വെള്ളക്കുതിര പൂജയും റിക്കാർഡിംഗും കഴിഞ്ഞു
Friday, July 14, 2017 9:11 PM IST
ഒരു സ്ത്രീയുടെ ഒറ്റയാൾ പോരാട്ടത്തിന്‍റെ കഥ പറയുന്ന വെള്ളക്കുതിര എന്ന ചിത്രത്തിന്‍റെ പുജയും റിക്കാർഡിംഗും കഴിഞ്ഞ ദിവസം തിരുവനന്തപുരത്തു നടന്നു. കെ.സി.ജി. പ്രൊഡക്ഷൻസിനുവേണ്ടി നൈനാൻ ജോർജ് നിർമിക്കുന്ന ഈ ചിത്രം അനീഷ് തങ്കച്ചൻ രചനയും, സംവിധാനവും നിർവഹിക്കുന്നു. വെങ്കിടേശ്വര ഹോട്ടലിൽ നടന്ന പൂജയിൽ പൊതുമരാമത്ത് വകുപ്പ് മന്ത്രി ജി. സുധാകരൻ ഭദ്രദീപം തെളിച്ചു. പ്രമുഖ സിനിമാ പ്രവർത്തകർ ചടങ്ങിൽ പങ്കെടുത്തു.

സ്വതന്ത്രമായി ചിന്തിക്കുകയും പ്രവർത്തിക്കുകയും ചെയ്യുന്ന ഒരു പെണ്‍കുട്ടിയുടെ ഒറ്റയാൾ പോരാട്ടത്തിന്‍റെ കഥയാണ് വെള്ളക്കുതിരപറയുന്നത്. ബിനു സ്റ്റീഫന്‍റേതാണ് കഥ. പൂവച്ചൽ ഖാദറിന്‍റെ വരികൾക്ക് ജി.കെ. ഹാരീഷ് മണി സംഗീതം പകരുന്നു. മലയാളം, തമിഴ്, തെലുങ്ക് ഭാഷയിലെ പ്രമുഖ താരങ്ങൾ അഭിനയിക്കുന്ന ഈ ചിത്രത്തിന്‍റെ ചിത്രീകരണം തിരുവനന്തപുരത്തും പരിസരങ്ങളിലുമായി ഉടൻ ആരംഭിക്കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.