കടല്‍ കടക്കാന്‍
വലുതാകുന്പോൾ ആരാകണം എന്ന ചോദ്യത്തിനു മിക്കവരും പറയുന്ന ഉത്തരമാണ് ’എനിക്ക് അധ്യാപിക അല്ലെങ്കിൽ അധ്യാപകൻ ആകണം എന്നത്. ചെറിയ ക്ലാസ് മുതൽ നമ്മിൽ സ്വാധീനം ചെലുത്തിയിട്ടുള്ള ഒരു അധ്യാപകനോ അധ്യാപികയോ ആകാം ആ ഉത്തരത്തിനു പിന്നിൽ. അതുപോലെ കുഞ്ഞു മനസുകളിൽ നിറഞ്ഞു നിൽക്കുന്ന ഒരു അധ്യാപകനാവുകയാണ് നിങ്ങളുടെ ലക്ഷ്യമെങ്കിൽ ഏർളി ചൈൽഡ്ഹുഡ് എഡ്യൂക്കേഷൻ തെരഞ്ഞെടുക്കുകയാവും ഏറ്റവും ഉചിതമായ തീരുമാനം. ഇതോടൊപ്പം വിദേശത്തൊരു ജോലി എന്ന സ്വപ്നവും ഉള്ളിലുണ്ടെങ്കിൽ പിന്നെ രണ്ടാമത് ഒന്ന് ചിന്തിക്കണ്ട. അമേരിക്ക, കാനഡ, ഓസ്ട്രേലിയ, ചൈന, ജപ്പാൻ, കൊറിയ, ഫിൻലൻഡ്, സ്വീഡൻ, ഡൻമാർക്ക് തുടങ്ങി നിരവധി രാജ്യങ്ങൾ ഏർളി ചൈൽഡ്ഹുഡ് എജ്യുക്കേഷന് വളരെയേറെ പ്രാധാന്യം നൽകുന്നു. കോഴ്സുകളുടെ കാലാവധിയും ഫീസും ഓരോ രാജ്യങ്ങളിലും വ്യത്യസ്തമായിരിക്കും. വിദേശ രാജ്യങ്ങളിൽ ഏറെ പ്രാധാന്യമുള്ള ഏർളി ചൈൽഡ്ഹുഡ് എഡ്യൂക്കേഷനെക്കുറിച്ച് കൂടുതൽ അറിയാം.

എന്താണ് ഏർളി ചൈൽഡ്ഹുഡ് എജ്യുക്കേഷൻ?

അഞ്ചു വയസു വരെ പ്രായമുള്ള കുട്ടികളെ പരിചരിക്കുന്നതിനും പഠിപ്പിക്കുന്നതിനുമായി അധ്യാപകർ പഠിച്ചിരിക്കേണ്ട കോഴ്സാണ് ഏർളി ചൈൽഡ്ഹുഡ് എഡ്യൂക്കേഷൻ. കുട്ടികളിൽ ഏറ്റവുമധികം സ്വാധീനം ചെലുത്താൻ സാധിക്കുന്ന പ്രായമായതിനാൽ ഈ ഘട്ടത്തിൽ പകർന്നു നൽകുന്ന അറിവ് അത്രയേറെ പ്രധാനമാണ്. കളികളിലൂടെ ശാരീരികവും മാനസികവുമായി കുട്ടികളെ വളർത്തിയെടുക്കുന്നതിന് ആവശ്യമായ പരിശീലനം ഏർളി ചൈൽഡ്ഹുഡ് എഡ്യൂക്കേഷൻ അധ്യാപകർക്ക് നൽകുന്നു. വിദേശ രാജ്യങ്ങളിൽ കുട്ടികളെ പഠിപ്പിക്കണമെങ്കിൽ അധ്യാപകർക്ക് അവിടുത്തെ അംഗീകാരം ഉണ്ടായിരിക്കണം. അതിനായി ഒന്നു മുതൽ മൂന്നു വർഷം വരെയുള്ള കോഴ്സുകളാണ് ചെയ്യേണ്ടത്.

അധ്യാപകരുടെ പ്രാധാന്യം

വിദേശരാജ്യങ്ങളിൽ കുഞ്ഞുങ്ങളെ പഠിപ്പിക്കുന്നതും പരിപാലിക്കുന്നതും ആയമാരല്ല, അധ്യാപകരാണ്. ഇവരാണ് കുട്ടികളിലെ എല്ലാത്തരം വികസനങ്ങളിലും പ്രധാന പങ്കു വഹിക്കുന്നവർ. മാതാപിതാക്കൾക്കു ജോലിത്തിരക്കു മൂലം കുട്ടികൾക്കു പകർന്നു നൽകാൻ സാധിക്കാതെ പോകുന്ന ഒരുപാടു ഗുണങ്ങൾ അവർ അധ്യാപകരിൽനിന്ന് പഠിക്കുന്നു. താഴെ പറയുന്ന കാര്യങ്ങൾ ചെയ്യുന്നതിലൂടെ പ്രീ സ്കൂൾ അധ്യാപകർ അവരുടെ മികവു പ്രകടിപ്പിക്കുന്നു.
* കുട്ടിയുടെ അറിവു വർധിപ്പിക്കുക.
* മാതാപിതാക്കളോടു കുട്ടിയുടെ പുരോഗതിയെക്കുറിച്ചു സംസാരിക്കുക.
* കുട്ടികൾക്കു പഠിക്കാൻ ആവശ്യമായ അന്തരീക്ഷം ഉണ്ടാക്കിക്കൊടുക്കുക.
* അക്ഷരങ്ങളും അക്കങ്ങളും പഠിപ്പിക്കുക.
* ഭാഷ പഠിപ്പിക്കുന്നതിനായി കുട്ടികളോടു കൂടുതൽ സംസാരിക്കുക.

ജോലി സാധ്യതകൾ കടലോളം

പ്രീ പ്രൈമറി അധ്യാപകർ ആവുക എന്നതിനപ്പുറം നിരവധി തൊഴിലവസരങ്ങളാണ് ഏർളി ചൈൽഡ്ഹുഡ് എഡ്യൂക്കേഷനിലൂടെ നിങ്ങളെ കാത്തിരിക്കുന്നത്. കുട്ടികൾക്കായുള്ള പാഠ്യപദ്ധതി വികസിപ്പിക്കുക, അധ്യാപകരാകാൻ താത്പര്യമുള്ളവരുടെ ലെക്ച്ചേഴ്സ് ആവുക തുടങ്ങി ഏതു മേഖലയും നിങ്ങൾക്കു തെരഞ്ഞെടുക്കാം

യോഗ്യത

ഏതെങ്കിലും ഒരു വിഷയത്തിൽ ബിരുദം. ബി.എഡ്, എം.എഡ് എന്നീ യോഗ്യതയുള്ളവർക്ക് മുൻതൂക്കം ലഭിക്കും. ബിരുദധാരികൾക്ക് രണ്ടു വർഷം നീളുന്ന കോഴ്സും ബിരുദാനന്തര ബിരുദം ഉള്ളവർക്ക് ഒന്നര വർഷം വരെ നീളുന്ന ഡിപ്ലോമ കോഴ്സും ചെയ്യാം. കോഴ്സ് പൂർത്തിയാക്കിയാൽ ന്യൂസിലാൻഡിൽ ഏർളി ചൈൽഡ്ഹുഡ് ടീച്ചറായി രജിസ്റ്റർ ചെയ്യാം.