Home   | Editorial   | Leader Page Article   | Local News   | Kerala   | National   | International   | Business   | Sports   | Obituary   | NRI News   | Big Screen   | Health
Star Chat
Back to home
രസമുള്ള കുടുംബചിത്രമാണ് അരവിന്ദന്‍റെ അതിഥികൾ: നിഖില വിമൽ
ലൗ 24x7 ൽ കബനികാർത്തികയെന്ന നായികാകഥാപാത്രത്തിലൂടെ ശ്രദ്ധേയയായ നിഖിലവിമൽ വീണ്ടും നായികയാകുന്ന മലയാളചിത്രമാണ് അരവിന്ദന്‍റെ അതിഥികൾ. രാജേഷ് രാഘവന്‍റെ രചനയിൽ എം. മോഹനൻ സംവിധാനം ചെയ്ത ഈ ഫാമിലി എന്‍റർടെയ്നറിൽ വിനീത് ശ്രീനിവാസനാണു നായകൻ. ശ്രീനിവാസൻ, ഉർവശി, ശാന്തികൃഷ്ണ...തുടങ്ങിയവരും പ്രധാനവേഷങ്ങളിലെത്തുന്നു. സ്വരൂപ് ഫിലിപ്പ് ഛായാഗ്രഹണവും രഞ്ജൻ ഏബ്രഹാം എഡിറ്റിങ്ങും നിർവഹിച്ച ചിത്രം. മൂകാംബികയിൽ അരങ്ങേറ്റത്തിനെത്തുന്ന വരദ എന്ന നർത്തകിയുടെ വേഷമാണ് നിഖില അവതരിപ്പിക്കുന്നത്. സത്യൻ അന്തിക്കാടിന്‍റെ ഭാഗ്യദേവതയിലൂടെയാണ് നിഖില സിനിമയിലെത്തിയത്. നിഖിലയുടെ പുതിയ സിനിമാവിശേഷങ്ങളിലേക്ക്....



ലൗ 24x7 നുശേഷം മൂന്നു വർഷത്തെ ഇടവേള....

ആ സമയത്തു ഞാൻ തമിഴിൽ സിനിമ ചെയ്യുന്നുണ്ടായിരുന്നു. ശ്രീബാല കെ. മേനോൻ സംവിധാനം ചെയ്ത ലൗ 24x7നു ശേഷം ഞാൻ ചെയ്തതത് ശശികുമാർ സാറിന്‍റെ കൂടെയുള്ള പടമായിരുന്നു - വെട്രിവേൽ. അതിനുശേഷം അവരുടെ തന്നെ കന്പനി ചെയ്ത പടം കിടാരി. അങ്ങനെ ശശികുമാർ സാറിനൊപ്പം തുടർച്ചയായി രണ്ടു തമിഴ് പടങ്ങൾ ചെയ്തു. പിന്നീടു തെലുങ്കിൽ രണ്ടു പടങ്ങൾ. ഒരു വടക്കൻ സെൽഫിയുടെ തെലുങ്ക് റീമേക്കും (മേഡ മീദാ അബ്ബായി) ഗായത്രിയും. രണ്ടും നന്നായി ഓടിയ പടങ്ങളാണ്. ഗായത്രി ഏറെ നന്നായി ഓടി. അതിനുശേഷമാണ് എം. മോഹനൻ സാറിന്‍റെ അരവിന്ദന്‍റെ അതിഥികളിലേക്കു വന്നത്.



അക്കാലത്തു മലയാളത്തിൽ നിന്ന് ഓഫറുകൾ വന്നിട്ടില്ലേ...?

അതിനിടെ മലയാളത്തിൽ നിന്നു പടങ്ങൾ വന്നിരുന്നു. സമയക്കുറവുമൂലം ചെയ്യാനായില്ല. പക്ഷേ, അതിന്‍റെ നഷ്ടബോധമെന്നും തോന്നിയിട്ടില്ല. പിന്നീട് ആ സിനിമകൾ കണ്ടപ്പോൾ അതിൽ അഭിനയിച്ചവർ ചെയ്തതു നന്നായെന്നേ തോന്നിയിട്ടുള്ളൂ.



