Home   | Editorial   | Leader Page Article   | Local News   | Kerala   | National   | International   | Business   | Sports   | Obituary   | NRI News   | Big Screen   | Health
Star Chat
Back to home
പുഴയ്ക്കുവേണ്ടി ഒരു സിനിമ - ലാലിബേല
“പരിസ്ഥിതിയും മനുഷ്യനും തമ്മിലുള്ള ബന്ധത്തെക്കുറിച്ചാണ് ലാലിബേല പറയുന്നത്. മനുഷ്യന്‍റെ അവസ്ഥയും പ്രകൃതിയുടെ അവസ്ഥയും ചില സമയങ്ങളിൽ ഏതാണ്ട് ഒരുപോലെ തന്നെയാണെന്നു വരച്ചുകാട്ടുന്ന ചിത്രം. പുഴയുടെ തീരത്തു താമസിക്കുന്ന ഒരച്ഛനും മകനും.. അവർക്ക് ആ പുഴയുമായുള്ള ബന്ധം. അതിലൂടെയാണ് ഈ കഥ പറയുന്നത്... “ യുവനടൻ ഗോകുലനും മികച്ച ബാലനടനുളള പ്രത്യേക ജൂറി പരാമർശം നേടിയ അഷന്ത് കെ. ഷായും മുഖ്യവേഷങ്ങളിലെത്തുന്ന ഫീച്ചർ ഫിലിം ‘ലാലിബേല’യുടെ വിശേഷങ്ങൾ പങ്കുവയ്ക്കുകയാണ് ചിത്രത്തിന്‍റെ രചനയും സംവിധാനവും നിർവഹിച്ച ബിജു ബർണാഡ്.



ലാലിബേല ചെയ്യാനുള്ള പ്രചോദനം....

തൃശൂർ വടക്കാഞ്ചേരി മച്ചാട് എന്ന ഗ്രാമത്തിലാണ് എന്‍റെ വീട്. എന്‍റെ യൗവനകാലങ്ങളിൽ ഞാൻ ഏറ്റവും കൂടുതൽ പോയിരുന്നത് അവിടെനിന്നു 10 കിലോമീറ്റർ അകലെയുള്ള ഭാരതപ്പുഴയുടെ തീരങ്ങളിലാണ്. ഭരതൻ സാറും എംടിയും ലോഹിയേട്ടനും പി. എൻ. മേനോനുമൊക്കെ ഏറ്റവുമധികം സിനിമ ചെയ്തിരിക്കുന്നത് ഈ പുഴയുടെ പശ്ചാത്തലത്തിലാണ്. എംടിയുടെ കഥകളിലൊക്കെ ഭാരതപ്പുഴ നിറഞ്ഞുകിടക്കുന്നുണ്ട്. ഇതൊക്കെയാണ് ആ പുഴയുമായി ഒരാത്മബന്ധത്തിനിടനല്കുന്നത്. കുറേ കാലങ്ങൾക്കുശേഷം എറണാകുളത്തു നിന്നു മലബാറിലേക്കു ട്രെയിനിൽ യാത്രചെയ്യുന്പോൾ വറ്റിവരണ്ട് വല്ലാത്തൊരു ശോചനീയാവസ്ഥയിൽ കിടക്കുകയായിരുന്നു ഭാരതപ്പുഴ. ഇത് എന്‍റെ മനസിനെ വല്ലാതെ വേട്ടയാടിക്കൊണ്ടിരുന്നു.

ഇടക്കാലത്ത് സിനിമകളിൽ നിന്നു വിട്ടുനിന്ന ഞാൻ ആത്മീയപരമായ ചില യാത്രകളിലായിരുന്നു; 2007 മുതൽ 2015 വരെ. അക്കാലത്തു ചാരിറ്റിയുമായി കൂടുതൽ ആളുകളുമായി ബന്ധപ്പെട്ടു പ്രവർത്തിച്ചിരുന്നു. പുഴയുടെ ഇപ്പോഴത്തെ ശോചനീയാവസ്ഥ ജനങ്ങളിലേക്ക് എത്തിക്കാൻ ഏറ്റവും ശക്തമായ മാധ്യമം ഞാൻ ജോലി ചെയ്തിരുന്ന സിനിമ തന്നെയാണ് എന്ന തോന്നലിൽ നിന്നാണ് ലാലിബേല എന്ന സിനിമയിലേക്കു വരുന്നത്. വിശുദ്ധഭൂമി എന്ന് അർഥം വരുന്ന എത്യോപ്യൻ വാക്കാണ് ലാലിബേല.



അമ്മ തന്ന പണം...

