"കിംഗ്സ്മാൻ: ദി ഗോൾഡൻ സർക്കിൾ' എത്തുന്നു
Wednesday, August 30, 2017 1:37 AM IST
ചാരപ്രവർത്തനത്തിന്‍റെ പശ്ചാത്തലത്തിൽ എഴുതിയ തിരക്കഥയെ ആസ്പദമാക്കി മാത്യുവോഗണ്‍ എന്ന പ്രശസ്ത സംവിധായകൻ ഒരുക്കിയ ചിത്രമാണ് കിംഗ്സ്മാൻ: ദി ഗോൾഡൻ സർക്കിൾ. ദി സീക്രട്ട് സർവീസ് എന്ന കോമിക്ക് ബുക്കാണ് ഈ ചിത്രത്തിന് പ്രചോദനം. സീക്രട്ട് സർവീസ് ബുക്കിലെ മറ്റൊരു സ്റ്റോറി ഇദ്ദേഹം ചലച്ചിത്രമാക്കുകയും 2014-ലെ ബ്ലോക്ക് ബസ്റ്റർ ഹിറ്റ് ആവുകയും ചെയ്തിരുന്നു.

കോളിംഫത്ത്, മാർക്ക് സ്ട്രോഗ്, ഹാലേബെറി എന്നിങ്ങനെ ഏതാനും ചിത്രങ്ങളുടെ സംവിധായകനാണ് മാത്യുവോഗണ്‍. പ്രശസ്തമായ ഇത്തരം ചിത്രങ്ങളുടെ തുടർച്ചയായാണ് ഇപ്പോൾ പ്രദർശനത്തിന് എത്തുന്ന കിംഗ്സ് മേൻ ദി ഗോൾഡൻ സർക്കിൾ.

മാത്യു വോഗണ്‍ സംവിധാനം ചെയ്യുന്ന ഈ ചിത്രത്തിന്‍റെ ഛായാഗ്രഹണം ജോർജ് റിച്ച് മോണ്ട് നിർവഹിച്ചു. ഹെൻറിജാക്ക്മാർ, മാത്യുമർഗൈസണ്‍ എന്നിവർ സംഗീതം പകർന്നു. എഡിറ്റിംഗ്-ഹെഡ്ഡി ഹാമിംഗ്ഡർ. സെപ്റ്റംബർ ആദ്യം ഈ ചിത്രം പ്രദർശനത്തിന് എത്തുന്നു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.