അരവിന്ദന്‍റെ അതിഥികൾ പറയുന്നത്...

മൂകാംബിക ക്ഷേത്രത്തിനു സമീപം പഴയ സത്രം മാതൃകയിലുള്ള ഗസ്റ്റ്ഹൗസ്(ലോഡ്ജ്) നടത്തുന്ന അരവിന്ദൻ, മാധവൻ എന്നിവരുമായി ബന്ധപ്പെട്ട കഥയാണു പറയുന്നത്. വിനീത് ശ്രീനിവാസൻ അരവിന്ദനെയും ശ്രീനിവാസൻ മാധവനെയും അവതരിപ്പിക്കുന്നു. മൂകാംബികയിലെ ലോഡ്ജ്, അതിന്‍റെ ചുറ്റുപാടുകൾ, അവിടെവരുന്ന ആളുകൾ, അവരുമായുള്ള ബന്ധം... അത്തരത്തിൽ വികസിച്ചുപോകുന്ന കഥയാണ്. ഏറെ കഥാപാത്രങ്ങളുള്ള സിനിമയാണിത്. കലാമണ്ഡലത്തിലെ പഠനശേഷം മൂകാംബികയിൽ അരങ്ങേറ്റത്തിനെത്തുന്ന വരദ എന്ന കഥാപാത്രത്തെയാണ് ഞാൻ അവതരിപ്പിക്കുന്നത്.



നൃത്തപശ്ചാത്തലത്തിലുള്ള കഥാപാത്രം സ്വപ്നമായിരുന്നോ...‍?

ഡ്രീം ഒന്നും ആയിരുന്നില്ല. നൃത്തം പഠിച്ചിട്ടുണ്ട്, കളിക്കാറുമുണ്ട്. പക്ഷേ, ഞാൻ എന്നെത്തന്നെ ഡാൻസറായി കാണുന്നില്ല. ഡാൻസ് കളിക്കാനിഷ്ടമാണ്, ഡാൻസ് കളിക്കുന്നവരെ ഏറെ ഇഷ്ടമാണ്. ആ കലാരൂപത്തോട് ഇഷ്ടമുണ്ട്. ഡാൻസ് പെർഫോമറുടെ വേഷം ചെയ്യുന്പോൾ ഞാൻ അതിൽ ഏറെ ഹാർഡ്‌വർക്ക് ചെയ്യണം. പക്ഷേ, അത്തരം ഹാർഡ്‌വർക്കൊന്നും വേണ്ടിയിരുന്ന സിനിമ ആയിരുന്നില്ല ഇത്. ഇതിലെ കഥാപാത്രം ഡാൻസ് പഠിച്ച കുട്ടിയാണ്. നോട്ടത്തിലും കൈ കൊണ്ടു കാണിക്കുന്ന എക്സ്പ്രഷനുകളിലും മറ്റും ഡാൻസ് പഠിച്ച കുട്ടികൾക്ക് അവരുടേതായ ചില മാനറിസങ്ങൾ ഉണ്ടാകുമല്ലോ. ചിലരെ കാണുന്പോൾ ആ കുട്ടി ഡാൻസ് പഠിച്ചിട്ടുണ്ടോ എന്നു നമ്മൾ ചോദിക്കാറില്ലേ. കാഴ്ചയിൽ ഡാൻസറിനെപ്പോലെയുള്ള ഒരാളെയാണ് ആ വേഷത്തിനു വേണ്ടിയിരുന്നത്. അതിനപ്പുറം ഡാൻസർ എന്ന രീതിയിലുള്ള വലിയ പെർഫോമൻസൊന്നും പടത്തിലില്ല.



അരവിന്ദനെക്കുറിച്ച്...

ലോഡ്ജിന്‍റെ നടത്തിപ്പിനു മാധവന്‍റെ സഹായിയായി നിൽക്കുന്നയാളാണ് അരവിന്ദൻ. മൂകാംബികയിലേക്കു വരുന്നവരെ ബസ് സ്റ്റാൻഡിലൊക്കെ പോയിനിന്ന് കാൻവാസ് ചെയ്തു ലോഡ്ജിലേക്കു കൂട്ടിക്കൊണ്ടുപോകുന്ന ജോലിയാണ് അരവിന്ദനുള്ളത്. അവിടെയെത്തുന്ന അതിഥികളുടെ എല്ലാ കാര്യങ്ങളും ഒരു ഫാമിലിയിൽ നിന്ന് എന്നതുപോലെ ചെയ്തുകൊടുക്കാൻ മനസുള്ള ആളാണ് അരവിന്ദൻ.



