ചരിത്രം പകർത്തിയ കാമറക്കണ്ണുകൾ
Saturday, September 2, 2017 9:51 AM IST
മലയാള സിനിമയുടെ നിത്യവസന്തമായി നിലകൊള്ളുന്ന ചെമ്മീനിന്‍റെ ഛായാഗ്രാഹകൻ എന്ന നിലയിലാണ് മാർക്കസ് ബർട്ട്ലി പ്രശസ്തി നേടുന്നത്. തകഴിയുടെ വിഖ്യാതനോവലായ ചെമ്മീൻ അതേപേരിൽ ചലച്ചിത്രമാക്കിയപ്പോൾ സംവിധായകൻ രാമു കാര്യാട്ട് ബർട്ട്ലിയെയാണു കാമറ ഏൽപിച്ചത്. ദക്ഷിണേന്ത്യൻ സിനിമാലോകത്തെ അദ്ഭുതപ്പെടുത്തുന്ന വിജയം നേടിയ ഈ ചിത്രം ഒട്ടേറെ പുരസ്കാരങ്ങൾക്കും അർഹമായി. ഈസ്റ്റ്മാൻ കളറിൽ പുറത്തിറങ്ങിയ ഈ ചിത്രം സാങ്കേതികത്വത്തിലും ഏറെ മുന്നിലായിരുന്നു.



സേലത്തിനടുത്ത് ഏർക്കാഡുള്ള പുരാതന ആംഗ്ലോ ഇന്ത്യൻ കുടുംബത്തിലെ അംഗമായിരുന്നു മാർക്കസ് ബർട്ട്ലി. കുടുംബത്തിൽ ഒട്ടേറെപ്പേർ ഡോക്ടർമാർ. സ്വഭാവികമായും ഇദ്ദേഹവും ആ വഴിക്കു നീങ്ങുമെന്നുതന്നെ വീട്ടുകാർ ധരിച്ചു. എന്നാൽ, സ്കൂൾ പഠനകാലത്തുതന്നെ, ഫോട്ടോഗ്രാഫറാകുകയാണു തന്‍റെ ലക്ഷ്യമെന്നു ബർട്ട്ലി തിരിച്ചറിഞ്ഞു. പഠനശേഷം 1940-ൽ മുംബൈയിലെ പ്രശസ്തമായ ദിനപത്രത്തിൽ ന്യൂസ് ഫോട്ടോഗ്രാഫർ ട്രെയിനിയായി ചേർന്നതോടെ തന്‍റെ ആഗ്രഹത്തിന്‍റെ ആദ്യഘട്ടം പൂർത്തീകരിക്കാൻ ഇദ്ദേഹത്തിനു സാധിച്ചു.



ഫോട്ടോഗ്രഫിയിൽ ഇദ്ദേഹം ഒൗപചാരികമായ പരിശീലനം നേടിയിരുന്നില്ല. എങ്കിലും മുതിർന്ന ഫോട്ടോഗ്രാഫർമാരെ നിരീക്ഷിച്ചും അവരുടെ സൃഷ്ടികൾ പഠിച്ചുമൊക്കെ അക്കാലത്തെ മികച്ച ഫോട്ടോഗ്രാഫർമാരെപോലും പിന്നിലാക്കാൻ ബർട്ട്ലിക്കു കഴിഞ്ഞു.

സിനിമാമേഖലയിലേക്കു ശ്രദ്ധ തിരിഞ്ഞപ്പോൾ അദ്ദേഹം മദ്രാസിലേക്കു വണ്ടികയറി അവിടെ പ്രഗതി സ്റ്റുഡിയോയിൽ ചേർന്നു. 1945-ൽ സ്വർഗസീമ എന്ന തെലുങ്കുചിത്രത്തിലൂടെയായിരുന്നു ഛായാഗ്രാഹകനായുള്ള അരങ്ങേറ്റം. ഈ ചിത്രത്തിലൂടെ ബ്ലാക്ക് ആൻഡ് വൈറ്റ് ഫോട്ടോഗ്രാഫിയുടെ സാധ്യതകൾ എത്രത്തോളമാണെന്നു പ്രേക്ഷകർക്കു മനസിലാക്കിക്കൊടുക്കാൻ ഈ പ്രതിഭയ്ക്കു സാധിച്ചു. അക്കാലത്ത് മദ്രാസിലെ നാഷണൽ, ന്യൂടോണ്‍, വാഹിനി തുടങ്ങിയ സ്റ്റുഡിയോകൾ നിർമിച്ച ഒട്ടേറെ സൂപ്പർഹിറ്റ് ചിത്രങ്ങളുടെ കാമറയ്ക്കു പിന്നിൽ ഇദ്ദേഹമായിരുന്നു.



