ഇവർ വിവാഹിതരാകുന്നു; ഷോപ്പിംഗ് തുടങ്ങി
Monday, March 26, 2018 2:23 PM IST
ഗോസിപ്പ് കോളങ്ങളിൽ സ്ഥിരം നിറഞ്ഞ് നിന്ന ചില താരങ്ങൾവിവാഹിതരായത് അടുത്തയിടെയാണ്. കഴിഞ്ഞ വർഷം ബോളിവുഡ് സുന്ദരി അനുഷ്ക ശർമയും വിരാട് കോലിയും വിവാഹിതരായതും കഴിഞ്ഞ ദിവസം തെന്നിന്ത്യൻ നടി ശ്രിയ ശരണിന്‍റെ വിവാഹവുമെല്ലാം ആരാധകർ മുന്പേ പ്രവചിച്ചവയായിരുന്നു.ഇന്ത്യൻ സിനിമാ ലോകം ഇനി പ്രതീക്ഷയോടെ കാത്തിരിക്കുന്ന മറ്റൊരു താരവിവാഹം കൂടിയുണ്ട്. ബോളിവുഡ് സുന്ദരി ദീപിക പദുക്കോണിന്‍റെയും നടൻ രണ്‍വീർ സിംഗിന്‍റെതും.

അടുത്ത് തന്നെ ഇരുവരും വിവാഹം കഴിക്കുന്നതായി വാർത്തകൾ വ്യാപകമായി പ്രചരിക്കുകയാണ്. ഇപ്പോൾ പുറത്ത് വരുന്ന റിപ്പോർട്ടുകൾ പ്രകാരം വിവാഹത്തിന് വേണ്ടിയുള്ള ഷോപ്പിംഗ് വരെ ദിപീക തുടങ്ങിയിരിക്കുകയാണെന്നാണ്. ദീപികയുടെ അമ്മയായ ഉജാല പദുക്കോണും സഹോദരി അനിഷ പദുക്കോണും വിവാഹത്തിന് വേണ്ടിയുള്ള ഷോപ്പിംഗ് ബംഗളൂരുവിൽ നിന്നു തുടങ്ങിയിരിക്കുകയാണ്രതേ. നടിയും ബംഗളൂരുവിൽ ഉണ്ടെന്നാണ് റിപ്പോർട്ടുകൾ.നടിയുടെ വിവാഹ പാർട്ടി ബംഗളൂരുവിൽ നടത്തുമെന്നാണ് കേൾക്കുന്നത്. അതിൽ നടിയുടെ കുടുംബവും അടുത്ത സുഹൃത്തുക്കളും മാത്രമേ പങ്കെടുക്കുകയുള്ളുവെന്നുമാണ് സൂചന.

പദുക്കോണ്‍ കുടുംബത്തിലെ സ്ത്രീകളെല്ലെം ദീപികയ്ക്ക് വേണ്ടി പുതിയ ആഭരണങ്ങൾ എടുക്കുന്നതിനും മറ്റും തിരക്ക് പിടിച്ചുള്ള ഓട്ടത്തിലാണത്രേ. കഴിഞ്ഞ ദിവസം ദീപികയെ കുറിച്ച് രണ്‍വീർ തുറന്ന് സംസാരിച്ചിരുന്നു. വിവാഹത്തിന് മുന്നോടിയായിട്ടാണ് ഇങ്ങനെ സംസാരിച്ചതെന്നാണ് ആരാധകരുടെ അഭിപ്രായം.

പരസ്പര ബന്ധമാണ് ഞങ്ങൾ തമ്മിലുള്ളതെന്നും അഭിനേതാവെന്ന നിലയിൽ തനിക്ക് ദീപികയോട് വലിയ ബഹുമാനമാണുള്ളതെന്നും ദീപികയെ പോലൊരു കൂട്ടുകാരിയെ ജീവിതത്തിൽ കിട്ടിയതിൽ ഞാൻ അനുഗ്രഹീതനാണെന്നും രണ്‍വീർ പറഞ്ഞു. മാത്രമല്ല ഒരു കലാകാരി എന്ന നിലയിൽ ദീപികയിൽ നിന്നും ഒരുപാട് കാര്യങ്ങൾ പഠിക്കാനുണ്ടെന്നും രണ്‍വീർ പറഞ്ഞിരുന്നു. ഇക്കാര്യങ്ങളെല്ലാം എത്തിനിൽക്കുന്നത് താരവിവാഹത്തിലേക്കാണെന്നാണ് സൂചന. എന്തായാലും അടുത്ത ദിവസങ്ങളിൽ ഒരു സന്തോഷ വാർത്ത കേൾക്കാനുള്ള കാത്തിരിപ്പിലാണ് ആരാധകർ. അഞ്ചു വർഷങ്ങളായി ദീപികയും രണ്‍വീറും പ്രണയത്തിലാണെന്നാണ് റിപ്പോർട്ടുകൾ.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.