മികച്ച കരിയറിന് CMA
ഭാരത സർക്കാരിന്‍റെ കിഴിൽ പ്രവർത്തിക്കുന്ന ഒരു പ്രഫഷണൽ സ്ഥാപനമായ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കോസ്റ്റ് അക്കൗണ്ടൻസ് ഓഫ് ഇന്ത്യ നടത്തുന്ന പ്രഫഷണൽ കോഴ്സാണ് കോസ്റ്റ് ആൻഡ് മാനേജ്മെന്‍റ് അക്കൗണ്ടൻസി കോഴ്സ് (CMA). കോൽക്കത്ത ആസ്ഥാനമാക്കി പ്രവർത്തിക്കുന്ന ഇൻസ്റ്റിറ്റ്യൂട്ടിന് ഇന്ത്യയിലും പുറത്തുമായി നൂറിൽപരം ശാഖകളും അത്രത്തോളം തന്നെ സ്റ്റഡി സെന്‍ററുകളുമുണ്ട്. പ്ലസ്ടു പാസായ ആർക്കും കോഴ്സിന് ചേരാം.

പ്രവർത്തന മേഖലകൾ

കന്പനികളുടെ ഉത്പാദന, സേവന ചെലവുകൾ നിയന്ത്രിക്കാനുള്ള മാർഗനിർദേശങ്ങൾ നൽകുകയാണ് കോസ്റ്റ് ആൻഡ് മാനേജ്മെന്‍റ് അക്കൗണ്ടന്‍റുകളുടെ പ്രധാന ദൗത്യം. കന്പനികളുടെയും വിവിധ ഡിപ്പാർട്ടുമെന്‍റുകളുടെയും കാര്യക്ഷമത പരിശോധിക്കുക, മാനേജ്മെന്‍റിന് കന്പനി പ്രവർത്തനങ്ങൾ വിലയിരുത്താൻ ഓഡിറ്റ് ചെയ്യുക, ബിസിനസ് തീരുമാനങ്ങൾ എടുക്കാൻ ഉപദേശങ്ങൾ നൽകുക തുടങ്ങിയവയാണ് മറ്റ് സേവനങ്ങൾ. ഇൻകം ടാക്സ് ആക്ട്, ഗുഡ്സ് ആൻഡ് സർവീസ് ടാക്സ് ആക്ട് , സെൻട്രൽ എക്സൈസ് ആക്ട്, കസ്റ്റംസ് ആക്ട് തുടങ്ങിയ നിയമങ്ങൾ പ്രകാരവും കന്പനികൾക്ക് കോസ്റ്റ് ആൻഡ് മാനേജ്മെന്‍റ് അക്കൗണ്ടന്‍റുമാരുടെ സേവനം അനിവാര്യമാണ്.

ജോലി സാധ്യതകൾ

കന്പനികളിൽ ഡയറക്ടർ, ഫിനാൻസ് മാനേജർ, ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ, ഇന്‍റേണൽ ഓഡിറ്റർ തുടങ്ങിയ ഉയർന്ന തസ്ഥികകളിലേക്ക് സിഎംഎകളെയാണ് നിയമിക്കുന്നത്. ഇന്ത്യൻ കോസ്റ്റ് ആക്കൗണ്ടൻസി സർവീസ് പാസാകുന്ന സിഎംഎകൾക്ക് ഇന്ത്യാ ഗവൺമെന്‍റിൽ ഉയർന്ന ജോലികൾ ലഭിക്കും. യുജിസി ചട്ട പ്രകാരം മാനേജ്മെന്‍റ് പഠന സ്ഥാപനങ്ങളിൽ പ്രഫസർമാരായി സിഎംഎകളെ നിയമിക്കാം. ഗവേഷണത്തിനുള്ള യോഗ്യതയായും സിഎംഎ കോഴ്സ് വിവിധ യുണിവേഴ്സിറ്റികളും സർക്കാരും അംഗീകരിച്ചിട്ടുണ്ട്.

