രക്ഷാധികാരിക്കൊപ്പം നടന്ന പ്രശാന്ത് രവീന്ദ്രൻ‌
Friday, November 10, 2017 8:38 AM IST
""ഒരു സീനിനെപ്പറ്റി സംവിധായകൻ വിശദീകരിച്ചുകഴിഞ്ഞാൽ, ആ ഷോട്ടുകൾ എന്‍റെ മനസിൽ പതിയും. പിന്നീട്, അവ അയത്നലളിതമായി കാമറയിൽ പകർത്തുകയേ വേണ്ടൂ.’’ ഛായാഗ്രാഹകൻ പ്രശാന്ത് രവീന്ദ്രൻ തന്‍റെ ചിത്രീകരണശൈലിയെക്കുറിച്ച് ചുരുക്കിപ്പറയുന്നത് ഇങ്ങനെയാണ്. രഞ്ജിത് സംവിധാനം ചെയ്ത ലീല എന്ന ചിത്രത്തിലൂടെ സ്വതന്ത്ര ഛായാഗ്രാഹകനായി ശ്രദ്ധേയമായ തുടക്കംകുറിച്ച ഇദ്ദേഹം, രഞ്ജൻ പ്രമോദ് സംവിധാനംചെയ്ത രക്ഷാധികാരി ബൈജു (ഒപ്പ്) എന്ന വിജയചിത്രത്തിന്‍റെയും ഭാഗമായി. അരുണ്‍കുമാർ അരവിന്ദ് സംവിധാനം ചെയ്ത കാറ്റ് എന്ന പുതിയ ചിത്രത്തിനു കാമറ നിയന്ത്രിച്ചിരിക്കുന്നതും പ്രശാന്താണ്. ഈ ചിത്രത്തിലൂടെ ഉൾനാടൻ ഗ്രാമത്തിലെ തനിമയാർന്ന കാഴ്ചകൾ പ്രേക്ഷകർക്കു പകരാൻ ഇദ്ദേഹത്തിന്‍റെ കാമറക്കണ്ണുകൾക്കു സാധിച്ചു.



വ്യത്യസ്തങ്ങളായ പ്രമേയങ്ങൾ തെരഞ്ഞെടുക്കുക മാത്രമല്ല, കഥയ്ക്കും കഥാപാത്രങ്ങൾക്കും പശ്ചാത്തലത്തിനും മനോഹരങ്ങളായ ദൃശ്യാവിഷ്കാരം നൽകാനും ഏറെ ശ്രദ്ധ നൽകുന്ന സംവിധായകനാണ് രഞ്ജിത്. ഇതോടൊപ്പം ഛായാഗ്രഹണമുൾപ്പെടെയുള്ള സാങ്കേതികരംഗത്ത് പുതുമുഖങ്ങളെ പരീക്ഷിക്കാനും ഇദ്ദേഹം തയാറായി. ലോഹത്തിൽ സെക്കൻഡ് യൂണിറ്റ് കാമറാമാനായിരുന്ന പ്രശാന്ത് രവീന്ദ്രനെ ലീലയുടെ കാമറാമാനായി രഞ്ജി ത് തെരഞ്ഞെടുത്തതും ഇങ്ങനെതന്നെ.



ഫാന്‍റസിയിൽ ജീവിക്കുന്ന കുട്ടിയപ്പനാണ് ലീലയിലെ കേന്ദ്ര കഥാപാത്രം. ഇരുൾ മൂടിയ മനസുമായാണു ജീവിക്കുന്നതെങ്കിലും അതിൽ എവിടെയൊക്കെയോ ന·യുടെ അംശങ്ങൾ ഉണ്ടുതാനും. കുട്ടിയപ്പന്‍റെ ഭ്രാന്തചിന്തകൾ വെള്ളിത്തിരയിലേക്കെത്തിക്കുംവിധം ഇരുൾമൂടിയ പശ്ചാത്തലമായിരുന്നു ചിത്രീകരണത്തിനു വേണ്ടിയിരുന്നത്. ഇതിനുവേണ്ടി കൃത്രിമമായി ഷാഡോകൾ സൃഷ്ടിക്കാവുന്നതേയുള്ളു. എങ്കിലും സാധ്യമായിടെത്തെല്ലാം സ്വഭാവിക വെളിച്ചംതന്നെയാണ് ഉപയോഗിച്ചത്.- അലെ ക്സാ എക്സ് ടി കാമറ ഉപയോഗിച്ചുള്ള തന്‍റെ ചിത്രീകരണ രീതിയെപ്പറ്റി പ്രശാന്ത് വിശദീകരിക്കുന്നത് ഇങ്ങനെയാണ്.



