Star Chat |
Back to home |
|
ക്വീൻ - യുവത്വത്തിന്റെ സൗഹൃദോത്സവം: ഡിജോ ജോസ് ആന്റണി |
|
|
‘ലാ കൊച്ചിൻ’ എന്ന സംഗീത ആൽബം, ‘ഒരു വാലിന്റെ പ്രണയം’ എന്ന ഷോർട്ട്ഫിലിം എന്നിവയിലൂടെ ശ്രദ്ധേയനായ ഡിജോ ജോസ് ആന്റണി സ്വതന്ത്ര സംവിധായകനാകുന്ന ആദ്യചിത്രം ‘ക്വീൻ’ തിയറ്ററുകളിലേക്ക്. ഷാരിസ് മുഹമ്മദ്, ജെബിൻ ജോസഫ് ആന്റണി എന്നവർ കഥ, തിരക്കഥ, സംഭാഷണം നിർവഹിച്ച ചിത്രം. ഷിബു കെ. മൊയ്തീൻ, റിൻഷാദ് വി, ടി. ആർ.ഷംസുദീൻ എന്നിവർ നിർമിച്ച ‘ക്വീൻ’ യുവത്വത്തിന്റെ സൗഹൃദങ്ങളുടെ ഉത്സവമാണ്. “ കുടുംബപ്രേക്ഷകർക്ക് ഏറെ ഇഷ്ടമാകുന്ന ചിത്രമായിരിക്കും ‘ക്വീൻ’. ഒരുപാടു പ്രതീക്ഷകളൊന്നും വയ്ക്കാതെ ഏറെ മനക്കോട്ടകളൊന്നും കെട്ടാതെ അങ്ങനെ ഇങ്ങനെ എന്നൊന്നും ചിന്തിക്കാതെ തിയറ്ററുകളിലേക്കു പോയാൽ നല്ല ഒരു സിനിമ കാണാനാവും. പ്രേക്ഷകരെ രസിപ്പിക്കുന്ന എല്ലാ ഘടകങ്ങളും അളവിനും യുക്തിക്കുമനുസരിച്ചു ചേർത്തിട്ടുണ്ട്. ഈ പടം തീർച്ചയായും നിങ്ങളെ ചിരിപ്പിക്കും. അതിലൂടെ ചർച്ചചെയ്യപ്പെടേണ്ട ചില കാര്യങ്ങൾ പറയുന്നുമുണ്ട്. അതു സ്വീകരിക്കാനുള്ള മനസുമായി പോകണം. ഒരു സിംപിൾ, ഹംപിൾ ചിത്രമായിരിക്കും ക്വീൻ.”...സാനിയ ഈയപ്പൻ, ധ്രുവൻ, എൽദോ, അശ്വിൻ, അരുണ്‍ എന്നിവർ മുഖ്യവേഷങ്ങളിലെത്തുന്ന കാന്പസ് - കുടുംബ ചിത്രം ‘ക്വീനി’ന്റെ വിശേഷങ്ങൾ പങ്കുവയ്ക്കുകയാണ് സംവിധായകൻ ഡിജോ ജോസ് ആന്റണി. സിനിമയിലേക്കുള്ള വഴി...? അഭിനയം, പാട്ട് എന്നിവയൊക്കെ ചെറുപ്പം മുതൽ ക്രേസ് ആയിരുന്നു. ആദ്യം അഭിനയത്തിനു പിന്നാലെ കുറേ നടന്നു. പാട്ടും മ്യൂസിക് ഡയറക്ഷനുമായി കുറേനാൾ. ഞാൻ വരികളും സംഗീതവുമൊരുക്കി ചെയ്ത ‘ലാ കോച്ചിൻ’ എന്ന മ്യൂസിക് ആൽബം പോപ്പുലറായി. വിനീത് ശ്രീനിവാസൻ പാടിയ ‘നിന്നെ കണ്ടുകണ്ടുണരാം ഞാൻ, നിന്നിലെ ഗാനമായ് മാറാം ഞാൻ’ എന്ന പാട്ട് അന്നു ഹിറ്റായിരുന്നു. ‘ഒരു വാലിന്റെ പ്രണയം’ എന്ന ഷോർട്ട്ഫിലിമാണ് ആദ്യമായി സംവിധാനം ചെയ്തത്. 