊപ്പമാണ് ആദിഷിനെയും പരിഗണിച്ചത്. ആദിഷിന്റെ അതിനു മുന്‍പുള്ള സിനിമകളൊന്നും ഞാൻ കണ്ടിട്ടുണ്ടായിരുന്നില്ല. ഇപ്പോഴും കണ്ടിട്ടില്ല. ആദിഷിനെക്കൊണ്ട് ഒന്നു രണ്ടു കാര്യങ്ങൾ ചെയ്യിപ്പിച്ചു നോക്കി. ബ്രില്യന്റായ പയ്യനാണെന്നുതോന്നി. സ്വതവേ ബ്രില്യൻസുള്ളവർക്കു മാത്രമേ ഈ കാരക്ടർ ചെയ്യാനാവുകയുള്ളൂ എന്ന് എനിക്കു ബോധ്യമുണ്ടായിരുന്നു. അതിൽ ആദിഷ് കൃത്യമായി വന്നു. കഥയുടെ സഞ്ചാരക്രമത്തിലാണ് സിനിമ ഷൂട്ട് ചെയ്തത്. ഓരോ ദിവസം കഴിയുംതോറും ആദിഷ് കൂടുതൽ ഇംപ്രൂവ് ആയിക്കൊണ്ടിരുന്നു. മൂന്നാം ക്ലാസുകാരനായ ആദിഷിന് ആറാം ക്ലാസുകാരനായ കഥാപാത്രത്തിന്റെ മാനസികവ്യഥകൾ അഭിനയത്തിൽ പ്രതിഫലിപ്പിക്കാനാകുമോ എന്ന് എനിക്കു പേടിയുണ്ടായിരുന്നു. പക്ഷേ, പലപ്പോഴും ആദിഷിന്റെ പ്രകടനം ഞങ്ങളെ ഞെട്ടിക്കുന്നതായിരുന്നു. എന്റെ മനസിലുള്ള ഒൗസേപ്പച്ചനാകാൻ ആദിഷിനു കഴിഞ്ഞു. ആദിഷിനു പുരസ്കാരം ലഭിക്കുമെന്ന് ചിത്രീകരണവേളയിൽ തോന്നിയിരുന്നോ....? ചിത്രീകരണത്തിനിടെ അഭിനയിക്കുന്ന കാര്യങ്ങളെച്ചൊല്ലി ഞാനും ആദിഷും തമ്മിൽ ചെറിയകലഹങ്ങൾ പതിവായിരുന്നു. ഏറ്റവും വലിയ ഡ്രീം എന്താണെന്നു ചോദിച്ചപ്പോൾ ആക്ടർ വിജയ് യെ കാണുകയാണ് എന്ന് ആദിഷ് പറഞ്ഞിരുന്നു. ഈ കാരക്ടർ നന്നായി ചെയ്യൂ, നിനക്ക് ആക്ടർ വിജയ് യെ കാണാൻ അവസരമുണ്ടാകുമെന്ന് പറഞ്ഞിരുന്നു. ആദിഷിനു നാഷണൽ അവാർഡ് കിട്ടിയേക്കാമെന്നും അപ്പോൾ വിജയ്യെ കാണാനുള്ള നിലയിലെത്തുമെന്നുമുള്ള തോന്നലിലാണ് അങ്ങനെ പറഞ്ഞത്. അത്രയും ഡെപ്തുള്ള കാരക്ടർ ആയിരുന്നു ഒൗസേപ്പച്ചൻ. പക്ഷേ, നാഷണൽ അവാർഡ് കിട്ടാൻ സാധ്യതയുണ്ടെന്ന് ആദിഷിനോട് ഞാൻ ഒരിക്കലും ഞാൻ പറഞ്ഞിട്ടില്ല. നാഷണൽ അവാർഡിനു പരിഗണിക്കപ്പെടുന്ന കുട്ടികൾക്കൊപ്പം ആദിഷും ഉണ്ടാകുമെന്ന് എനിക്കു പ്രതീക്ഷയുണ്ടായിരുന്നു. സംസ്ഥാന അവാർഡ് കിട്ടിയില്ല. പക്ഷേ, അപ്പോഴും നാഷണൽ അവാർഡ് വരുന്പോൾ കിട്ടുമെന്നു പ്രതീക്ഷിച്ചിരുന്നു. അത് അതുപോലെ സംഭവിച്ചു. അവാർഡ് വാർത്ത റിപ്പോർട്ട് ചെയ്യാനെത്തിയ മാധ്യമപ്രവർത്തകരോട് വിജയ്യെ കാണുകയാണ് തന്റെ ഏറ്റവും വലിയ ആഗ്രഹമെന്ന് ആദിഷ് പറഞ്ഞു. മാധ്യമങ്ങൾ വഴി ഇതറിഞ്ഞ വിജയ് ആദിഷിനെ ചെന്നൈയിലെ വീട്ടിലേക്ക് വിളിപ്പിച്ചു. വിജയ്യെ കാണാൻ എത്തിയ ആദിഷ് അദ്ദേഹത്തിന്റെ ഒപ്പമിരുന്ന് സെൽഫിയുമെടുത്താണ് മടങ്ങിയത്. കുഞ്ഞുദൈവത്തിലെ മറ്റ് അഭിനേതാക്കൾ...? ജോജു ജോർജ്, സിദ്ധാർഥ് ശിവ, റെയ്ന മരിയ, ശൂലപാണി, ശ്രീജ തലനാട് എന്നിവരാണു മുഖ്യവേഷങ്ങളിൽ. ഇടവക വികാരിയായിട്ടാണ് സിദ്ധാർഥ് ശിവ വേഷമിട്ടിരിക്കുന്നത്. ഒൗസേപ്പച്ചന്റെ ഡിവോഷണൽ ലൈഫിൽ എപ്പോഴും കൂടെനിൽക്കുന്ന വ്യക്തിയാണ് ഈ ഇടവക വികാരി. ഒൗസേപ്പച്ചൻ കഴിഞ്ഞാൽ ഈ സിനിമയിൽ ഏറ്റവും പ്രധാന കഥാപാത്രത്തെയാണ് ജോജു ജോർജ് അവതരിപ്പിക്കുന്നത്. ജോലിയൊന്നും ചെയ്യാതെ ഉഴപ്പിനടക്കുന്ന ഒരു മനുഷ്യൻ. പ്രശാന്ത് അലക്സാണ്ടറാണ് ഒൗസേപ്പച്ചന്റെ അച്ഛനായി വേഷമിട്ടത്. ഇതിൽ വർക്ക് ചെയ്തിരിക്കുന്ന മിക്കവരും പ്രതിഫലമില്ലാതെയാണ് അഭിനയിച്ചിരിക്കുന്നത്. ആദിഷിനും വളരെ ചെറിയ പ്രതിഫലമാണു കൊടുത്തത്. റെയ്ന മരിയ കുഞ്ഞുദൈവത്തിൽ...? ഒന്‍പതാം ക്ലാസിൽ പഠിക്കുന്ന ഒരു പെണ്‍കുട്ടിയുടെ അമ്മയായിട്ടാണ് റെയ്ന അഭിനയിക്കുന്നത്. ഭർത്താവ് മരിച്ചുപോയ കഥാപാത്രം. മകൾക്കു കിഡ്നിരോഗം ബാധിച്ചിരിക്കുന്നു. ഈ പെണ്‍കുട്ടിയെ രക്ഷിക്കാൻ വേണ്ടിയാണ് ഒൗസേപ്പച്ചൻ പ്രാർഥിക്കുന്നത്. ശ്യാംഭവിയാണ് മകളുടെ വേഷം ചെയ്യുന്നത്. 2 രണ്ടു പെണ്‍കുട്ടികളിലും ശ്യാംഭവി അഭിനയിച്ചിട്ടുണ്ട്. ശ്യാംഭവിയുടെ പെർഫോമൻസും എടുത്തുപറയേണ്ടതാണ്. ഓലപ്പീപ്പി, അതിശയങ്ങളുടെ വേനൽ തുടങ്ങിയ സിനിമകളിൽ റെയ്ന മരിയ ശ്രദ്ധേയമായ വേഷങ്ങൾ ചെയ്തിട്ടുണ്ട്. ചിത്രീകരണം....? കോട്ടയം ജില്ലയിലെ തലനാട് എന്ന എന്റെ ഗ്രാമത്തിലായിരുന്നു ചിത്രീകരണം. എന്റെ വീട്ടിലായിരുന്നു ഈ സിനിമയുടെ ഷൂട്ട്. എല്ലാവരും ഒരു വീട്ടിൽ ഒന്നിച്ചു താമസിക്കുന്നു, ഭക്ഷണം തയാറാക്കാൻ കൂടുന്നു... അങ്ങനെ കൂട്ടായ്മയുടെ സിനിമ കൂടിയാണു കുഞ്ഞുദൈവം. ചെലവു കുറയ്ക്കാൻ വേണ്ടിയാണ് അങ്ങനെ ചെയ്തത്. നിക്കോണ്‍ കന്പനി അവരുടെ കാമറ 50 ദിവസത്തേക്കു