വരണ്ടുപോയ ഒരു പുഴയെ നിറഞ്ഞൊഴുകുന്ന പുഴയാക്കി പുനരുജ്ജീവിപ്പിക്കുന്നതിനുവേണ്ടിയുള്ള പ്രയത്നങ്ങളാണ് രണ്ടു ജീവിതങ്ങളുടെ ഇടയിൽ നിന്നുകൊണ്ട് പറയുന്നത്. സമൂഹികപ്രതിബന്ധത എല്ലാവർക്കുമുണ്ട്. നമ്മുടെ ചുറ്റുപാടുകൾ നശിച്ചുപോകുന്നതിനുകാരണം നാം തന്നെയാണ്. വരുന്ന തലമുറയ്ക്ക് അതിനെ എങ്ങനെ തിരുത്താനാവും എന്നു കാണിച്ചുകൊടുക്കാനാണ് പരിസ്ഥിതിയും മനുഷ്യനും തമ്മിലുള്ള ബന്ധത്തെ സമാനതപ്പെടുത്തി ഞാനൊരു കഥയുണ്ടാക്കുന്നതും ലാലിബേല എന്ന സിനിമയിലേക്ക് എത്തിയതും. ഭാരതപ്പുഴയുടെ തീരത്തുവച്ചു തന്നെ സിനിമചെയ്യാമെന്നു തീരുമാനിച്ച 2016 ഡിസംബർ 30നു അമ്മയ്ക്കു വയറിൽ കാൻസറാണെന്നു വീട്ടിൽ നിന്നു കോൾ വന്നു. പിന്നീടു കുറച്ചുനാൾ ആർസിസിയുടെ വരാന്തകളിലും അമ്മയുടെ അസുഖവുമായി ബന്ധപ്പെട്ട യാത്രകളിലുമായിരുന്നു. അങ്ങനെ തുടക്കത്തിൽ തന്നെ സിനിമ നിന്നുപോയി. പക്ഷേ, അമ്മ അദ്ഭുതരമായി രോഗത്തെ അതിജീവിച്ചു ജീവിതത്തിലേക്കു വന്നു. ലാലിബേല എന്ന സിനിമയും ഉയർത്തെഴുന്നേൽക്കുമെന്ന് അന്ന് എനിക്കുറപ്പായി.

പരസ്ഥിതി പ്രമേയമാക്കിയ ഒരു നല്ല ചിത്രമെന്നു കേട്ടപ്പോൾ അതു നിർമിക്കാമെന്നു സമ്മതിച്ച വ്യക്തി പിന്നീടു പിൻമാറി. അങ്ങനെ ഞാൻതന്നെ ഈ സിനിമ നിർമിക്കാൻ തീരുമാനിച്ചു. അമ്മയാണ് എനിക്ക് ആദ്യമായി കുറച്ചു പണം തന്നത്. വളരെ ചെറിയ ഒരു സംഘം ആളുകളുമായി ചേർന്ന് നല്ലൊരു സിനിമ ചെയ്യാൻ വേണ്ടി ഇറങ്ങിത്തിരിക്കുകയായിരുന്നു. അങ്ങനെ അമ്മ തന്നെ ആദ്യത്തെ കുറച്ചു പൈസയും എന്‍റെ കയ്യിലുണ്ടായിരുന്ന കുറച്ചു പൈസയും സിനിമയിലുള്ള കുറച്ചു നല്ല സുഹൃത്തുക്കളുടെ സഹായവും കൊണ്ടാണ് ഈ സിനിമ ഇത്രയുമായത്.



പുഴ പോലെ ചില ജീവിതങ്ങൾ...

ഈ സിനിമയ്ക്കു കൃത്യമായ ഒരു കഥയുണ്ട്. ഡോക്യുമെന്‍ററി രീതിയിലല്ല ചെയ്തിരിക്കുന്നത്. ഒരു മനുഷ്യനു ജീവിതപ്രശ്നങ്ങൾ എന്നതുപോലെ പ്രകൃതിക്കും പ്രശ്നങ്ങളുണ്ടാകാറുണ്ട്. പക്ഷേ, നമ്മളാരും അതു ശ്രദ്ധിക്കാറില്ല. ഭാരതപ്പുഴയുടെ തീരത്തു താമസിക്കുന്ന ഒരച്ഛന്‍റെയും മകന്‍റെയും ജീവിതവും ഈ പുഴയുടെ വരൾച്ചയും തമ്മിൽ സമ്മിശ്രപ്പെടുത്തിക്കൊണ്ടാണ് ഈ കഥ ഉണ്ടാകുന്നത്. അമ്മ നഷ്ടപ്പെട്ടുപോയ ഒരു പത്തുവയസുകാരനും അവന്‍റെ അച്ഛനും. അവന് ആകെയുള്ളത് അച്ഛൻ മാത്രമാണ്. ജീവിതത്തിൽ ഒരു പ്രതിസന്ധി വന്നപ്പോൾ അവന്‍റെ അച്ഛൻ ആത്മഹത്യ ചെയ്യാൻ ശ്രമിക്കുന്നു. അപ്പോൾ അയാൾപോലുമറിയാതെ ഈ പത്തുവയസുകാരനായ മകൻ മരണം അവസാന വാക്കല്ല എന്നുപറഞ്ഞുകൊണ്ട് അയാളെ ജീവിതത്തിലേക്കു തിരികെ കൊണ്ടുവരികയാണ്. ജീവിതം പുഴ പോലെ വരണ്ടുപോയിട്ടില്ല, അതു തിരികെ കൊണ്ടുവരാൻപറ്റും എന്ന തിരിച്ചറിവിലേക്ക് അയാൾ എത്തുന്നു. അതുപോലെ എന്നെങ്കിലുമൊരിക്കൽ ഈ പുഴയും നിറയണം എന്ന ആഗ്രഹമാണ് ഈ സിനിമയുടെ ആകെത്തുകയായി പറയുന്നത്.

