നന്ദിത: കേരള സമൂഹത്തെ ഞെട്ടിച്ച എഴുത്തുകാരിയുടെ കഥ
Friday, June 16, 2017 7:23 AM IST
ദുരൂഹത നിറഞ്ഞ ആത്മഹത്യയിലൂടെ കേരള സമൂഹത്തെ ഞെട്ടിച്ച നന്ദിത എന്ന എഴുത്തുകാരിയുടെ ജീവിതകഥ സിനിമയാക്കുന്നു. സ്നേഹതീരത്തെ അക്ഷരപ്പൂക്കൾ, മാടായിപ്പാറ, തുടങ്ങിയ ചിത്രങ്ങൾക്ക് ശേഷം എൻ.എൻ. ബൈജു സംവിധാനം ചെയ്യുന്ന ചിത്രമാണിത്. നന്ദിത എന്ന് പേരിട്ട ഈ ചിത്രത്തിന്‍റെ ആദ്യ ഷെഡ്യൂൾ ചിത്രീകരണം അന്പലപ്പുഴയിൽ പൂർത്തിയായി. രണ്ടാം ഘട്ട ചിത്രീകരണം വയനാട് ആരംഭിക്കും.

ദുരൂഹത നിറഞ്ഞ നന്ദിതയുടെ ജീവിതകഥ അവതരിപ്പിക്കുകയാണ് ഈ ചിത്രം. വയനാട് മടക്കിമലയിൽ, എം. ശ്രീധരമേനോന്‍റെയും, പ്രഭാവതിയുടെയും മകളായിരുന്ന നന്ദിത, ഇംഗ്ലീഷിൽ ബിഎ, എംഎ ബിരുദങ്ങൾ സ്വന്തമാക്കിയശേഷം, വയനാട് മുട്ടിൽ മുസ്‌ലിം ഓർഫനേജ് ആർട്സ് ആൻഡ് സയൻസ് കോളജിൽ ഇംഗ്ലീഷ് വിഭാഗത്തിൽ അധ്യാപികയായിരുന്നു. 1999 ജനുവരി 17-ന് അവർ സ്വയം ജീവിതം അവസാനിപ്പിച്ചു. മരണത്തിനു ശേഷം അവരുടെ ഡയറിയിൽ നിന്ന് കണ്ടെത്തിയ 1985 മുതൽ 1993 വരെയുള്ള കവിതകൾ നന്ദിതയുടെ കവിതകൾഎന്ന പേരിൽ സമാഹാരമായി പ്രസിദ്ധീകരിച്ചു.

നന്ദിതയുടെ മരണത്തിനുശേഷമാണ് അവരിലെ കവിയെ ബന്ധുക്കൾ പോലും തിരിച്ചറിഞ്ഞത്.നന്ദിതയെക്കുറിച്ച് വന്ന ലേഖനങ്ങളും, നന്ദിതയുടെ പുസ്തകങ്ങളും, നന്ദിതയുടെ ഓർമ്മകളുമായി ഇപ്പോഴും വയനാട്ടിലെ പ്രശാന്തിയിൽ നന്ദിതയുടെ അമ്മയും അച്ഛനും ജീവിച്ചിരിക്കുന്നു. ഈ കഥ കൂടി ചിത്രത്തിൽ കടന്നുവരുന്നു. നന്ദിതയായി ഗാത്രി വിജയ് വേഷമിടുന്നു.

ഇലപ്പച്ച ക്രിയേഷൻസ് നിർമിക്കുന്ന നന്ദിത’ എൻ.എൻ. ബൈജു സംവിധാനം ചെയ്യുന്നു. തിരക്കഥ - ഷെമീർ പട്ടരുമഠം, കാമറ - ഷിനൂപ്, ഗാനങ്ങൾ - ഡോ. പി.കെ. ഭാഗ്യലക്ഷ്മി, നൈന മണ്ണഞ്ചേരി, സംഗീതം - ആന്‍റണി ഏബ്രഹാം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.