ദീപിക-രണ്‍വീർ വിവാഹം: ഒരുക്കങ്ങൾ തുടങ്ങി ?
Wednesday, April 4, 2018 4:46 PM IST
ബോളിവുഡ് സുന്ദരി ദീപിക പദുക്കോണിന്‍റെയും ബോളിവുഡിലെ യുവനായകൻ രണ്‍വീർ സിംഗിന്‍റെയും വിവാഹം ഈ വർഷം അവസാനത്തോടെ നടന്നേക്കും.

സെപ്റ്റംബർ മുതൽ ഡിസംബർ വരെയുള്ള മാസങ്ങളിലെ നാലു തീയതികൾ ദീപികയുടെയും രണ്‍വീറിന്‍റെയും കുടുംബക്കാർ കണ്ടെത്തിയിട്ടുണ്ട്. ഇതിലൊരു തീയതിയിലായിരിക്കും വിവാഹം നടക്കുകയെന്നാണ് ഒടുവിൽ കിട്ടുന്ന വിവരം. അതേസമയം വിവാഹത്തിനുവേണ്ടിയുള്ള വസ്ത്രങ്ങളും ആഭരണങ്ങളും വാങ്ങുന്ന തിരക്കിലാണ് ദീപിക. കഴിഞ്ഞ ദിവസം ബംഗളൂരുവിൽ ദീപിക, ദീപികയുടെ അമ്മ, സഹോദരി, രണ്‍വീറിന്‍റെ അമ്മ, രണ്‍വീറിന്‍റെ സഹോദരി തുടങ്ങിയവർ ഒന്നിച്ച് ഷോപ്പിംഗ് നടത്തിയിരുന്നു. ഇതു വിവാഹത്തിനുള്ള ഒരുക്കത്തിന്‍റെ ഭാഗമായിട്ടാണെന്നാണ് വിവരം.

വിവാഹവേദി ഇന്ത്യയിലോ വിദേശത്തോ ആകാം. ഹിന്ദു ആചാരപ്രകാരമായിരിക്കും വിവാഹം നടക്കുക. വിവാഹത്തിന് അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമായിരിക്കും ഉണ്ടാവുക. വിവാഹശേഷം വിപുലമായ റിസപ്ഷൻ സംഘടിപ്പിക്കാനാണ് ആലോചന. അതേസമയം, വിവാഹകാര്യത്തെക്കുറിച്ച് ദീപികയോ രണ്‍വീറോ ഇവരുടെ കുടുംബക്കാരോ ഒൗദ്യോഗികമായി ഒരു കാര്യവും പുറത്തു പറയുന്നില്ല.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.