സ്പെഷലൈസേഷന് മെഡിക്കൽ ഫിസിക്സ്
അനുദിനം വികസിച്ചു വരുന്ന ശാസ്ത്ര ശാഖയാണ് മെഡിക്കൽ ഫിസിക്സ്. അതുകൊണ്ടുതന്നെ ഫിസിക്സ് ബിരുദധാരികൾക്ക് സ്പെഷലൈസേഷനു തെരഞ്ഞെട ുക്കാവുന്ന മികച്ച കരിയർ ഓപ്ഷൻ കൂടിയായി മെഡിക്കൽ ഫിസിക്സ് മാറിക്കഴിഞ്ഞു. അപകടകാരിയായ റേഡിയോ ആക്ടീവ് മൂലകങ്ങളെയും റേഡിയോ ആക്ടീവ് കിരണങ്ങളെയും അടക്കി നിർത്തി രോഗനിർണയത്തിനും ചികിത്സയ്ക്കും മാത്രമല്ല വ്യവസായിക, കാർഷിക രംഗത്തു വളർച്ചയുടെ വിത്തുപാകാനും മെഡിക്കൽ ഫിസിക്സിസ്റ്റിന് അഥവാ മെഡിക്കൽ റേഡിയേഷൻ ഫിസിക്സിസ്റ്റിനു കഴിയും.

ഉയർന്ന യോഗ്യതയുള്ള മെഡിക്കൽ ഫിസിക്സിസ്റ്റുകൾക്ക് വൻകിട ആശുപത്രികൾ, റേഡിയോ തെറാപ്പി സെന്‍ററുകൾ എന്നിവിടങ്ങളിൽ മാത്രമല്ല വ്യവസായ രംഗത്തും ഗവേഷണ രംഗത്തും മികച്ച അവസരമാണു തുറന്നു കിട്ടുന്നത്. അനുദിനം വളരുന്ന ശാസ്ത്ര ശാഖയായതുകൊണ്ടുതന്നെ അവസരത്തിനൊത്ത് അറിവുകൂടി നേടാൻ ശ്രദ്ധിക്കണം. വെല്ലുവിളികൾ നിറഞ്ഞ മേഖലയായതു കൊണ്ടു ഗുണനിലവാരം കാത്തു സൂക്ഷിക്കുന്നതിനു കർശന വ്യവസ്ഥകളുള്ള പ്രഫഷൻ കൂടിയാണിത്.

റോഡിയോ ആക്ടീവ് കിരണങ്ങളും മൂലകങ്ങളും ഉപയോഗിച്ചുള്ള ചികിത്സയ്ക്ക് മെഡിക്കൽ ഓഫീസർമാർക്കൊപ്പം നിൽക്കേണ്ട ചുമതല മെഡിക്കൽ ഫിസ്ക്സിസ്റ്റുകൾക്കുണ്ട്. പ്രത്യേകിച്ച് കാൻസർ ചികിത്സാ രംഗത്ത് ഇവരുടെ സേവനം ഒഴിച്ചു കൂടാനാകാത്തതാണ്. രാജ്യത്ത് വൻകിട ആശുപത്രികൾ വ്യാപകമാകുന്ന പശ്ചാത്തലത്തിൽ യോഗ്യതയുള്ളവരെ ഇരുകൈയും നീട്ടി സ്വീകരിക്കുമെന്ന കാര്യത്തിൽ സംശയം വേണ്ട. ഈ മേഖലയിലെ ഗുണനിലവാരം നിയന്ത്രിക്കുന്ന അറ്റോമിക് എനർജി റെഗുലേറ്ററി ബോർഡി (എഇആർബി) ന്‍റെ നിബന്ധന പ്രകാരം ഈ മേഖലയിൽ സേവനമനുഷ്ഠിക്കുന്നതിനു മതിയായ യോഗ്യത നിർബന്ധമാണ്. കൂടാതെ സുരക്ഷാ സംബന്ധമായ ഉപദേശങ്ങൾ നൽകുന്നതിനു റേഡിയോളജിക്കൽ സേഫ്റ്റി ഓഫീസറായി (ആർഎസ്ഒ) നിയോഗിക്കണമെന്നും വ്യവസ്ഥയുണ്ട്.

