ഡോക്ടര്‍ ഫ്രം റഷ്യ
വിദേശത്തു പഠിച്ച് ഡോക്ടറാവുക എന്നതാണ് നിങ്ങളുടെ സ്വപ്നമെങ്കിൽ എന്തുകൊണ്ട് റഷ്യയെക്കുറിച്ച് ചിന്തിച്ചുകൂടാ? കുറഞ്ഞ ചെലവിൽ അന്താരാഷ്ട്ര നിലവാരമുള്ള വിദ്യാഭ്യാസ സംവിധാനങ്ങൾ ഒരുക്കിയതിലൂടെയാണ് റഷ്യ മെഡിക്കൽ വിദ്യാഭ്യാസ രംഗത്തേക്കു കടന്നു വരാൻ ആഗ്രഹിക്കുന്നവർക്ക് പ്രിയപ്പെട്ട രാജ്യമായി മാറിയത്.

എൻജിനിയറിംഗ് കോഴ്സുകൾക്കും ഇവിടേക്കു വിദ്യാർഥികൾ എത്തുന്നുണ്ടെങ്കിലും എംബിബിഎസ് കോഴ്സുകൾ ചെയ്യുന്നതിനായി എത്തുന്നവരാണ് അധികവും.

അത്യാധുനിക സാങ്കേതിക വിദ്യകൾ ഉപയോഗിച്ചുള്ള വിദ്യാഭ്യാസ രീതിയാണ് റഷ്യയെ മറ്റു രാജ്യങ്ങളിൽ നിന്നു വ്യത്യസ്തമാക്കുന്നതെന്ന് ആർയുഎസ് എഡ്യൂക്കേഷൻ ഡയറക്ടർ സെയ്ദ് റിഗാൻ പറയുന്നു. വലിയ ചെലവു വരുമെന്ന് കരുതുന്ന മെഡിസിൻ പഠനം റഷ്യയിൽ പൂർത്തിയാക്കാൻ 20 ലക്ഷം രൂപ മതിയാകും.

മാത്രമല്ല ഇന്ത്യയിൽ എംബിബിഎസ് സീറ്റുകളുടെ എണ്ണം വളരെ പരിമിതമാണ്. ഇതെല്ലാമാണ് ഇന്ത്യയിൽ നിന്നുള്ള വിദ്യാർഥികളെ റഷ്യയിലേക്ക് ആകർഷിക്കുന്ന പ്രധാന ഘടകം.
പ്രതിവർഷം ഇന്ത്യയിൽ നിന്നുള്ള 4000ഓളം വിദ്യാർഥികളാണ് റഷ്യയിൽ എംബിബിഎസ് അഡ്മിഷൻ എടുക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

യോഗ്യത

പ്ലസ് ടുവിൽ ബയോളജി-സയൻസ് ഗ്രൂപ്പ് എടുത്ത ആർക്കും റഷ്യയിലെ മെഡിസിൻ കോഴ്സിന് അപേക്ഷിക്കാം. സയൻസ് വിഷയങ്ങളിൽ 50 ശതമാനം മാർക്ക് ഉണ്ടാകണം. ഐഇഎൽടിഎസ്, സിഇടി മുതലായ പ്രീ ക്വാളിഫൈയിംഗ് പരീക്ഷകൾ ആവശ്യമില്ല.

പ്രവേശന പരീക്ഷകൾ ഇല്ല

ഇന്ത്യയിലെ മെഡിസിൻ സീറ്റിൽ കയറിപ്പറ്റാൻ കടുപ്പമേറിയ എൻട്രൻസ് ടെസ്റ്റുകൾ പാസാകണം. എന്നാൽ റഷ്യയിൽ ഇതു വളരെ എളുപ്പമാണ്. പ്ലസ്ടുവിൽ നിങ്ങൾ പഠിക്കുന്ന വിഷയങ്ങളെ അടിസ്ഥാനമാക്കിയുള്ള ചോദ്യങ്ങളാണ് റഷ്യയിലെ പ്രവേശന പരീക്ഷയ്ക്കു ചോദിക്കുന്നത്. റഷ്യയിൽ അക്കാഡമിക് നടപടികൾ ആരംഭിക്കുന്നത് സെപ്റ്റംബറിലാണ്. ജൂലൈ , സെപ്റ്റംബർ മാസങ്ങളാണ് ഇവിടെ അവധിക്കാലം.

കോഴ്സുകൾ മൂന്നുവിധം

എംബിബിഎസിൽ തന്നെ മൂന്നു വിധം കോഴ്സുകളാണ് റഷ്യയിലുള്ളത്. അഞ്ചു വർഷവും എട്ടു മാസവും ദൈർഘ്യമുള്ളതാണ് ആദ്യത്തെ കോഴ്സ്. പൂർണമായും ഇംഗ്ലീഷിലാണ് ഈ കോഴ്സ് പഠിപ്പിക്കുക. ആറു വർഷവും എട്ടു മാസവും ദൈർഘ്യമുള്ള രണ്ടാമത്തെ കോഴ്സ് പഠിപ്പിക്കുന്നത് പൂർണമായും റഷ്യൻ മാധ്യമത്തിലാണ്. ഈ രണ്ടു ഭാഷകളിലും പഠിപ്പിക്കുന്നതാണ് മൂന്നാമത്തെ കോഴ്സ്. ആദ്യ മൂന്നു വർഷം ഇംഗ്ലീഷിലും അടുത്ത മൂന്നു വർഷം റഷ്യൻ ഭാഷയിലുമാണ് പഠിപ്പിക്കുക. ഏതു തരം കോഴ്സ് വേണമെന്ന് വിദ്യാർഥിക്കു തെരഞ്ഞെടുക്കാം. ഇന്ത്യയിലെ ഏതെങ്കിലും മെഡിക്കൽ കോളജിൽ നിന്ന് 18 ദിവസത്തെ പ്രായോഗിക പരിശീലനം കൂടി നേടിയാൽ മാത്രമേ കോഴ്സ് സർട്ടിഫിക്കറ്റ് ലഭിക്കുകയുള്ളൂ.