2014 ൽ ജീൻ മാർക്കോസ് സംവിധാനം ചെയ്ത ‘എയ്ഞ്ചൽസ്’ എന്ന ചിത്രത്തിൽ സംവിധാനസഹായിയായി. തുടർന്ന് സിനിമാ ചെയ്യാൻ ഒരു സബ്ജക്ടുമായി കുറേ ആർട്ടിസ്റ്റുകളെ കണ്ടെങ്കിലും ഒന്നും നടന്നില്ല. അതിനിടെ, സുഹൃത്തുക്കളായ ഷാരിസ് മുഹമ്മദ്, ജെബിൻ ജോസഫ് ആന്റണി എന്നിവർ ഒരു സബ്ജക്ടുമായി വന്നു. വലിയ ആർട്ടിസ്റ്റുകളെ വച്ച് ചെയ്യാനായിരുന്നു പ്ലാൻ. പക്ഷേ, കാര്യങ്ങൾ മുന്നോട്ടു നീങ്ങുന്നില്ലെന്ന് ഒരു ഘട്ടത്തിൽ ബോധ്യമായപ്പോൾ പുതുമുഖങ്ങളെ വച്ചു ചെയ്യാമെന്ന് ഞാൻ പറഞ്ഞു. ഈ കഥയും ഞങ്ങളുടെ കാഴ്ചപ്പാടുകളും ഇഷ്ടപ്പെട്ട് ഷിബു കെ. മൊയ്തീൻ, റിൻഷാദ് വി, ടി. ആർ.ഷംസുദീൻ എന്നിവർ നല്ല കോസ്റ്റിൽ പടം നിർമിക്കാൻ മുന്നോട്ടുവന്നു. അങ്ങനെ ഞാൻ ഇലക്ട്രിക്കൽ എൻജിനിയറുടെ ജോലി രാജിവച്ച് സിനിമാസംവിധാനത്തിലേക്കു കടന്നു. ക്വീനിന്റെ അണിയറയിലെ കാന്പസ് മനസ്..? ഞാൻ ഇലക്ട്രിക്കൽ എൻജിനിയറാണ്. രചന നിർവഹിച്ച ഷാരിസ് മുഹമ്മദും ജെബിനും മെക്കാനിക്കൽ എൻജിനിയേഴ്സാണ്. പ്രൊഡ്യൂസേഴ്സും മെക്കാനിക്കൽ എൻജിനിയേഴ്സാണ്. സംഗീതസംവിധായകൻ ജെയ്ക്സ് ബിജോയിയും എഡിറ്റർ സാഗർദാസും കംപ്യൂട്ടർ എൻജിനിയേഴ്സാണ്. കാമറാമാൻ പുതുമുഖം സുരേഷ് ഗോപി ആർട്സ് കോളജിലാണു പഠിച്ചത്. ചുരുക്കത്തിൽ പിന്നണിയിൽ പ്രവർത്തിച്ച എല്ലാവരുടെയും മനസിൽ ഒരു കാന്പസ് ബാക്ക്ഗ്രൗണ്ട് ഉണ്ട്. എല്ലാവരും ഒരേ വേവ് ലെന്തിൽ ചിന്തിക്കുന്നവരാണ്. അതു പടത്തിന് ഏറെ ഗുണകരമായി. ചിത്രത്തിനു വ്യത്യസ്തമായ ഒരു ഫീൽ കൊണ്ടുവരുന്നതിനു സഹായകമായി. ക്വീൻ - പ്രചോദനമായത്...? പാറ്റൂർ ശ്രീബുദ്ധ എൻജിനീയറിംഗ് കോളജിലെ മെക്കാനിക്കൽ ബ്രാഞ്ചിന്റെ ഓണോഘോഷഫോട്ടോയിൽ നിന്നു പ്രചോദനം നേടിയാണ് ഈ സബ്ജക്ടിലേക്ക് എത്തുന്നത്. ‘135 ആങ്ങളമാർക്ക് ഒരു പെങ്ങൾ’എന്ന ക്യാപ്ഷൻ സോഷ്യൽ മീഡിയയിൽ ഏറെ വൈറലായിരുന്നു. മെക്കാനിക്കൽ ബ്രാഞ്ചിൽ ആകെക്കൂടിയുള്ള പെണ്‍കുട്ടിയെ റാണിയെപ്പോലെയാണ് അവിടത്തെ ആൺകുട്ടികൾ കൊണ്ടുനടക്കുന്നത് എന്നു വിളിച്ചുപറഞ്ഞ ഫോട്ടോ. ക്ലാസിൽ ആകെക്കൂടി ഒരു പെണ്‍കുട്ടി മാത്രമാകുന്പോൾ അതിനോട് എല്ലാവർക്കും വലിയ സ്നേഹമുണ്ടാവും. അതുതന്നെയാണ് ഈ പടത്തിന്റെ തീം. അതായിരുന്നു ഞങ്ങളുടെ പടത്തിലേക്കുള്ള ഒരു തുടക്കം. രണ്ടുവർഷമായി തല്ലിപ്പൊളികളായി നടന്നിരുന്ന ആണ്പിള്ളേരുടെ ഇടയിലേക്ക് ഒരു പെണ്‍കുട്ടിയുടെ പെട്ടെന്നുള്ള വരവ് ആദ്യം ഒരടിയായി തോന്നിയെങ്കിലും അതു ക്രമേണ അവളോടുള്ള സ്നേഹമായി മാറുന്നതാണ് ‘ക്വീൻ’. പശ്ചാത്തലം ഇതാണെങ്കിലും ക്വീൻ എന്ന സിനിമ സംസാരിക്കുന്നത് ഒരു സീരിയസ് സബ്ജക്ടാണ്. ഈ പടത്തിൽ മറ്റു ചില വിഷയങ്ങൾ കൂടി സംസാരിക്കുന്നുണ്ട്. സ്ത്രീപ്രേക്ഷകർ തീർച്ചയായും കണ്ടിരിക്കേണ്ട ഒരു പടമാണെന്നാണ് എന്റെ വിശ്വാസം. കാരണം, അവർക്കുവേണ്ടി സംസാരിക്കുന്ന ഒരു സിനിമയാണിത്. എനിക്ക് എന്റെ അമ്മ ക്വീൻ ആണ്, ഭാര്യ ക്വീൻ ആണ്, പെങ്ങൾ ക്വീൻ ആണ്, കൂട്ടുകാരികൾ ക്വീൻ ആണ്. അതാണ് ഈ പടത്തിന്റെ സാരാംശം. ക്വീൻ എന്ന ടൈറ്റിലിനോടു 100 ശതമാനം യോജിക്കുന്നതാവും നമ്മുടെ സിനിമ. ബിടെക്കും മെക്കും പശ്ചാത്തലമായ ചങ്ക്സ് പോലെയുള്ള ചിത്രങ്ങളിൽ നിന്നു ക്വീൻ എന്ന സിനിമയെ വ്യത്യസ്തമാക്കുന്നത്....? അത്തരം ചിത്രങ്ങൾ പോലെ ആവില്ല ‘ക്വീൻ’ എന്ന് എനിക്കു 100 ശതമാനം ഉറപ്പിച്ചു പറയാനാവും. അത്രത്തോളം പ്രയത്നമുണ്ട് ഈ സിനിമയ്ക്കു പിന്നിൽ. ഇതിന്റെ മേക്കിംഗ് പാറ്റേണ്‍, ട്രീറ്റ്മെന്റ് എന്നിവയൊക്കെ അത്തരം സിനിമകളിൽ നിന്നു പൂർണമായും വ്യത്യസ്തമാണ്. മുഴുനീള പൊട്ടിച്ചിരിക്കുള്ള വിഭവങ്ങൾ മാത്രമല്ല ഇതിൽ; അതിൽ ഒരു സത്യം പറയുന്നുണ്ട്. അതിനു യോജിക്കുന്ന രീതിയിലുള്ള ട്രീറ്റ്മെന്റാണ് കാമറ, എഡിറ്റിംഗ്, മ്യൂസിക്ക് എന്നിവയിലൊക്കെ ചെയ്തിരിക്കുന്നത്. യുവത്വം, യുവജനശക്തി, കാന്പസ് എന്നിവയെല്ലാം ഉൾക്കൊണ്ടുതന്നെയാണ് രണ്ടാംപകുതിയിലും ക്വീനിൽ കഥാസഞ്ചാരം. പശ്ചാത്തലം ഇതൊക്കെയാണെങ്കിലും അതിനുള്ളിൽ 100 ശതമാനം കാന്പുള്ള ഒരു കഥയുണ്ട്. സംസാരിക്കപ്പേടേണ്ടതും ചർച്ചചെയ്യപ്പെടേണ്ടതുമായ ഒരു വിഷയമുണ്ട്. ഈ സിനിമയ്ക്കുള്ളിൽ നിങ്ങൾ പ്രതീക്ഷിക്കാത്ത ഒരുപാടു കാര്യങ്ങൾ വരുന്നുണ്ട്. ചിരിപ്പിക്കുന്ന കാര്യങ്ങൾക്കുപരി ഏറെ ചിന്തിപ്പിക്കുന്ന ഒരുപാടു കാര്യങ്ങൾ ഈ പടത്തിലൂടെ സംസാരിക്കുന്നുണ്ട്. ക്വീനിലെ നായിക..? നായിക പുതുമുഖം സാനിയ ഈയപ്പൻ. ചിന്നു എന്നാണു കഥാപാത്രത്തിന്റെ പേര്. യൂട്യൂബിൽ ഹിറ്റായ ‘വെണ്ണിലവേ...’ എന്ന തുടങ്ങുന്ന പാട്ടുസീനിൽ ബൈക്കിൽ വരുന്ന കുട്ടിയാണ് നമ്മുടെ ക്വീൻ - അതാണു സാനിയ ഈയപ്പൻ. പുതുമുഖങ്ങളെ തേടി....? ക്വീൻ എന്ന പേരിൽ ഒരു സിനിമ ചെയ്യുന്നതായി അറിയിച്ച് ഒരു ഓപ്പണ്‍ കാസ്റ്റിംഗ് കോൾ വീഡിയോ ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്തിരുന്നു. പാറ്റൂർ ശ്രീബുദ്ധ എൻജിനീയറിംഗ് കോളജിലെ ഓണാഘോഷ ഫോട്ടോയിൽ നിന്നു പ്രചോദനം നേടി എന്നു സൂചിപ്പിക്കുന്ന ഒരു കാർട്ടൂണ്‍ വേർഷനും നല്കി. ക്വീനിന്റെ ഒഫീഷ്യൽ ഫസ്റ്റ് ലുക്ക് അതായിരുന്നു. അതു കണ്ട് 2000നടുത്ത് ആളുകൾ വീഡിയോ അയച്ചു. പല ഘട്ടങ്ങളിലായി സ്ക്രീനിംഗ് നടത്തി അവസാനത്തെ 20 പേരെ ഷോർട്ട് ലിസ്റ്റ് ചെയ്തു. അവരിൽ നിന്ന് ഒന്‍പതു പേരിലേക്കും അതിൽ നിന്ന് ഏറെ പ്രാധാന്യമുള്ള വേഷങ്ങളിലേക്കു യോജിച്ച നാലു പേരിലേക്കും എത്തുകയായിരുന്നു. ഒന്‍പതു പേർ നായകതുല്യരായി വരുന്നുവെങ്കിലും കഥാഗതിയിൽ അതു നാലു പേരിലേക്കു ചുരുങ്ങുകയാണ്. പിന്നീടു യൂത്തിന്റെ പവറിലേക്ക് സിനിമ മൊത്തത്തിൽ മാറുകയാണ്. എന്നെ സംബന്ധിച്ചിടത്തോളം എല്ലാവരും നായകന്മാരാണ്, എല്ലാവരും പ്രാധാന്യമുള്ളവരാണ്. ധ്രുവൻ(കല്യാണപാട്ടിൽ കയറിവരുന്ന പയ്യൻ)എൽദോ, അശ്വിൻ, അരുണ്‍ എന്നിവരാണ് മുഖ്യവേഷങ്ങളിൽ. ക്വീൻ പുതിയ പിള്ളേരുടെ പടമായി തോന്നിക്കരുത് എന്നായിരുന്നു എന്റെ ആഗ്രഹം. ഒരോ കഥാപാത്രത്തിന്റെയും പെർഫോമൻസ് കൃത്യമായി വന്നിട്ടുണ്ടെന്നാണ് എന്റെ വിശ്വാസം. പാട്ടുകൾ, സംഗീതം...? ജെയ്ക്സ് ബിജോയ് എന്റെ നല്ല സുഹൃത്താണ്. ജെയ്ക്സ് വളരെ നന്നായി പാട്ടുകൾ ചെയ്യുമെന്ന് എനിക്കറിയാമായിരുന്നു. ജെയ്ക്സ് സാധാരണ ചെയ്യുന്നതിൽ നിന്നു വ്യത്യസ്തമായ സംഗീതം ഈ പടത്തിൽ അറിയാനാവും. വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ‘മലയാളി’ എന്ന ആൽബത്തിലെ ‘മിന്നലഴകേ’ എന്ന പാട്ടിനു സംഗീതം നല്കിയതു ജെയ്ക്സ് ആയിരുന്നു. അതിനുശേഷം കുറേ നല്ല സിനിമകൾ ചെയ്തു. പക്ഷേ, അതിലൊന്നും പാട്ടുകൾക്ക് വേണ്ടത്ര പ്രധാന്യമില്ലാത്തതുകൊണ്ടാവാം അത്രയൊന്നും ശ്രദ്ധിക്കപ്പെട്ടില്ല. ഈ പടത്തിൽ മാക്സിമം നല്ല ഒരാൽബം ജെയ്ക്സ് സമ്മാനിച്ചിരിക്കുന്നു. അഞ്ചു പാട്ടുകളുണ്ട് ക്വീനിൽ. ജെയ്ക്സ് വളരെ നന്നായി ചെയ്തിട്ടുണ്ട്. സാറേ ഞങ്ങളിങ്ങനാ, പൊടിപാറണ തേരാണേ ആഘോഷത്തേരാണേ, പൊന്നും കസവിട്ടു വെള്ളിക്കൊലുസിട്ടു..എന്നീ പാട്ടുകൾ ജോപോളും വെണ്ണിലവേ എന്ന പാട്ട് ജ്യോതിഷ് ടി. കാശിയും എഴുതിയിരിക്കുന്നു. ഷാരിസ് മുഹമ്മദും ജോപോളും ചേർന്നാണ് ആരാണ്ട്രാ... എന്ന പാട്ടിനു വരികളൊരുക്കിയത്. ബെന്നി ദയാൽ, ഹരിശങ്കർ, സൂരജ് സന്തോഷ്, സിയ ഉൾ ഹക്ക്, നേഹ എസ്. നായർ, അജയ് ശ്രാവണ്‍, കേശവ് വിനോദ്, സുനിൽ കുമാർ, കവിത ഗോപി എന്നിവർക്കൊപ്പം ജെയ്ക്സും പാടിയിട്ടുണ്ട്. സൗഹൃദം, പ്രണയം - ഏതിനാണു ക്വീനിൽ പ്രാധാന്യം...? പ്രണയത്തെക്കാൾ ഉപരി നമ്മൾ ചർച്ച ചെയ്യുന്നതു സൗഹൃദമാണ്. വാസ്തവത്തിൽ സൗഹൃദത്തിന്റെ ഒരാഘോഷമാണ് ഈ പടം. ഒരു പെണ്‍കുട്ടി മെക്കിലേക്കു വരുന്നതും എല്ലാവരുംകൂടി അവളെ പ്രണയിക്കുന്നതുമൊന്നുമല്ല ഈ സിനിമയുടെ സബ്ജക്ട്. സാധാരണ കാണുന്നത് അങ്ങനെയാണല്ലോ. പക്ഷേ, ഇവിടെ പ്രണയത്തെക്കാൾ ഉപരി സൗഹൃദത്തിനാണു പ്രാധാന്യം. നേരത്തേ പറഞ്ഞ ‘135 ആങ്ങളമാർക്ക് ഒരു പെങ്ങൾ’എന്നതിനോടു ചേർന്നുനിൽക്കുന്നവിധം മെക്കിലെ ആങ്ങളമാർക്കു നല്ലൊരു കൂട്ടുകാരി... അതാണ് ക്വീനിൽ ചർച്ച ചെയ്യുന്നത്. എന്നാൽ, പ്രണയവും ചർച്ച ചെയ്യുന്നുണ്ട്. വെണ്ണിലവേ...എന്ന പാട്ടിൽ ഒരു പ്രണയം കാണിക്കുന്നുണ്ട്. നഷ്ടപ്പെട്ട പ്രണയം എങ്ങനെ നമുക്ക് നല്ലരീതിയിൽ സന്തോഷമാക്കി തിരിച്ചെടുക്കാം എന്ന് അതു പറയുന്നു. അതു വെറുതേ ഒരു കല്യാണപ്പാട്ടല്ല. അതിലൂടെ ഒരു കാര്യം പറയുന്നുണ്ട്. വെണ്ണിലവേ... എന്ന പാട്ടിനു സോഷ്യൽ മീഡിയയിൽ നിറയെ കമന്റുകളുണ്ട്. പണ്ടു പ്രണയിച്ചിരുന്ന