മൂന്നാമതും അമ്മയാകാൻ രംഭ
Friday, May 25, 2018 11:04 AM IST
വീണ്ടും അമ്മയാവാനൊരുങ്ങുന്നതിന്‍റെ സന്തോഷം പങ്കുവെച്ച് നടി രംഭ ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്ത ഫോട്ടോയും കുറിപ്പും വൈറലാകുന്നു. നിറവയറുമായി സന്തോഷത്തോടെ നിൽക്കുന്ന ചിത്രമാണ് താരം പോസ്റ്റ് ചെയ്തത്. സന്തോകരമായ നിമിഷത്തിൽ തനിക്കും കുടുംബത്തിനും വേണ്ടി പ്രാർഥിക്കണമെന്നും താരം അഭ്യർഥിച്ചിട്ടുണ്ട്. നീണ്ട ഇടവേളയ്ക്ക് ശേഷമാണ് താരം സ്വകാര്യ ജീവിതത്തിലെ ഒരു പുതിയ വിശേഷം പങ്കുവെച്ച് രംഗത്തെത്തിയത്.

രംഭ വിവാഹ മോചിതയാവാൻ പോകുന്നുവെന്ന തരത്തിൽ നേരത്തെ നിരവധി തവണ വാർത്തകൾ പ്രചരിച്ചിരുന്നു. ഭർത്താവിനൊപ്പം കാനഡയിൽ സുഖമായി കഴിയുന്നതിനിടയിലാണ് ഇത്തരത്തിൽ വ്യാജവാർത്തകൾ പ്രചരിച്ചത്. പ്രചരിക്കുന്ന വാർത്ത അടിസ്ഥാനരഹിതമാണെന്ന് താരം തന്നെ വ്യക്തമാക്കിയതോടെയാണ് ആരാധകർക്ക് ആശ്വാസമായത്. പിന്നീടും ഇത്തരത്തിലുള്ള വ്യാജ പ്രചാരണങ്ങൾ ആവർത്തിച്ചിരുന്നു.

ഗോസിപ്പ് കോളങ്ങളിലെ സ്ഥിരം സാന്നിധ്യമായിരുന്നു രംഭ. ഭർത്താവുമായി പിരിഞ്ഞുവെന്നും കുട്ടികളെ വിട്ടുകിട്ടാനായി കോടതിയെ സമീപിച്ചുവെന്ന തരത്തിൽ വരെ വാർത്തകൾ പ്രചരിച്ചിരുന്നു. എന്നാൽ ആരോ കെട്ടിച്ചമച്ച വാർത്തയാണിതെന്ന് താരം വ്യക്തമാക്കിയിരുന്നു. രണ്ട് പെണ്‍കുട്ടികളുള്ള രംഭ മൂന്നാമതും അമ്മയാവാൻ പോവുന്നതിന്‍റെ സന്തോഷത്തിലാണ്. പാപ്പരാസികൾക്കു നൽകുന്ന ചുട്ട മറുപടി കൂടിയാണ് താരം നൽകിയിട്ടുള്ളത്.

ഒരുകാലത്ത് സിനിമയിൽ നിറഞ്ഞുനിന്നിരുന്ന താരമായിരുന്നു രംഭ. ഭാഷാഭേദമില്ലാതെ സിനിമയിൽ നിറഞ്ഞുനിന്നിരുന്ന ഈ അഭിനേത്രി ചുരുങ്ങിയ കാലം കൊണ്ടാണ് പ്രേക്ഷകമനസിൽ ഇടം പിടിച്ചത്. അമൃത എന്ന പേരുമായാണ് താരം സിനിമയിലേക്കെത്തിയത്. പിന്നീട് രംഭ എന്നാക്കി മാറ്റുകയായിരുന്നു. മലയാളികൾ എന്നും ഓർത്തിരിക്കുന്ന നിരവധി സിനിമകളിലാണ് താരം അഭിനയിച്ചത്.

വിവാഹത്തോടെ സിനിമാജീവിതം ഉപേക്ഷിക്കുന്ന നടിമാരുടെ പതിവ് ശൈലി തന്നെയായിരുന്നു രംഭയും പിന്തുടർന്നത്. ഹരിഹരൻ സംവിധാനം ചെയ്ത സർഗത്തിലൂടെയാണ് രംഭ മലയാള സിനിമയിലേക്ക് എത്തിയത്. ചന്പക്കുളം തച്ചൻ, സിദ്ധാർഥ, ക്രോണിക് ബാച്ചിലർ, മയിലാട്ടം, കൊച്ചിരാജാവ് തുടങ്ങിയ ചിത്രങ്ങളിൽ അഭിനയിച്ചിരുന്നു.

ബിസിനസ്കാരനായ ഇന്ദ്രകുമാർ പത്മനാഭനാണ് താരത്തെ ജീവിതസഖിയാക്കിയത്. താരത്തിന്‍റെ തിരിച്ചുവരവിനെക്കുറിച്ച് ആരാധകർ പലപ്പോഴും ചോദിക്കാറുണ്ടായിരുന്നു. എന്നാൽ സിനിമയിലേക്കുള്ള തിരിച്ചുവരവിനെക്കുറിച്ച് താരം ഇതേവരെ പ്രതികരിച്ചിട്ടില്ല.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.