വിനീത് ശ്രീനിവാസനെക്കുറിച്ച്...

വിനീതേട്ടൻ ഏറെ സിംപിളാണ്. വീനീതേട്ടന്‍റെ അമ്മാവനാണല്ലോ ഇതിന്‍റെ സംവിധായകൻ മോഹനേട്ടൻ. പിന്നെ, ശ്രീനിയങ്കിൾ അച്ഛൻ. അവർക്കിതൊരു ഫാമിലി മൂവി ആയിരുന്നു. ആ ഫാമിലിയിലേക്ക് ഞാനും ചേർന്നുവെന്നേയുള്ളൂ. എപ്പോഴും എന്നെ കംഫർട്ടാക്കി നിർത്തണം എന്നതായിരുന്നു അവരുടെ ആഗ്രഹം. പെർഫോം ചെയ്യുന്പൊഴും എനിക്കു പ്രയാസങ്ങളൊന്നുമുണ്ടാകാതെ ശ്രദ്ധിച്ചിരുന്നു. അതിനാൽ വളരെ അനായാസമായി ചെയ്തു തീർത്ത ഒരു സിനിമയായിരുന്നു അരവിന്ദന്‍റെ അതിഥികൾ.



ശ്രീനിവാസനൊപ്പമുള്ള അനുഭവങ്ങൾ...

രസകരമായിരുന്നു. അദ്ദേഹത്തിനൊപ്പം ആദ്യമായി അഭിനയിച്ചതു ലവ് 24x7 ലാണ്. അദ്ദേഹത്തിനും ഇത് ഒരു ഫാമിലി മൂവിയാണ്. അവരുടെ കുടുംബകാര്യങ്ങളും ധാരാളം സിനിമകൾ ചെയ്തുള്ള അനുഭവങ്ങളുമൊക്കെ പങ്കുവച്ചിരുന്നു. അച്ഛനും മകനും ഏറെ നാളുകൾക്കുശേഷം ഒന്നിച്ചഭിനയിക്കുന്ന സിനിമയാണിത്. അച്ഛനും മകനുമൊക്കെയാണെങ്കിലും സെറ്റിലെത്തിയാൽ അച്ഛൻ, മകൻ എന്നൊന്നുമില്ല. അവരും മറ്റ് ആർട്ടിസ്റ്റുകളെപ്പോലെ തന്നെയായിരുന്നു.



ഉർവശിയുടെ കഥാപാത്രത്തെക്കുറിച്ച്...

ഉർവശിചേച്ചി ചെയ്യുന്നത് എന്‍റെ അമ്മവേഷമാണ്. ഗിരിജ എന്നാണു കഥാപാത്രത്തിന്‍റെ പേര്. ഹ്യൂമറസായ കഥാപാത്രം. ചേച്ചി ഏറെ ഡൗണ്‍ ടു എർത്താണ്. ഒരുപാടു പടങ്ങൾ ചെയ്തിട്ടുള്ള ആർട്ടിസ്റ്റാണെന്ന ഭാവമൊന്നുമില്ല. നമുക്ക് അങ്ങോട്ടു ചെന്നു സംസാരിക്കുന്നതിനും അകൽച്ച തോന്നിയിട്ടില്ല. ഏറെ രസകരമായിരുന്നു ചേച്ചിക്കൊപ്പമുള്ള അനുഭവങ്ങൾ.



അരവിന്ദന്‍റെ അതിഥികൾ ഏതു തരത്തിലുള്ള സിനിമയാണ്...?

