ഓഹരി വിപണിയെ അറിയാന്‍
ഇന്ത്യയിൽ മാനേജ്മെന്‍റ് സ്ഥാപനങ്ങൾ നിരവധിയുണ്ടെങ്കിലും മൂലധന മാർക്കറ്റുമായും, ഇൻഷ്വറൻസ് സംബന്ധമായും നിലവാരമുള്ള കോഴ്സുകൾ താരതമ്യേന കുറവാണ്. ഓഹരി മാർക്കറ്റിലെ ഇപ്പോഴുള്ള കുതിപ്പു കണക്കിലെടുക്കുന്പോൾ പതിനായിരക്കണക്കിന് തൊഴിലവസരങ്ങളാണ് വരും നാളുകളിൽ ഉദ്യോഗാർഥികളെ കാത്തിരിക്കുന്നത്.

കന്പനികൾ, ഓഹരി ബ്രോക്കർമാർ, ഡെപ്പോസറ്ററി പാർട്ടിസിപ്പന്‍റുമാർ, രജിസ്ട്രാർ ആൻഡ് ട്രാൻസ്ഫർ ഏജന്‍റുമാർ, സ്റ്റോക്ക് എക് സ്ചേഞ്ചുകൾ, മർ ച്ചന്‍റ് ബാങ്കർമാർ, മ്യൂച്ചൽ ഫണ്ട് ഏജന്‍റുമാർ, അസറ്റ് മാനേജ്മെന്‍റ് കന്പനികൾ, ഇൻവെസ്റ്റ്മെന്‍റ് ബാങ്കിംഗ് സ്ഥാപനങ്ങൾ, ഇൻഷ്വറൻസ് കന്പനികൾ, ബാങ്കുകൾ ഇവയൊക്കെ ഉൾപ്പെട്ടതാണ് ഇന്ത്യൻ മൂലധന വിപണി. എന്നാൽ ഇവയിൽ ജോലി ചെയ്യുന്നവർക്ക് പ്രഫഷണൽ മികവിനായി നിശ്ചിത യോഗ്യത വേണമെന്ന് മൂലധന വിപണി നിയന്ത്രിക്കുന്ന സെക്യൂരിറ്റീസ് ആൻഡ് എക്സ്ചേഞ്ച് ബോർഡ് (സെബി) നിഷ്കർഷിക്കുന്നുമുണ്ട്. ഇതനുസരിച്ച് അതത് മേഖലകളിൽ സർട്ടിഫൈഡ് പ്രഫഷണലായിട്ടുള്ളവർക്ക് മാത്രമേ ജോലി ചെയ്യാൻ സാധിക്കൂ. ഇന്ത്യൻ സാന്പത്തികരംഗവുമായി ബന്ധപ്പട്ട വിവിധ ജോലികൾക്കായി മികച്ച പ്രഫഷണലുകളെ വാർത്തെടുക്കാൻ ഉദ്ദേശിച്ച് സെബിയുടെ മേൽനോട്ടത്തിൽ പ്രവർത്തിക്കുന്ന സ്ഥാപനമാണ് മുംബൈയിലെ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സെക്യൂരിറ്റീസ് മാർക്കറ്റ് (എൻഐഎസ്എം). എൻഐഎസ്എം നടത്തുന്ന വിവിധ അക്കാഡമിക് പ്രോഗ്രാമുകൾക്ക് ഇപ്പോൾ അപേക്ഷിക്കാം.

