കരിയറും ചാര്‍ജ് ചെയ്യാം
ഡീസൽ - പെട്രോൾ വാഹനങ്ങൾ ഉയർത്തുന്ന മലിനീകരണം എന്നും വാർത്തയാണ്. ദിനംപ്രതി ഉയർന്നുകൊണ്ടിരിക്കുന്ന ഇന്ധന നിരക്കും സാധാരണ ജനത്തിന്‍റെ ജീവിതതാളം തെറ്റിക്കുന്നുണ്ട്. ഈ വാഹനങ്ങൾ ഉണ്ടാക്കുന്ന ആരോഗ്യപ്രശ്നങ്ങളും ചില്ലറയല്ല. 1888 ൽ കാൾ ബെൻസ് ആദ്യവാഹനം നിർമാണം മുതൽക്കെ ഇലക്‌ട്രിക് വാഹനങ്ങളെപ്പറ്റിയുള്ള ആലോചനയും തുടങ്ങിയിരുന്നു. സാങ്കേതികവിദ്യയുടെ വളർച്ച ഈ മേഖലയെ ഏറെ സഹായിച്ചുവെന്നുവേണം പറയാൻ. നമ്മുടെ നിരത്തുകളിൽ ഇലക്‌ട്രിക് വാഹനങ്ങൾ ചീറിപ്പാഞ്ഞുപോകാൻ ഇനി അധികകാലം വേണ്ട.

ഓട്ടോമൊബൈൽ മേഖലയിൽ മാത്രമായല്ല ഇ- വാഹനരംഗത്തെ തൊഴിലവസരങ്ങൾ. ബാറ്ററി - സ്റ്റോറേജ് രംഗത്തും, ചാർജിംഗ് സ്റ്റേഷൻ, ടെക്നോളജി, സ്പെഷലൈസ്ഡ് ഉപകരണങ്ങൾ എന്നിവയിലെല്ലാം വിദഗ്ധരെ തേടുകയാണ് കന്പനികൾ.

ബാറ്ററികളുടെ ഉപയോഗവും ചാർജിംഗുമാണ് ഇലക്‌ട്രിക് വാഹനവിപണി നേരിട്ട വലിയ പ്രതിസന്ധി. ഈ രംഗത്ത് കഴിഞ്ഞ ഒരു പതിറ്റാണ്ടിനിടയ്ക്ക് വൻ മാറ്റങ്ങളാണ് സംഭവിച്ചത്. 300 കിലോമീറ്ററിൽ കൂടുതൽ ദൂരം ദൈർഘ്യം നിലനിൽക്കുന്ന ബാറ്ററികൾ വരെ ഇന്ന് ലഭ്യമാണ്. 14 മിനിറ്റിനകം ചാർജിംഗ് ചെയ്യാവുന്ന ടെക്നോളജിയും ലഭ്യമാണ്.ഇന്ത്യയെ സംബന്ധിച്ചിടത്തോളം ചാർജിംഗ് സ്റ്റേഷനുകളുടെ അപര്യാപ്തതയും ലിതിയം ബാറ്ററികളുടെ ലഭ്യതക്കുറവും ആണ് ഇലക്‌ട്രിക് വാഹന വിപണിക്ക് പ്രധാന തടസം. ചാർജിംഗ് സ്റ്റേഷനുകൾ വ്യാപകമാകുന്നതോടെ വൻ കുതിച്ചുചാട്ടം ഈ രംഗത്തുണ്ടാകും. വാഹന നിർമാതാക്കളായ മഹീന്ദ്രയും മാരുതിയും ബജാജും ടാറ്റയുമെല്ലാം അതിവേഗ നീക്കങ്ങളാണ് ഇ-വാഹനരംഗത്ത് നടത്തിയത്. 2020 ഓടെ മഹീന്ദ്ര മൂന്ന് മോഡലുകൾ ഇ-ശൃംഖലയിൽ പുറത്തിറക്കുന്നു. ഇവ 350 കിലോ മീറ്റർ വരെ സഞ്ചരിക്കുമെന്നതാണ് പ്രത്യേകത. ഇ-വാഹനങ്ങൾക്കാവശ്യമായ ബാറ്ററി രംഗത്ത് മാരുതി ഏറെ മുന്നിലാണ്. ലിതിയം അയണ്‍ ബാറ്ററികൾ നേരത്തെ ഇറക്കുമതി ചെയ്തിരുന്നതിന് വലിയൊരളവോളം പരിഹാരമായിട്ടുണ്ട്. ഇലക്‌ട്രിക് വാഹന വിപണിയിലെ തൊഴിൽ സാധ്യതകൾ മുൻകൂട്ടി കാണേണ്ടതുണ്ട്. നിസാൻ ആണ് ലോകത്തിലെ വലിയ ഇലക്്‌ട്രിക് വാഹന നിർമാതാക്കൾ. ഇന്ത്യയിൽ നേരത്തെയുണ്ടായിരുന്ന രേവ ഇലക്‌ട്രിക് കന്പനി മഹീന്ദ്രയുടെ നേതൃത്വത്തിൽ വലിയ മുന്നേറ്റമുണ്ടാക്കിയിട്ടുണ്ട്. ബജാജ്, മാരുതി, ടാറ്റ എന്നിവയെല്ലാം ഇലക്‌ട്രിക് വാഹന വിപണിക്ക് വലിയ പ്രാധാന്യമാണ് നൽകിയിരിക്കുന്നത്. ധാരാളം തൊഴിൽ അവസരങ്ങളുമായി ഇ-വാഹന മേഖല മിടുക്കരെ കാത്തിരിക്കുന്നു. ഇലക്‌ട്രിക്കൽ എൻജിനിയറിംഗ്, കെമിക്കൽ എൻജിനിയറിംഗ്, ബാറ്ററി സ്റ്റോറേജ്, ചാർജിംഗ് ടെക്നോളജി, സ്റ്റേഷൻ എന്നീ മേഖലകളിലെല്ലാം തൊഴിൽ നൈപുണിയുള്ളവർക്ക് വൻ സാധ്യതകളാണ് ഉള്ളത്. പ്രധാന വാഹന കന്പനികളെല്ലാം ഈ മേഖലയിലേയ്ക്ക് ധാരാളം ആളുകളെ നിത്യേന റിക്രൂട്ട് ചെയ്യുന്നുണ്ട്. ധാരാളം സ്റ്റാർട്ടപ്പുകളും ഈ രംഗത്ത് പ്രവർത്തിക്കുന്നുണ്ട്. യുവതലമുറയുടെ ശ്രദ്ധ ഈ മേഖലയിലേക്ക് പതിയേണ്ടതുണ്ട്.