ഫാമിലി എന്‍റർടെയ്നറാണ് അരവിന്ദന്‍റെ അതിഥികൾ. ഇതിൽ ഹ്യൂമറുണ്ട്, സെന്‍റിമെന്‍റ്സുമുണ്ട്. സത്യൻ അന്തിക്കാട് അങ്കിളിന്‍റെ സിനിമകൾ പോലെ രസമുള്ള ഒരു സിനിമയാണിത്. ഇപ്പോൾ അത്തരത്തിലുള്ള ഫാമിലി എന്‍റർടെയ്നറുകൾ പൊതുവേ കുറവാണല്ലോ. മോഹനേട്ടൻ മുന്പ് എടുത്തിട്ടുള്ള കഥ പറയുന്പോൾ, മാണിക്യക്കല്ല് തുടങ്ങിയ സിനിമകൾ പോലെ ഇതും ഒരു ഫാമിലി സിനിമയാണ്. കെപിഎസി ലളിത, അജുവർഗീസ്, ബിജുക്കുട്ടൻ, കോട്ടയം നസീർ, സന്തോഷ്... ഇവരുടെ കഥാപാത്രങ്ങളെല്ലാം മൂകാംബികയിലുള്ളവരാണ്. ഞാൻ, ഉർവശിചേച്ചി, പ്രേംകുമാർ ചേട്ടൻ എന്നിവരുടെ കഥാപാത്രങ്ങൾ മൂകാംബികയിൽ വരുന്നതും ഇവരുമായൊക്കെ പരിചയത്തിലാകുന്നതും തുടർന്നുള്ള സംഭവങ്ങളുമാണ് ഈ ചിത്രം പറയുന്നത്. വർത്തമാനകാലത്തെ കഥയാണ്. പ്രേംകുമാർ ചേട്ടൻ എന്‍റെ അമ്മാവന്‍റെ വേഷമാണു ചെയ്യുന്നത്.



സംവിധായകൻ എം. മോഹനന്‍റെ സപ്പോർട്ട്...

സീനെടുക്കുന്നതിനുമുന്പ് എല്ലാവരും കൂടി അതു വായിച്ച് ചർച്ച ചെയ്തിരുന്നു. അത്തരം സ്വാതന്ത്ര്യമൊക്കെയുണ്ടായിരുന്നു. ഏറെ ഓപ്പണായ ഒരാളാണ് മോഹനൻ ചേട്ടൻ. ഏറെ സിനിമകൾ ചെയ്തയാളാണ് എന്ന ഭാവമൊന്നുമില്ലാതെ നമ്മുടെ കൂടെനിൽക്കും. നമ്മുടെ അഭിപ്രായങ്ങൾ കേട്ടിരുന്നു. അതിൽ എന്തെങ്കിലുമുണ്ടെങ്കിൽ അതു സ്വീകരിക്കാൻ അദ്ദേഹം റെഡിയായിരുന്നു. നമ്മുടെ അഭിപ്രായങ്ങൾ ശരിയല്ലെങ്കിൽ അതെന്തുകൊണ്ടെന്നു പറഞ്ഞുതന്നിരുന്നു.



ശാന്തികൃഷ്ണ ഉൾപ്പെടെ ധാരാളം ആർട്ടിസ്റ്റുകൾ...

വളരെ പ്രധാനപ്പെട്ട ഒരു വേഷത്തിലാണ് ശാന്തികൃഷ്ണ അഭിനയിക്കുന്നത്. ശാന്തികൃഷ്ണയ്ക്കൊപ്പം പഴയകാല നടിയായ ശ്രീജയയും അഭിനയിക്കുന്നുണ്ട്. അങ്ങനെ ധാരാളം ആർട്ടിസ്റ്റുകളുള്ള പടമാണിത്. എല്ലാ ആർട്ടിസ്റ്റുകൾക്കും തുല്യപ്രാധാന്യമുള്ള പടമാണിത്. ഞാൻ ഹീറോയിനാണെന്നു പറയുന്പൊഴും എനിക്കുള്ളതിന്‍റെ 50 ശതമാനം സീനുകളിലും ഒപ്പം ഉർവശിചേച്ചിയുണ്ട്. എല്ലാ കഥാപാത്രങ്ങൾക്കും സ്പേസുള്ള സിനിമയാണ്.