ഇന്ത്യൻ ഭക്ഷണം

റഷ്യയിലെ ഒട്ടുമിക്ക സർവകലാശാലകളും ഇന്ത്യയിൽ നിന്നെത്തുന്ന വിദ്യാർഥികൾക്ക് ആവശ്യമായ സൗകര്യങ്ങൾ ഒരുക്കിക്കൊടുക്കുന്നു. നാട്ടിൽ നിന്നു മാറി നിൽക്കുന്ന മിക്ക കുട്ടികളുടേയും പ്രധാന പ്രശ്നം ഭക്ഷണമാണ്. അതുകൊണ്ടു തന്നെ ചില കോളജുകൾ ഇന്ത്യൻ ഭക്ഷണവും ഹോസ്റ്റൽ സൗകര്യങ്ങളും സജ്ജീകരിക്കുന്നുണ്ട്.

സർക്കാരിന്‍റെ സബ്സിഡി

റഷ്യയിലെ വിദ്യാഭ്യാസ ചെലവു പ്രധാനമായും കുറയ്ക്കുന്നത് റഷ്യൻ ഫെഡറേഷൻ സർക്കാരിന്‍റെ സബ്സിഡിയാണ്. ഇതിനുപുറമേ 80 ശതമാനത്തിനു മുകളിൽ മാർക്ക് ഉള്ള വിദ്യാർഥികൾക്ക് സർവകലാശാലകൾ സ്കോളർഷിപ്പ് നൽകുന്നുണ്ട്.

ശ്രദ്ധിക്കൂ

ഇന്ത്യൻ സർക്കാരിന്‍റെയും റഷ്യൻ എംബസിയുടേയും അംഗീകാരമുള്ള കണ്‍സൾട്ടൻസികളെ മാത്രമേ കോഴ്സുമായി ബന്ധപ്പെട്ട ആവശ്യങ്ങൾക്കു സമീപിക്കാവു. തിരുവനന്തപുരം, ചെന്നൈ, മുംബൈ, ഡൽഹി, കോൽക്കത്ത എന്നിവിടങ്ങളിൽ റഷ്യൻ സെന്‍റർ ഓഫ് സയൻസ് ആൻഡ് കൾച്ചർ പ്രവർത്തിക്കുന്നുണ്ട്.

കോഴ്സുമായും അവിടുത്തെ സാഹചര്യങ്ങളുമായി ബന്ധപ്പെട്ട വിശദവിവരങ്ങൾ ഇവിടെ നിന്നു ലഭിക്കും.

45000 മുതൽ രണ്ടു ലക്ഷം രൂപ വരെയാണ് കണ്‍സൾട്ടൻസി ഫീസ്. ചില സർവകലാശാലകൾ നേരിട്ട് അഡ്മിഷൻ നൽകാറുണ്ടെങ്കിലും കണ്‍സൾട്ടൻസി മുഖേന അഡ്മിഷൻ നേടുന്നതാണ് ഉചിതം.

പല സ്വകാര്യ കണ്‍സൾട്ടൻസികളും ഭീമമായ തുക ഈടാക്കി ജനങ്ങളെ വഞ്ചിക്കുന്നുണ്ട്. അതിനാൽ അംഗീകൃത കണ്‍സൾട്ടന്‍റുകളെ മാത്രം അഡ്മിഷനായി സമീപിക്കുക.

മിടുക്കർക്ക് ജോലി

റഷ്യൻ സർവകലാശാലകളിൽ നിന്ന് മികച്ച മാർക്കോടെ പഠനം പൂർത്തിയാക്കുന്ന വിദ്യാർഥികൾക്ക് റഷ്യയിലെ ആശുപത്രികളിൽ തന്നെ ജോലിയിൽ പ്രവേശിക്കാനുള്ള അവസരം ലഭിക്കുന്നു.

റഷ്യൻ ഭാഷ നിർബന്ധം

റഷ്യയിൽ എംബിബിഎസ് പഠിപ്പിക്കുന്നത് ഇംഗ്ലീഷിലാണെങ്കിലും വിദ്യാർഥികൾ നിർബന്ധമായി റഷ്യൻ ഭാഷ പഠിക്കണം. കോഴ്സിന്‍റെ ഭാഗമായി മൂന്നാം വർഷം മുതൽ ആശുപത്രിയിൽ പ്രാക്ടീസ് ആരംഭിക്കും. റഷ്യൻ ഭാഷ അറിഞ്ഞിരുന്നാൽ മാത്രമേ അവിടുത്തെ ജനങ്ങളുമായി ഇടപഴകാൻ സാധിക്കുകയുള്ളൂ. പ്രാക്ടീസിംഗ് കാലയളവിൽ സ്റ്റൈപെൻഡ് ലഭിക്കും.

തയാറാക്കിയത്:
അഞ്ജലി അനിൽകുമാർ