മനസറിഞ്ഞു പഠിക്കാന്‍
വൈവിധ്യങ്ങൾ തേടിയുള്ള വൈജ്ഞാനിക സഞ്ചാരങ്ങൾക്കു കഴിഞ്ഞ ദശകം നൽകിയ ഏറ്റവും വലിയ സംഭാവനയാണു വിഷയാന്തര പഠനം (interdisciplinary courses). വിവിധ വിഷയങ്ങൾ കൂട്ടിയിണക്കിയുള്ള ഈ പഠന രീതിക്കു പ്രചാരം ഏറിയതോടെ മനുഷ്യന്‍റെ ദൈനംദിന പ്രശ്നങ്ങൾക്കു പരിഹാരം കാണാൻ ശാസ്ത്രവും സാമൂഹിക ശാസ്ത്രവും കൈകോർത്തു കൊണ്ട് അതിനൂതന പാഠ്യ പദ്ധതികൾ അവതരിപ്പിക്കപ്പെട്ടു. ഇത്തരത്തിൽപ്പെട്ട ഒന്നാണ് ഗാന്ധിനഗർ ഐഐടിയുടെ കോഗ്നറ്റീവ് സയൻസ് (Cognitive Science) എംഎസ്‌സി പ്രോഗ്രാം. സൈക്കോളജി, ന്യൂറോ സയൻസ്, ഫിലോസഫി, അന്ത്രോപ്പോളജി, ലിംഗ്വിസ്റ്റിക്സ്, ആർട്ടിഫിഷ്യൽ ഇന്‍റലിജൻസ്, സ്റ്റാറ്റിസ്റ്റിക്സ് തുടങ്ങി മനുഷ്യന്‍റെ മനസും അനുബന്ധ പ്രവർത്തനങ്ങളും സമഗ്രമായി പഠിക്കുന്നതിനു സഹായകമായി നൂതന പാഠ്യ പദ്ധതിയാണ് ഇവിടെ അവതരിപ്പിക്കുന്നത്. ബിരുദതലത്തിൽ ഏതു വിഷയം പഠിച്ചവരായാലും പ്രശ്നമില്ല 55 ശതമാനം മാർക്കു നേടി പാസായവർക്ക് അപേക്ഷിക്കാം. തെരഞ്ഞെടുക്കപ്പെട്ടാൽ ഫൗണ്ടേഷൻ കോഴ്സ് കഴിഞ്ഞാൽ മുന്നോട്ടു പോകുന്നതിനുള്ള ആത്മവിശ്വാസമാകും.

വൈവിധ്യമാർന്ന വിഷയങ്ങളിൽ നിന്ന് ഇഷ്ടമുള്ളവ തെരഞ്ഞെടുക്കാമെന്നുള്ളതാണ് ഈ പഠനത്തിന്‍റെ ഏറ്റവും വലിയ സവിശേഷത. ഉദാഹരണത്തിന് ന്യൂറോ സയൻസ്, മഃനശാസ്ത്രം, ഭാഷാ ശാസ്ത്രം എന്നിവയിലുള്ള അറിവ് കൃത്രിമ ബുദ്ധിയെക്കുറിച്ചു പഠനം നടത്തുന്ന ഒരാൾക്ക് പ്രായോഗികതലത്തിൽ കൂടുതൽ സ്വാഭാവികത കൈവരിക്കാനാകും. കൃത്രിമ ബുദ്ധിയുടെ പ്രയോഗത്തിലും അവബോധ ശാസ്ത്രത്തിലുമുള്ള ഇത്തരം അറിവ് ഏറെ പ്രയോജനം ചെയ്യുമെന്നതിൽ സംശയമില്ല. അതുപോലെ ന്യൂറോ സയൻസിലുള്ള അറിവ് തത്വശാസ്ത്രവും മനഃശാസ്ത്രവും പഠിക്കുന്നവരുടെ അറിവിന്‍റെ വ്യാപ്തി വർധിപ്പിക്കും.

കോഗ്നറ്റീവ് സയൻസുമായി ബന്ധപ്പെട്ട വിഷയങ്ങൾ പരസ്പരപൂരകങ്ങളായ രീതിയിലാണ് ചിട്ടപ്പെടുത്തിയിരിക്കുന്നത്. വിദ്യാഭ്യാസം, നയരൂപീകരണം, മാനസികാരോഗ്യം, സാങ്കേതിക വികസനം തുടങ്ങിയ മേഖലകളുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ കൈകാര്യം ചെയ്യുന്നതിൽ സഹായിക്കും എന്നതു തർക്കമറ്റ സംഗതിയാണ്. ഉദാഹരണത്തിന് അധ്യാപനം, പഠനം, കുട്ടികളുടെ ചലനാത്മകത, പഠനോപകരണങ്ങളുടെ പ്രവർത്തനങ്ങളെ കുറിച്ചുള്ള ബോധ്യം എന്നിവ ക്ലാസ്മുറിയിലെ ആശയ സംവേദന രീതിയെ മാറ്റിമറിക്കും. മുന്പു പല തട്ടുകളിലായി നിന്നിരുന്ന ഇത്തരം സമസ്യകൾ വിഷയാന്തര പഠന ശാഖയുടെ വികാസത്തോടെയാണ് ഒരു കുടക്കീഴിലായിരിക്കുന്നതും ഫലപ്രദമായി ഉപയോഗിക്കാനാകുന്നതും.