കോഴ്സുകൾ അനവധി

ഓട്ടോമൊബൈൽ എൻജിനിയർമാർക്ക് പുറമെ വാഹന തൽപരരായ ഇലക്‌ട്രിക്കൽ എൻജിനിയർമാർക്കും വൻ സാധ്യതകളാണ് ഈ വാഹനവിപണി സൃഷ്ടിക്കുന്നത്. കേരളത്തിന്‍റെ കെഎസ്ആർടിസി ഉടമസ്ഥതയിലുള്ള പാപ്പനംകോട് ശ്രീചിത്ര എൻജിനിയറിംഗ് കോളജ്, കാഞ്ഞിരപ്പള്ളി അമൽജ്യോതി എൻജിനിയറിംഗ് കോളജ് ഉൾപ്പെടെ 11 എൻജിനിയറിംഗ് കോളജുകളിൽ ഓട്ടോമൊബൈൽ എൻജിനിയറിംഗ് കോഴ്സുകളുണ്ട്. ഇവയിൽ മിക്ക കോളജുകളും ഓട്ടോമൊബൈൽ രംഗത്ത് ഹ്രസ്വകാല കോഴ്സുകളും നടത്തുന്നുണ്ട്.
കൂടാതെ തിരുവനന്തപുരം ബാർട്ടണ്‍ഹിൽ ഗവണ്‍മെന്‍റ് എൻജിനിയറിംഗ് കോളജിൽ അഡ്വാൻസ്ഡ് ഡിപ്ലോമ ഇൻ ഓട്ടോമോട്ടീവ് മെക്കാനിക്സ് എന്ന കോഴ്സ് നടത്തിവരുന്നുണ്ട്. ബെൻസ് മോട്ടോഴ്സുമായി സഹകരിച്ചാണ് ഈ കോഴ്സ് നടത്തുന്നത്. വാഹന നിർമാതാക്കളായ ടാറ്റയും മാരുതിയും നോയിഡ സെന്‍ററുകളിൽ ട്രെയിനിംഗ് നൽകുന്നുണ്ട്.
കേന്ദ്ര സർക്കാർ ഉടമസ്ഥതയിൽ ഹൈദരാബാദിൽ പ്രവർത്തിക്കുന്ന എൻഎഫ്ടിഡിസി ഇലക്‌ട്രിക് വാഹന മേഖലയിൽ സർട്ടിഫിക്കറ്റ് കോഴ്സുകൾ നടത്തുന്നുണ്ട്.

പൂനയിലുള്ള വിശ്വകർമ ലാബിലും ഒരുവർഷം/ആറുമാസം ദൈർഘ്യമുള്ള കോഴ്സുണ്ട്. ഐഐടി ഗോഹഹട്ടി എൻപിടെൽ വഴി ഓണ്‍ലൈനായി ഇലക്‌ട്രിക് വെഹിക്കിൾ കോഴ്സുകൾ ഓഫർ ചെയ്യുന്നത് ഏറെ ഗുണപ്രദമാണ്. എ.പി.ജെ അബ്ദുൾ കലാം സാങ്കേതിക ശാസ്ത്ര സർവകലാശാലയുടെ ഇലക്‌ട്രിക് എൻജിനിയറിംഗ് സിലബസിൽ ഇലക്‌ട്രിക് വെഹിക്കിൾസ് എന്ന വിഷയം ഉൾപ്പെടുത്തുന്നതിനുള്ള നീക്കങ്ങൾ പുരോഗമിക്കുന്നുണ്ട്.

ഡോ. എം. അബ്ദുൾ റഹ്മാൻ
(പ്രോ വൈസ് ചാൻസലർ, ഡോ. എ.പി.ജെ. അബ്ദുൾ കലാം സാങ്കേതിക ശാസ്ത്ര സർവകലാശാല, തിരുവനന്തപുരം )