സാധ്യതകൾ

ഈ രംഗത്തു പ്രവർത്തിക്കുന്നവർക്കുവേണ്ട കുറഞ്ഞ യോഗ്യത എഇആർബി നിഷ്കർഷിച്ചിട്ടുണ്ട്. ഫിസ്ക്സിൽ ബിരുദാനന്തര ബിരുദം കഴിഞ്ഞ് റേഡിയോളജിക്കൽ അല്ലങ്കിൽ മെഡിക്കൽ ഫിസിക്സിൽ ഡിപ്ലോമ. അല്ലങ്കിൽ ഫിസിക്സിൽ ബിരുദവും റേഡിയോളജിക്കൽ അല്ലങ്കിൽ മെഡിക്കൽ ഫിസിക്സിൽ ബിരുദാനന്തര ബിരുദവും. കൂടാതെ ഒരു വർഷത്തെ ഇന്‍റേണ്‍ഷിപ്പും പൂർത്തിയാക്കിയാൽ മെഡിക്കൽ ഫിസിക്സിസ്റ്റാകാം.

മുകളിൽ പറഞ്ഞ യോഗ്യതകൾക്കു പുറമെ ഭാഭാ അറ്റോമിക് റിസർച്ച് സെന്‍ററിന്‍റെ റേഡിയോളജിക്കൽ ഫിസിക്സ് ആൻഡ് അഡ്വൈസറി ഡിവിഷൻ നടത്തുന്ന റേഡിയോളജിക്കൽ സേഫ്റ്റി ഓഫീസർ പരീക്ഷ പാസാകുകയും ചെയ്താൽ ആർഎസ്ഒയായും ജോലി ലഭിക്കും. എഇആർബിയുടെ നിബന്ധനകൾക്കു വിധേയമായി പ്രവർത്തിക്കുന്ന സ്ഥാപനങ്ങൽ തെരഞ്ഞെടത്തുവേണം പഠനത്തിനു ചേരാൻ. അല്ലങ്കിൽ ഈ രംഗത്തു പ്രവർത്തിക്കാനാകില്ല. കൂടാതെ ആധുനിക സൗകര്യങ്ങളോടു കൂടിയ സ്ഥാപനങ്ങളിൽ വേണം ഇന്‍റേണ്‍ഷിപ് പൂർത്തിയാക്കാൻ.

കുറഞ്ഞത് ഒരു വർഷത്തെ ഇന്‍റേണ്‍ഷിപ് എങ്കിലും പൂർത്തിയാക്കിയിരിക്കുകയും വേണം. ആധുനിക റേഡിയേഷൻ തെറാപ്പിയുമായി പൊതു മേഖലയിലും സ്വകാര്യ മേഖലകളിലും നിരവധി ആശുപത്രികൾ വരുന്ന സാഹചര്യത്തിൽ വൈദ്യശാസ്ത്ര മേഖലയിൽത്തന്നെ നിരവധി അവസരങ്ങളാണു കാത്തിരിക്കുന്നത്.

കൂടാതെ റേഡിയോളജി കോഴ്സുകൾ നടത്തുന്ന സ്ഥാപനങ്ങളിലും സർവകലാശാലകളിലും അധ്യാപകനായും റേഡിയേഷനുമായി ബന്ധപ്പെട്ട ഗവേഷണം നടത്തുന്ന ലാബോറട്ടറികളിൽ ഗവേഷകനായും പ്രവർത്തിക്കാം. ന്യൂക്ലിയോണിക് ഗേജസ്, ഇൻഡസ്ട്രിയൽ റേഡിയോ ഗ്രാഫി തുടങ്ങിയവയുമായി ബന്ധപ്പെട്ടു പ്രവർത്തിക്കുന്ന വ്യവസായ സ്ഥാപനങ്ങളിലും മികച്ച സാധ്യതകളുണ്ട്. വിദേശ രാജ്യങ്ങളിൽ, പ്രത്യേകിച്ച് അമേരിക്കയിലും ഇംഗ്ലണ്ടിലും മെഡിക്കൽ ഫിസിക്സിസ്റ്റിന് ഏറെ അവസരങ്ങളാണുള്ളത്.