പോസ്റ്റ് ഗ്രാജ്വേറ്റ് ഡിപ്ലോമ ഇൻ മാനേജ്മെന്‍റ് ഇൻ സെക്യൂരിറ്റീസ് മാർക്കറ്റ്: ക്യാപ്പിറ്റൽ മാർക്കറ്റുമായി ബന്ധപ്പെട്ട സ്പെഷലിസ്റ്റുകളെ വാർത്തെടുക്കുന്ന പദ്ധതിയാണിത്. ഫണ്ട് മാനേജ്മെന്‍റ്, ഡീലിംഗ്, സെയിൽസ്, ഉത്പന്ന വിപണനം, ബ്രാൻഡ് മാനേജ്മെന്‍റ്, ഓപ്പറേഷൻസ്, സാന്പത്തിക ആസൂത്രണം, ഇൻഫർമേഷൻ ടെക്നോളജി തുടങ്ങിയ മേഖലകളിലാണ് പഠനം. ഏറ്റവും മികച്ച പ്രഫഷണലുകളെയും അക്കാഡമിക് വിദഗ്ധരെയും ഉൾപ്പെടുത്തി ലോകോത്തര നിലവാരമുള്ള കരിക്കുലത്തിന്‍റെ പിൻബലത്തിലാണ് ഈ കോഴ്സ് രൂപകൽപ്പന ചെയ്തിരിക്കുന്നത്. ഇതിനാൽ തന്നെ പ്ലേസ്മെന്‍റും ഉറപ്പാണ്. രണ്ടു വർഷത്തെ മുഴുവൻ സമയ കോഴ്സാണിത്. 50 ശതമാനം മാർക്കോടെ ബിരുദം നേടിയവർക്കും അവസാന വർഷ വിദ്യാർഥികൾക്കും അപേക്ഷിക്കാം. പ്രവൃത്തി പരിചയമുള്ളവർക്കു മുൻഗണന. അപേക്ഷാർഥി ദേശീയ നിലവാരമുള്ള ഏതെങ്കിലും മാനേജ്മെന്‍റ് അഭിരുചി പരീക്ഷ എഴുതിയിരിക്കണം. മാർച്ച് 31നകം അപേക്ഷിക്കണം. ഫീസ് 10,50,000 രൂപ.

പോസ്റ്റ്ഗ്രാജ്വേറ്റ് പ്രോഗ്രാം ഇൻ സെക്യൂരിറ്റീസ് മാർക്കറ്റ്: സെക്യൂരിറ്റീസ് മാർക്കറ്റുമായി ബന്ധപ്പെട്ട ആഴത്തിലുള്ള അറിവു പകരുന്നതാണ് ഇതിന്‍റെ പാഠ്യ പദ്ധതി. ഏതെങ്കിലും വിഷയത്തിൽ ബിരുദം നേടിയവർക്ക് അപേക്ഷിക്കാം. മേയ് ഏഴിനകം അപേക്ഷിക്കണം. ഫീസ് 5,60,000 രൂപ.
പോസ്റ്റ്ഗ്രാജ്വേറ്റ് ഡിപ്ലോമ ഇൻ ഡാറ്റാ സയൻസ്: വിവര സാങ്കേതിക വിദ്യയുടെ വളർച്ചയോടെ ഓരോ സ്ഥാപനത്തിനും ബിസിനസ് രംഗത്ത് ഒരു ചോദ്യത്തിന് ഉത്തരം കണ്ടെത്താൻ നിരവധി സ്ഥിതി വിവരക്കണക്കുകളുടെ വിശകലനം അനിവാര്യമായി വന്നു. ഓരോ ചുവടു മുന്നോട്ടു വയ്ക്കുന്പോഴും ഇത്തരമൊരു വിശകലനം വിജയത്തിലേക്ക് നയിക്കും. ഇതാണു ഡാറ്റാ സയൻസിന്‍റെയും ബിഗ് ഡാറ്റാ അനലറ്റിക്സിന്‍റെയും പ്രാധാന്യം. ഇങ്ങനെ പുതുതലമുറയിലെ അനലിസ്റ്റുകളും ഡാറ്റാ സയന്‍റിസ്റ്റുകളുമാകാൻ താത്പര്യമുള്ളവർക്ക് അനുയോജ്യമായ കോഴ്സാണ് പോസ്റ്റ്ഗ്രാജ്വേറ്റ് ഡിപ്ലോമ ഇൻ ഡാറ്റാ സയൻസ്. ഒന്പതു മാസത്തെ പാർട് ടൈം പ്രോഗ്രാമാണിത്. ഏതെങ്കിലും വിഷയത്തിൽ ബിരുദമാണ് യോഗ്യത. പ്ലസ്ടു തലത്തിൽ മാത്തമാറ്റിക്സ് പഠിച്ചിരിക്കണം. ജൂണ്‍ 24നകം അപേക്ഷിക്കണം. കോഴ്സ് ഫീസ് 1,10,000 രൂപ.

