പ്ലസ്ടുക്കാര്‍ക്ക് സിഎംഎ
അവസരങ്ങൾ ഏറെ, യോഗ്യതയുള്ളവർ കുറവും. കോസ്റ്റ് ആൻഡ് മാനേജ്മെന്‍റ് അക്കൗണ്ടൻസി (സിഎംഎ) പഠനത്തിന്‍റെ സാധ്യതകൾ ഒറ്റവാചകത്തിൽ ഇങ്ങനെ പറയാം. ഭാരത സർക്കാരിന്‍റെ കന്പനികാര്യ മന്ത്രാലയത്തിന്‍റെ നിയന്ത്രണത്തിൽ പ്രവർത്തിക്കുന്ന ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കോസ്റ്റ് അക്കൗണ്ടന്‍റ്സ് ഓഫ് ഇന്ത്യ നടത്തുന്ന പ്രഫഷണൽ കോഴ്സാണ് കോസ്റ്റ് ആൻഡ് മാനേജ്മെന്‍റ് അക്കൗണ്ടൻസി കോഴ്സ്.

പ്ലസ് ടു പാസായവർക്ക് സിഎംഎ കോഴ്സിൽ ചേരാം. ഇന്ത്യയിലും പുറത്തുമുള്ള കോർപറേറ്റ് മേഖലയിലും മൾട്ടിനാഷണൽ കന്പനികളിലും ഉയർന്ന ലാവണങ്ങളായ മാനേജിംഗ് ഡയറക്ടർ, ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ ഇന്‍റേണൽ ഓഡിറ്റർ മുതലായ ഉയർന്ന സ്ഥാനങ്ങളിൽ സിഎംഎക്കാർ ജോലിചെയ്യുന്നു.

സർക്കാർ മേഖലയിൽ ഇന്ത്യൻ കോസ്റ്റ് അക്കൗണ്ടൻസി സർവീസ് സിഎംഎക്കാർക്കുള്ളതാണ്. യുജിസി ചട്ടപ്രകാരം മാനേജ്മെന്‍റ് സ്ഥാപന ങ്ങളിൽ പ്രിൻസിപ്പൽ, പ്രഫസർ, അസിസ്റ്റന്‍റ് പ്രഫസർ തുടങ്ങിയ ലാവണങ്ങളിൽ സിഎംഎ പ്രഫഷണലുകളെ നിയമിക്കാവുന്നതാണ്. ജോലിക്ക് പോകാൻ താല്പര്യമില്ലാത്തവർക്ക് സ്വന്തമായി പ്രാക്ടീസ് ചെയ്യുന്നതിനും സാധിക്കും.

പ്രവർത്തന മേഖലകൾ

കന്പനികളുടെ ഉത്പാദന, സേവന ചെലവുകൾ നിയന്ത്രിക്കുന്നതിനുള്ള മാർഗനിർദേശങ്ങൾ നൽകുകയാണ് കോസ്റ്റ് ആൻഡ് മാനേജ്മെന്‍റ് അക്കൗണ്ടന്‍റുകളുടെ (സിഎംഎ) പ്രധാന ദൗത്യം. കന്പനികളുടേയും വിവിധ ഡിപ്പാർട്ട്മെന്‍റുകളുടേയും കാര്യക്ഷമത പരിശോധിക്കുക, മാനേജ്മെന്‍റിന് കന്പനിയുടെ പ്രവർത്തനങ്ങളെ വിലയിരുത്തുന്നതിനുവേണ്ടി ഓഡിറ്റ് നടത്തുക ബിസിനസിനെ സംബന്ധിച്ച തീരുമാനങ്ങൾ എടുക്കുന്നതിനുള്ള വിദഗ്ധ ഉപദേശങ്ങൾ നൽകുക തുടങ്ങിയവയാണ മറ്റു സേവനങ്ങൾ.

ഇൻകംടാക്സ് ആക‌്ട്, ഗുഡ്സ് ആൻഡ് സർവീസ് ടാക്സ് ആക‌്ട് മുതലായ പല നിയമങ്ങൾ പ്രകാരവും സിഎംഎകളുടെ സേവനങ്ങൾ ആവശ്യമാണ്. 2013 ലെ കന്പനി നിയമ പ്രകാരം കോസ്റ്റ് ഓഡിറ്റ് നടത്തുന്നതിന് സിഎംഎക്കാർക്ക് മാത്രമെ സാധിക്കുകയുള്ളു.

ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കോസ്റ്റ് അക്കൗണ്ടന്‍റ്സ് ഓഫ് ഇന്ത്യ ഇന്‍റർനാഷണൽ ഫെഡറേഷൻ ഓഫ് അക്കൗണ്ടന്‍റ്സിലെ അംഗമാണ്. കൂടാതെ ഇംഗ്ലണ്ടിലെ ചാർട്ടേഡ് ഇൻസ്റ്റിറ്റൂട്ട് ഓഫ് മാനേജ്മെന്‍റ് അക്കൗണ്ടന്‍റ്സ്, അസോസിയേഷൻ ഓഫ് ചാർട്ടേർഡ് സർട്ടിഫൈഡ് അക്കൗണ്ടന്‍റ്സ് തുടങ്ങിയവയിലും അംഗത്വം ഉണ്ട്.

ഇന്ത്യൻ അംഗീകാരങ്ങൾ

2010-ലെ യൂണിവേഴ്സിറ്റി ഗ്രാന്‍റ്സ് കമ്മീഷൻ ചട്ടങ്ങൾ മാനേജ്മെന്‍റ് പഠന സ്ഥാപനങ്ങളിൽ ഫാക്കൽറ്റി യോഗ്യതയായി സിഎംഎ അംഗീകരിച്ചിട്ടുണ്ട്. വിവിധ യൂണിവേഴ്സിറ്റികൾ ഗവേഷണത്തിനുള്ള അടിസ്ഥാനയോഗ്യതയായി സിഎംഎ പരിഗണിക്കും. വ്യവസായ വികസന ഗവേഷണം നടത്തുന്നതിനുള്ള ഒരു പ്രധാന സ്ഥാപനമാണ് ഇൻസ്റ്റിറ്റ്യൂട്ട്. ഹൈദരാബാദിലുള്ള ഇൻസ്റ്റിറ്റ്യൂട്ടിന്‍റെ ഡയറക്ടറേറ്റ് ഓഫ് അഡ്വാൻസ്ഡ് സ്റ്റഡീസിൽ ഗവേഷണത്തിനുള്ള സൗകര്യങ്ങളുണ്ട്.
ഇന്ദിരാഗാന്ധി നാഷണൽ ഓപ്പണ്‍ യൂണിവേഴ്സിറ്റി സിഎംഎ വിദ്യാർഥികൾക്ക് പ്രത്യേക ബികോം, എംകോം കോഴ്സുകൾ നടത്തുന്നുണ്ട്. സിഎംഎയോടൊപ്പം ഏതാനും വിഷയങ്ങൾ എഴുതി വിദ്യാർഥികൾക്ക് ബികോം/എംകോം ഡിഗ്രി നേടാവുന്നതാണ്.

പഠനരീതി

ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കോസ്റ്റ് അക്കൗണ്ടന്‍റ്സ് ഓഫ് ഇന്ത്യയ്ക്ക് ഇന്ത്യയിൽ 94 ശാഖകളും (ചാപ്റ്റർ) ഇന്ത്യയ്ക്കു പുറത്ത് ഒമ്പതു ശാഖകളുമാണ് ഉള്ളത്. സിഎംഎ അപേക്ഷകൾ ഈ ചാപ്റ്ററുകളിനിന്ന് ഇപ്പോൾ വാങ്ങാവുന്നതാണ്. അപേക്ഷാ ഫോ മുകൾ ജൂലൈ 31 ന് മുൻപ് സമർപ്പിക്കണം. കൂടാതെ ഓണ്‍ ലൈനായും അപേക്ഷ സമർപ്പിക്കാം. മറ്റു കോഴ്സുകൾ പഠിക്കുന്നവർക്കും ജോലിയുള്ളവർക്കും അതോടൊപ്പംതന്നെ ഈ കോഴ്സിൽ ചേരാവുന്നതാണ്.

മൂന്നു ഘട്ടങ്ങൾ

സിഎംഎ പാസാകുന്നതിന് മൂന്ന് ഘട്ടങ്ങളിലായി ഇൻസ്റ്റിറ്റ്യൂട്ട് നടത്തുന്ന പരീക്ഷകൾ പാസാകണം. ഓരോ സ്റ്റേജിന്‍റേയും വിശദവിവരങ്ങൾ താഴെ കൊടുക്കുന്നു.