നായകനെയോ നായികയെയോ മാത്രം ചുറ്റിപ്പറ്റി നടക്കുന്ന കഥയല്ല. ലളിതചേച്ചിയുടെയും അജുചേട്ടന്‍റെയുമൊക്കെ കഥാപാത്രങ്ങൾക്ക് അവരവരുടേതായ സ്വഭാവസവിശേഷതകളും പശ്ചാത്തലവുമുണ്ട്. വെറുതേ വന്നുപോകുന്ന കഥാപാത്രങ്ങൾ ഇതിലില്ല. ലളിതചേച്ചിയുടെയും വിനീതേട്ടന്‍റെയും എന്‍റെയുമൊക്കെ കഥാപാത്രങ്ങളുടെ കുടുംബങ്ങളിലേക്കു കൂടി നീളുന്ന കഥയാണിത്. വീട്ടിലെ എല്ലാവരുകൂടി പോയി കാണാൻ പറ്റിയ ഒരു സിനിമയാണിത്.



പാട്ടുകൾക്കു പ്രാധാന്യമുള്ള ചിത്രമാണോ..?

അഞ്ചാറു പാട്ടുകളുണ്ട്. പാട്ടുകൾക്കു സംഗീതം നല്കിയതു ഷാൻ റഹ്‌മാൻ. രണ്ടു പാട്ടുകൾ പുറത്തുവന്നിട്ടുണ്ട്. മ്യൂസിക്കലി സഞ്ചരിക്കുന്ന സിനിമയാണിത്. സിറ്റ്വേഷൻ സോംഗുകളുമുണ്ട്. വിനീത് ശ്രീനിവാസനും ലിയ സൂസൻ വർഗീസും ചേർന്നു പാടിയ റാസാത്തി എന്നെ വിട്ടു പോകാതെടീ.... എന്ന ഗാനം ഹിറ്റ്ചാർട്ടിലാണ്. ഗാനരചന ബി.കെ. ഹരിനാരായണൻ. വിനീത് ശ്രീനിവാസൻ പാടിയ കണ്ണേ തായ്മലരേ എന്നെ തനിയേവിട്ടു പോയെങ്ങോ...എന്ന പാട്ടിന്‍റെ റിക്കോർഡിംഗ് വീഡിയോയും യൂട്യൂബിലുണ്ട്.



തിരിച്ചു മലയാളത്തിലെത്തിയപ്പോൾ എന്തു തോന്നുന്നു...?

തമിഴിലും തെലുങ്കിലും സിനിമകൾ ചെയ്തശേഷം തിരിച്ചു മലയാളത്തിൽ വന്നു ചെയ്യുന്പോൾ കൃത്യമായി കമ്യൂണിക്കേറ്റ് ചെയ്യാൻ പറ്റുമോ എന്ന പേടിയുണ്ടായിരുന്നു. നല്ല കാരക്ടറുള്ള വേഷം വേണമെന്നുണ്ടായിരുന്നു. ഓവർ പെർഫോമൻസ് ആവശ്യമുള്ള കഥാപാത്രങ്ങളായിരുന്നില്ല ഇതരഭാഷകളിൽ കിട്ടിയത്. ഒന്നിലും എക്സൻട്രിക് പെർഫോമൻസ് ഉണ്ടായിരുന്നില്ല. തമിഴിൽ ചെയ്യുന്പോൾ ഭാഷയറിഞ്ഞാലാണ് നമുക്കു നന്നായി പെർഫോം ചെയ്യാനാകുന്നത്. ഞാൻ അവിടെയും അഭിനയിക്കുകയായിരുന്നു. എന്തായാലും ലാംഗ്വേജ് വ്യത്യാസം ഉണ്ടാകുമല്ലോ.