കാമുകിയുടെ വീട്ടിൽപോയി ഉൗഷ്മളമായ ഒരാലിംഗനത്തിലൂടെ കുടുംബത്തിന്റെ സ്നേഹംതിരിച്ചുപിടിച്ച നായകൻ എന്നൊക്കെയാണ് കമന്റുകൾ വന്നത്. പക്ഷേ, പ്രണയത്തിലുപരി ക്വീൻ ചർച്ച ചെയ്യുന്നതു സൗഹൃദമാണ്; കൂട്ടായ്മയുടെ ഒരു സിനിമയാണിത്. ചിത്രീകരണവിശേഷങ്ങളിലൂടെ...? തൃശൂർ ഗവ. എൻജിനിയറിംഗ് കോളജിലായിരുന്നു ചിത്രീകരണം. ക്വീനിലെ കോളജ് കാന്പസ്, ഹോസ്റ്റൽ...എല്ലാംതന്നെ തൃശൂർ ജിഇസിയാണ്. കോളജ് ഏറെ സപ്പോർട്ടീവായിരുന്നു. മൂന്നുനാലു സീനുകളിൽ അവിടത്തെ കുട്ടികളെത്തന്നെ അഭിനയിപ്പിച്ചിട്ടുണ്ട്. അതും ഒരനുഭവമായിരുന്നു. കഥയ്ക്ക് അനുയോജ്യമായ മറ്റുചില ലൊക്കേഷനുകളിലും ചിത്രീകരണം നടത്തി. വെല്ലുവിളികൾ...? ഈ സിനിമ തന്നെ വലിയ ചലഞ്ച് തന്നെയായിരുന്നു. ഈ സിനിമ ആളുകളിലേക്ക് എത്തിക്കണം എന്നതു തന്നെയാണ് ആദ്യത്തെ വെല്ലുവിളി. ഇൻഡസ്ട്രിയിൽ നിന്നു ബാക്ക്അപ്പില്ലാത്ത പടമാണ്. വേറെ ഏതൊരു പടത്തിനും ഒരു ഗോഡ്ഫാദർ ഉണ്ടാവും. നമ്മളെ സംബന്ധിച്ച് ഈ സിനിമ ഒരു വിജയമായാൽ ഒരുപാടു പുതിയ സംവിധായകർക്കും എഴുത്തുകാർക്കും ആർട്ടിസ്റ്റുകൾക്കും അതു സിനിമകൾ പ്രൊഡ്യൂസ് ചെയ്യാൻ കരുത്താകും. 120നു മേൽ വരുന്ന വലിയ ക്രൂവിനെ മാനേജ് ചെയ്യുക എന്നതും ചലഞ്ചായിരുന്നു. ആദ്യം തന്നെ ഷൂട്ട് ചെയ്തതു ക്ലൈമാക്സ് ആയിരുന്നു. പടത്തിന്റെ മൊത്തം ഐഡിയ മനസിലില്ലാതെ ക്ലൈമാക്സ് ഷൂട്ട് ചെയ്യാൻ പറ്റില്ല. അതും വലിയ ചലഞ്ചായിരുന്നു. ഈ സിനിമ ആളുകൾ കണ്ടു വിജയിപ്പിച്ചാൽ ഞാൻ നേരിട്ട വെല്ലുവിളികളെല്ലാം പിന്നീട് ആലോചിക്കുന്പോൾ ഒരുപാടു സന്തോഷം നല്‍കുമെന്നാണ് എനിക്കു തോന്നുന്നത്. യൂത്തിന് എത്രത്തോളം എൻജോയ് ചെയ്യാനാകുന്ന ചിത്രമായിരിക്കും...? യൂത്തിനു വേണ്ടി ചെയ്യുന്ന ഒരു പടമാണിത്. അവരുടെ എനർജിക്കു പ്രാധാന്യം നല്കുന്ന ഒരു സബ്ജക്ടാണു പറയുന്നത്. നമ്മുടെ യുവജനങ്ങൾ അഭിമുഖീകരിക്കുന്ന ചില പ്രശ്നങ്ങളും അവർ എങ്ങനെ അതിനെ തരണം ചെയ്യുന്നു എന്നതുമാണ് ഈ പടം. കാന്പസ് എന്നതിപരി അത്തരം ചില കാര്യങ്ങളും കഥാഗതിയിൽ വരുന്നുണ്ട്. കാന്പസ് രാഷ്ട്രീയം പറയുന്നുണ്ടെങ്കിലും അതല്ല പടത്തിന്റെ ഹൈലൈറ്റ്. പുതിയ കാന്പസിന്റെ എല്ലാ ഫ്ളേവറും... ആനയെ ഇറക്കിയുള്ള ഓണാഘോഷം, ബ്രാഞ്ചുകൾ തമ്മിലുള്ള രസകരമായ നിമിഷങ്ങൾ, മത്സരങ്ങൾ, സീനിയർ ജൂണിയർ മത്സരങ്ങൾ, അടി ...