Star Chat |
Back to home |
|
‘മറഡോണ’യ്ക്കു ഫുട്ബോളുമായി ബന്ധമില്ല! |
|
|
മറഡോണയെന്നു കേൾക്കുന്പോൾ മനസു പായുക നേരേ ഫുട്ബോളിലേക്കുതന്നെയാവും. എന്നാൽ, ഫുട്ബോളുമായി ബന്ധമൊന്നുമില്ലാത്ത ഒരു മറഡോണയുടെ കഥയാണ് കൃഷ്ണമൂർത്തിയുടെ രചനയിൽ വിഷ്ണു നാരായണൻ സംവിധാനം ചെയ്ത ‘മറഡോണ’ എന്ന സിനിമ പറയുന്നത്. ടോവിനോ ആദ്യമായി ടൈറ്റിൽ റോളിലെത്തുന്ന ‘മറഡോണ’യിൽ പുതുമുഖം ശരണ്യ ആർ. നായരാണു നായിക. “ ആക്ഷൻ, റൊമാൻസ്, ഫ്രണ്ട്ഷിപ്പ്, ഫാമിലി ഡ്രാമ... തുടങ്ങി എല്ലാ ജോണറുകളും സ്പർശിച്ചുപൊകുന്ന മറഡോണ എന്ന കഥാപാത്രത്തിന്റെ ഇമോഷണൽ ജേണിയും ഇമോഷണൽ ട്രാൻസ്ഫർമേഷനുമാണ് ഈ സിനിമ...” മിനി സ്റ്റുഡിയോസിന്റെ ബാനറിൽ എസ്.വിനോദ് കുമാർ നിർമിച്ച ‘മറഡോണ’യുടെ വിശേഷങ്ങൾ പങ്കുവയ്ക്കുകയാണ് തിരക്കഥാകൃത്ത് കൃഷ്ണമൂർത്തി... സിനിമയിലേക്കുള്ള വഴി...? സിഎ ഇന്ററിനുശേഷം ചെന്നൈയിൽ ജോലി ചെയ്യുന്ന കാലത്താണ് വിഷ്ണുനാരായണനുമായി സൗഹൃദത്തിലായത്. ഞങ്ങളുടെ സിനിമാസ്വപ്നങ്ങളെക്കുറിച്ച് അറിയാമായിരുന്ന ഒരു കോമൺ ഫ്രണ്ടാണ് ഞങ്ങളെ ഒന്നിപ്പിച്ചത്. ദിലീഷ് പോത്തൻ, ആഷിക് അബു, സമീർ താഹിർ എന്നിവരുടെ അസോസിയേറ്റും ട്രാഫിക്കിൽ രാജേഷ്പിള്ളയുടെ അസിസ്റ്റന്റുമായിരുന്നു വിഷ്ണു. വിഷ്ണുവിനോടു ഞാൻ ചില കഥകളുടെ ഐഡിയ പറഞ്ഞു. അതിൽ ‘മറഡോണ’യുടെ വണ്‍ലൈൻ വിഷ്ണുവിന് ഇഷ്ടമായി. ഞാൻ അതു സീനുകളായി എഴുതിത്തുടങ്ങി. ആ സീനുകൾ വിഷ്ണുവിന് ഇഷ്ടമായി. എഴുത്തു മുന്നോട്ടുപോകും എന്ന ആത്മവിശ്വാസം കിട്ടിയതോടെ ഞാൻ ചെന്നൈയിലെ ജോലി ഉപേക്ഷിച്ച് വിഷ്ണുവിനൊപ്പം ‘ടമാർ പടാർ’ എന്ന ചിത്രത്തിൽ അസിസ്റ്റന്റ് ഡയറക്ടറായി. അവിടെവച്ച് ദിലീഷ് പോത്തനെയും ചെന്പൻ ചേട്ടനെയുമൊക്കെ പരിചയപ്പെട്ടു. പോത്തന്റെ പരിചയത്തിൽ ‘മഹേഷിന്റെ പ്രതികാര’ത്തിൽ വീണ്ടും അസിസ്റ്റന്റ് ഡയറക്ടറായി. ചെന്പൻ ചേട്ടന്റെ പരിചയത്തിൽ ‘അങ്കമാലി ഡയറീസി’ലെത്തി. അവിടെ സ്ക്രിപ്റ്റിംഗിലും കാസ്റ്റിംഗിലും