ലാലേട്ടന്‍റെ പുതിയ ലുക്കിന് പിന്നിലെ സത്യം
Thursday, April 19, 2018 9:09 AM IST
കായംകുളം കൊച്ചുണ്ണി എന്ന സിനിമയിലെ പുറത്ത് വന്ന മോഹൻലാലിന്‍റെ പുതിയ ചിത്രം ഏറെ ചർച്ച ചെയ്യപ്പെടുന്നു. ഒരു തെങ്ങിന്‍റെ കുറ്റിയുടെ മുകളിൽ കാലെടുത്ത് വെച്ച് നിൽക്കുന്ന മോഹൻലാലാണ് ചിത്രത്തിലുള്ളത്. സിനിമയുടെ സംവിധായകൻ റോഷൻ ആൻഡ്രൂസാണ് ചിത്രം സോഷ്യൽ മീഡിയയിലൂടെ പുറത്ത് വിട്ടത്.

പുറത്ത് വന്ന ഉടനെ തന്നെ ആരാധകർ സംഭവം ഏറ്റെടുത്തു. മലയാളത്തിലെ താരങ്ങളെല്ലാവരും തന്നെ ചിത്രം ഷെയർ ചെയ്തിട്ടുണ്ട്. പിന്നാലെ ആ ഫോട്ടോയ്ക്ക് പിന്നിലെ സത്യം റോഷൻ ആൻഡ്രൂസ് തുറന്നു പറഞ്ഞിരിക്കുകയാണ്. ഒരു അഭിമുഖത്തിലായിരുന്നു ഇക്കാര്യം അദ്ദേഹം പറഞ്ഞത്.

ഇത്തിക്കര പക്കിയുടെ ഷൂട്ടിംഗ് കഴിഞ്ഞെന്നും ലാലേട്ടനെ ഒരുപാട് മിസ് ചെയ്യുന്നുണ്ടെന്നും പറഞ്ഞ് സംവിധായകൻ റോഷൻ ആൻഡ്രൂസായിരുന്നു ഈ ചിത്രം ഫേസ്ബുക്കിലൂടെ പങ്കുവച്ചത്. പുറത്ത് വന്ന ഉടനെ തന്നെ വൈറലായി മാറിയ ചിത്രത്തിന് പിന്നിൽ ഒരു കാര്യമുണ്ടെന്ന് സംവിധായകൻ പറഞ്ഞിരിക്കുകയാണ്. ഇത്തിക്കര പക്കിയുടെ മെയ്‌വഴക്കത്തെപ്പറ്റി സൂചന തരുന്നതാണ് ഈ ചിത്രം.

ശരിക്കും ഇത്തിക്കര പക്കി മരങ്ങൾക്കിടയിലൂടെ ഓടിയും ചാടിയും വളർന്ന ആളാണ്. ഏത് മരത്തിലും വലിഞ്ഞ് കേറാൻ അനുയോജ്യനായ പക്കിയുടെ മെയ് വഴക്കം അസാധ്യമായിട്ടുള്ളതാണ്. പക്കി എന്ന വാക്കിനർഥം തന്നെ പക്ഷി എന്നാണ്. അതായത് മരങ്ങൾക്കിടയിലൂടെ പക്ഷിയെപ്പോലെ പായുന്ന കള്ളനാണ് ഇത്തിക്കര പക്കി. മോഹൻലാൽ ഈ കഥപാത്രത്തിലെത്തുന്പോൾ പക്കിയുടെ എല്ലാവിധ സവിശേഷതകളും ഇതുപോലെ കാണാൻ കഴിയുമെന്ന പ്രതീക്ഷയിലാണ് ആരാധകർ. അതിഥി താരം മുഴുനീളം സിനിമയിൽ ഇല്ലെങ്കിലും കായംകുളം കൊച്ചുണ്ണിയിൽ വളരെയധികം പ്രാധാന്യമുള്ള കഥാപാത്രമാണ് ഇത്തിക്കര പക്കി.

കൊച്ചുണ്ണിയിലെ നായകൻ നിവിൻ പോളിയാണെങ്കിലും കൊച്ചുണ്ണിയെ കടത്തിവെട്ടുന്ന ലുക്കിലായിരുന്നു ഇത്തിക്കര പക്കി. ആ വേഷം മോഹൻലാൽ ചെയ്യുന്നതിനാൽ പ്രാധാന്യം ഇരട്ടിയായിരിക്കുകയാണ്. ആരാധകർ ഏറ്റെടുത്ത ചിത്രത്തിന് നിരവധി ട്രോളുകളും വന്നിരുന്നു. പലരും മോഹൻലാലിന്‍റെ മെയ്‌വഴക്കത്തെയും ഈ പ്രായത്തിലും സിനിമയ്ക്ക് വേണ്ടി നടത്തുന്ന കഷ്ടപ്പാടുകളെയും സൂചിപ്പിച്ചിരുന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.