ഡയലോഗ് ചതിച്ചു; സുജാതയ്ക്കെതിരേ പരാതി
Sunday, October 15, 2017 3:59 AM IST
മഞ്ജു വാര്യരെ നായികയാക്കി നവാഗതനായ ഫാന്‍റം പ്രവീണ്‍ സംവിധാനം ചെയ്ത ഉദാഹരണം സുജാത വിവാദത്തിൽ. ചിത്രത്തിൽ മുൻ രാഷ്ട്രപതി കെ.ആർ. നാരായണനെ ജാതിപരമായി ആക്ഷേപിച്ചെന്ന് ചൂണ്ടിക്കാട്ടി കെ.ആർ. നാരായണൻ ഫൗണ്ടേഷൻ ചെയർമാൻ എബി. കെ. ജോസ് മുഖ്യമന്ത്രി, സംസ്കാരിക വകുപ്പ് മന്ത്രി, പട്ടികജാതി- പട്ടിക വർഗ കമ്മീഷൻ എന്നിവർക്കു പരാതി നൽകിയിരിക്കുകയാണ്.

മഞ്ജു വാര്യർ അവതരിപ്പിച്ച സുജാത കൃഷ്ണൻ എന്ന കഥാപാത്രത്തോട് നെടുമുടി വേണു അവതരിപ്പിച്ച ജോർജ് പോൾ എന്ന കഥാപാത്രം പറയുന്ന ഡയലോഗ് ആണ് വിവാദത്തിലേക്ക് നയിച്ചത്. മാതാപിതാക്കളുടെ ജോലി തന്നെ മക്കളും ചെയ്യേണ്ടി വന്നാൽ കെ.ആർ. നാരായണന് തെങ്ങുകയറ്റക്കാരൻ ആകേണ്ടി വരുമായിരുന്നു എന്ന സംഭാഷണം ചൂണ്ടിക്കാട്ടിയാണ് പരാതി നൽകിയിരിക്കുന്നത്. മാത്രമല്ല, മുൻ രാഷ്ട്രപതി എ.പി.ജെ. അബ്ദുൽ കലാം അത്തരത്തിൽ മീൻപിടുത്തക്കാരനാരേണ്ടയാളാണെന്നും ചിത്രത്തിൽ പരാമർശിക്കുന്നുണ്ട്.

കെ. ആർ. നാരായണന്‍റെ പിതാവ് നാട്ടുവൈദ്യനായിരുന്നുവെന്നും അബ്ദുൾ കലാമിന്‍റെ പിതാവ് മത്സ്യബന്ധന ബോട്ടുകൾ വാടകയ്ക്ക് നൽകിയിരുന്ന ആളായിരുന്നുവെന്നുമാണ് പരാതിയിൽ ചൂണ്ടിക്കാട്ടുന്നത്.

പരാതിയിൽ, സംഭാഷണങ്ങൾ മാറ്റാതിരുന്ന സെൻസറിംഗ് ബോർഡിനെയും കുറ്റപ്പെടുത്തുന്നുണ്ട്. ചിത്രത്തിൽ നിന്ന് സംഭാഷണ ഭാഗങ്ങൾ മാറ്റണമെന്നും അണിയറ പ്രവർത്തകർ മാപ്പ് പറയണമെന്നും പരാതിയിൽ ആവശ്യപ്പെട്ടിട്ടുണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.