പ്രവർത്തിച്ചു. അവിടെ നിന്നാണ് ‘മറഡോണ’യിലേക്കു കയറിയത്. അതിനിടെ ‘ഫ്രഞ്ച് വിപ്ളവം’ എന്ന സിനിമയുടെ കാസ്റ്റിംഗും നോക്കി. വിഷ്ണു നാരായണനുമായുള്ള സൗഹൃദം എഴുത്തിൽ പ്രചോദനമായോ...? ഈ സബ്ജക്ട് ചർച്ച ചെയ്യുന്പോഴൊക്കെ ഞാനും വിഷ്ണുവും ഏറെ എനർജറ്റിക് ആയിരുന്നു. വിഷ്ണു എന്റെ കഥയിൽ വിശ്വസിച്ചു എന്നുള്ളതാണ് എന്നെ ഏറ്റവും സ്പർശിച്ച കാര്യം. ഏറെ വെല്ലുവിളികളുള്ള ഈ ചിത്രം തന്നെ വിഷ്ണു ആദ്യസിനിമയായി ഏറ്റെടുക്കുകയായിരുന്നു. ആദ്യമായി സ്ക്രിപ്റ്റെഴുതുന്പോൾ മനസിലുള്ളതെല്ലാം പറയാനുള്ള തോന്നലുണ്ടാവും. അവിടെയെല്ലാം വിഷ്ണു തന്നെയാണ് എന്നെ കൃത്യമായി ഗൈഡ് ചെയ്തിരുന്നത്. വിഷ്ണുവിന്റെ പ്രതിഭയുടെ അടയാളങ്ങളും ഇതിന്റെ സ്ക്രിപ്റ്റിംഗിൽ വന്നിട്ടുണ്ട്. എട്ടു വർഷത്തെ സൗഹൃദമാണ് ഞങ്ങൾ തമ്മിൽ. ചില കാര്യങ്ങളിൽ പലപ്പോഴും മറ്റുള്ളവർക്കു കലഹമെന്നു തോന്നാവുന്ന തുറന്ന ചർച്ചകളുമുണ്ടായിരുന്നു. ഞങ്ങൾ രണ്ടുപേർക്കും ബോധ്യംവരുന്ന ഒരു പോയിന്റിൽ എത്തുംവരെ ചർച്ചകൾ നീളുമായിരുന്നു. മറഡോണ എന്ന സിനിമയുടെ കഥാപശ്ചാത്തലം....? ചാവക്കാടു പരിസരത്തു താമസിച്ചുകൊണ്ടിരുന്ന മറഡോണ എന്ന ചെറുപ്പക്കാരൻ ഒരു പ്രത്യേക സാഹചര്യത്തിൽ ബംഗളൂരുവിൽ തന്റെ കസിൻ സിസ്റ്ററിന്റെ ഫാമിലിൽ വന്നു താമസിക്കുന്പോൾ ഉണ്ടാകുന്ന ചില സംഭവങ്ങളിലൂടെയാണു കഥാസഞ്ചാരം. അവിടെയുണ്ടാകുന്ന ചില കാര്യങ്ങൾ മറഡോണ എന്ന കഥാപാത്രത്തെ എങ്ങനെ സ്വാധീനിക്കുന്നുവെന്നാണ് സിനിമ പറയുന്നത്. ടോവിനോയിലെ നടനെ നന്നായി തുറന്നുകാട്ടുന്ന ഫിക്ഷണൽ - എന്റർടെയ്നിംഗ് ചിത്രമാണിത്. ടോവിനോ എന്ന ആക്ടറിനെ ഈ സിനിമയിൽ ഏറെ വ്യത്യസ്തമായി കാണാനാവും. ടോവിനോയെ മനസിൽക്കണ്ട് എഴുതിയ സിനിമയാണോ മറഡോണ...? ഗപ്പിക്കുശേഷം ഞങ്ങൾ ടോവിയെ ചെന്നു കണ്ടിരുന്നു. ടോവി നെഗറ്റീവ് ഷേഡുള്ള വേഷം മുന്‍പു ചെയ്തിരുന്നതുകൊണ്ടും ഇതിലെ കഥാപാത്രത്തിന് എല്ലാ ഇമോഷനുകളും ഉള്ളതുകൊണ്ടും ടോവിക്ക് ഈ വേഷം ഇണങ്ങുമെന്നു ഞങ്ങൾക്കു