പക്ഷേ, ഇത്ര ഗ്യാപ്പ് കഴിഞ്ഞു വരുന്പോൾ നമ്മൾ പെർഫോം ചെയ്യുന്നതിൽ എന്തെങ്കിലും വ്യത്യാസമുണ്ടാകുമോ, നമ്മൾ പെർഫോം ചെയ്യുന്നതു ക്രൂവിലുള്ളവർക്ക് ഇഷ്ടപ്പെടുമോ, ഭാഷ മാറുന്പോൾ ഇങ്ങനെയല്ല അഭിനയിക്കേണ്ടത് എന്നൊക്കെ അവർക്കു തോന്നിയാലോ... അത്തരം പേടികൾ ഉണ്ടായിരുന്നു. എന്‍റെ പെർഫോമൻസ് എങ്ങനെയാവും പ്രേക്ഷകർ സ്വീകരിക്കുക എന്നതിനെക്കുറിച്ച് എക്സൈറ്റ്മെന്‍റുണ്ട്. മുൻ സിനിമയിൽ നിന്ന് എന്‍റെ പെർഫോമൻസിൽ എന്തെങ്കിലും വ്യത്യാസം വന്നിട്ടുണ്ടോ എന്നു പറയേണ്ടത് പ്രേക്ഷകരല്ലേ. മോശമാക്കിയിട്ടുണ്ടാവില്ല എന്നാണ് സ്വയം വിലയിരുത്തൽ.



അടുത്ത സിനിമ...

കുറേനാളുകളായി തുടർച്ചയായി ഷൂട്ടിംഗിലായിരുന്നു. തെലുങ്കു കഴിഞ്ഞു വന്നയുടൻ മലയാളം തുടങ്ങി. ഇപ്പോൾ ഒരു ചെറിയ ബ്രേക്കിലാണ്. ഇതിന്‍റെ റിലീസോടുകൂടി അടുത്ത പടം തുടങ്ങണം. മലയാളത്തിൽ ഒന്നും കമിറ്റ് ചെയ്തിട്ടില്ല. വിനോദ് ഡി.എൽ.സംവിധാനം ചെയ്യുന്ന രംഗ എന്ന പടമാണു തമിഴിൽ ചെയ്യുന്നത്. സത്യരാജ് സാറിന്‍റെ മകൻ സിബിരാജാണു നായകൻ.

