പുരസ്കാരത്തിളക്കത്തിൽ നിഖിൽ
Monday, June 11, 2018 12:48 PM IST
ഒരു തുടക്കക്കാരനു ലഭിക്കാവുന്നതിൽവച്ച് ഏറ്റവും വലിയ നേട്ടം സ്വന്തമാക്കിയിരിക്കുകയാണ് ഛായാഗ്രാഹകനായ നിഖിൽ എസ്. പ്രവീണ്‍. ജയരാജ് സംവിധാനം ചെയ്ത ഭയാനകത്തിലൂടെ മികച്ച ഛായാഗ്രാഹകനുള്ള ദേശീയ അവാർഡ് ഈ 25 വയസുകാരനെ തേടിയെത്തിയപ്പോൾ അത് അർഹതയ്ക്കുള്ള അംഗീകാരം എന്നതിലുപരി മികച്ച ഒരു മുന്നേറ്റത്തിനുള്ള പ്രേരകവുമായി മാറിയിരിക്കുന്നു.



കോട്ടയം ജില്ലയിലെ മറ്റക്കരയാണ് നിഖിലിന്‍റെ സ്വദേശം. മറ്റക്കര ഹൈസ്കൂളിലും ളാക്കാട്ടൂർ ഹയർ സെക്കൻഡറി സ്കൂളിലുമുള്ള പഠനത്തിനുശേഷം നിഖിൽ ഇഷ്ടമേഖലയായ സിനിമാട്ടോഗ്രഫിതന്നെ തെരഞ്ഞെടുത്തു. കൊച്ചിൻ മീഡിയ സ്കൂളിൽ ചേർന്ന് ഛായാഗ്രഹണകല അഭ്യസിച്ച ഇദ്ദേഹം വെഡ്ഡിംഗ് ഫോട്ടോഗ്രഫിയിലൂടെയാണ് കരിയറിനു തുടക്കമിട്ടത്. ഈ രംഗത്ത് അതുല്യമികവ് പ്രകടിപ്പിച്ച നിഖിൽ, മറ്റക്കരയിൽ ഒരു സ്റ്റുഡിയോയും തുടങ്ങി. വിവാഹ ചടങ്ങുകളുടെ ചിത്രമെടുക്കുന്പോഴൊക്കെ വേറിട്ട പരീക്ഷണങ്ങൾ നടത്താൻ ഈ ചെറുപ്പക്കാരൻ പ്രത്യേകം ശ്രദ്ധിച്ചു.



""ഏറെ മത്സരബുദ്ധി പുലർത്തുന്നവരാണ് വിവാഹച്ചടങ്ങുകൾ ചിത്രീകരിക്കുന്ന ഫോട്ടോഗ്രഫർമാർ. ഞാനെടുക്കുന്ന ഓരോ ഫോട്ടോകളും സമാനതകൾ പുലർത്താത്തവിധം വൈവിധ്യമുള്ളവയായിരിക്കണം എന്നെനിക്കു നിർബന്ധമുണ്ടായിരുന്നു. എങ്കിൽ മാത്രമേ എന്‍റെ ചിത്രങ്ങൾക്ക് ഇടപാടുകാരെ തൃപ്തിപ്പെടുത്താനാവൂ..''- ഫോട്ടോഗ്രഫിയിൽ ആദ്യകാലംമുതൽ പുലർത്തുന്ന സൂക്ഷ്മതയ്ക്കു കാരണമായി നിഖിൽ പറയുന്നത് ഇതാണ്.



പ്രദീപ് നായർ സംവിധാനം ചെയ്ത ക്രോസ് റോഡ് എന്ന ചിത്രത്തിലൂടെയാണ് സിനിമയുടെ അണിയറയിലേക്കു നിഖിൽ ചുവടുവയ്ക്കുന്നത്. 2017-ൽ പുറത്തിറങ്ങിയ ഈ ചിത്രം പത്തു ഷോർട്ട് ഫിലിമുകളുടെ സമാഹാരമായിരുന്നു. പതിനഞ്ചു മിനിറ്റുവീതം ദൈർഘ്യമുള്ള ഈ ചിത്രങ്ങളിൽ ഒന്നായ കോഡേഷ്യന്‍റെ ഛായാഗ്രഹണം നിഖിലാണു നിർവഹിച്ചത്. ഈ ചിത്രത്തിനു കഥയെഴുതിയ ജയരാജ്, ഭയാനകത്തിന്‍റെ കാമറാമാനായി നിഖിലിനെ തെരഞ്ഞെടുക്കുകയായിരുന്നു.