തോന്നി. അങ്ങനെയാണ് ടോവിയിലേക്ക് എത്തിയത്. ഇതിലെ കുറേ കഥാപാത്രങ്ങളിൽ കുറച്ചു വേരിയേഷനുകൾ ഉള്ളതിനാലും കുറച്ചു ചലഞ്ചിംഗ് ആയി തോന്നിയതുകൊണ്ടും ഈ പ്രോജക്ട് ചെയ്യാമെന്ന് ടോവി അപ്പോൾത്തന്നെ പറഞ്ഞു. ‘മറഡോണ’ എന്ന പേരിനു പിന്നിൽ...? ചാവക്കാട് പരിസരങ്ങളിലുള്ള ചെറുപ്പക്കാരുടെ കഥയെന്ന നിലയിൽ ഈ സിനിമയ്ക്ക് ആദ്യം ഫുട്ബോളുമായി ബന്ധമുണ്ടായിരുന്നു. എന്നാൽ അടുത്ത ഡ്രാഫ്റ്റുകളിലേക്കു കടന്നപ്പോൾ ഫുട്ബോളുമായുള്ള ബന്ധം പോയെങ്കിലും മറഡോണ എന്ന പേരു കളയാൻ തോന്നിയില്ല. കാരണം,ആ പേരിന് ഒരു പവറും എനർജിയും ഉണ്ടെന്നു തോന്നി. ആ പേരു നിലനിർത്തി മുന്നോട്ടുപോയപ്പോഴാണ് വ്യക്തിപരമായ സംതൃപ്തിക്കു വേണ്ടി കഥാപാത്രങ്ങളുടേ പേരുകളിൽ നിന്ന് സിനിമയ്ക്കു ‘മറഡോണ’ എന്ന പേരു ചെയ്തെടുത്തത്. എം എന്നാൽ മറഡോണ, എ എന്നാൽ ആശ, ആർ എന്നാൽ റാംബോ എന്ന പട്ടിക്കുട്ടി, എ എന്നാൽ എയ്ഞ്ചൽ എന്ന പ്രാവ്, ഡി എന്നാൽ ഫ്ളാറ്റിലെ ദിയ എന്ന പേരുള്ള പെണ്‍കുട്ടി, ഒ എന്നാൽ എതിർവശത്തെ ഫ്ളാറ്റിലുള്ള ഒൗസേപ്പച്ചൻ എന്ന അപ്പൂപ്പൻ, എൻ എന്നാൽ സൈഡ് ഫ്ളാറ്റിലെ നരേഷ് എന്ന പയ്യൻ, എ എന്നാൽ അരവിന്ദ്. ‘മറഡോണ’ എന്ന കഥയ്ക്കുള്ള പ്രചോദനം...? ന്റെ നാട്ടിൽ നടന്ന ഒരു സംഭവമാണ് ഈ കഥയുടെ സ്പാർക്ക്. പക്ഷേ, ഈ സിനിമയ്ക്ക് യഥാർഥ സംഭവമായോ ആ സംഭവത്തിലെ വ്യക്തിയുമായോ യാതൊരു ബന്ധവുമില്ല. നായികയായി പുതുമുഖം... ? സിനിമാറ്റിക് ഹീറോയിൻ വേണ്ടാ, അയൽവീട്ടിലെ പെണ്‍കുട്ടി എന്ന ഫീലുള്ള ഒരു സാധാരണ പെണ്‍കുട്ടി മതി എന്നു തീരുമാനിച്ചിരുന്നു. എന്തും സംഭാവിക്കാവുന്ന രീതിയിലാണു കഥ മുന്നോട്ടു പോകുന്നത്. നിലവിലുള്ള ഒരു നടിയാണെങ്കിൽ ഇങ്ങനെയായിരിക്കും അതു സംഭവിക്കുകയെന്നു ചില കണക്കുകൂട്ടലുകൾ ജനത്തിനു തോന്നാൻ സാധ്യതയുണ്ടല്ലോ. അങ്ങനെയാണ് പുതുമുഖം ശരണ്യ ആർ. നായരെ പരിഗണിച്ചത്. ആശയെന്നാണ് കഥാപാത്രത്തിന്റെ പേര്. ഹോംനഴ്സാണ് ആശ. അവന്റെ നന്മയിലേക്കുള്ള