മനുഷ്യനു ജീവിതത്തിലേക്കു തിരിച്ചുവരാൻ പറ്റുമെങ്കിൽ ഈ പുഴയും തിരിച്ചുവരും. അതിനു വരുന്ന തലമുറയാണ് മുന്നിട്ടുവരേണ്ടത്. അതിന്‍റെ പ്രതീകമായിട്ടാണ് കുട്ടിയിലൂടെ അച്ഛനെ ജീവിതത്തിലേക്കു കൊണ്ടുവരുന്നതായി കാണിച്ചിരിക്കുന്നത്. എന്‍റെ നാട്ടിലുണ്ടായിരുന്ന പുഴ പഴയതുപോലെ നിറയണമെന്നുള്ളത് എന്‍റെ ഉള്ളിലുള്ള ഒരാഗ്രഹമാണ്. അത് എന്‍റെയുള്ളിലെ സാമൂഹികമായ ഒരു പ്രതിബദ്ധതയാണ്. ഞാൻ ഒറ്റയ്ക്കു വിചാരിച്ചാൽ അതു നടക്കില്ല. ഒരു മാധ്യമത്തിലൂടെ അതു പറയുകയാണെങ്കിൽ അരെങ്കിലുമൊക്കെ മുന്നോട്ടുവരികയും ഉള്ള ജലം സംരക്ഷിക്കപ്പെടുകയും ചെയ്യും. ഇനി മണലെടുക്കാതെ മുന്നോട്ടുപോവുകയാണെങ്കിൽ ഒരുപക്ഷേ പുഴ പണ്ടത്തെ അത്രയും നിറഞ്ഞൊഴുകിയില്ലെങ്കിലും കുറച്ചെങ്കിലും വെള്ളം അതിലൂടെ ഒഴുകും. വറ്റിവരണ്ട ഭാരതപ്പുഴയ്ക്കു കുറുകേ പോകുന്ന ട്രെയിൻ... അതിനു കഥയിൽ പ്രധാന സ്ഥാനമാണുള്ളത്. തുടക്കം മുതൽ ഒടുക്കം വരെ ട്രെയിൻ ഒരു കഥാപാത്രമായി ഉണ്ട്. അതു കാലത്തെ സൂചിപ്പിക്കുന്നു.



ഗോകുലൻ, അഷന്ത് കെ.ഷാ

അച്ഛനായി ഗോകുലനും മകനായി അഷന്ത് കെ.ഷായും വേഷമിടുന്നു. ഗോകുലനുമായി നേരത്തേ പരിചയമുണ്ടായിരുന്നു. അഷന്തിനെ വച്ച് ഒരു സിനിമ ചെയ്യണമെന്ന് ആഗ്രഹിച്ചിരുന്നു. ഇങ്ങനെ ഒരു കഥ വന്നപ്പോൾ അച്ഛൻ, മകൻ എന്നീ രണ്ടു കേന്ദ്രകഥാപാത്രങ്ങളിലേക്ക് ഇവരെ കൊണ്ടുവരികയായിരുന്നു. ഇരുവർക്കും തുല്യപ്രാധാന്യമാണെങ്കിലും കുട്ടിയുടെ പോയിന്‍റ് ഓഫ് വ്യൂവിലൂടെയാണ് കഥ മുന്നോട്ടു പോകുന്നത്. കുട്ടിയാണ് ഹീറോ. ‘അച്ഛനോട് അഗാധമായ സ്നേഹം നിലനിർത്തുന്ന നിഷ്കളങ്ക ഗ്രാമീണ ബാലനെ’ അവതരിപ്പിച്ചതിനാണ് അഷന്തിനു 2017ലെ സംസ്ഥാന ചലച്ചിത്ര അവാർഡ് ജൂറി പ്രത്യേക പരാമർശം നല്കിയത്. സുനിൽ സുഖദ, രാജേഷ് ശർമ, സുർജിത്, കമ്മട്ടിപ്പാടത്തിലെ രാജീഷ് ജനാർദനൻ, നന്ദനുണ്ണി തുടങ്ങിയ നടന്മാരും ടെക്നീഷന്മാരും യാതൊരു പ്രതിഫലവും കൂടാതെയാണ് ഈ സംരംഭവുമായി ചേർന്നത്. ഏറ്റവുമധികം പരീക്ഷണങ്ങൾ നടന്ന ഒരു ചിത്രം കൂടിയാണിത്. ഇതിൽ പത്തിനടുത്തു ആളുകളാണ് ടെക്നീഷന്മാരായി കൂടെയുണ്ടായിരുന്നത്.



