ഞാൻ പരസ്യമായി അപമാനിക്കപ്പെട്ടു: കങ്കണ
Friday, September 1, 2017 12:22 AM IST
ബോളിവുഡിൽ വൻ വിവാദങ്ങൾക്ക് വഴിവച്ച സംഭവമായിരുന്നു കങ്കണ -ഹൃതിക് റോഷൻ വഴക്ക്. ഹൃതിക് റോഷനെ സില്ലി എക്സ് എന്ന് കങ്കണ വിളിച്ചതോടെയാണ് ഈ വഴക്കുകൾ തുടങ്ങുന്നത്. ഹൃതിക് റോഷന്‍റെ കുടുംബ ജീവിതം തകർന്നതിനുപിന്നിൽ കങ്കണയുമായുള്ള ബന്ധമാണെന്ന് ബോളിവുഡിൽ അടക്കം പറച്ചിലുണ്ടായിരുന്നെങ്കിലും താരം ഇതൊരിക്കലും സമ്മതിച്ചിരുന്നില്ല. തനിക്കെതിരേ കങ്കണ അപവാദങ്ങൾ പ്രചരിപ്പിക്കുന്നെന്ന് ആരോപിച്ച് ഹൃതിക് റോഷൻ അവർക്കെതിരേ വക്കീൽ നോട്ടീസും അയച്ചിരുന്നു.

കങ്കണയും വെറുതേ ഇരുന്നില്ല. തന്നെ പൊതുജനമധ്യത്തിൽ അപമാനിക്കുന്നു എന്ന് ആരോപിച്ച് കങ്കണ ഹൃതിക് റോഷനും അയച്ചു വക്കീൽ നോട്ടീസ്. ഇതിനിടയിൽ കങ്കണ ഹൃതിക്കിന് അയച്ചു എന്നു പറയപ്പെടുന്ന ചില ഇ മെയിലുകളും പുറത്തുവന്നു. ഇ മെയിലുകൾ താനയച്ചതാണെന്ന് കങ്കണ സമ്മതിച്ചപ്പോൾ ആ മെയിൽ ഐഡി തന്‍റെയല്ല എന്നാണ് ഹൃതിക് റോഷൻ പറഞ്ഞത്.

ഈ വിവാദങ്ങളെക്കുറിച്ചൊന്നും ഹൃതിക് റോഷൻ കാര്യമായ പരസ്യ പ്രസ്താവനകളൊന്നും നടത്തിയിട്ടില്ലെങ്കിലും കങ്കണ അങ്ങനെയല്ല. വിവാദങ്ങൾ കെട്ടടങ്ങി എന്നു വിചാരിച്ചിരിക്കുന്പോൾ വീണ്ടും ഹൃതിക്കിനെതിരേ പരാതിയുമായി എത്തിയിരിക്കുകയാണ് താരം. കഴിഞ്ഞ ദിവസം ഒരു ടിവി ഷോയിൽ ഇതു സംബന്ധിച്ച ചോദ്യങ്ങൾക്ക് കരഞ്ഞുകൊണ്ടാണ് കങ്കണ മറുപടി പറഞ്ഞത്. വിവാദങ്ങളുണ്ടായ സമയത്ത് തനിക്ക് ഉറങ്ങാൻ കഴിഞ്ഞില്ലെന്നും മാനസികമായും ശാരീരികമായും താൻ തളർന്നുപോയെന്നും കങ്കണ പറയുന്നു. താൻ പരസ്യമായി അപമാനിക്കപ്പെട്ടു. ഇതുകാരണം ദിവസങ്ങളോളം രാത്രിയിൽ ഉറങ്ങാതെ കിടന്ന് കരഞ്ഞിട്ടുണ്ട്. ഇതിനെല്ലാം കാരണക്കാരനായ ഹൃതിക്കിനെ നിങ്ങൾ ഇവിടെക്കൊണ്ടുവന്ന് ചോദ്യം ചെയ്യണം -കങ്കണ പറയുന്നു. ‌
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.