കുഞ്ഞിനെ കാണിക്കാനുള്ള സാമന്തയുടെ തെളിവ്!
Wednesday, June 21, 2017 8:19 AM IST
നാഗചൈതന്യയിൽ തനിക്കുണ്ടാവുന്ന കുഞ്ഞിനെ കാണിക്കാൻ വേണ്ടി സാമന്ത സ്വരൂപിക്കുന്ന തെളിവിനെക്കുറിച്ചാണ് തെന്നിന്ത്യൻ സിനിമാലോകത്ത് ഇപ്പോൾ സംസാരവിഷയം. അറുപത്തിനാലാമത് ഫിലിം ഫെയർ പുരസ്കാരത്തിന്‍റെ നിറവിലാണ് സൗത്ത് ഇന്ത്യൻ സിനിമാ ലോകം. തെലുങ്കിലെ മികച്ച നടിക്കുള്ള പുരസ്കാരം സ്വന്തമാക്കിയത് സാമന്തയാണ്. അ ആ എന്ന ചിത്രത്തിലെ അഭിനയത്തിനാണ് സാമന്തയ്ക്ക് പുരസ്കാരം. ഈ പുരസ്കാരമൊക്കെ നാളെ തനിക്കും നാഗചൈതന്യക്കും ജനിക്കാൻ പോകുന്ന കുഞ്ഞിന് കാണിക്കാനുള്ള തെളിവാണെന്നാണ് സാമന്ത പറയുന്നത്.

പുരസ്കാരനിശയുടെ തലേ ദിവസം സാമന്തയോട് നാഗചൈതന്യ ചോദിച്ചു, എന്തിനാണ് ഇത്രമാത്രം വെപ്രാളപ്പെടുന്നതെന്ന്. അതിന് സാമന്ത പറഞ്ഞ മറുപടി നാഗചൈതന്യയെ സന്തോഷത്തിൽ ആറാടിച്ചു എന്നാണ് കേൾക്കുന്നത്. നാളെ നിങ്ങളുടെ കുഞ്ഞ് എന്നോട് ചോദിക്കും, അച്ഛൻ വലിയ താരമാണ് അമ്മ എന്ത് നേടി എന്ന്. അപ്പോൾ എനിക്ക് ഈ ട്രോഫികൾ അവർക്ക് കാണിച്ചു കൊടുക്കണം എന്നായിരുന്നു സാമന്തയുടെ ആ മറുപടി. അതേസമയം ആരാധകർക്ക് സാമന്തയുടെ ഈ മറുപടി നിരാശയാണ് സമ്മാനിച്ചിരിക്കുന്നത്. നാളെ നാഗ ചൈതന്യയുമായുള്ള വിവാഹ ശേഷം സാമന്ത സിനിമാഭിനയം വിടുമോ എന്നാണ് ആരാധകരുടെ പേടി.

ഒക്ടോബറിലാണ് സാമന്തയുടെയും നാഗചൈതന്യയുടെയും വിവാഹം തീരുമാനിച്ചിരിക്കുന്നത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.