ഒഴിവുകാലത്തുമാകാം ഗവേഷണം
രണ്ടാം വർഷം ബിഎസ‌്സിക്കും മൂന്നാം വർഷം ബിടെക്കിനും ഒന്നാംവർഷം എംടെക്കിനും എംഎസ‌്സിക്കും പഠിക്കുന്ന വിദ്യാർഥികൾക്ക് വേനൽ അവധിക്കാലത്ത് ഗവേഷണം നടത്തുവാൻ അവസരം. ഐഐടികളിലും ഐസറുകളിലും ബംഗളൂരുവിലെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസിലും കേന്ദ്ര സർവകലാശാലകളിലും അതിനുള്ള സൗകര്യങ്ങൾ നൽകുന്നുണ്ട്. ഈ സ്ഥാപനങ്ങളിൽ ഇങ്ങനെ ചേരുന്നതിന് അപേക്ഷകൾ നൽകേണ്ട സമയമാണിപ്പോൾ. ഈ സ്ഥാപനങ്ങളിലെ വെബ്സൈറ്റുകളിൽ അപേക്ഷിക്കുന്നതിനുള്ള വിവരങ്ങൾ നൽകാൻ തുടങ്ങിയിട്ടുണ്ട്. ഈ വിവരങ്ങൾ അനുസരിച്ച് ഈ സ്ഥാപനങ്ങളിൽ ഏത് ഡിപ്പാർട്ട്മെന്‍റിലാണോ പ്രവർത്തിക്കേണ്ടത് അവിടെ അപേക്ഷകൾ നൽകണം. ഒരു വിദ്യാർഥിക്ക് ഏത് അധ്യാപകന്‍റെ കൂടെയാണോ പ്രവർത്തിക്കേണ്ടത് ആ അധ്യാപകന്‍റെ പേര് നൽകുകയും ചെയ്യാം.

സാധാരണയായി ഒരു വിദ്യാർഥി ഏത് വിഷയത്തിലാണോ ഗവേഷണം നടത്താൻ ആഗ്രഹിക്കുന്നത് ആ വിഷയത്തിൽ ഗവേഷണം നടത്തുന്ന അധ്യാപകരെ ആ സ്ഥാപനത്തിന്‍റെ വെബ്സൈറ്റിൽ നിന്ന് തെരഞ്ഞെടുക്കണം. അധ്യാപകരുടെ ഗവേഷണ വിവരങ്ങൾ വെബ്സൈറ്റിൽ ലഭ്യമാണ്. അവർ പ്രസിദ്ധീകരിച്ച ഗവേഷണ പ്രബന്ധങ്ങളും കാണാം. അത് കണ്ടുപിടിച്ച ശേഷമാണ് വിദ്യാർഥി, കൂടെ പ്രവർത്തിക്കേണ്ട അധ്യാപകരുടെ പേരുകൾ നൽകേണ്ടത്. സാധാരണയായി മൂന്നുപേരുകൾ നൽകണം. അവധിക്കാലത്തു സ്ഥാപനത്തിലുണ്ടാകുന്ന അധ്യാപകരുടെ എണ്ണം അനുസരിച്ചാണ് വിദ്യാർഥികൾക്ക് പ്രവേശനം നൽകുന്നത്. ഐഐടികളിലേയും മറ്റും എൻജിനിയറിംഗ്, അടിസ്ഥാന ശാസ്ത്ര വകുപ്പുകളിലെല്ലാം ഇങ്ങനെ വിദ്യാർഥികൾക്ക് പ്രവേശനം നൽകുന്നുണ്ട്. ഓണ്‍ലൈനായാണ് ഈ അപേക്ഷകൾ നൽകേണ്ടത്.