രാജ്യാന്തര അംഗീകാരങ്ങൾ

ഇംഗ്ലണ്ടിലെ ചാർട്ടേർഡ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്‍റ് അക്കൗണ്ടന്‍റ്സ് അസോസിയേഷൻ ഓഫ് ചാർട്ടേർഡ് സർട്ടിഫൈഡ് അക്കൗണ്ടന്‍റ്സ്, ചാർട്ടേർഡ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സെക്യൂരിറ്റീസ് ആൻഡ് ഇൻവെസ്റ്റ്മെന്‍റ്സ്, അമേരിക്കയിലെ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്‍റ് അക്കൗണ്ടന്‍റ്സ് റഷ്യയിലെ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പ്രഫഷണൽ അക്കൗണ്ടന്‍റ്സ് ആൻഡ് ഓഡിറ്റേഴ്സ് ഓഫ് റഷ്യ, ഓസ്ട്രേലിയയിലെ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പബ്ലിക്ക് അക്കൗണ്ടന്‍റ്സ് മുതലായവയുമായി ഇന്ത്യയിലെ ഇൻസ്റ്റിറ്റ്യൂട്ടിന് പരസ്പര അംഗീകാര ഉടന്പടികൾ ഉണ്ട്. ഇന്‍റർ നാഷണൽ ഫെഡറേഷൻ ഓഫ് അക്കൗണ്ടന്‍റ്സ്, കോണ്‍ഫെഡറേഷൻ ഓഫ് ഏഷ്യൻ ആൻഡ് പസഫിക്ക് അക്കൗണ്ടന്‍റ്സ്, സൗത്ത് ഏഷ്യൻ ഫെഡറേഷൻ ഓഫ് അക്കൗണ്ടൻസ് മുതലായ രാജ്യാന്തര പ്രഫഷണൽ സംഘടനകളിൽ സിഎംഎ ഇൻസ്റ്റിറ്റ്യൂട്ട് അംഗമാണ്. ഈ അംഗീകാരങ്ങൾ സിഎംഎ പ്രഫഷണലുകൾക്ക് ലോക വ്യാപകമായി ജോലി സാധ്യതകൾ വാഗ്ദാനം ചെയ്യുന്നു.

എങ്ങനെ സിഎംഎ പാസാകാം

ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കോസ്റ്റ് അക്കൗണ്ടന്‍റ്സിന്‍റെ, വിവിധ ശാഖകളിലോ സ്റ്റഡി സെന്‍ററുകളിലോ രജിസ്റ്റർ ചെയ്തോ വിദൂര വിദ്യാഭ്യാസത്തിലൂടെയോ സിഎംഎ കോഴ്സ് പഠിക്കാം. മറ്റ് കോഴ്സുകൾ പഠിക്കുന്നവർക്കും ജോലിയുള്ളവർക്കും സിഎംഎ കോഴ്സ് പഠിക്കുന്നതിന് ഒരു തടസവുമില്ല. രജിസ്റ്റർ ചെയ്യുന്നവർക്കെല്ലാം എല്ലാ വിഷയത്തിനുമുള്ള പുസ്തകങ്ങൾ, സെമിനാറുകൾ, മോഡൽ ടെസ്റ്റ് പേപ്പറുകൾ മുതലായവ ഇൻസ്റ്റിറ്റ്യൂട്ട് നൽകുന്നുണ്ട്. കേഴ്സ് പാസാകുന്നതിന് മൂന്നു ഘട്ടങ്ങളിലായി ഇൻസ്റ്റിറ്റ്യൂട്ട് നടത്തുന്ന പരീക്ഷകൾ പാസാകണം.

ഫൗണ്ടേഷൻ കോഴ്സ്: പ്ലസ്ടുവിന് പഠിക്കുന്നവർക്ക് ഫൗണ്ടേഷൻ രജിസ്റ്റർ ചെയ്യാമെങ്കിലും പരീക്ഷ എഴുതുന്നതിന് മുന്പ് പ്ലസ്ടു പാസാകണം. ഡിഗ്രിയുടെ ആദ്യ വർഷങ്ങൾ പഠിക്കുന്നവർക്കും സമാന്തരമായി ഫൗണ്ടേഷന് ചേരാം. കാലാവധി ആറു മാസം. ഡിഗ്രിയുള്ളവർക്ക് ഫൗണ്ടേഷൻ കോഴ്സ് പഠിക്കാതെ തന്നെ രണ്ടാം ഘട്ടമായ ഇന്‍റർ മീഡിയറ്റ് കോഴ്സിന് ചേരാം.

