ധോണിയടക്കം അഞ്ച് കാമുകന്മാർ..! വെളിപ്പെടുത്തലുകളുമായി റായ് ലക്ഷ്മി
Wednesday, September 20, 2017 3:25 AM IST
ധോണിയുമായുളള പ്രണയതകർച്ചയ്ക്കുശേഷം മറ്റു നാലു പുരുഷന്മാരുമായി താൻ ഡേറ്റ് ചെയ്തുവെന്നു നടി റായ് ലക്ഷ്മി.ഒരു പ്രമുഖ ഇംഗ്ലീഷ് വെബ്സൈറ്റിനു നൽകിയ അഭിമുഖത്തിലാണ് ധോണിയെക്കുറിച്ചും പിന്നീടുണ്ടായ പ്രണയങ്ങളെക്കുറിച്ചും റായ് ലക്ഷ്മി സംസാരിച്ചത്. മുൻകാമുകൻ ധോണിയെക്കുറിച്ച് ചോദിക്കാതെ അഭിമുഖം പൂർണമാകില്ലല്ലോ എന്നു ചോദിച്ചപ്പോഴായിരുന്നു ധോണിയോ ആരാണ് അയാൾ എന്ന് റായ് ലക്ഷ്മി ചോദിച്ചത്.

"ഇതിനെക്കുറിച്ച് സംസാരിക്കുന്നത് ഇനിയെങ്കിലും അവസാനിപ്പിക്കേണ്ടിയിരിക്കുന്നു. അതൊക്കെ കഴിഞ്ഞിട്ട് ഇപ്പോൾ എത്ര നാളുകളായി. അദ്ദേഹം ഇപ്പോൾ വിവാഹിതനായി കുട്ടിയുമായി ജീവിക്കുന്നു.ജീവിതത്തിൽ എല്ലാ കാര്യങ്ങളും വിചാരിച്ചതുപോലെ ശരിയാകണമെന്നില്ല. അപ്പോൾ അവയൊക്കെ മറന്ന് മുന്നോട്ട് പോകണം. ധോണിയുമായുളള പ്രണയതകർച്ചയ്ക്കുശേഷം മറ്റു നാലു പുരുഷന്മാരുമായി ഞാൻ ഡേറ്റ് ചെയ്തു.എന്നാൽ അവരെക്കുറിച്ചൊന്നും ഒരു മാധ്യമവും എഴുതിയില്ല. എല്ലാവർക്കും ധോണിയെക്കുറിച്ചാണ് എഴുതാൻ താത്പര്യം. കാരണം അത് എഴുതിയാൽ സെൻസേഷണൽ വാർത്തയാകും.ഞാൻ ധോണിയെക്കുറിച്ച് കൂടുതൽ പറയാൻ ആഗ്രഹിക്കുന്നില്ല. കാരണം ഞാൻ അദ്ദേഹത്തെ ഒരുപാട് ബഹുമാനിക്കുന്നു. ഞാനിപ്പോൾ സിംഗിളാണ്. ഇപ്പോൾ അങ്ങനെ തുടരാനാണ് എനിക്കിഷ്ടം. അഭിനയത്തിൽ മാത്രമാണ് ഇപ്പോഴത്തെ എന്‍റെ ശ്രദ്ധ'- റായ് ലക്ഷ്മി പറഞ്ഞു.

എം.എസ്. ധോണിയും റായ് ലക്ഷ്മിയുമായുളള പ്രണയബന്ധവും തകർച്ചയും വലിയ വാർത്തയായിരുന്നു. 2008ലെ ഐപിഎൽ കാലത്താണ് ഇരുവരും തമ്മിലുളള പ്രണയകഥ പുറത്തായത്. ചെന്നൈ സൂപ്പർ കിങ്സിന്‍റെ ബ്രാൻഡ് അംബാസഡറായിരുന്നു റായ് ലക്ഷ്മി. ധോണിയാകട്ടെ ടീം ക്യാപ്റ്റനും. എന്നാൽ അധികനാൾ ഇരുവരും തമ്മിലുളള ബന്ധം നീണ്ടുനിന്നില്ല.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.