തികച്ചും വ്യത്യസ്തമായ ഒരു വ്യക്തിത്വത്തിന് ഉടമയായിരുന്നു ഇദ്ദേഹം. അതിനാൽ വിപുലമായ ഒരു സൗഹൃദശൃംഖലയും ഉണ്ടായിരുന്നില്ല. തന്‍റെ സൃഷ്ടികളുടെ പൂർണതയിൽ മാത്രം അദ്ദേഹം ശ്രദ്ധ്ര ചെലുത്തി. അതിനിടയിൽ തന്നോടൊപ്പം പ്രവർത്തിക്കുന്ന ആൾക്കാരുടെ വലുപ്പച്ചെറുപ്പമോ താരസാന്നിധ്യമോ ഒന്നും അദ്ദേഹം പരിഗണിച്ചിരുന്നില്ല. ചിലപ്പോൾ താൻ ഛായാഗ്രഹണം നിർവഹിക്കുന്ന ചിത്രങ്ങളിൽ അഭിനയിക്കുന്നവർ ആരാണെന്നതുപോലും അദ്ദേഹത്തിന് അറിയില്ലായിരുന്നു. താൻ കാമറയിൽ പകർത്തുന്ന ദൃശ്യങ്ങൾ എത്രമാത്രം മികച്ചതാക്കാം എന്നതു മാത്രമായിരുന്നു അദ്ദേഹത്തിന്‍റെ ചിന്തയിൽ. അദ്ദേഹത്തിന്‍റെ കാമറ മറ്റുള്ളവർക്ക് ഉപയോഗിക്കാൻ കൊടുക്കുന്നതുപോലും വിരളമായിരുന്നു. ഇംഗ്ലീഷല്ലാതെ മറ്റു ഭാഷകളിൽ വേണ്ടത്ര പരിജ്ഞാനമില്ലാതിരുന്നിട്ടും അദ്ദേഹം സംവിധായകനുമായി ചർച്ചചെയ്ത് തിരക്കഥ വേണ്ടവിധം മനസിലാക്കിയാണ് എതു ഭാഷയിലുള്ള ചിത്രങ്ങളുടെയും ചിത്രീകരണം തുടങ്ങിയിരുന്നത്.



ചെമ്മീനിന്‍റെ ഛായാഗ്രാഹകനായി സംവിധായകൻ രാമു കാര്യാട്ട് തന്നെ തെരഞ്ഞെടുത്തത് ബർട്ട്ലിയെ ഏറെ സന്തോഷിപ്പിച്ചിരുന്നു. ചിത്രീകരണവേളയിൽ ഒട്ടേറെ പ്രതിസന്ധികൾ നേരിട്ട ഈ ചിത്രത്തിന്‍റെ അവസാന ചില ഭാഗങ്ങൾ ചിത്രീകരിച്ചത് ബർട്ട്ലിയുടെ അസിസ്റ്റന്‍റായിരുന്ന യു. രാജഗോപാലാണ്. ചെമ്മീനിന്‍റെ ക്രെഡിറ്റ് ലിസ്റ്റിൽ രണ്ടു കാമറാമാൻമാരുടെ പേരുവന്നിരുന്നതിനാൽ മികച്ച ഛായാഗ്രാഹകനുള്ള ദേശീയ അവാർഡ് നിർണയത്തിൽ ബർട്ട്ലിയുടെ പേരു പരിഗണിച്ചിരുന്നില്ല. എങ്കിലും 1969-ൽ പുറത്തിറങ്ങിയ ശാന്തിനിലയം എന്ന ചിത്രത്തിലൂടെ ആ അംഗീകാരം നേടിയെടുക്കാൻ ബർട്ട്ലിക്കു കഴിഞ്ഞു.

നാൽപതുവർഷത്തോളം നീണ്ട കരിയറിൽ 22 ചിത്രങ്ങൾക്കു മാത്രമാണ് ഇദ്ദേഹം ഛായാഗ്രഹണം നിർവഹിച്ചത്. അവസാന നാളുകളിൽ കടുത്ത പ്രമേഹബാധയെത്തുടർന്ന് ക്ഷീണിതനായിരുന്ന ഇദ്ദേഹം 1993-ൽ അന്തരിച്ചു.

തയാറാക്കിയത്: സാലു ആന്‍റണി
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.