ടി.ജി.ബൈജുനാഥ്
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
വർഷങ്ങൾക്ക് ശേഷം സംഭവിച്ചത്
വടക്കന്‍ മലബാറിലെ ഒരു ഗ്രാമത്തില്‍നിന്നു രണ്ടു കൂട്ടുകാര്‍ സിനിമയോടുള്ള ആഗ്ര
വെക്കേഷന്‍ കളറാക്കാന്‍ ജയ്ഗണേഷ്
പകല്‍ ഗ്രാഫിക് ഡിസൈനര്‍, രാത്രി പാര്‍ട്ട് ടൈം ഡിറ്റക്ടീവ്. ജീവിതം ഫുള്‍ടൈം വീല്‍
ഹക്കിം ദാ ഇവിടെയുണ്ട്
‘ഇബ്രാഹിം, എന്തെങ്കിലും ഒന്ന് ചെയ്യൂ. എന്‍റെ ഹക്കിം എന്‍റെ ഹക്കിം, അവനിപ്പോ ചാവും’...
രണ്ടാം വരവായി ശങ്കരാഭരണം
കമ്മട്ടിപ്പാടത്തിലെ ബാലന്‍ചേട്ടനുശേഷം ഉല്ലാസ് ചെമ്പന്‍ സിനിമ അഞ്ചക്കള്ള കോക്ക
ഈസ്റ്റർ സ്പെഷലായിട്ട് പറയുവാ
നാലര പതിറ്റാണ്ടായി നിറഞ്ഞ ചിരിയുമായി മലയാളിയുടെ ചാരത്തുണ്ട് ലാലു അലക്സ്. 1979
നോവലിന്‍റെ തനിപകർപ്പല്ല ആടുജീവിതം
നോവല്‍ അതേപടി പകര്‍ത്തിയതല്ല ആടുജീവിതമെന്നും സിനിമയ്ക്ക് അതിന്‍റേതായ ഐഡന്‍
സീക്രട്ട് തുറന്ന് അനുമോഹന്‍
കൊട്ടാരക്കരയുടെ ചെറുമകന്‍. നാടകപ്രവര്‍ത്തകൻ മോഹന്‍റെയും അഭിനേത്രി ശോഭാ മോഹ
അടിപൊളി ജീവിതം
ചെറുപ്പത്തിൽ സിനിമാക്കാർ എന്നു പറഞ്ഞാൽ തങ്ങളുടെ വെള്ളത്തൂവൽ ഗ്രാമത്തിൽ ഷൂട്ടി
അർഥനയായി അഭിനയം!
പതിനൊന്നാം ക്ലാസില്‍ പഠിക്കുമ്പോള്‍ ടെലിവിഷന്‍ അവതാരകയായിട്ടായിരുന്നു അര്‍ഥ
നൊന്ത നാടിന്‍റെ പേരല്ലോ തങ്കമണി
1986 ഒക്ടോബര്‍ 21ന് ഇടുക്കിയിലെ കുടിയേറ്റ മലയോരഗ്രാമം തങ്കമണിയില്‍ എലൈറ്റ് ബ
ചിൽ ത്രിൽ മഞ്ഞുമ്മൽ
ഞങ്ങള്‍ക്കും ഒരു സര്‍വൈവല്‍ ത്രില്ലറായിരുന്നു ഇതിന്‍റെ ഷൂട്ടിംഗ്! കൊടൈക്കനാലി
മുബിൻ-റാഫിയുടെ മകൻ
കോമഡി രാജാക്കന്മാരായ റാഫിയും നാദിര്‍ഷയും ആദ്യമായി ഒന്നിക്കുമ്പോള്‍ സമ്പൂര്‍ണ
കപ്പടിക്കാൻ കാർത്തിക് വിഷ്ണു
വര്‍ഷങ്ങള്‍ക്കു മുമ്പ് സത്യം ശിവം സുന്ദരം എന്ന സിനിമയുടെ ഷൂട്ടിംഗ് നടക്കുമ്പോള്
ശങ്കർ വണ്ടർഫുൾ
ഒരിടവേളയ്ക്കു ശേഷം എണ്‍പതുകളിലെ റൊമാന്‍റിക് ഹീറോ ശങ്കര്‍ പണിക്കർ ഒരുവാതില്
മമിതലു പ്രേമലു
മമിത ബൈജു-നസ്‌ലെന്‍ പെയര്‍ ആദ്യമായി സ്ക്രീനിലെത്തിയ ചിത്രമാണ് ഗിരീഷ് എ.ഡി. സം
വാലിബകഥ‌യിലെ അയ്യനാരാശാൻ
‘നീ കണ്ടതെല്ലാം പൊയ്, ഇനി കാണപ്പോവത് നിജം'- വാലിബകഥയുടെ ആത്മാവെന്നപോലെ വിസ്മ
സചിത്രം സുചിത്ര
നാലു വര്‍ഷം മുമ്പ് സംപ്രേഷണം ചെയ്ത വാനമ്പാടി എന്ന ടെലിവിഷന്‍ പരമ്പരയും അതിലെ പ
ഹിറ്റാണ് ഓസ്‌ലറിലെ ജൂണിയർ ജഗദീഷ്
ഫോര്‍ട്ട് കൊച്ചിയിലെ പിള്ളേരെ പരസ്യചിത്രത്തിലേക്കു വേണമെന്നറിഞ്ഞു പോയതാണ് ഇത്
