മിടുക്കര്‍ക്ക് ബിടെക് ഓണേഴ്‌സ്
പഠന മികവ് പുലർത്തുന്ന എൻജിനിയറിംഗ് വിദ്യാർഥിയാണോ നിങ്ങൾ? എങ്കിലിതാ ബിടെക്കിനൊപ്പം ഓണേഴ്സ് ബിരുദംകൂടി സ്വന്തമാക്കാൻ എ.പി.ജെ. അബ്ദുൾ കലാം സാങ്കേതിക ശാസ്ത്ര സർവകലാശാല അവസരമൊരുക്കുന്നു. സാധാരണ ബിടെക്ക് പഠനത്തോടൊപ്പം അധിക വിഷയങ്ങൾകൂടി പഠിച്ച് ആഗോള അംഗീകാരമുള്ള ഓണേഴ്സ് മിക്കവരുടെയും സ്വപ്നമാണ്.

തൊഴിൽ മേഖലകളിലും അക്കാഡമിക രംഗങ്ങളിലും ഒരുപിടി മുന്നിലാണ് ബിടെക് ഓണേഴ്സ് ബിരുദം. വിദേശ സർവകലാശാലകളിലും വിദേശ കന്പോളങ്ങളിലും ഓണേഴ്സിന് വലിയ പ്രാധാന്യമാണ് നൽകുന്നത്. സാധാരണ ബിടെക് ബിരുദധാരികളെക്കാൾ ഏറെ പരിഗണനയും ബഹുമാനവും ഹോണേഴ്സ് ബിരുദക്കാർക്ക് ലഭിക്കുന്നു. ശന്പളമടക്കമുള്ള ആനുകൂല്യങ്ങളിൽ ഈ വേർതിരിവ് വ്യക്തമായി കാണുന്നുമുണ്ട്.

മിടുക്കരായ വിദ്യാർഥികൾക്ക് എളുപ്പത്തിൽ നേടിയെടുക്കാവുന്നതും അതുവഴി ആഗോള അംഗീകാരം കരസ്ഥമാക്കാനും വഴിയൊരുക്കും. സാധാരണ എൻജിനീയറിംഗ് പഠനത്തോടൊപ്പം ഹോണേഴ്സിനും രജിസ്റ്റർ ചെയ്യാം. ബിടെക് നാലാം സെമസ്റ്റർ വരെ കരസ്ഥമാക്കിയ മാർക്കിന്‍റെ അടിസ്ഥാനത്തിലാണ് ഹോണേഴ്സ് പ്രവേശനം. എല്ലാ വിഷയത്തിലും പാസാവുകയും നാലാം സെമസ്റ്റർ വരെയുള്ള ക്യുമുലേറ്റീവ് ഗ്രേഡ് പോയിന്‍റ് (സിജിപിഎ) എട്ടിൽ കുറയാത്തതുമായ എൻജിനിയറിംഗ് വിദ്യാർഥികൾക്കാണ് ഓണേഴ്സ് കരസ്ഥമാക്കാൻ അവസരമുള്ളത്. സാധാരണ ബിടെക്കിനൊപ്പം 12 അധിക ക്രെഡിറ്റുകൾ (പരമാവധി നാലു വിഷയങ്ങൾ) കൂടി നേടിയെടുക്കേണ്ടതുണ്ട് ഓണേഴ്സ് ബിരുദത്തിന്.അധികമായി നേടിയെടുക്കേണ്ട 12 ക്രഡിറ്റിൽ ആറു ക്രെഡിറ്റ് എംടെക് ബിരുദ വിഷയങ്ങളിലെ കോഴ്സുകളാകണമെന്ന് നിർബന്ധമുണ്ട്. മറ്റ് ആറു ക്രെഡിറ്റുകളിൽ ബിടെക്കിനുള്ള ഇലക്ടീവ് വിഷയങ്ങൾ തെരഞ്ഞെടുക്കാവുന്നതാണ്. ഈ വിഷയങ്ങളെ കൂടാതെ മൂക് (എംഒഒസി) ഓപ്പണ്‍ ഓണ്‍ലൈൻ കോഴ്സ് വഴിയോ, ഐഐടികളോ ഐഐഎസോ നടത്തുന്ന സമ്മർ കോ്സുകളോ പ്രോജക്ടുകളോ വഴിയും ക്രെഡിറ്റ് കരസ്ഥമാക്കാവുന്നതാണ്. അതിനുള്ള സ്വാതന്ത്ര്യം വിദ്യാർഥികൾക്കുണ്ട്.