ഫ്രീയായി തന്നു. അതു വലിയ സപ്പോർട്ടായി. ഈ സിനിമ ചെയ്തുതീർക്കാൻ വേണ്ട എല്ലാ സഹായവും പ്രൊഡ്യൂസേഴ്സായ സനു എസ്. നായർ, നസീബ് ബി. ആർ. എന്നിവരിൽ നിന്നുണ്ടായി. സിനിമ ചെയ്തു കഴിഞ്ഞശേഷമാണ് ഈ സിനിമ എന്താണെന്ന് അവർ പൂർണമായും മനസിലാക്കുന്നത്. നമ്മളെ ചോദ്യം ചെയ്യാത്ത, നമ്മളെ വിശ്വസിക്കുന്ന നമ്മുടെ കൂടെ നിൽക്കുന്ന ഒരു പ്രൊഡ്യൂസർ ഇത്തരം സിനിമകൾക്കു വളരെ അത്യാവശ്യമാണ്. മാർച്ചിൽ കുഞ്ഞുദൈവത്തിന്റെ പ്രിവ്യൂ നടത്തിയിരുന്നു. ലാൽ ജോസ് സാർ, കുഞ്ചാക്കോ ബോബൻ തുടങ്ങിയവർ സിനിമ കണ്ട് നല്ല അഭിപ്രായം പറഞ്ഞിരുന്നു. ചിത്രീകരണത്തിൽ നേരിട്ട വെല്ലുവിളികൾ....? നമ്മൾ ഉദ്ദേശിക്കുന്ന കാര്യങ്ങൾ കൃത്യമായി കിട്ടുന്ന രീതിയിൽ ആദിഷിനെക്കൊണ്ട് അഭിനയിപ്പിക്കുക എന്നതായിരുന്നു വെല്ലുവിളി. പൊക്കം കുറഞ്ഞ ഒരു കുട്ടിയാണ് സിനിമയിലെ കഥാപാത്രം ഒൗസേപ്പച്ചൻ. ആദിഷ് മൂന്നാം ക്ലാസിൽ പഠിക്കുന്പോഴാണ് ഒൗസേപ്പച്ചൻ എന്ന ആറാം ക്ലാസുകാരന്റെ കാരക്ടർ ചെയ്തത്. മൂന്നാം ക്ലാസിൽ പഠിക്കുന്ന കുട്ടി ആറാം ക്ലാസിൽ പഠിക്കുന്ന കുട്ടിയുടെ മാനസികാവസ്ഥയിലേക്കും പെർഫോമൻസിലേക്കും എത്തണമല്ലോ. ഈ സിനിമയ്ക്കു സ്ക്രീൻപ്ലേ ഉണ്ടായിരുന്നുവെങ്കിലും ആരുടെയും സംഭാഷണങ്ങൾ എഴുതിയിരുന്നില്ല. ഓരോ സീനിലും പറയേണ്ട കാര്യങ്ങളെക്കുറിച്ച് ഏകദേശം ഐഡിയ ഉണ്ടായിരുന്നു. അതിൽ നിന്ന് വേണ്ടാ എന്നു തോന്നുന്നത് കട്ട് ചെയ്തും ആവശ്യമുണ്ടെന്നു തോന്നുന്നത് കൂട്ടിച്ചേർത്തുമൊക്കെയായിരുന്നു ഈ സിനിമയുടെ മേക്കിംഗ്. അതു ചലഞ്ചിംഗ് ആയിരുന്നു. ഒന്നു രണ്ടു റിഹേഴ്സൽ ചെയ്തശേഷം കൃത്യമായ സീൻ ഫിക്സ് ചെയ്യും. കഥ പറയാൻ വേണ്ടി മാത്രമുള്ള ഷോട്ടുകളാണ് ഉണ്ടായിരുന്നത്. സിനിമ ചെയ്യാനാഗ്രഹിക്കുന്ന ചെറുപ്പക്കാരോടു പറയാനുള്ളത്...? നമ്മൾ ചെയ്യാൻ പോകുന്ന സിനിമ പ്രസക്തിയുള്ളതാണെന്നു മനസിലായാൽ അതിനുവേണ്ടി മുന്നിട്ടിറങ്ങുക. ഏറെ പ്രതിസന്ധികൾ വരും. ഒരു രൂപ പോലും കൈയിൽ ഇല്ലാതെയാണ് ഞാൻ ആദ്യ സിനിമയെക്കുറിച്ച് ആലോചിക്കുന്നത്. അന്വേഷിച്ചാൽ നമുക്ക് എല്ലാം