വിട്ടുവീഴ്ചയില്ല..! കരീനയുടെ ഫിറ്റ്നസ് രഹസ്യം
Friday, October 6, 2017 4:09 AM IST
ബോളിവുഡിലെ ഗ്ലാമർ നടിയായ കരീന കപൂർ തന്‍റെ ശരീരം സൂക്ഷിക്കുന്നതിൽ ഒട്ടും വിഴ്ചയില്ലാത്ത ആളാണ്. പ്രസവശേഷം അതിവേഗമായിരുന്നു നടി ശരീരം തന്‍റെ പരിധിയിലേക്കെത്തിച്ചത്. മുന്പ് പലപ്പോഴും കരീനയുടെ ജിമ്മിൽ വർക്കൗട്ട് ചെയ്യുന്ന വീഡിയോ പുറത്ത് വന്നിട്ടുണ്ടെങ്കിലും ദിവസം പത്ത് മണിക്കൂർ വരെയെങ്കിലും നടി ജിമ്മിൽ ചെലവിടുന്നുണ്ടെന്നാണ് പുതിയ റിപ്പോർട്ടുകൾ. അവധി ദിവസങ്ങളിൽ പോലും വെറുതേ ഇരിക്കാൻ നടി ശ്രമിക്കാറില്ല.

മാത്രമല്ല കഠിനമായ ശാരീരിക അദ്ധ്വാനത്തിനൊപ്പം ഭക്ഷണത്തിന്‍റെ കാര്യത്തിലും കടുത്ത ചിട്ടകളാണ് കരീന ഏർപ്പെടുത്തിയിരിക്കുന്നത്. പ്രസവത്തിന് വേണ്ടി സിനിമയിൽ നിന്ന് ഇടവേള എടുത്ത കരീന സിനിമയിൽ വീണ്ടും സജീവമാവാനുള്ള തയാറെടുപ്പുകളാണ് ഇപ്പോൾ നടക്കുന്നത്. അതിന് വേണ്ടിയാണ് ജിമ്മിലെ കഠിന പരിശ്രമമെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. ജിമ്മിൽ കരീനയ്ക്ക് പിന്തുണയുമായി നടിയും സുഹൃത്തുമായ അമൃത അറോറയുമുണ്ട്. ഇരുവരും തമ്മിൽ ഒന്നിച്ച് വർക്കൗട്ട് നടത്തുന്ന വീഡിയോകൾ അമൃത മുന്പ് പുറത്ത് വിട്ടിരുന്നു. സിനിമയ്ക്ക് വേണ്ടി മേക്ക് ഓവർ നടത്തി പല താരങ്ങളും ഞെട്ടിക്കാറുണ്ട്.

എന്നാൽ നടിമാരുടെ കാര്യത്തിൽ അത് ഇത്തിരി കഷ്ടപ്പാട് നിറഞ്ഞ കാര്യമാണ്. പ്രസവത്തിന് ശേഷം ശരീര സംരക്ഷണത്തിന് ഇറങ്ങുന്നവരുടെ കാര്യം അത്രയധികം ബുദ്ധിമുട്ടുകൾ നിറഞ്ഞതാണെങ്കിലും നടി കരീന കപൂർ എല്ലാവർക്കും ഒരു വിസ്മയമാണ്. മകൻ തൈമൂറിനെ പ്രസവിച്ച് ദിവസങ്ങൾക്കുള്ളിൽ തന്നെ കരീന കപൂർ പൊതുപരിപാടിയിൽ പങ്കെടുക്കാൻ എത്തിയിരുന്നു. ഇടവേളയ്ക്ക് ശേഷം കരീന പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന സിനിമയാണ് വീരേ ദി വെഡ്ഡിംഗ്. സിനിമയിൽ ഗർഭിണിയായിരുന്ന കരീനയെ ഉൾപ്പെടുത്തിരുന്നു. ഗർഭകാലവും സിനിമയിൽ എത്തിച്ചതിനാൽ ചിത്രത്തിൽ മകൻ തൈമൂറിനെയും ഉൾപ്പെടുത്തിയിരിക്കുകയാണെന്ന് വാർത്തകൾ മുന്പ് വന്നിരുന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.