നിർമാണം ചലഞ്ചിംഗ്...

ഈ സിനിമയുടെ മേക്കിംഗ് ഏറെ ചലഞ്ചിംഗ് ആയിരുന്നു. ഞാൻ തന്നെ വണ്ടിയുടെ ഡ്രൈവറായും പ്രൊഡക്ഷനിൽ ഭക്ഷണം എത്തിക്കുന്നയാളായും സംവിധായകനായും തിരക്കഥാകൃത്തായും നിർമാതാക്കളിൽ ഒരാളായും വർക്ക് ചെയ്തു. കാമറ ചെയ്തയാൾ ആർട്ടിലും വർക്ക് ചെയ്തിട്ടുണ്ട്. ആർട്ടിലുള്ളയാൾ ഡയറക്്ഷൻ ഡിപ്പാർട്മെന്‍റിലും വർക്ക് ചെയ്തിട്ടുണ്ട്. അങ്ങനെ എല്ലാവരും പരസ്പരം ജോലിമറന്ന് ഈ സിനിമയെ ഒരു കൂട്ടായ സംരഭത്തിലേക്കു കൊണ്ടുപോവുകയായിരുന്നു. ഈ സംരംഭത്തെക്കുറിച്ച് അറിഞ്ഞപ്പോൾ ബിജിബാൽ സംഗീതം ചെയ്തുതരാമെന്നു പറഞ്ഞു. ഞാൻ എഴുതിയ ഒരു പാട്ടും കവിതയുമുണ്ട് ഈ സിനിമയിൽ. ബിജിബാലാണു സംഗീതം നല്കിയത്. അമ്മയെക്കുറിച്ചുള്ള ഒരു കവിത ബിജിബാലാണു പാടിയത്. രംഗനാഥ് രവി സൗണ്ട് ചെയ്തു തരാൻ മുന്നോട്ടുവന്നു. ഈ സിനിമ അവരുടേതും കൂടിയാണ് എന്ന പ്രതിബദ്ധതയോടെയാണ് അവർ വന്നിരിക്കുന്നത്. അനൂപ് ആന്‍റണി എഡിറ്റിംഗും തരുണ്‍ ഭാസ്കർ ഛായാഗ്രഹണവും നിർവഹിച്ചു.




ഇന്നു പറയേണ്ട സിനിമ

പുഴകളെ പുനരുജ്ജീവിപ്പിക്കുന്ന കാലമാണിത്. വരട്ടാർ നാട്ടുകാരുടെ പ്രവർത്തനങ്ങളിലൂടെ വീണ്ടെടുത്തുകഴിഞ്ഞു. ഈ സിനിമയിൽ ഒരു പരിസ്ഥിതിപ്രവർത്തകനെ കാണിക്കുന്നുണ്ട്. പുഴ പുനർജ്ജീവിക്കുമെന്ന ആഗ്രഹത്തിലിരിക്കുന്പോൾ അയാൾ വികസപദ്ധതികൾക്കുവേണ്ടി സമരത്തിനു പോകുന്നുണ്ട്. ഒരു പുഴ നശിക്കുന്പൊഴും മറ്റൊരു പുഴ പദ്ധതികളുടെ പേരിൽ ഇല്ലാതെയാകാൻ പോകുന്ന ഒരു കാലഘട്ടത്തിലൂടെയാണ് ഈ കഥ പറയുന്നത്.

ഗോകുലന്‍റെ തന്ത്രം!