പഠന അവസരങ്ങൾ

കാലിക്കട്ട് യൂണിവേഴ്സിറ്റി റേഡിയേഷൻ ഫിസിക്സിൽ സ്വാശ്രയ കോഴ്സ് നടത്തുന്നുണ്ട്. മൂന്നു വർഷമാണു കോഴ്സിന്‍റെ കാലാവധി. മാത്തമാറ്റിക്സ് ഒരു വിഷയമായി പഠിച്ച് ഫിസിക്സിൽ 60 ശതമാനം മാർക്കോടെ ബിരുമാണു യോഗ്യത. തിരുവനന്തപുരത്തെ റീജണൽ കാൻസർ സെന്‍റർ റേഡിയോളജിക്കൽ ഫിസിക്സിൽ ഒരു വർഷത്തെ പോസ്റ്റ് എംഎസ്‌സി ഡിപ്ലോമ കോഴ്സ് നടത്തുന്നുണ്ട്. കൊച്ചിയിലെ അമൃത ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസ് ആൻഡ് റിസർച്ച് നടത്തുന്ന പോസ്റ്റ് ഗ്രാജ്വേറ്റ് ഡിപ്ലോമ ഇൻ മെഡിക്കൽ റേഡിയോളജിക്കൽ സയൻസസ് കോഴ്സിന്‍റെ കാലാവധി ഒരു വർഷമാണ്.

ഭാഭാ അറ്റോമിക് റിസർച്ച് സെന്‍റർ-മുംബൈ, കിദ്വായി മെമ്മോറിയൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഓങ്കോളജി-ബംഗളൂർ, ഉസ്മാനിയ യൂണിവേഴ്സിറ്റി-ഹൈദരാബാദ്, ഡോ. ബി. ബറുവ കാൻസർ ഇൻസ്റ്റിറ്റ്യൂട്ട്-ഗോഹട്ടി, മഹാവീർ കാൻസർ സൻസ്ഥാൻ-പാറ്റ്ന, പണ്ഡിറ്റ് ജെ.എൻ.എം. മെഡിക്കൽ കോളജ്-റായ്പുർ, ഗുരു ഗോബിന്ദ് സിംഗ് ഇന്ദ്ര പ്രസ്ഥ യൂണിവേഴ്സിറ്റി- ന്യൂഡൽഹി, വൈദേഹി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ്- ബംഗളൂർ, മണിപ്പാൽ യൂണിവേഴ്സിറ്റി-മണിപ്പാൽ, പഞ്ചാബ് യൂണിവേഴ്സിറ്റി-ചണ്ഡിഗഡ്, പിഎസ്ജി കോളജ് ഓഫ് ടെക്നോളജി-കോയന്പത്തൂർ, ക്രിസ്ത്യൻ മെഡിക്കൽ കോളജ് -വെല്ലൂർ, ഭാരതിയാർ യൂണിവേഴ്സിറ്റി-കോയന്പത്തൂർ, അണ്ണാ യൂണിവേഴ്സിറ്റി-ചെന്നൈ, ജാദവ്പുർ യൂണിവേഴ്സിറ്റി-കോൽക്കത്ത, ഡോ. എൻ.ജി.പി. ആർട്സ് ആൻഡ് സയൻസ് കോളജ്-കോയന്പത്തൂർ, ഡി.വൈ.പട്ടീൽ യൂണിവേഴ്സിറ്റി കോൽഹാപ്പുർ എന്നിവയാണ് എഇആർബി അംഗീകാരമുള്ള കോഴ്സുകൾ നടത്തുന്ന രാജ്യത്തെ പ്രമുഖ സ്ഥാപനങ്ങൾ.