ഈ കാലഘട്ടത്തിനു യോജിച്ച ഏറെ പ്രസക്തമായ ഒരു വിഷയമാണ് ഭയാനകം അവതരിപ്പിച്ചത്. ഏതു നിമിഷവും എവിടെവച്ചും ഒരു യുദ്ധം പൊട്ടിപ്പുറപ്പെടാവുന്ന സാഹചര്യമാണ് ഇപ്പോൾ ഉള്ളത്. ഒരു യുദ്ധത്തിന്‍റെ തീവ്രതയെക്കുറിച്ച് പുതുതലമുറയിൽപ്പെട്ട മലയാളികളാരും അനുഭവിച്ചിട്ടില്ലെന്നുറപ്പാണ്. രണ്ടാം ലോഹമഹായുദ്ധത്തിൽ പങ്കെടുത്തു കൊല്ലപ്പെട്ട ചില പട്ടാളക്കാരുടെ സ്മരണകൾ പഴയ തലമുറയിൽപ്പെട്ട ചിലരിൽ ഉണ്ടാവാമെന്നു മാത്രം.

യുദ്ധത്തിന്‍റെ ഭീകരതകളെക്കുറിച്ചു പ്രേക്ഷകർക്കു മനസിലാക്കി കൊടുക്കാനായിരുന്നു ജയരാജിന്‍റെ തീരുമാനം. നിലയ്ക്കാത്ത വെടിയൊച്ചകളുടെ പശ്ചാത്തലത്തിൽ പിടഞ്ഞുവീണു മരിക്കുന്ന പട്ടാളക്കാരുടെ ദൃശ്യങ്ങളിലൂടെയല്ല ഇതു സാധ്യമാക്കേണ്ടിയിരുന്നത്. ഇവിടെ സമർഥനായ ഒരു കാമറാമാന്‍റെ സാന്നിധ്യം അനിവാര്യമായിരുന്നു.



കുട്ടനാടും കാവാലവും കുമരകവുമൊക്കെയായിരുന്നു ഭയാനകത്തിന്‍റെ ചിത്രീകരണത്തിനായി തെരഞ്ഞെടുത്തത്. ഒരു പോസ്റ്റ്മാനിലൂടെയാണ് യുദ്ധത്തിന്‍റെ ഭീകരത അവതരിപ്പിക്കാൻ ശ്രമിച്ചത്. ആദ്യകാലത്ത് പട്ടാളക്കാർ അയച്ചുകൊടുക്കുന്ന മണി ഓർഡറുകളും കത്തുകളും മറ്റും അവരുടെ വീടുകളിലെത്തിച്ച് ആ സന്തോഷത്തിൽ പങ്കുചേർന്നിരുന്നയാളാണ് പോസ്റ്റ്മാൻ. എന്നാൽ, യുദ്ധം പൊട്ടിപ്പുറപ്പെട്ടതോടെ അയാൾ ആ നാട്ടുകാർക്കുമുന്പിൽ ദുഃശകുനമായി മാറുകയാണ്. നിഖിൽ കാമറയിൽ പകർത്തിയ ആ പോസ്റ്റുമാന്‍റെ ചലനങ്ങളിലൂടെ യുദ്ധം എന്തെന്ന് നാമറിയുകയാണ്. രണ്ടു വ്യത്യസ്ത ടോണുകളിലൂടെയായിരുന്നു സിനിമയുടെ ചിത്രീകരണം. വർണാഭമായ രംഗങ്ങളെത്തെുടർന്നുള്ള വർണരഹിതമായ ചിത്രീകരണങ്ങളിലൂടെ, ആഹ്ലാദത്തിൽനിന്നും വേദനയിലേക്കുള്ള രൂപാന്തരം അനുഭവവേദ്യമാക്കാൻ നിഖിലിനു സാധിച്ചു.



ശിവൻ- സലില ദന്പതികളുടെ മകനാണ് നിഖിൽ. ഏക സഹോദരൻ അഖിൽ ഡോക്യുമെന്‍ററി ഫിലിം സംവിധായകനാണ്.

തയാറാക്കിയത്: സാലു ആന്‍റണി
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.