പ്രതീക്ഷയാണ് ഈ നായിക. അതുകൊണ്ടാണ് പ്രതീക്ഷയുമായി ബന്ധപ്പെടുത്തി ആശ എന്നു പേരിട്ടത്. മറഡോണ - മേക്കിംഗിലെ വെല്ലുവിളികൾ...? കഥയ്ക്കു പറ്റിയ ഫ്ളാറ്റ് കണ്ടെത്തുക എന്നതായിരുന്നു ഏറ്റവും വലിയ വെല്ലുവിളി. മുഖാമുഖമുള്ള രണ്ടു ടവറുകളിലെ ആളുകൾ തമ്മിലാണ് ആശയവിനിമയങ്ങൾ. വശങ്ങളിലെ ഫ്ളാറ്റുകളിലും ആളുണ്ടാവും. നാലുമാസത്തിലേറെ അരിച്ചുപെറുക്കിയശേഷമാണ് ബംഗളൂരുവിൽ അത്തരം ഒരു ഫ്ളാറ്റിൽ ഒരാഴ്ചത്തെ ഷൂട്ടിംഗിന് അനുവാദം കിട്ടിയത്. സിനിമയുടെ 50 ശതമാനത്തോളം കഥ ബാൽക്കണിയിലാണ്. മറഡോണയും ആശയും തമ്മിലുള്ള സംഭാഷണങ്ങളിലൂടെയാണ് കുറേനേരം സിനിമ പോകുന്നത്. പത്താമത്തെ നിലയിലാണ് കഥ നടക്കുന്നത്. എന്നാൽ, പത്താം നിലയിൽ ഷൂട്ട് ചെയ്യാൻ ചില പ്രയാസങ്ങളുണ്ടായിരുന്നു. അതിനാൽ സെറ്റിട്ടാണ് ബാൽക്കണി സീനുകളിൽ ചിലതു ചെയ്തത്. ബംഗളൂരു, എറണാകുളം, വാഴക്കുളം എന്നിവിടങ്ങളിലായാണ് ഫ്ളാറ്റ് സീനുകൾ ചിത്രീകരിച്ചത്. ലിയോണയുടെ കഥാപാത്രം....? ലിയോണയ്ക്കു മറഡോണയുടെ കസിൻ സിസ്റ്ററിന്റെ വേഷമാണ്. മിശ്രവിവാഹത്തെ തുടർന്നു നാട്ടിൽ നിന്നു മാറി എട്ടൊന്‍പതു കൊല്ലമായി ബംഗളൂരുവിൽ താമസിക്കുകയാണ്. നാട്ടിൽ നിന്നൊരു കസിൻ ബ്രദർ എത്തിയതിന്റെ സന്തോഷത്തിലാണ് മറഡോണയെ അവർ അവിടെ താമസിപ്പിക്കുന്നത്. ദിയ എന്ന കുട്ടിയും റാംബോ എന്ന പട്ടിയുമൊക്കെ ഉൾപ്പെട്ട അവരുടെ ക്യൂട്ട് പോസിറ്റീവ് ഫാമിലിലാണ് മറഡോണയുടെ ബംഗളൂരു ജീവിതം. ‘മറഡോണ’യിലെ മറ്റ് അഭിനേതാക്കൾ..? മാർട്ടിനായി വേഷമിടുന്നതു ചെന്പൻ വിനോദ്. അങ്കമാലി ഡയറീസിൽ യുക്ലാന്പ് രാജനായി വേഷമിട്ട ടിറ്റോ വിൽസണ്‍ ‘മറഡോണ’യിൽ സുധിയാകുന്നു. മറഡോണയും സുധിയും തമ്മിലുള്ള രസകരമായ സൗഹൃദമാണ് സിനിമയുടെ മറ്റൊരു ഹൈലൈറ്റ്. ഷാലു റഹീം, കിച്ചു ടെല്ലസ്, നിസ്താർ അഹമ്മദ്, ജിൻസ് ഭാസ്കർ തുടങ്ങിയവരാണു മറ്റുവേഷങ്ങളിൽ. പാട്ടുകൾ, സംഗീതം....? ഈ സിനിമയുടെ സപ്പോർട്ടുകളിലൊന്ന് ഇതിന്റെ സംഗീതമാണ്. സംഗീതസംവിധാനം സുഷിൻ ശ്യാം. ആറു പാട്ടുകളുണ്ട്. ‘അപരാധ പങ്ക, തോളേറ്റും ശങ്ക..’ എന്ന റാപ്പ് എഴുതിയതു ഫെജോ. മറ്റു പാട്ടുകൾ എഴുതിയത് വിനായക് ശശികുമാർ. ശ്രുതി ശശിധരൻ പാടിയ ‘കാതലേ, കണ്ണിൻ കാവലേ...’ എന്ന പാട്ടിന്റെ ലിറിക്കൽ വീഡിയോയ്ക്ക് ഏഴുലക്ഷം വ്യൂ ആയിട്ടുണ്ട്. മറഡോണ - സാങ്കേതിക പിന്തുണ...? ‘തരംഗ’ത്തിന്റെ കാമറ ചെയ്ത ദീപക് ഡി.മേനോനാണ് ഛായാഗ്രഹണം. എഡിറ്റിംഗ് സൈജു ശ്രീധരൻ; മഹേഷിന്റെ പ്രതികാരം, മായാനദി തുടങ്ങിയ ചിത്രങ്ങളുടെ എഡിറ്റർ. മേക്കപ്പ് റോണക്സ് സേവ്യർ, കോസ്റ്റ്യൂംസ് പ്രവീണ്‍ വർമ. സൗണ്ട് ഡിസൈൻ ഷിജിൻ മെൽവിൻ ഹട്ടണ്. ‘സ്വാതന്ത്ര്യം അർധരാത്രിയിൽ’ എന്ന സിനിമയിൽ രംഗനാഥ് രവിക്കൊപ്പം ഷിജിൻ വർക്ക് ചെയ്തിരുന്നു. ‘ജഗ്ഗ ജാസൂസ്’ എന്ന രണ്‍ബീർ കപൂർ ചിത്രത്തിന്റെ സൗണ്ട് ഡിസൈനറുമാണ്. സിനിമയിലെ മെൻഡർ....? ദിലീഷ് പോത്തനും ലിജോ ചേട്ടനുമൊക്കെ പോസിറ്റീവായി ഏറെ സ്വാധീനിച്ചവരാണ്. ‘മറഡോണ’യുടെ ബേസിക് ഐഡിയ അവരുമായി നേരത്തേ പങ്കുവച്ചിരുന്നു. ചെന്പൻ ചേട്ടനൊപ്പം അങ്കമാലി ഡയറീസിന്റെ സ്ക്രിപ്റ്റിൽ വർക്ക് ചെയ്തപ്പോഴാണ് തിരക്കഥയെഴുത്തിന്റെ സാങ്കേതികത കൂടുതൽ മനസിലാക്കിയതും സ്ക്രീൻ പ്ലേ എഴുതാൻ ആത്മവിശ്വാസം തോന്നിയതും. സംവിധാനമാണോ ലക്ഷ്യം...? അതുതന്നെയാണ് അങ്ങേയറ്റത്തെ സ്വപ്നം. അതുകൊണ്ടുതന്നെയാണ് ലിജോ ചേട്ടന്റെ അസോസിയേറ്റും ദിലീഷ്പോത്തന്റെ അസിസ്റ്റന്റുമായത്. ഒരു സിനിമ കൂടി എഴുതിയശേഷം സംവിധാനത്തിലേക്ക് എത്തണമെന്ന് ആലോചിക്കുന്നു. ‘സ്വാതന്ത്ര്യം അർധരാത്രിയിൽ’ സംവിധാനം ചെയ്ത ടിനു പാപ്പച്ചനുവേണ്ടി എഴുതാമെന്ന് ഏറ്റിട്ടുണ്ട്. ടിനുവിന്റെ ടേസ്റ്റിലുള്ള ഒരു സിനിമയ്ക്ക് എഴുതണമെന്നാണ് ആഗ്രഹം. ടി.ജി.ബൈജുനാഥ്
|
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner. |
|
|
|
|
|
|
|
|
|
അടിപൊളി ജീവിതം
|
ചെറുപ്പത്തിൽ സിനിമാക്കാർ എന്നു പറഞ്ഞാൽ തങ്ങളുടെ വെള്ളത്തൂവൽ ഗ്രാമത്തിൽ ഷൂട്ടി
|
|
അർഥനയായി അഭിനയം!