കിട്ടും. എങ്ങനെയാണെങ്കിലും കുറച്ചു പണം വേണ്ടിവരും. നമ്മൾ പറയാൻ പോകുന്ന വിഷയത്തിൽ കോണ്‍ഫിഡൻസ് ഉണ്ടെങ്കിൽ ധൈര്യമായി സിനിമ ചെയ്യാം. ഇപ്പോൾ സിനിമ ചെയ്യാൻ ഒരുപാടു സാധ്യതകളുണ്ട്. സിനിമ ഡിജിറ്റൽ ഫോർമാറ്റിൽ ആയിരിക്കുന്നു. മൊബൈൽ ഫോണിൽ പോലും ചെയ്യുന്ന സിനിമകൾക്ക് ഇന്നു വേദികളുണ്ട്. മൊബൈൽ കാമറകൾക്കുപോലും ഇന്നു മികച്ച റസല്യൂഷനുണ്ട്. സിനിമ ചെയ്യുന്പോഴും ചെയ്തതിനുശേഷവുമൊക്കെ പ്രതിസന്ധികൾ നേരിടേണ്ടിവരും. ഇത്തരം സിനിമകൾക്കു തിയറ്ററിൽ ആളുകൾ വരുമോ എന്നതാണ് ഇന്നത്തെ പ്രതിസന്ധി. താങ്കളുടെ സിനിമാ കാഴ്ചപ്പാടുകൾ...? 2 പെണ്‍കുട്ടികൾ ചെയ്യുന്നതിനുമുന്പ് അഞ്ചോ പത്തോ കഥകൾ ഞാൻ ചെയ്യേണ്ടെന്നു തീരുമാനിച്ചിട്ടുണ്ട്. എന്നെ കൂടുതൽ ഇഷ്ടപ്പെടുത്തുന്ന സിനിമകളാണു ചെയ്യുന്നത്. സിനിമയിലൂടെ ഒരു സന്ദേശം നല്‍കണം എന്നു വിചാരിക്കുന്നില്ല. സിനിമ സാമൂഹികമായ പ്രശ്നങ്ങളിൽ ഇടപെടണമെന്നു ഞാൻ കരുതുന്നു. ഇങ്ങനെ ചെയ്യണം എന്നു പഠിപ്പിക്കുന്ന ഒരു സിനിമയെടുക്കാൻ എനിക്കു താത്പര്യമില്ല. ഇപ്പോൾ ചെയ്ത രണ്ടു സിനിമകളും വലിയ താരങ്ങളില്ലാത്ത ചെറിയ സിനിമകളാണ്. ആളുകളെ കൂടുതൽ ഇഷ്ടപ്പെടുത്തുന്ന തരം സിനിമകൾ ചെയ്യാനും എനിക്കിഷ്ടമാണ്. പോപ്പുലറാകുന്ന നല്ല സിനിമയുടെ ഭാഗമാകാനും ആഗ്രഹിക്കുന്നു. അത്തരം ചില ശ്രമങ്ങളും നടന്നുകൊണ്ടിരിക്കുന്നു. നമുക്കു മനസിൽ നല്ലതെന്നു തോന്നുന്ന സിനിമകൾ ചെയ്യാനാണു ശ്രമിക്കുന്നത്. ഭാവിയിൽ അത്തരം സിനിമകളും ഉണ്ടാവും. അടുത്ത സിനിമ...? ടോവിനൊയുടെ പടമാണ് അടുത്തതായി ചെയ്യുന്നത്. പേര് അനൗണ്‍സ് ചെയ്തിട്ടില്ല. അടുത്ത വർഷം ആദ്യം ഷൂട്ട് തുടങ്ങും. അതിന്റെ രചനയും സംവിധാനവും ഞാൻ തന്നെയാണ്. ഏറെ നാളുകളായി ചെയ്യണമെന്ന് ആഗ്രഹിച്ച് ഏറെ നടന്മാരുടെയും പ്രൊഡ്യൂസർമാരുടെയും പുറകേപോയ സിനിമയാണ് ഇപ്പോൾ ടൊവിനോയിലൂടെ സംഭവിക്കാൻ പോകുന്നത്. എന്റെ ആദ്യചിത്രമായി ചെയ്യാനിരുന്ന വലിയ ഒരു പ്രോജക്ടാണത്. സാമൂഹിക പ്രസക്തിയുള്ള ഒരു സിനിമയാണത്. ഇന്ത്യയൊട്ടാകെ സഞ്ചരിച്ചു ഷൂട്ട് ചെയ്യാൻ പോകുന്ന