പോസ്റ്റ് ഗ്രാജ്വേറ്റ് ഡിപ്ലോമ ഇൻ ക്വാണ്ടിറ്റേറ്റീവ് ഫിനാൻസ്: ഒരു വർഷത്തെ മുഴുവൻ സമയ കോഴ്സാണിത്. ഫിനാൻഷൽ എൻജിനിയർമാരും റിസ്ക് മാനേജ്മെന്‍റ് സ്പെഷലിസ്റ്റുകളുമാകാൻ താത്പര്യമുള്ളവർക്ക് അനുയോജ്യമായ രീതിയിലാണു കോഴ്സ് രൂപകൽപ്പന ചെയ്തിരിക്കുന്നത്. ബിരുദധാരികൾക്ക് അപേക്ഷിക്കാം. പ്ലസ്ടു തലത്തിൽ മാത്തമാറ്റിക്സ് പഠിച്ചിരിക്കണം. ജൂണ്‍ ഒന്നിനകം അപേക്ഷിക്കണം. ഫീസ് 2,20,000 രൂപ.

പോസ്റ്റ് ഗ്രാജ്വേറ്റ് ഡിപ്ലോമ ഇൻ ഫിനാൻഷൽ എൻജിനിയറിംഗ് ആൻഡ് റിസ്ക് മാനേജ്മെന്‍റ്: വർക്കിംഗ് പ്രഫഷഷണലുകൾക്കു വേണ്ടിയുള്ള ഒരു വർഷത്തെ പാർട് ടൈം പ്രോഗ്രാമാണിത്.ട്രഷറി, റിസ്ക് മാനേജ്മെന്‍റ് രംഗത്തുള്ളവരെ ഉദ്ദേശിച്ചുള്ളതാണു കോഴ്സ്. ബിരുദധാരികൾക്ക് അപേക്ഷിക്കാം. ജൂണ്‍ 30നകം അപേക്ഷിക്കണം. പ്രോഗ്രാം ഫീസ് 1,65,000 രൂപ.

സർട്ടിഫിക്കറ്റ് ഇൻ സെക്യൂരിറ്റീസ് ലോസ്: മൂന്നര മാസം കൊണ്ട് പൂർത്തിയാക്കാവുന്ന പാർട് ടൈം സർട്ടിഫിക്കറ്റ് പ്രോഗ്രാമാണിത്. ബിരുദമാണ് കുറഞ്ഞ യോഗ്യതയെങ്കിലും എംബിഎ, എംകോം, കന്പനി സെക്രട്ടറി തുടങ്ങിയ കോഴ്സുകൾ കഴിഞ്ഞ് മൂലധന വിപണിയിലെ വിവിധ മേഖലകളിൽ പ്രവർത്തിക്കുന്ന പ്രഫഷണലുകൾക്കാണ് ഇത് ഏറെ ഗുണം ചെയ്യുക. ബ്രോക്കർ സ്ഥാപനങ്ങളിലും ബാങ്കിലും കംപ്ലെയൻസ് വിഭാഗത്തിൽ ജോലി ലഭിക്കാൻ ഈ കോഴ്സ് ഉപകരിക്കും. ഫീസ് 42,500 രൂപ.

സർട്ടിഫിക്കറ്റ് ഇൻ ട്രഷറി മാനേജ്മെന്‍റ്: ട്രഷറിയുടെ പ്രവർത്തനങ്ങളും നിർവഹണവും മനസിലാക്കുന്നതിനുതകുന്നതാണു കോഴ്സിന്‍റെ ഘടന. മൂന്നര മാസത്തെ പാർട് ടൈം കോാഴ്സാണിത്. വാരാന്ത്യങ്ങളിലായിരിക്കും ക്ലാസ്. ബിരുദധാരികൾക്ക് അപേക്ഷിക്കാം. ഫീസ് 50,150 രൂപ.

കൂടുതൽ വിവരങ്ങൾക്ക്:
www.nism.ac.in