ലീലയെത്തുടർന്ന് രക്ഷാധികാരി ബൈജു (ഒപ്പ്) വാണ് പ്രശാന്ത് ഛായാഗ്രഹണം നിർവഹിച്ച ചിത്രം. രഞ്ജൻ പ്രമോദ് സംവിധാനംചെയ്ത ഈ ചിത്രത്തിലും ബിജു മേനോനായിരുന്നു മുഖ്യവേഷം ചെയ്തത്. കുന്പളം എന്ന ഗ്രാമത്തെയും അവിടത്തെ ഹൃദയമിടിപ്പായ കുന്പളം ബ്രദേഴ്സ് എന്ന ക്ലബ്ബിനെയും ആ നാട്ടിലെ എല്ലാ കാര്യങ്ങളിലും ഇടപെടുന്ന സർക്കാർ ഉദ്യോഗസ്ഥൻകൂടിയായ ബൈജുവിനെയും ചുറ്റിപ്പറ്റിയാണ് ചിത്രത്തിന്‍റെ കഥാവികസനം. ഗ്രാമീണപശ്ചാത്തലം അതിന്‍റെ എല്ലാ നൈർമല്യത്തോടുംകൂടി തനിമയോടെ ചിത്രീകരിച്ച് ഈ ചിത്രത്തിനു ദൃശ്യഭംഗി പകരാൻ പ്രശാന്തിനു കഴിഞ്ഞു.



ചെറുപ്പകാലത്ത് വട്ടിയൂർക്കാവിലുള്ള അമ്മാവന്‍റെ തിയറ്ററിൽ റിലീസാകുന്ന സിനിമകളെല്ലാം പ്രശാന്ത് കണ്ടിരുന്നു. വെള്ളിത്തിരയിൽ മിന്നിമറയുന്ന ചിത്രങ്ങൾ അന്നുമുതൽക്കേ അദ്ദേഹത്തെ സ്പർശിച്ചിരുന്നു. വലുതാവുന്പോൾ സിനിമയിലെത്തണമെന്ന മോഹവും അവനിൽ ഉറച്ചു. ഇന്ത്യയിലെതന്നെ പ്രശസ്ത സിനിമാട്ടോഗ്രാഫർമാരിൽ ഒരാളായ എസ്. കുമാറിന്‍റെ അസോസിയേറ്റായി ദീർഘകാലം പ്രവർത്തിച്ചതിനുശേഷമാണു ഈ 38-കാരൻ ലീലയിലൂടെ സ്വതന്ത്ര കാമറമാനാകുന്നത്. സിനിമാട്ടോഗ്രഫിമേഖലയിൽ വർഷങ്ങളോളും അസോസിയേറ്റായാണ് പ്രവർത്തിച്ചിരുന്നതെങ്കിലും കാമറയല്ലാതെ മറ്റൊരു ഓപ്ഷൻ തന്‍റെ കരിയറിൽ ഉണ്ടാകില്ലെന്ന ഉറച്ച തീരുമാനം ഇദ്ദേഹം എടുത്തിരുന്നു. സ്വപ്നസാക്ഷാത്കാരമെന്നോണം ഒരിക്കൽ സംവിധായകൻ രഞ്ജിത്തിന്‍റെ മൈബൈൽ മെസേജ് പ്രശാന്തിനെ തേടിയെത്തി. "എന്‍റെ അടുത്ത ചിത്രമായ ലീലയുടെ കാമറാമാൻ താങ്കളാണ്.’

""എസ്. കുമാറിന്‍റെ മാർഗനിർദേശങ്ങളാണ് ഒരു ഛായാഗ്രാഹകനെന്ന നിലയിൽ എന്‍റെ വളർച്ചയ്ക്കു കാരണമായത്. പുറത്തുനിന്നു കാണുന്നതുപോലെ എളുപ്പമല്ല സിനിമയ്ക്കുള്ളിലെ പ്രവർത്തനം. പ്രവർത്തിയിലൂടെ മാത്രമേ കൂടുതൽ അറിവു നേടാനാവൂ.’’ തന്‍റെ ഗുരുവിനെക്കുറിച്ചുള്ള സ്മരണകൾ പ്രശാന്ത് പങ്കുവയ്ക്കുന്നത് ഇങ്ങനെയാണ്.

തയാറാക്കിയത്: സാലു ആന്‍റണി
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.