ഈ സിനിമയിലെ അഭിനയത്തിൽ എനിക്കു വളരെയധികം സംതൃപ്തി നല്കിയ ഒരു നടനാണു ഗോകുലൻ. കൊടിയേറ്റത്തിൽ ഗോപി സാർ ഒരു വീടിന്‍റെ ഉമ്മറത്തു കുത്തിയിരിക്കുന്ന ഒരു വിഷ്വലുണ്ട്. ആ കഥാപാാത്രത്തെ മനസിൽ കണ്ടാണ് ഗോകുലനെ കാസ്റ്റ് ചെയ്ത്. ഗോകുലൻ നന്നായി ആക്ട് ചെയ്തിട്ടുണ്ട്. കുസാറ്റിൽ പഠിക്കുന്പോൾ ഗോകുലനു നാടകത്തോട് ഇഷ്ടമുണ്ടായിരുന്നു. അങ്ങനെ നാടകത്തിൽ അഭിനയിക്കാൻ പോകുമായിരുന്നു. പഠനം തീർന്നാൽ ജോലിക്കു പോകണമെന്നതു വീടിന്‍റെ ഒരാവശ്യവും നിർബന്ധവുമായി. സിനിമയിലും നാടകത്തിലും അഭിനയിക്കുന്നതു തുടരാൻ ഗോകുലൻ കണ്ടുപിടിച്ച ഒരു തന്ത്രമായിരുന്നു പഠനം. അങ്ങനെ എംഫിൽ വരെ പോയി. പഠിക്കാൻ പോകുന്പോൾ ജോലിക്കു പോകാൻ പറയില്ലല്ലോ. പഠനത്തിനൊപ്പം അഭിനയത്തിനും പോകാം. ഗോകുലന്‍റെ ഈ നയം എനിക്കിഷ്ടമായി. ഞങ്ങൾ തമ്മിൽ നല്ല സൗഹൃദമാണ്.



നാട്ടുകാരുടെ പിന്തുണ...

ഭാരതപ്പുഴയിലും സമീപപ്രദേശങ്ങളിലുമായിരുന്നു ചിത്രീകരണം. കഴിഞ്ഞ ഏപ്രിൽ-മേയ് മാസങ്ങളിലെ പൊരിവെയിലത്തു ഞങ്ങളെല്ലാവരും ഭാരതപ്പുഴയിൽ നിന്നുകൊണ്ട് അതിന്‍റെ വളരെ ശോചനീയാവസ്ഥ ഷൂട്ട് ചെയ്തെടുത്തു. അവിടത്തുകാരെ പ്രത്യേകിച്ചു ഖാലിദ് കളത്തിൽ, സജീവൻ ചെറുതുരുത്തി എന്നിവരെ ഒരിക്കലും മറക്കാനാവില്ല. ഇരുവരും ഈ സിനിമയ്ക്കുപിന്നിൽ എപ്പോഴും ഉണ്ടായിരുന്നു. തങ്ങളുടെയുംകൂടി സിനിമ എന്ന നിലയിലാണ് അവർ ഇതിനെ കാണുന്നത്. ഇതു പുഴയെക്കുറിച്ചുള്ള സിനിമയാണെന്ന് അറിഞ്ഞപ്പോൾ ഖാലിദ് കളത്തിൽ എന്ന നാട്ടുകാരൻ സെറ്റിൽ ആവശ്യമായ പാൽ ഫ്രീയായി സപ്ലേ ചെയ്തു. ലൊക്കേഷനിൽ പാൽ എത്തിച്ചിരുന്നത് അദ്ദേഹമായിരുന്നു. പുഴയുടെ നാശം തടയുക എന്നതു തങ്ങളുടെ കൂടി ആവശ്യമാണെന്നു പറഞ്ഞാണ് ഖാലിദ് കളത്തിലിനെപോലെയുള്ളവർ കൂടെനിന്നത്.

ഷൂട്ടിംഗിന് റെയിലോരത്തുള്ള ഒരു വീട് ആവശ്യമായിരുന്നു. നിന്നുതിരിയാൻ സൗകര്യമില്ലാത്ത തന്‍റെ ഒറ്റമുറി വീട്ടിൽ ഷൂട്ടിംഗിന് അനുവാദം തരാൻ മനസുകാണിച്ചതു ചെറുതുരുത്തിയിലെ സജീവൻ ചേട്ടനാണ്. പത്രവിതരണവും മീൻവിൽപ്പനയുമൊക്കെയാണ് അദ്ദേഹത്തിന്‍റെ ഉപജീവനമാർഗം. സജീവൻ ചേട്ടന്‍റെ മൂന്നു പെണ്‍മക്കളും അവരുടെ അമ്മയുമുൾപ്പടെ അഞ്ചുപേർ അവിടെയാണു താമസിക്കുന്നത്. ഞങ്ങൾ ആവശ്യകത പറഞ്ഞപ്പോൾ വളരെ സന്തോഷത്തോടെയാണ് അദ്ദേഹം വീട് വിട്ടുതന്നത്.



സിനിമയിലൂടെ സന്ദേശം...