ജാഫർ ഇടുക്കിയുടെ ഓഫർ
2002ല്‍ ഓകെ ചാക്കോ കൊച്ചിന്‍ മുംബൈ എന്ന സിനിമയിലൂടെ വെള്ളിത്തിരയിലെത്തിയ ജാഫര്‍
പഴയ കുപ്പിയല്ല ഫ്രഷാണ് വിശാഖ്
ആനന്ദത്തിലെ കുപ്പി എന്ന വേഷത്തിലൂടെ ഹിറ്റായ വിശാഖ് നായര്‍ ആദ്യമായി നായകനാകുന
കമൽ അന്നും ഇന്നും വൈറലാണ്
നാലര വര്‍ഷത്തെ ഇടവേളയ്ക്കു ശേഷം സിനിമയിലേക്കു മടങ്ങിയെത്തിയിരിക്കുകയാണ് ജന
സൗഹൃദത്തിന്‍റെ കഥയുമാ‌യി ലാൽജി
ഡോ. ഷാജു, സോണിയ മല്‍ഹാര്‍, ആദിത്യജ്യോതി എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ലാ
കളർഫുൾ ജഗദീഷ്
കോമഡി വേഷങ്ങളില്‍നിന്നു സ്വഭാവവേഷങ്ങളിലേക്കു ജഗദീഷിന്‍റെ ചുവടുമാറ്റം രഞ്ജി
ഷാജോണിന്‍റെ ആട്ടക്കഥ!
‘ആട്ട’ത്തില്‍ ആറാടി കലാഭവന്‍ ഷാജോണിന്‍റെ പുതുവർഷത്തുടക്കം. ഗോവ അന്തർദേശീയ
നരേന്‍ ഹാപ്പിയാണ്
എറണാകുളം മറൈന്‍ ഡ്രൈവില്‍ കായലിന് അഭിമുഖമായുള്ള ഫ്ലാറ്റിലെത്തുമ്പോള്‍ നടന്‍
ആറ് വർഷം മുട്ടി; ഒടുവിൽ സിനിമ വാതിൽ തുറന്നു
പാതി മലയാളിയായ പൂനെക്കാരൻ എന്ന വിശേഷണവുമായി മലയാള സിനിമയിലേക്ക് ചുവടുവച
വേറിട്ട വേഷങ്ങൾ പകർന്നാടി മെറിൻ
പൂമരത്തിലൂടെ സിനിമയിലെത്തി, ഹാപ്പി സര്‍ദാറിലൂടെ നായികയായ മെറിന്‍ ഫിലിപ്പ് വേ
ശേഷം സ്ക്രീനില്‍ കല്യാണി!
മലപ്പുറത്തിന്‍റെ ഫുട്ബോള്‍ ആവേശം ഒട്ടും ചോരാതെ നിമിഷങ്ങളെ തീപിടിപ്പിക്കുന്ന മമ്പറത്തിന്‍റെ അനൗണ്‍സര്
ഇതിഹാസത്തിന്‍റെ നായിക; മഹിമ ഉയരും
ആർഡിഎക്സ് എന്ന സിനിമ വിജയത്തിന്‍റെ ഉഗ്രസ്ഫോടനവുമായി ഓണക്കാലത്തു തിയറ്ററുകൾ പ്രകന്പനം സൃഷ്ടിച്ചപ്പോൾ
ക്ലാസി മാസ് കിംഗ് ഓഫ് കൊത്ത
മാസ് സിനിമകളുടെ ആരാധകരെയും കുടുംബപ്രേക്ഷകരെയും ഒരേപോലെ ആകര്‍ഷിക്കുന്ന രീതിയിലാണ് കിംഗ് ഓഫ് കൊത്ത രൂപ
മോഹൻലാലിന്‍റെ "മഹാഭാരത' മലയാളത്തിൽ രണ്ടാമൂഴമായി തന്നെ എത്തും
വിക്രമാദിത്യ രാജാവായി അഭയ് ഡിയോൾ തമിഴിലേക്ക്
പുലിമുരുകൻ രക്ഷിച്ചു, നമിത വീണ്ടും തിരക്കിൽ
അനുഷ്കയുടെ കാരവന്‍ പോലീസ് കസ്റ്റഡിയില്‍; കാരണം...
കുഞ്ചാക്കോ ബോബൻ "ഒരിക്കലും ചിരിക്കില്ല..!'
അനുഷ്ക ആരാധകർ സന്തോഷിച്ചോളു, ആ വാർത്ത തെറ്റാണ്..!
സോനം കപൂർ തിരക്കിലാണ്
സിനിമ ചിത്രീകരണത്തിനിടെ അജിത്തിനു പരിക്ക്
രജനിയുടെ കാലയിൽ അംബേദ്കറായി മമ്മൂട്ടി?
പുണ്യാളൻ സിനിമാസുമായി ജയസൂര്യയും രഞ്ജിത്ത് ശങ്കറും
പ്രഭാസിനു നായികയായി പൂജ ഹെഗ്ഡെ എത്തുന്നു
കങ്കണയ്ക്ക് വിദ്യാ ബാലന്‍റെ വക "പണി'
Rashtra Deepika LTD
Copyright @ 2021 , Rashtra Deepika Ltd.