അത്തരം സീക്വൻസുകളെല്ലാം പടം ബോറടിപ്പിക്കാതെ കൊണ്ടുപോകുന്നതിനുള്ള രസകരമായ ചില കാര്യങ്ങൾ മാത്രമാണ്. അതിനിടയിലൂടെ ചർച്ച ചെയ്യപ്പെടേണ്ട കൃത്യമായ ഒരു വിഷയം അവതരിപ്പിക്കുന്നുണ്ട്. പുതുമുഖങ്ങൾക്കൊപ്പം ഏറെ സീനിയർ ആർട്ടിസ്റ്റുകളും സിനിമയിലുണ്ട്. മറ്റു ചില സർപ്രൈസുകളും പ്രതീക്ഷിക്കാം. ലാഗിംഗ് എന്നതു പലപ്പോഴും കേൾക്കാറുള്ള പരാതിയാണ്...? ഏതൊരു പടത്തിനും ആ പടത്തിന്റെ സ്വഭാവമനസരിച്ചുള്ള ഒരു സ്പീഡ് ഉണ്ടാവും. ആ സ്പീഡ് കുറഞ്ഞുപോകുന്പോഴാണ് ലാഗ് എന്നു പറയുന്നത്. ഒരാൾ അമ്മയോടു സംസാരിക്കുന്ന സീനിലും കാന്പസിൽ തല്ലും ബഹളവുമുണ്ടാകുന്ന സീനിലും ഒരേ സ്പീഡ് ആവില്ലല്ലോ. ഒരു സിനിമയ്ക്ക് അല്ലെങ്കിൽ ഒരു സീനിനു വേണ്ട സ്പീഡ് ഞാൻ ക്വീനിൽ നിലനിർത്തിയിട്ടുണ്ട്. ക്വീൻ - മറ്റു വിശേഷങ്ങൾ...? വർഷം, കെയർ ഓഫ് സൈറാ ബാനു എന്നിവയൊക്കെ എഡിറ്റ് ചെയ്ത സാഗർദാസാണ് ക്വീനിന്റെ എഡിറ്റർ. വസ്ത്രാലങ്കാരം സ്റ്റെഫി സേവ്യർ. ചമയം റോണക്സ് സേവ്യർ. ക്വീനിൽ രണ്ടു മൂന്നു സ്റ്റണ്ട് സീനുകളുണ്ട്. ഞാൻ തന്നെയാണ് സ്റ്റണ്ട് ഡയറക്ട് ചെയ്തിരിക്കുന്നത്. ഈ സിനിമയുടെ മൂന്നു നിർമാതാക്കളും നൗഫൽ എന്ന എക്സിക്യൂട്ടീവ് പ്രൊഡ്യൂസറുമാണ് പല പ്രശ്നങ്ങളുണ്ടെങ്കിൽ പോലും ഈ പടം പുറത്തിറക്കാൻ കൂടെ നിന്നത്. സിനിമ എന്താവും എന്നുള്ളതു ദൈവതീരുമാനമാണ്. വീട്ടുവിശേഷങ്ങൾ...? സ്വദേശം എറണാകുളം വൈറ്റില. വീട്ടിൽ അപ്പൻ, അമ്മ, ചേട്ടൻ, ചേച്ചി. ചേട്ടനും ചേച്ചിയും കല്യാണം കഴിഞ്ഞു സെറ്റിൽഡാണ്. ക്വീൻ ഷൂട്ടിംഗ് തുടങ്ങിയശേഷമായിരുന്നു എന്റെ കല്യാണം. ഭാര്യ പ്രതിഭ സൂസൻ തോമസ്. അങ്കമാലി ഫിസാറ്റിലായിരുന്നു എന്റെ എൻജിനിയറിംഗ് പഠനം. ആനന്ദം സംവിധാനം ചെയ്ത ഗണേഷ് രാജും ആനന്ദം സംഗീത