ഇന്‍റേൺഷിപ് വിദേശത്താകാം; പിന്നെ ജോലിയും

അവബോധ ശാസ്ത്രത്തിന്‍റെ ഈ ഗുണങ്ങൾ സ്വാംശീകരിച്ചിരിക്കുന്നതാണ് ഗാന്ധിനഗർ ഐഐടിയുടെ എംഎസ്‌സി പ്രോഗ്രാം. അതുപോലെ തന്നെ ആധുനിക സാങ്കേതിക വിദ്യ അടുത്തറിയാൻ അവസരം ലഭിക്കുന്നതിനൊപ്പം ജപ്പാൻ, പോർച്ചുഗൽ, അമേരിക്ക തുടങ്ങിയ വികസിത രാജ്യങ്ങളിൽ ഇന്‍റേണ്‍ഷിപ് ചെയ്യാനും ഇവിടുത്തെ വിദ്യാർഥികൾക്ക് അവസരം ലഭിക്കുന്നു. കൂടാതെ മനസും അതിന്‍റെ പ്രവർത്തനങ്ങളും അളക്കാനുള്ള ആധുനിക ഉപകരണങ്ങൾ പ്രായോഗികതലത്തിൽ പരിചയപ്പെടാൻ ലഭിക്കുന്ന അവസരങ്ങളും വിലമതിക്കാനാകാത്തതാണ്. വിദ്യാർഥികൾക്ക് പ്രതിമാസം 5000 രൂപ സ്റ്റൈപൻഡും ലഭിക്കും.

ഇവിടെ പഠിച്ചിറങ്ങുന്നവരിൽ പലരും ബുഡാപസ്റ്റിലെ സെൻട്രൽ യൂറോപ്യൻ യൂണിവേഴ്സിറ്റി, ജെർമൻ പ്രിമേറ്റ് സെന്‍റർ തുടങ്ങിയയിടങ്ങളിൽ ഗവേഷണ വിദ്യാർഥികളാണ്. മറ്റു ചിലർ കൊഗ്നൈസന്‍റ്, നീൽസണ്‍ തുടങ്ങിയ വൻകിട സ്ഥാപനങ്ങളിൽ ജോലി ചെയ്യുന്നു.
വിഷയാന്തര ഗവേഷണത്തിൽ താത്പര്യമുള്ളവർക്ക് കോഴ്സിനു ചേരാം. മാനവിക വിഷയങ്ങൾ, ശാസ്ത്രം, എൻജിനിയറിംഗ് തുടങ്ങി വൈവിധ്യമാർന്ന മേഖലകളിൽ നിന്നുള്ളവരുടെ കൂട്ടായ്മയായാണു കോഴ്സ് ക്രമീകരിച്ചിരിക്കുന്നത് . ജനുവരി 15 നകം അപേക്ഷിക്കണം. ഗാന്ധിനഗറിൽ നടത്തുന്ന എഴുത്തു പരീക്ഷയുടെയും തുടർന്ന് ഇന്‍റർവ്യുവിന്‍റെയും അടിസ്ഥാനത്തിലാണ് അഡ്മിഷൻ. വെബ്സൈറ്റ്: http: cogs.iitgn.ac.in

സൊസൈറ്റി ആൻഡ് കൾച്ചർ


ഗാന്ധിനഗർ ഐഐടിയുടെ മറ്റൊരു പ്രധാന കോഴ്സാണ് സൊസൈറ്റി ആൻഡ് കൾച്ചറിൽ എംഎ കോഴ്സ്. സമൂഹത്തെയും സംസ്കാരത്തെയും വിശകലനം ചെയ്യുന്നതിനു സഹായിക്കുന്ന തരത്തിലുള്ള കോഴ്സിന് കൊഗ്നിറ്റീവ് സയൻസ്, ലിറ്റററി സ്റ്റഡീസ്, ട്രാൻസിലേഷൻ തിയറി ആൻഡ് പ്രാക്ടീസ്, പൊളിറ്റിക്കൽ സയൻസ്, സോഷ്യോളജി, പോപ്പുലേഷൻ സ്റ്റഡീസ്, പബ്ലിക് ഹെൽത്ത്, അന്ത്രൊപ്പോളജി എന്നിവയെല്ലാം പാഠ്യ വിഷയങ്ങളാണ്. നാലു സെമസ്റ്ററായുള്ള കോഴ്സിനു കോഴ്സ് വർക്കിനും റിസർച്ചിനും ഏറെ പ്രാധാന്യമുണ്ട്. 55 ശതമാനം മാർക്കോടെ ബിരുദം നേടിയവർക്കും അവസാന വർഷ വിദ്യാർഥികൾക്കും അപേക്ഷിക്കാം.

പ്രാഞ്ജലി ശ്രീകാന്ത് കുൽക്കർണി
(ഗവേഷക വിദ്യാർഥിനി, ഐഐടി, ഗാന്ധിനഗർ)