ഒരു പടമായിരിക്കും അത്. വീട്ടുവിശേഷങ്ങൾ...? ഭാര്യ ബീന. ബീനയാണു കുഞ്ഞുദൈവത്തിന്റെ കോസ്റ്റ്യൂം ഡിസൈനർ. മകൻ മ്യൂസിക്. അവനു ജാതിയും മതവുമൊന്നുമില്ല. ഞാനും മതവിശ്വാസിയല്ല. ഇങ്ങനെയൊക്കെ ചിന്തിക്കാനും ജീവിക്കാനും ഇത്തരം സിനിമകളെടുക്കാനും ഏറ്റവും വലിയ പ്രചോദനമാകുന്നത് അപ്പനും അമ്മയും തന്നെയാണ്. വീട്ടിൽ അതിനുള്ള സാഹചര്യം ഉണ്ടായിരുന്നു. അച്ഛൻ ബേബി ജോർജ് എന്നെ ഏറെ പ്രോത്സാഹിപ്പിരുന്നു. ടി.ജി.ബൈജുനാഥ്
|
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner. |
|
|
|
|
|
|
|
|
|
അടിപൊളി ജീവിതം
|
ചെറുപ്പത്തിൽ സിനിമാക്കാർ എന്നു പറഞ്ഞാൽ തങ്ങളുടെ വെള്ളത്തൂവൽ ഗ്രാമത്തിൽ ഷൂട്ടി
|
|
അർഥനയായി അഭിനയം!
|
പതിനൊന്നാം ക്ലാസില്‍ പഠിക്കുമ്പോള്‍ ടെലിവിഷന്‍ അവതാരകയായിട്ടായിരുന്നു അര്‍ഥ
|
|
|
ചിൽ ത്രിൽ മഞ്ഞുമ്മൽ
|
ഞങ്ങള്‍ക്കും ഒരു സര്‍വൈവല്‍ ത്രില്ലറായിരുന്നു ഇതിന്റെ ഷൂട്ടിംഗ്! കൊടൈക്കനാലി
|
|
മുബിൻ-റാഫിയുടെ മകൻ
|
കോമഡി രാജാക്കന്മാരായ റാഫിയും നാദിര്‍ഷയും ആദ്യമായി ഒന്നിക്കുമ്പോള്‍ സമ്പൂര്‍ണ
|
|
|
ശങ്കർ വണ്ടർഫുൾ
|
ഒരിടവേളയ്ക്കു ശേഷം എണ്‍പതുകളിലെ റൊമാന്റിക് ഹീറോ ശങ്കര്‍ പണിക്കർ ഒരുവാതില്‍
|
|
മമിതലു പ്രേമലു
|
മമിത ബൈജു-നസ്ലെന് പെയര്‍ ആദ്യമായി സ്ക്രീനിലെത്തിയ ചിത്രമാണ് ഗിരീഷ് എ.ഡി. സം
|
|
|
സചിത്രം സുചിത്ര
|
നാലു വര്‍ഷം മുമ്പ് സംപ്രേഷണം ചെയ്ത വാനമ്പാടി എന്ന ടെലിവിഷന്‍ പരമ്പരയും അതിലെ പ
|
|
|
ജാഫർ ഇടുക്കിയുടെ ഓഫർ
|
2002ല്‍ ഓകെ ചാക്കോ കൊച്ചിന് മുംബൈ എന്ന സിനിമയിലൂടെ വെള്ളിത്തിരയിലെത്തിയ ജാഫര്‍
|
|
|
|
|
കളർഫുൾ ജഗദീഷ്
|
കോമഡി വേഷങ്ങളില്നിന്നു സ്വഭാവവേഷങ്ങളിലേക്കു ജഗദീഷിന്റെ ചുവടുമാറ്റം രഞ്ജി
|
|
|
നരേന് ഹാപ്പിയാണ്
|
എറണാകുളം മറൈന്‍ ഡ്രൈവില്‍ കായലിന് അഭിമുഖമായുള്ള ഫ്ലാറ്റിലെത്തുമ്പോള്‍ നടന്
|
|
|
|
ശേഷം സ്ക്രീനില്‍ കല്യാണി!
|
മലപ്പുറത്തിന്റെ ഫുട്ബോള്‍ ആവേശം ഒട്ടും ചോരാതെ നിമിഷങ്ങളെ തീപിടിപ്പിക്കുന്ന മമ്പറത്തിന്റെ അനൗണ്സര്
|
|
|
|
|
|
|