ഓർഡനൻസ് ഫാക്ടറിയിൽ 4110 ഗ്രൂപ്പ് സി ഒഴിവുകൾ
പ്രതിരോധ വകുപ്പിന് കീഴിലുള്ള ആയുധ ഫാക്ടറിയിൽ ഗ്രൂപ്പ് സി ട്രേഡുകളിലെ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ബോർഡിന് കീഴിൽ 41 ഫാക്ടറികളും 22 അനുബന്ധ സ്ഥാപനങ്ങളും പ്രവർത്തിക്കുന്നുണ്ട്. വിവിധ കേന്ദ്രങ്ങളിലായി ആകെ 4110 ഒഴിവുകളാണ് ഉള്ളത്. ഗ്രൂപ്പ് സി തസ്തികളിൽ സെമി സ്കിൽഡ് ഗ്രേഡിലാണ് അവസരം. ഓർഡനൻസ് ഫാക്ടറി റിക്രൂട്ട്മെന്‍റ് സെന്‍റർ നടത്തുന്ന ഒഎംആർ പരീക്ഷയുടെ അടിസ്ഥാനത്തിലാണ് തെരഞ്ഞെടുപ്പ്. ഓണ്‍ലൈനായി അപേക്ഷിക്കം.

ഇൻഡസ്ട്രിയിൽ എംപ്ലോയീസ് (സെമി സ്കിൽഡ് ആൻഡ് ലേബർ ഗ്രൂപ്പ് സി)
ബിഹാർ, ചണ്ഡിഗഡ്, മഹാരാഷ്‌ട്ര, മധ്യപ്രദേശ്, ഒഡീഷ, തമിഴ്നാട്, തെലങ്കാന, ഉത്തരാഖണ്ഡ്, ഉത്തർപ്രദേശ്, പശ്ചിമബംഗാൾ സംസ്ഥനങ്ങളിലാണ് ഒഴിവുകൾ. ഓരോ യൂണിറ്റിലും ഒഴിവുള്ള ട്രേഡുകൾ സംബന്ധിച്ച വിവരം www.ofb.gov.in എന്ന വെബ്സൈറ്റിൽ നൽകിയിട്ടുണ്ട്.

യോഗ്യത- പത്താംക്ലാസ് തത്തുല്യം. ഒഴിവുള്ള തസ്തികകൾക്ക് അനുയോജ്യമായ ട്രേഡിൽ എൻസിവിടി അംഗീകാരമുള്ള നാഷണൽ ട്രേഡ് സർട്ടിഫിക്കറ്റ്. അല്ലെങ്കിൽ നാഷണൽ അപ്രന്‍റിസ്ഷിപ്പ് സർട്ടിഫിക്കറ്റ് ഉണ്ടാവണം.
പ്രായം- 18 നും 32നും ഇടയിൽ പ്രായമുള്ളവർക്ക് അപേക്ഷിക്കാം. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി അടിസ്ഥാനമാക്കാണ് പ്രായം കണക്കാക്കുക. സംവരണ വിഭാഗക്കാർക്ക് ഉയർന്ന പ്രായപരിധിയിൽ ചട്ടപ്രകാരം ഇളവ് ലഭിക്കും.
ശന്പളം- 5,200- 20,200 രൂപ. 1800 രൂപ

രണ്ടു ഘട്ടങ്ങളിലാണ് തെരഞ്ഞെടുപ്പ്. ആദ്യഘട്ടത്തിൽ 100 മാർക്കിന്‍റെ ഒബ്ജക്ടീവ് മാതൃകയിലുള്ള പരീക്ഷയും രണ്ടാംഘട്ടത്തിൽ പ്രായോഗിക പരീക്ഷയും സർട്ടിഫിക്കറ്റ് പരിശോധനയും ഉണ്ടാവും. ജനറൽ സയൻസ്, ക്വാണ്ടിറ്റേറ്റീവ് ആപ്റ്റിറ്റ്യൂഡ് എന്നിവയിൽനിന്ന് പത്ത് വീതവും അനുബന്ധ ട്രേഡുകളിലായി ബന്ധപ്പെട്ട 80 ചോദ്യങ്ങളുമാണ് എഴുത്തുപരീക്ഷയ്ക്ക് ഉണ്ടാവുക. രണ്ട് മണിക്കൂറായിരിക്കും സമയക്രമം. ഭുവനേശ്വർ, ചെന്നൈ, കോയന്പത്തൂർ, ഡൽഹി, ഹൈദരാബാദ്, ജബൽപൂർ, കൊൽക്കത്ത, മുംബൈ, കാൻപുർ, നാഗ്പുർ, പൂന, ട്രിച്ചി എന്നിവിടങ്ങളിൽ പരീക്ഷാ കേന്ദ്രങ്ങൾ ഉണ്ടായിരിക്കും.
അപേക്ഷാ ഫീസ്- 50 രൂപ.
ക്രെഡിറ്റ് കാർഡ്, ഡെബിറ്റ് കാർഡ്, നെറ്റ് ബാങ്കിംഗ് സംവിധാനങ്ങൾ ഉപയോഗിച്ച് ഓണ്‍ലൈനായോ വെബ്സൈറ്റിൽനിന്ന് ഡൗണ്‍ലോഡ് ചെയ്തെടുക്കാവുന്ന ചെലാൻ ഉപയോഗിച്ചോ ഫീസ് അടയ്ക്കാം. എസ്‌സി, എസ്ടി വിഭാഗക്കാർക്കും അംഗവൈകല്യമുള്ളവർക്കും വനിതകൾക്കും ഫീസ് ബാധകമല്ല.

അപേക്ഷിക്കേണ്ട വിധം-www.ofb.gov.inഎന്ന വെബ്സൈറ്റിലൂടെ ഓണ്‍ലൈനായാണ് അപേക്ഷിക്കേണ്ടത്. ഒരാൾക്ക് ഏതെങ്കിലും ഒരു ഫാക്ടറിയിൽ ഒരു ട്രേഡിലേക്ക് മാത്രമാണ് അപേക്ഷിക്കാൻ അവസരം. അപേക്ഷിക്കുന്നതിന് മുൻപ് ഉദ്യോഗാർഥികൾ വിജ്ഞാപനവും How to apply എന്ന ലിങ്കിലെ നിർദേശങ്ങളും വായിച്ച് മനസിലാക്കണം. ഓണ്‍ലൈൻ അപേക്ഷയിൽ ഫോട്ടോ, ഒപ്പ്, ഇടുതുപെരുവിൽ അടയാളം, അനുബന്ധ സർട്ടിഫിക്കറ്റുകൾ എന്നിവ സ്കാൻ ചെയ്ത് അപ്‌ലോഡ് ചെയ്യണം.

അപേക്ഷയുടെ ഹാർഡ് കോപ്പി പ്രിന്‍റെടുത്ത് സൂക്ഷിക്കണം. അയയ്ക്കേണ്ടതില്ല. ഓണ്‍ലൈൻ അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ജൂണ്‍ 19.