"ആ വീഡിയോയിൽ ഞാനല്ല..'
Friday, November 10, 2017 2:41 AM IST
സിനിമാ-സീരിയൽ താരങ്ങളെ വ്യാജപ്രചാരണങ്ങൾ നടത്തി സമൂഹമാധ്യമങ്ങളിൽ അപമാനിക്കുന്നത് പതിവായി മാറിയിരിക്കുന്നു. ഇത്തരം അപമാനത്തിന് ഏറ്റവുമൊടുവിൽ ഇരയായത് അഭിനേത്രി അനു ജോസഫാണ്. അനു ജോസഫിന്‍റെ പേരിൽ പ്രചരിക്കുന്ന വ്യാജ വീഡിയോയുടെ സത്യാവസ്ഥ വിശദീകരിച്ച് താരം തന്നെ രംഗത്തെത്തിയിരിക്കുകയാണ്.

"വാട്സാപ്പിൽ എന്‍റെ പേരിൽ ഒരു വ്യാജ വീഡിയോ പ്രചരിക്കുന്നുണ്ട്. ഇവരെ അറിയുമോ? ഇവർ അറിയാതെ ഒളി കാമറ വച്ച് എടുത്തതാണ് എന്നു പറഞ്ഞ് ഏതോ ഒരു സ്ത്രീ വസ്ത്രം മാറുന്ന വിഡിയോയാണ് എന്‍റെ പേരിൽ പ്രചരിക്കുന്നത്. ഈ പോസ്റ്റിനടിയിൽ എന്‍റെ ഫോട്ടോയും ചേർത്ത് തെറ്റിദ്ധാരണ പരത്തുന്ന വിധത്തിലാണ് ഇപ്പോൾ ആ വീഡിയോ പലരും ഷെയർ ചെയ്തു കൊണ്ടിരിക്കുന്നത്.വൈഡ് ഷൂട്ട് ആയതു കൊണ്ട് മുഖം വ്യക്തമാണ്. ഏതോ പാവം സ്ത്രീയാണ് വിഡിയോയിൽ ഉള്ളത്. പക്ഷെ എന്നെ നേരിട്ട് കാണാത്ത ഒരാൾക്ക് ഒരുപക്ഷേ സാമ്യം തോന്നാവുന്ന പോലെ എന്‍റെ അത്ര ഉയരവും രൂപസാദൃശ്യവുമുള്ള ഒരാളാണ് വീഡിയോയിലുള്ളത്. ഗൾഫിൽ നിന്നാണ് വീഡിയോ ഷെയർ ചെയ്തത് എന്ന് സംശയമുണ്ട്. അവിടെയുള്ള സുഹൃത്തുക്കൾ വിളിച്ച് പറഞ്ഞാണ് ഞാൻ വിവരം അറിയുന്നത്. പണ്ടൊരിക്കൽ ഇതുപോലെ ഞാൻ മരിച്ചു എന്ന് പറഞ്ഞ് വ്യാജ വാർത്ത പ്രചരിച്ചിരുന്നു.’ - അനു ജോസഫ് പറയുന്നു.

എസ് പി ഓഫീസിൽ പരാതി കൊടുത്തിട്ടുണ്ട്. സൈബർ സെല്ലിന് വിഡിയോ കൈമാറിയിട്ടുമുണ്ട്. ഇനി ഷെയർ ചെയ്ത് പോകുന്നവർക്കെതിരേ നടപടിയുണ്ടാവുന്ന വിധത്തിൽ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഒന്നാമത്തെ കാര്യം ഞാനെന്നല്ല, ഏത് സ്ത്രീക്ക് സംഭവിച്ചതായാലും സംഗതി കുറ്റകൃത്യം തന്നെയാണ്. ഒരാൾ അറിയാതെ അവരുടെ സ്വകാര്യ വീഡിയോ റെക്കോർഡ് ചെയ്യുകയും അത് പ്രചരിപ്പിക്കുകയും ചെയ്തു എന്നുള്ളതാണ് ഒന്നാമത്തെ കാര്യം. രണ്ടാമത് ഒരു ബന്ധവുമില്ലാത്ത എന്‍റെ ചിത്രം വച്ച് തെറ്റിദ്ധാരണ ഉണ്ടാകുന്ന വിധത്തിൽ ഇത് പ്രചരിപ്പിച്ചു എന്നതും. ഞാൻ പബ്ലിക്ക് ആയ ഒരു ഫീൽഡിൽ വർക്ക് ചെയ്യുന്ന ആളാണ്. ഇത്തരം സംഭവങ്ങൾ സ്വാഭാവികമായും എന്നെ മാനസികമായും തൊഴിൽപരമായും ബാധിക്കും. എനിക്കെന്നല്ല ആർക്കും ഇത്തരം അനുഭവങ്ങൾ ഉണ്ടാകാൻ പാടില്ല. അതു കൊണ്ടാണ് ഈ വിശദീകരണവുമായി ഞാൻ തന്നെ രംഗത്തു വരുന്നത്- അനു പറയുന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.