നഴ്സുമാർക്കു സൈന്യത്തിൽ ചേരാം
നഴ്സിംഗിൽ ബിഎസ്‌സി/ എംഎസ്‌സി യോഗ്യതള്ളവർക്ക് മിലിട്ടറി നഴ്സിംഗ് സർവീസിലേക്ക് (എംഎൻഎസ്) ക്ഷണിച്ചുകൊണ്ടുള്ള വിജ്ഞാപനം ഉടൻ ഇറങ്ങും. സ്ത്രീകൾക്കു മാത്രമേ അപേക്ഷിക്കാനാവൂ. എഴുത്തുപരീക്ഷ, അഭിമുഖം, വൈദ്യപരിശോധന എന്നിവയുടെ അടിസ്ഥാനത്തിലായിരിക്കും തെരഞ്ഞെടുപ്പ്.

യോഗ്യത: അംഗീകൃതസ്ഥാപത്തിൽനിന്ന് എംഎ‌സ്‌സി(നഴ്സിംഗ്)/ പോസ്റ്റ് ബേസിക് ബിഎസ്‌സി (നഴ്സിംഗ്)/ബിഎസ്‌സി നഴ്സിംഗ്. സംസ്ഥാന നഴ്സിംഗ് കൗണ്‍സിൽ രജിസ്ട്രേഷൻ ഉണ്ടായിരിക്കണം.

പ്രായം: 1983 ജൂലൈ പത്തിനും 1997 ജൂലൈ 11 നും ഇടയിൽ ജനിച്ചവരായിരിക്കണം അപേക്ഷകർ. (രണ്ട് തീയതിയും ഉൾപ്പെടെ).

അവിവാഹിതർ/ വിവാഹമോചനം നേടിയവർ/ വിധവകൾ എന്നീ വിഭാഗങ്ങളിൽ പെടുന്നവരായിരിക്കണം അപേക്ഷകർ. വൈദ്യപരിശോധനാ സമയത്തോ സർവീസിൽ ചേരുന്ന സമയത്തോ ഗർഭിണിയാണെന്നു കണ്ടെത്തിയാൽ ഒഴിവാക്കപ്പെടും.

തെരഞ്ഞെടുക്കപ്പെടുന്നവർക്കു മെഡിക്കൽ നഴ്സിംഗ് സർവീസിൽ 14 വർഷത്തെ ഷോർട്ട് സർവീസ് കമ്മീഷൻ ലഭിക്കും. ഈ കാലയളവിൽ 15,600- 39,100 രൂപ ശന്പളം ലഭിക്കും. ഷോർട്ട് സർവീസ് കമ്മീഷൻ കാലയളവിൽ മേജർ പദവി വരെ സ്ഥാനക്കയറ്റം ലഭിക്കും. തുടർന്ന് പെർമനന്‍റ് കമ്മീഷൻ ലഭിച്ചാൽ മേജർ ജനറൽ വരെയാകാം.

തെരഞ്ഞെടുപ്പ്: ഈ വർഷം ഓഗസ്റ്റ് രണ്ടാം വാരത്തിൽ എഴുത്തുപരീക്ഷ നടക്കും. പൂന, ലക്നോ എന്നിവിടങ്ങളിൽ വച്ചായിരിക്കും എഴുത്തു പരീക്ഷ. 100 മാർക്കിന്‍റെ പരീക്ഷയിൽ നഴ്സിംഗ്, ഇംഗ്ലീഷ്, ജനറൽ ഇന്‍റലിജൻസ് എന്നീ വിഷയങ്ങളിൽനിന്നുള്ള ഒബ്ജക്ടീവ് ടൈപ്പ് ചോദ്യങ്ങളുണ്ടാകും. എഴുത്തുപരീക്ഷയിൽ നിശ്ചിത മാർക്ക് നേടുന്നവരെ ഓഗസ്റ്റ്/സെപ്റ്റംബർ മാസത്തിൽ ഡൽഹിയിൽ നടക്കുന്ന അഭിമുഖത്തിന് ക്ഷണിക്കും. അഭിമുഖത്തിൽ വിജയിക്കുന്നവരെ വൈദ്യപരിശോധനയ്ക്കു വിധേയരാക്കും. വൈദ്യപരിശോധനയിൽ ശാരീരിക ക്ഷമത തെളിയിക്കുന്നവരെ നിയമനത്തിനായി പരിഗണിക്കും.

അപേക്ഷിക്കേണ്ട വിധം: www .joinindianarmy.nic.in എന്ന വെബ്സൈറ്റ് വഴി ജൂലൈ 11 വരെ ഓണ്‍ലൈനായി അപേക്ഷിക്കാം. ഇതിനായി ഉദ്യോഗാർഥികൾക്ക് സ്വന്തമായി ഇ-മെയിൽ വിലാസം ഉണ്ടായിരിക്കണം. ഓണ്‍ലൈൻ അപേക്ഷയിൽ ഉദ്യോഗാർഥികളുടെ പാസ്പോർട്ട് സൈസ് ഫോട്ടോ അപ്‌ലോഡ് ചെയ്യണം.

അപേക്ഷാ നടപടികളുടെ ഒരു ഘട്ടം പൂർത്തിയായാൽ 200 രൂപ അപേക്ഷാ ഫീസായി അടയ്ക്കണം. ഈ തുകയും ഓണ്‍ലൈനായി വേണം അടയ്ക്കാൻ. ഫീസ് അടച്ചുകഴിയുന്നതോടെ ഓണ്‍ലൈൻ അപേക്ഷാ നടപടികൾ പൂർത്തിയാകും. പൂരിപ്പിച്ച ഓണ്‍ലൈൻ അപേക്ഷയുടെ പ്രിന്‍റൗട്ട് എടുത്തു സൂക്ഷിക്കേണ്ടതാണ്. അപേക്ഷാ നടപടികൾ വിജയകരമായി പൂർത്തിയാക്കിയാൽ എഴുത്തുപരീക്ഷയ്ക്കുള്ള അഡ്മിറ്റ് കാർഡ് ലഭിക്കുന്നതാണ്. അഭിമുഖത്തിന് ക്ഷണിക്കപ്പെട്ടാൽ താഴെപ്പറയുന്ന രേഖകൾ കൊണ്ടുവരണം.

1.പ്രായം തെളിയിക്കുന്നതിന് എസ്എസ്എൽസി ബുക്ക്.
2. നഴ്സിംഗ് രജിസ്ട്രേഷൻ സർട്ടിഫിക്കറ്റ്.
3. നഴ്സിംഗ് ബിരുദ/ ബിരുദാനന്തര സർട്ടിഫിക്കറ്റ്.
4. സ്വഭാവ സർട്ടിഫിക്കറ്റ് (ഗസറ്റഡ് ഓഫീസർ നൽകിയത്).
5. അധിവാസ സർട്ടിഫിക്കറ്റ് (നാഷണാലിറ്റി/ ഡൊമിസൈ/വോട്ടർഐഡി/ ആധാർ കാർഡ്) തഹസീൽദാർ/ എസ്ഡിഎം നൽകുന്നത്.
7. ഇപ്പോഴത്തെ തൊഴിൽ ഉടമനൽകുന്ന എൻഒസി( ജോലിയുണ്ടെങ്കിൽ).
8. സ്വന്തം വിലാസമെഴുതിയ ഒരു കവർ. കവറിൽ സ്പീഡ് പോസ്റ്റ് ആവശ്യത്തിനായി 40 രൂപയുടെ സ്റ്റാന്പ് പതിക്കണം.