|
പതിനൊന്നാം ക്ലാസില്‍ പഠിക്കുമ്പോള്‍ ടെലിവിഷന്‍ അവതാരകയായിട്ടായിരുന്നു അര്‍ഥ
|
|
|
ചിൽ ത്രിൽ മഞ്ഞുമ്മൽ
|
ഞങ്ങള്‍ക്കും ഒരു സര്‍വൈവല്‍ ത്രില്ലറായിരുന്നു ഇതിന്റെ ഷൂട്ടിംഗ്! കൊടൈക്കനാലി
|
|
മുബിൻ-റാഫിയുടെ മകൻ
|
കോമഡി രാജാക്കന്മാരായ റാഫിയും നാദിര്‍ഷയും ആദ്യമായി ഒന്നിക്കുമ്പോള്‍ സമ്പൂര്‍ണ
|
|
|
ശങ്കർ വണ്ടർഫുൾ
|
ഒരിടവേളയ്ക്കു ശേഷം എണ്‍പതുകളിലെ റൊമാന്റിക് ഹീറോ ശങ്കര്‍ പണിക്കർ ഒരുവാതില്‍
|
|
മമിതലു പ്രേമലു
|
മമിത ബൈജു-നസ്ലെന് പെയര്‍ ആദ്യമായി സ്ക്രീനിലെത്തിയ ചിത്രമാണ് ഗിരീഷ് എ.ഡി. സം
|
|
|
സചിത്രം സുചിത്ര
|
നാലു വര്‍ഷം മുമ്പ് സംപ്രേഷണം ചെയ്ത വാനമ്പാടി എന്ന ടെലിവിഷന്‍ പരമ്പരയും അതിലെ പ
|
|
|
ജാഫർ ഇടുക്കിയുടെ ഓഫർ
|
2002ല്‍ ഓകെ ചാക്കോ കൊച്ചിന് മുംബൈ എന്ന സിനിമയിലൂടെ വെള്ളിത്തിരയിലെത്തിയ ജാഫര്‍
|
|
|
|
|
കളർഫുൾ ജഗദീഷ്
|
കോമഡി വേഷങ്ങളില്നിന്നു സ്വഭാവവേഷങ്ങളിലേക്കു ജഗദീഷിന്റെ ചുവടുമാറ്റം രഞ്ജി
|
|
|
നരേന് ഹാപ്പിയാണ്
|
എറണാകുളം മറൈന്‍ ഡ്രൈവില്‍ കായലിന് അഭിമുഖമായുള്ള ഫ്ലാറ്റിലെത്തുമ്പോള്‍ നടന്
|
|
|
|
ശേഷം സ്ക്രീനില്‍ കല്യാണി!
|
മലപ്പുറത്തിന്റെ ഫുട്ബോള്‍ ആവേശം ഒട്ടും ചോരാതെ നിമിഷങ്ങളെ തീപിടിപ്പിക്കുന്ന മമ്പറത്തിന്റെ അനൗണ്സര്
|
|
|
|
|
|
|