ഫൗണ്ടേഷൻ കോഴ്സ്: പത്താംക്ലാസ് പാസായവർക്ക് ഈ കോഴ്സിന് രജിസ്റ്റർ ചെയ്യാമെങ്കിലും പരീക്ഷ എഴുതണമെങ്കിൽ പ്ലസ് ടു പാസായിരിക്കണം. ഇപ്പോൾ പ്ലസ്ടു പാസായവർക്ക് ഈ കോഴ്സ് അനുയോജ്യമാണ്. കോഴ്സ് ഫീസ് പഠനത്തിനുള്ള പുസ്തകങ്ങൾ ഉൾപ്പെടെ നാലായിരം രൂപയാണ്.

ഡിഗ്രിയുടെ ആദ്യ വർഷങ്ങളിൽ പഠിക്കുന്നവർക്കും സമയനഷ്ടമില്ലാതെ പഠിക്കുവാൻ അനുയോജ്യമായ കോഴ്സാണ്. ഡിഗ്രിയുള്ളവർക്ക് ഫൗണ്ടേഷൻ കോഴ്സിന്‍റെ ആവശ്യം ഇല്ല.
ഇന്‍റർ മീഡിയറ്റ് കോഴ്സ്: രണ്ടാമത്തേ സ്റ്റേജായ ഇന്‍റർമീഡിയറ്റ് കോഴ്സിൽ ചേരുന്നതിനു ഫൗണ്ടേഷൻ കോഴ്സ് പാസാകണം. ഏതെങ്കിലും വിഷയത്തിൽ ഡിഗ്രിയുള്ളവർ, ഇൻസ്റ്റിറ്റ്യൂട്ടിന്‍റെതന്നെ ക്യാറ്റ് കോഴ്സ് പാസായവർ, ബിടെക് നാലാം സെമസ്റ്റർ പാസായവർ എന്നിവർക്ക് ഫൗണ്ടേഷൻ കോഴ്സ് പാസാകാതെ നേരിട്ട് ഇന്‍റർമീഡിയറ്റ് സ്റ്റേജിൽ ചേരാം. ഫീസ് പുസ്തകങ്ങൾ ഉൾപ്പെടെ 20,000 രൂപ.

ഫൈനൽ കോഴ്സ്: ഇന്‍റർമീഡിയറ്റ് കോഴ്സ് പാസായവർക്കു ഫൈനൽ കോഴ്സിനു ചേരാവുന്നതാണ്. ഫീസ് പുസ്തകങ്ങൾ ഉൾപ്പെടെ 17,000 രൂപ.

കാന്പസ് നിയമനങ്ങൾ

സിഎംഎ കോഴ്സ് പാസായവർക്കവേണ്ടി കാന്പസ് ഇന്‍റർവ്യൂകൾ നടത്തുന്നതിനുള്ള സൗകര്യങ്ങൾ ഇന്ത്യയിലെ വിവിധ നഗരങ്ങളിൽ ചെയ്തു വരുന്നു. ഇന്ത്യയിലേയും വിദേശത്തേയും പ്രധാന കന്പനികൾ ഇതിൽ പങ്കെടുക്കുന്നുണ്ട്. സിഎംഎയ്ക്ക് ആഗോള അംഗീകാരം ഉള്ളതുകൊണ്ടു ലോകത്തിൽ ഏതു ഭാഗത്തും നല്ല ജോലി സാധ്യതകൾ ഉണ്ട്.

സിഎംഎ കോഴ്സിന് അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി: ജൂലൈ 31.

കേരളത്തിലെ ചാപ്റ്ററുകൾ

തിരുവനന്തപുരം: 0471 - 2723579, കോട്ടയം: 0481 - 2563237, കൊച്ചി: 0484 - 2400130, തൃശൂർ: 0487 - 3292440, പാലക്കാട്: 0491 - 2576097.
വെബ്സൈറ്റ്: www.icmai.in

ജോസഫ് ലൂയിസ്
(മുൻ ചെയർമാൻ, ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കോസ്റ്റ് അക്കൗണ്ടന്‍റ്സ് ഓഫ് ഇന്ത്യ, തിരുവനന്തപുരം ചാപ്റ്റർ )