ഏതു പ്രായത്തിലുള്ളവർക്കും ഒരേ സമയം ഇരുന്നു കാണുന്നതിനും ആസ്വദിക്കുന്നതിനുമാണ് ഈ സിനിമ എടുത്തിട്ടുള്ളത്. അതിലൂടെ ഒരു സന്ദേശം നല്കാനും ശ്രമിച്ചിട്ടുണ്ട്. കുറച്ചുകാലം സിനിമയ്ക്കു പിറകിൽ നിന്നു മാറിനിന്നിട്ടു വീണ്ടുമൊരു സിനിമ ചെയ്യുന്പോൾ അതു സമൂഹത്തിനുകൂടി ഉതകുന്ന രീതിയിലാവണം എന്നു ഞാൻ ആഗ്രഹിച്ചിരുന്നു.

വിതരണക്കാരെ തേടുന്നു

സത്യസന്ധമായ ഒരു സിനിമ കലാമൂല്യത്തോടെ നിർമിക്കാനുള്ള ഒരു ശ്രമമാണു നടത്തിയത്. ഒരച്ഛന്‍റെയും മകന്‍റെയും കഥയാണിത്. ഇതു കൊമേഴ്സ്യലാക്കാൻ ഒന്നും ചെയ്യില്ലെന്നു തുടക്കം മുതൽ വാശിയുണ്ടായിരുന്നു. അങ്ങനെ സത്യസന്ധമായി എടുത്ത സിനിമ തിയറ്ററുകളിലെത്തിക്കാനുള്ള സപ്പോർട്ടാണ് ഇനി വേണ്ടത്. അതാണ് ഈ സിനിമ ഇപ്പോൾ നേരിടുന്ന പ്രതിസന്ധി. ചെലവു കുറഞ്ഞ സിനിമയാണെങ്കിലും സെൻസർ ചെയ്യുന്നിടത്തു യാതൊരുരീതിയിലുമുള്ള വിട്ടുവീഴ്ചയുമില്ല. 20 കോടിയുടെ സിനിമയ്ക്കും പത്തു ലക്ഷത്തിന്‍റെ സിനിമയ്ക്കും ഒരേ ഫീസാണ് അവിടെ വാങ്ങുന്നത്. ഈ ഒരു കാര്യത്തിനു സർക്കാരിന്‍റെ ഭാഗത്തുനിന്നു മാറ്റം ആവശ്യമാണ്.

പരിസ്ഥിതിയോടും സമൂഹത്തോടുമുള്ള പ്രതിബദ്ധത മുൻനിർത്തി ഏതെങ്കിലും രീതിയിലുള്ള ഒരു സ്പോണ്‍സർ മുന്നോട്ടുവന്നാൽ മാത്രമേ ചിത്രം തിയറ്ററുകളിലെത്തുകയുള്ളൂ. പരിസ്ഥിതിയെ സ്നേഹിക്കുന്നവരോ സാമൂഹികപ്രതിബദ്ധത മുൻനിർത്തി ചാരിറ്റി ചെയ്യുന്ന വലിയ കന്പനികളോ അതിനു തയാറാകുമെന്നാണു പ്രതീക്ഷ.



സിനിമയ്ക്കു പുറമേ..

യാത്രകളും ചാരിറ്റിയും പുസ്തകങ്ങളുമാണ് സിനിമയ്ക്കുപുറമേ എന്‍റെ ഇഷ്ടങ്ങൾ. ഭരതൻ- ഓർമ, പഠനം, സിനിമ എന്ന പുസ്തകം ഞാനാണ് എഡിറ്റ് ചെയ്തതത്. തൃശൂർ കേന്ദ്രമാക്കി ആനന്ദം പബ്ലിക്കേഷൻസ് എന്ന പേരിൽ സ്വന്തമായി പുസ്തക പ്രസാധന കന്പനി തുടങ്ങുകയാണ്. രഘുനാഥ് പലേരി, ടി.കെ.ശങ്കരനാരായണൻ, കെ.ഗിരീഷ്കുമാർ തുടങ്ങിയവരുടെ പുസ്തകങ്ങളാണ് ആദ്യം പുറത്തുവരുന്നത്.

