വൈഎസ്ആറിന്‍റെ ജീവിതം സിനിമയാകുന്നു; നായകൻ മമ്മൂട്ടി?
Sunday, January 7, 2018 2:56 PM IST
ആന്ധ്രാപ്രദേശ് മുൻ മുഖ്യമന്ത്രി വൈ.എസ്. രാജശേഖര റെഡ്ഡിയുടെ ജീവിതത്തെ ആസ്പദമാക്കി തയാറാകുന്ന ചിത്രത്തിൽ മലയാളത്തിന്‍റെ മെഗാസ്റ്റാർ മമ്മൂട്ടി നായകനാകുമെന്ന് സൂചന. മാഹി വി. രാഘവാണ് ചിത്രത്തിന്‍റെ സംവിധായകൻ. തെലുങ്ക് സൂപ്പർതാരം നാഗാർജുനയുടെ പേരും നായകസ്ഥാനത്തേക്ക് പരിഗണിക്കുന്നതായാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ.

അതേസമയം, വെ.എസ്.ആറിന്‍റെ ജീവിതത്തെ ആസ്പദമാക്കിയുള്ള ചിത്രമൊരുങ്ങുന്നുണ്ടെന്ന് അറിയിച്ചെങ്കിലും മറ്റ് വിവരങ്ങളൊന്നും പറയാൻ സമയമായിട്ടില്ലെന്ന് സംവിധായകൻ പറഞ്ഞു. ചിത്രത്തിന്‍റെ തിരക്കഥയും ടാഗ്‌ലൈനും ഒന്നും തയ്യാറായിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. തിരക്കഥ പൂർത്തിയായതിനു ശേഷം മാത്രമേ താരങ്ങളെ നിശ്ചയിക്കുകയുള്ളുവെന്നും അദ്ദേഹം പറഞ്ഞു.

മമ്മൂട്ടിക്ക് കഥ ഇഷ്ടമായെന്നും എന്നാൽ ഇതുവരെ സമ്മതം മൂളിയിട്ടില്ലെന്നുമാണ് അണിയറയിൽ നിന്നുള്ള സംസാരം.1999 മുതൽ 2004 വരെയുള്ള വൈ.എസ്.ആറിന്‍റെ ജീവിതകഥയാണ് യാത്ര എന്നു പേരിട്ടിരിക്കുന്ന ചിത്രത്തിലൂടെ പറയുന്നത്. മൂന്നുമാസം കൊണ്ട് 1475 കിലോമീറ്റർ നടന്ന് അദ്ദേഹം പൂർത്തിയാക്കിയ പദയാത്ര ചിത്രത്തിന്‍റെ മുഖ്യഭാഗമാണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.