പഠന മികവ് പുലർത്തുന്നവർക്കെന്നപോലെ കെടിയുവിന് കീഴിൽ ബിടെക് ഓണേഴ്സ് നടത്താൻ സ്ഥാപനങ്ങൾക്കും ചില നിബന്ധനകളുണ്ട്. ചുരുങ്ങിയത് രണ്ട് വകുപ്പുകളിൽ എൻബിഎ അക്രഡിറ്റേഷൻ കിട്ടിയ എൻജിനീയറിംഗ് കോളജുകൾക്ക് മാത്രമേ ഹോണേഴ്സ് നടത്താൻ അനുവാദമുള്ളൂ. ഈ അംഗീകാരമുള്ള കോളജുകളിൽ ഒരു ബിടെക് വിഷയത്തിന് ഹോണേഴ്സ് നടത്തണമെങ്കിൽ പ്രസ്തുത കോഴ്സിൽ (വകുപ്പിൽ) ആ കോളജിൽ എംടെക് നടത്തിയിയിരിക്കണമെന്ന നിബന്ധനയും കൂടിയുണ്ട്.

എൻബിഎ അംഗീകാരമുള്ള 11 എൻജിനിയറിംഗ് കോളജുകൾക്കാണ് ഈ വർഷം ബിടെക് ഓണേഴ്സ് നടത്താൻ കഴിയുക. സർക്കാർ എൻജിനിയറിംഗ് കോളജുകളായ സിഇടി -തിരുവനന്തപുരം, തൃശൂർ, ആർഐടി -കോട്ടയം, കണ്ണൂർ എന്നിവിടങ്ങളിലും എയ്ഡഡ് കോളജുകളായ ടികെഎം -കൊല്ലം, മാർ അത്തനേഷ്യസ് -കോതമംഗലം എന്നിവയിലും സ്വകാര്യ എൻജിനിയറിംഗ് കോളജുകളായ അമൽജ്യോതി -കാഞ്ഞിരപ്പള്ളി, മാർ ബസേലിയോസ് -നാലാഞ്ചിറ, ജ്യോതി -തൃശൂർ, സെന്‍റ് ഗിറ്റ്സ്- കോട്ടയം, വിദ്യ -തൃശൂർ എന്നീ എൻജിനിയറിംഗ് കോളജുകളിലാണ് ഈവർഷം ബിടെക് ഓണേഴ്സ് കോഴ്സുകൾ ആരംഭിക്കുക.
അഞ്ചുമുതൽ എട്ടുവരെയുള്ള ഓരോ സെമസ്റ്ററിലും ഒരു കോഴ്സ് എന്ന വിധത്തിൽ ക്രമീകരിക്കാൻ വിദ്യാർഥികൾക്ക് കഴിയും. ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്ന അഞ്ചാം സെമസ്റ്ററിൽ ഹോണേഴ്സിന്‍റെ പ്രത്യേക വിഷയം വിദ്യാർഥികൾ തെരഞ്ഞെടുക്കണം. ഈ വിഷയത്തിലുള്ള സർവകലാശാലാ പരീക്ഷ ഡിസംബർ 20 നായിരിക്കും.

ഡോ. എം. അബ്ദുൾ റഹ്മാൻ
(പ്രോ വൈസ് ചാൻസലർ, ഡോ. എ.പി.ജെ. അബ്ദുൾ കലാം സാങ്കേതിക ശാസ്ത്ര സർവകലാശാല, തിരുവനന്തപുരം )