ടി.ജി.ബൈജുനാഥ്
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
വർഷങ്ങൾക്ക് ശേഷം സംഭവിച്ചത്
വടക്കന്‍ മലബാറിലെ ഒരു ഗ്രാമത്തില്‍നിന്നു രണ്ടു കൂട്ടുകാര്‍ സിനിമയോടുള്ള ആഗ്ര
വെക്കേഷന്‍ കളറാക്കാന്‍ ജയ്ഗണേഷ്
പകല്‍ ഗ്രാഫിക് ഡിസൈനര്‍, രാത്രി പാര്‍ട്ട് ടൈം ഡിറ്റക്ടീവ്. ജീവിതം ഫുള്‍ടൈം വീല്‍
ഹക്കിം ദാ ഇവിടെയുണ്ട്
‘ഇബ്രാഹിം, എന്തെങ്കിലും ഒന്ന് ചെയ്യൂ. എന്‍റെ ഹക്കിം എന്‍റെ ഹക്കിം, അവനിപ്പോ ചാവും’...
രണ്ടാം വരവായി ശങ്കരാഭരണം
കമ്മട്ടിപ്പാടത്തിലെ ബാലന്‍ചേട്ടനുശേഷം ഉല്ലാസ് ചെമ്പന്‍ സിനിമ അഞ്ചക്കള്ള കോക്ക
ഈസ്റ്റർ സ്പെഷലായിട്ട് പറയുവാ
നാലര പതിറ്റാണ്ടായി നിറഞ്ഞ ചിരിയുമായി മലയാളിയുടെ ചാരത്തുണ്ട് ലാലു അലക്സ്. 1979
നോവലിന്‍റെ തനിപകർപ്പല്ല ആടുജീവിതം
നോവല്‍ അതേപടി പകര്‍ത്തിയതല്ല ആടുജീവിതമെന്നും സിനിമയ്ക്ക് അതിന്‍റേതായ ഐഡന്‍
സീക്രട്ട് തുറന്ന് അനുമോഹന്‍
കൊട്ടാരക്കരയുടെ ചെറുമകന്‍. നാടകപ്രവര്‍ത്തകൻ മോഹന്‍റെയും അഭിനേത്രി ശോഭാ മോഹ
അടിപൊളി ജീവിതം
ചെറുപ്പത്തിൽ സിനിമാക്കാർ എന്നു പറഞ്ഞാൽ തങ്ങളുടെ വെള്ളത്തൂവൽ ഗ്രാമത്തിൽ ഷൂട്ടി
അർഥനയായി അഭിനയം!
പതിനൊന്നാം ക്ലാസില്‍ പഠിക്കുമ്പോള്‍ ടെലിവിഷന്‍ അവതാരകയായിട്ടായിരുന്നു അര്‍ഥ
നൊന്ത നാടിന്‍റെ പേരല്ലോ തങ്കമണി
1986 ഒക്ടോബര്‍ 21ന് ഇടുക്കിയിലെ കുടിയേറ്റ മലയോരഗ്രാമം തങ്കമണിയില്‍ എലൈറ്റ് ബ
ചിൽ ത്രിൽ മഞ്ഞുമ്മൽ
ഞങ്ങള്‍ക്കും ഒരു സര്‍വൈവല്‍ ത്രില്ലറായിരുന്നു ഇതിന്‍റെ ഷൂട്ടിംഗ്! കൊടൈക്കനാലി
മുബിൻ-റാഫിയുടെ മകൻ
കോമഡി രാജാക്കന്മാരായ റാഫിയും നാദിര്‍ഷയും ആദ്യമായി ഒന്നിക്കുമ്പോള്‍ സമ്പൂര്‍ണ
കപ്പടിക്കാൻ കാർത്തിക് വിഷ്ണു
വര്‍ഷങ്ങള്‍ക്കു മുമ്പ് സത്യം ശിവം സുന്ദരം എന്ന സിനിമയുടെ ഷൂട്ടിംഗ് നടക്കുമ്പോള്
ശങ്കർ വണ്ടർഫുൾ
ഒരിടവേളയ്ക്കു ശേഷം എണ്‍പതുകളിലെ റൊമാന്‍റിക് ഹീറോ ശങ്കര്‍ പണിക്കർ ഒരുവാതില്
മമിതലു പ്രേമലു
മമിത ബൈജു-നസ്‌ലെന്‍ പെയര്‍ ആദ്യമായി സ്ക്രീനിലെത്തിയ ചിത്രമാണ് ഗിരീഷ് എ.ഡി. സം
വാലിബകഥ‌യിലെ അയ്യനാരാശാൻ
‘നീ കണ്ടതെല്ലാം പൊയ്, ഇനി കാണപ്പോവത് നിജം'- വാലിബകഥയുടെ ആത്മാവെന്നപോലെ വിസ്മ
സചിത്രം സുചിത്ര
നാലു വര്‍ഷം മുമ്പ് സംപ്രേഷണം ചെയ്ത വാനമ്പാടി എന്ന ടെലിവിഷന്‍ പരമ്പരയും അതിലെ പ
ഹിറ്റാണ് ഓസ്‌ലറിലെ ജൂണിയർ ജഗദീഷ്
ഫോര്‍ട്ട് കൊച്ചിയിലെ പിള്ളേരെ പരസ്യചിത്രത്തിലേക്കു വേണമെന്നറിഞ്ഞു പോയതാണ് ഇത്