ഏതെങ്കിലും പ്രത്യേക പരിശീലനം ആ രംഗത്ത് ലഭിച്ചിട്ടുണ്ടെങ്കിൽ ആ വിവരം അപേക്ഷയിൽ നൽകണം. മിക്ക സ്ഥലത്തും തങ്ങളുടെ രണ്ട് അധ്യാപകരുടെ പേര് റഫറൻസ് ആയി നൽകണം. അവരുടെ റഫറൻസ് കത്തുകളും അപേക്ഷയോടൊപ്പം നൽകുകയും വേണം. ചിലപ്പോൾ അത് പ്രത്യേകമായി ഈ മെയിൽ വഴിയോ കത്തായോ നൽകുകയും വേണം. ഇങ്ങനെ ചേരുന്ന വിദ്യാർഥികൾക്ക് സ്ഥാപനങ്ങളനുസരിച്ച് മാസത്തിൽ 5000 രൂപ മുതൽ 6000 രൂപ വരെ ഫെല്ലോഷിപ്പ് ലഭിക്കും. ഇന്ന് മിക്ക കോഴ്സുകൾക്കും കോഴ്സിന്‍റെ അവസാനം ഒരു പ്രോജക്ട് ചെയ്യേണ്ടതായിട്ടുണ്ട്. അതിന്‍റെ റിപ്പോർട്ട് നൽകുകയും വേണം. അതിന് വളരെ പ്രയോജനകരമാണ് ഈ വേനൽക്കാല ഫെല്ലോഷിപ്പുകൾ.

കേരളത്തിലാകട്ടെ ബിഎസ‌്സിക്ക് പഠിക്കുന്നവർക്ക് പഠിക്കുന്നതിന് ഫെല്ലോഷിപ്പും വേനൽക്കാലത്ത് പരിശീലനം നടത്തുന്നതിനും ഉള്ള പരിപാടികൾ ഉണ്ട്. പ്രതിഭാ സ്കോളേഴ്സ് എന്നാണ് അതിന്‍റെ പേര്. ബിഎസ‌്സിക്ക് പഠിക്കുന്നവർക്ക് 12000 രൂപ മുതലും എംഎസ‌്സിക്ക് പഠിക്കുന്നവർക്ക് 40000 രൂപ മുതലും ഫെല്ലോഷിപ്പ് (വാർഷികം) ലഭിക്കും. അതിൽ തെരഞ്ഞെടുക്കപ്പെടുന്നവർക്ക് ഒരു പ്രമുഖ സ്ഥാപനത്തിൽവച്ച് 10-20 ദിവസത്തെ ക്യാന്പുകൾ നടത്തും. അവിടെ അധ്യാപനരംഗത്തും ഗവേഷണ രംഗത്തും പ്രവർത്തിക്കുന്നവരുടെ ക്ലാസുകളും ഗവേഷണ സ്ഥാപനങ്ങൾ സന്ദർശിക്കുവാനുള്ള അവസരവും ഉണ്ടാകും. കേരളാ സ്റ്റേറ്റ് കൗണ്‍സിൽ ഫോർ സയൻസ്, ടെക്നോളജി ആൻഡ് എൻവയണ്‍മെന്‍റ് ആണ് (കെഎസ്്സിഎസ്ടിഇ) പ്രോഗ്രാം നടത്തുന്നത്. അവരുടെ വെബ്സൈറ്റിൽ (www.kscste.gov.in) ഇതിന്‍റെ വിവരങ്ങൾ നൽകിയിട്ടുണ്ട്. ഇതിനു പുറമെ ഇന്ത്യൻ അക്കാഡമി ഓഫ് സയൻസസ് -ബാംഗളൂരും, ഇന്ത്യൻ നാഷണൽ സയൻസ് അക്കാഡമി ന്യൂഡൽഹിയും, നാഷണൽ അക്കാഡമി ഓഫ് സയൻസ് അലഹബാദും സംയുക്തമായി അക്കാഡമി ഫെല്ലോ ആയ പ്രഫസർമാരുടെ കൂടെ പ്രവർത്തിക്കുന്നതിനുള്ള വേനലവധിക്കാല ഫെല്ലോഷിപ്പുകൾ നൽകുന്നുണ്ട്.

അതിന്‍റെ അപേക്ഷകൾ നൽകേണ്ടത് നവംബറിലാണ്. ഈവർഷത്തെ സമയം കഴിഞ്ഞുപോയി. പക്ഷേ അടുത്ത പ്രാവശ്യം പ്രവേശനത്തിന് സമയത്തിന് അപേക്ഷിക്കാൻ ശ്രമിക്കണം.

ഡോ. വി. ഉണ്ണികൃഷ്ണൻ നായർ
മുൻ പ്രഫസർ ആൻഡ് ഹെഡ്, ഡിപ്പാർട്ട്മെന്‍റ് ഓഫ് ഓപ്റ്റോ
ഇലക്‌ട്രോണിക്സ് കേരള സർവകലാശാല