സംവിധായകൻ സച്ചിൻ വാര്യരും എന്റെ ജൂണിയറായി അവിടെ പഠിച്ചതാണ്. സിനിമയിലെ മെന്റർ...? സിനിമ തന്നെ വലിയ മെന്ററാണ്. സിനിമകൾ കണ്ടാണു സംവിധാനം പഠിച്ചത്. ജീൻ മാർക്കോസിനൊപ്പം ഒരു പടം അസിസ്റ്റ് ചെയ്തു. സിനിമയിലെ എല്ലാ സംവിധായകരും എന്റെ മെന്റേഴ്സാണ്. എല്ലാവരും നല്ല പടങ്ങൾ ചെയ്തിട്ടുള്ളവരാണ്. അവരുടെയൊക്കെ സിനിമകളിൽ നിന്നു പ്രചോദനം നേടിയാണ് ഞാനും സിനിമയിൽ വന്നത്. ടി.ജി.ബൈജുനാഥ്
|
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner. |
|
|
|
|
|
|
|
|
|
അടിപൊളി ജീവിതം
|
ചെറുപ്പത്തിൽ സിനിമാക്കാർ എന്നു പറഞ്ഞാൽ തങ്ങളുടെ വെള്ളത്തൂവൽ ഗ്രാമത്തിൽ ഷൂട്ടി
|
|
അർഥനയായി അഭിനയം!
|
പതിനൊന്നാം ക്ലാസില്‍ പഠിക്കുമ്പോള്‍ ടെലിവിഷന്‍ അവതാരകയായിട്ടായിരുന്നു അര്‍ഥ
|
|
|
ചിൽ ത്രിൽ മഞ്ഞുമ്മൽ
|
ഞങ്ങള്‍ക്കും ഒരു സര്‍വൈവല്‍ ത്രില്ലറായിരുന്നു ഇതിന്റെ ഷൂട്ടിംഗ്! കൊടൈക്കനാലി
|
|
മുബിൻ-റാഫിയുടെ മകൻ
|
കോമഡി രാജാക്കന്മാരായ റാഫിയും നാദിര്‍ഷയും ആദ്യമായി ഒന്നിക്കുമ്പോള്‍ സമ്പൂര്‍ണ
|
|
|
ശങ്കർ വണ്ടർഫുൾ
|
ഒരിടവേളയ്ക്കു ശേഷം എണ്‍പതുകളിലെ റൊമാന്റിക് ഹീറോ ശങ്കര്‍ പണിക്കർ ഒരുവാതില്‍
|
|
മമിതലു പ്രേമലു
|
മമിത ബൈജു-നസ്ലെന് പെയര്‍ ആദ്യമായി സ്ക്രീനിലെത്തിയ ചിത്രമാണ് ഗിരീഷ് എ.ഡി. സം
|
|
|
സചിത്രം സുചിത്ര
|
നാലു വര്‍ഷം മുമ്പ് സംപ്രേഷണം ചെയ്ത വാനമ്പാടി എന്ന ടെലിവിഷന്‍ പരമ്പരയും അതിലെ പ
|
|
|
ജാഫർ ഇടുക്കിയുടെ ഓഫർ
|
2002ല്‍ ഓകെ ചാക്കോ കൊച്ചിന് മുംബൈ എന്ന സിനിമയിലൂടെ വെള്ളിത്തിരയിലെത്തിയ ജാഫര്‍
|
|
|
|
|
കളർഫുൾ ജഗദീഷ്
|
കോമഡി വേഷങ്ങളില്നിന്നു സ്വഭാവവേഷങ്ങളിലേക്കു ജഗദീഷിന്റെ ചുവടുമാറ്റം രഞ്ജി
|
|
|
നരേന് ഹാപ്പിയാണ്
|
എറണാകുളം മറൈന്‍ ഡ്രൈവില്‍ കായലിന് അഭിമുഖമായുള്ള ഫ്ലാറ്റിലെത്തുമ്പോള്‍ നടന്
|
|
|
|
ശേഷം സ്ക്രീനില്‍ കല്യാണി!
|
മലപ്പുറത്തിന്റെ ഫുട്ബോള്‍ ആവേശം ഒട്ടും ചോരാതെ നിമിഷങ്ങളെ തീപിടിപ്പിക്കുന്ന മമ്പറത്തിന്റെ അനൗണ്സര്
|
|
|
|
|
|
|