ജാഫർ ഇടുക്കിയുടെ ഓഫർ
2002ല്‍ ഓകെ ചാക്കോ കൊച്ചിന്‍ മുംബൈ എന്ന സിനിമയിലൂടെ വെള്ളിത്തിരയിലെത്തിയ ജാഫര്‍
പഴയ കുപ്പിയല്ല ഫ്രഷാണ് വിശാഖ്
ആനന്ദത്തിലെ കുപ്പി എന്ന വേഷത്തിലൂടെ ഹിറ്റായ വിശാഖ് നായര്‍ ആദ്യമായി നായകനാകുന
കമൽ അന്നും ഇന്നും വൈറലാണ്
നാലര വര്‍ഷത്തെ ഇടവേളയ്ക്കു ശേഷം സിനിമയിലേക്കു മടങ്ങിയെത്തിയിരിക്കുകയാണ് ജന
സൗഹൃദത്തിന്‍റെ കഥയുമാ‌യി ലാൽജി
ഡോ. ഷാജു, സോണിയ മല്‍ഹാര്‍, ആദിത്യജ്യോതി എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ലാ
കളർഫുൾ ജഗദീഷ്
കോമഡി വേഷങ്ങളില്‍നിന്നു സ്വഭാവവേഷങ്ങളിലേക്കു ജഗദീഷിന്‍റെ ചുവടുമാറ്റം രഞ്ജി
ഷാജോണിന്‍റെ ആട്ടക്കഥ!
‘ആട്ട’ത്തില്‍ ആറാടി കലാഭവന്‍ ഷാജോണിന്‍റെ പുതുവർഷത്തുടക്കം. ഗോവ അന്തർദേശീയ
നരേന്‍ ഹാപ്പിയാണ്
എറണാകുളം മറൈന്‍ ഡ്രൈവില്‍ കായലിന് അഭിമുഖമായുള്ള ഫ്ലാറ്റിലെത്തുമ്പോള്‍ നടന്‍
ആറ് വർഷം മുട്ടി; ഒടുവിൽ സിനിമ വാതിൽ തുറന്നു
പാതി മലയാളിയായ പൂനെക്കാരൻ എന്ന വിശേഷണവുമായി മലയാള സിനിമയിലേക്ക് ചുവടുവച
വേറിട്ട വേഷങ്ങൾ പകർന്നാടി മെറിൻ
പൂമരത്തിലൂടെ സിനിമയിലെത്തി, ഹാപ്പി സര്‍ദാറിലൂടെ നായികയായ മെറിന്‍ ഫിലിപ്പ് വേ
ശേഷം സ്ക്രീനില്‍ കല്യാണി!
മലപ്പുറത്തിന്‍റെ ഫുട്ബോള്‍ ആവേശം ഒട്ടും ചോരാതെ നിമിഷങ്ങളെ തീപിടിപ്പിക്കുന്ന മമ്പറത്തിന്‍റെ അനൗണ്‍സര്
ഇതിഹാസത്തിന്‍റെ നായിക; മഹിമ ഉയരും
ആർഡിഎക്സ് എന്ന സിനിമ വിജയത്തിന്‍റെ ഉഗ്രസ്ഫോടനവുമായി ഓണക്കാലത്തു തിയറ്ററുകൾ പ്രകന്പനം സൃഷ്ടിച്ചപ്പോൾ
ക്ലാസി മാസ് കിംഗ് ഓഫ് കൊത്ത
മാസ് സിനിമകളുടെ ആരാധകരെയും കുടുംബപ്രേക്ഷകരെയും ഒരേപോലെ ആകര്‍ഷിക്കുന്ന രീതിയിലാണ് കിംഗ് ഓഫ് കൊത്ത രൂപ
മോഹൻലാലിന്‍റെ "മഹാഭാരത' മലയാളത്തിൽ രണ്ടാമൂഴമായി തന്നെ എത്തും
വിക്രമാദിത്യ രാജാവായി അഭയ് ഡിയോൾ തമിഴിലേക്ക്
പുലിമുരുകൻ രക്ഷിച്ചു, നമിത വീണ്ടും തിരക്കിൽ
അനുഷ്കയുടെ കാരവന്‍ പോലീസ് കസ്റ്റഡിയില്‍; കാരണം...
കുഞ്ചാക്കോ ബോബൻ "ഒരിക്കലും ചിരിക്കില്ല..!'
അനുഷ്ക ആരാധകർ സന്തോഷിച്ചോളു, ആ വാർത്ത തെറ്റാണ്..!
സോനം കപൂർ തിരക്കിലാണ്
സിനിമ ചിത്രീകരണത്തിനിടെ അജിത്തിനു പരിക്ക്
രജനിയുടെ കാലയിൽ അംബേദ്കറായി മമ്മൂട്ടി?
പുണ്യാളൻ സിനിമാസുമായി ജയസൂര്യയും രഞ്ജിത്ത് ശങ്കറും
പ്രഭാസിനു നായികയായി പൂജ ഹെഗ്ഡെ എത്തുന്നു
കങ്കണയ്ക്ക് വിദ്യാ ബാലന്‍റെ വക "പണി'
Rashtra Deepika LTD
Copyright @ 2021 , Rashtra Deepika Ltd.