ഇന്‍റർ മീഡിയറ്റ് കോഴ്സ്: ഫൗണ്ടേഷൻ കോഴ്സ് പാസായവർ, ഏതെങ്കിലും വിഷയത്തിൽ ഡിഗ്രിയുളളവർ, ഇൻസ്റ്റിറ്റ്യൂട്ടിന്‍റെതന്നെ മറ്റൊരു കോഴ്സായ സർട്ടിഫിക്കറ്റ് ഇൻ അക്കൗണ്ടിംഗ് ടെക്നീഷ്യൻ ലെവൽ ഒന്ന് പാസായവർ ബിടെക് നാലാം സെമസ്റ്റർ പാസായവർ, മുതലായവർക്ക് ഇന്‍റർ മീഡിയറ്റ് കോഴ്സിൽ ചേരാവുന്നതാണ്. എട്ട് വിഷയങ്ങളും കംപ്യൂട്ടർ ട്രെയിനിംഗും മറ്റ് ട്രെയിനിംഗുകളും പഠനത്തിന്‍റെ ഭാഗമാണ്. കാലാവധി ഒരു വർഷം.
ഫൈനൽ കോഴ്സ്: ഇന്‍റർ മീഡിയറ്റ് കോഴ്സ് പാസയവർക്ക് ഫൈനൽ കോഴ്സിന് ചേരാം. എട്ടു വിഷയങ്ങളും ട്രെയിനിംഗുകളും ഉൾപ്പടെ കോഴ്സ് ദൈർഘ്യം ഒരു വർഷമാണ്.

കാന്പസ് നിയമനങ്ങൾ

ഇന്ത്യയിലെ പ്രധാന നഗരങ്ങളിൽ വർഷത്തിൽ രണ്ടു പ്രാവശ്യം കാന്പസ് നിയമന ഇന്‍റർവ്യൂകൾ നടത്തുന്നതിനുള്ള സൗകര്യം ഇൻസ്റ്റിടൂട്ട് ചെയ്യുന്നു. ഇന്ത്യയിലെയും വിദേശത്തേയും പ്രധാന കന്പനികൾ ഇതിൽ പങ്കെടുക്കുന്നു. പുതിയതായി പാസാകുന്നവർക്ക് കന്പനികളിൽ ഉയർന്ന തലങ്ങളിൽ നിയമനം ലഭിക്കാൻ ഇതിൽകൂടി സാധിക്കുന്നു.

ബികോം, എംകോം പഠനം

സിഎംഎ ഇൻസ്റ്റിറ്റ്യൂട്ടും ഇന്ദിരാഗാന്ധി നാഷണൽ ഓപ്പണ്‍ യുണിവേഴ്സിറ്റിയും തമ്മിലുള്ള ഉടന്പടി പ്രകാരം ഫൗണ്ടേഷൻ കോഴ്സിന് രജിസ്റ്റർ ചെയ്യുന്നവർക്ക് സാമാന്തരമായി ഇഗ്നോയുടെ ബികോം ഡിഗ്രിക്കും രജിസ്റ്റർ ചെയ്യാം. ഇന്‍റർ മീഡിയറ്റ് കോഴ്സ് പാസാകുന്നവർക്ക് ഇഗ്നോയുടെ നാലു പേപ്പറുകൾ പാസായാൽ ബികോം ഡിഗ്രി ലഭിക്കും. അതുപോലെ സിഎംഎ ഫൈനൽ പാസാകുന്നതിനോടൊപ്പം ഇഗ്നോയുടെ നാലു പേപ്പറുകൾ പാസായാൽ എംകോം ഡിഗ്രി ലഭിക്കും. അതായത് സിഎംഎ കോഴ്സ് പാസാകുന്നതോടൊപ്പം വലിയ ബുദ്ധിമുട്ടില്ലാതെ ബിരുദ, ബിരുദാന്തര ബിരുദങ്ങളും സന്പാദിക്കാം.

കൂടുതൽ വിവരങ്ങൾക്ക്: w ww.icmai.in ഫോണ്‍: തിരുവനന്തപുരം-9495133315, അടൂർ-9544274449, കോട്ടയം-9447112608, തൊടുപുഴ- 8129353331, എറണാകുളം- 9895172 979, തൃശൂർ-9400282423, പാലക്കാട്-9387602750.

ജോസഫ് ലൂയിസ്
(മുൻ ചെയർമാൻ,
ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കോസ്റ്റ്
അക്കൗണ്ടൻസ് ഓഫ് ഇന്ത്യ,
തിരുവനന്തപുരം ചാപ്റ്റർ )