ചന്ദനമഴ പെയ്തുതീരുന്നു
Monday, December 4, 2017 5:31 AM IST
ഏറെക്കാലം സ്ത്രീപ്രേക്ഷകരെ കണ്ണീരണിയിച്ച ടിവി പരമ്പര ചന്ദനമഴ അവസാനിക്കുന്നു. ഒമ്പതിന് സീരിയലിന്‍റെ അവസാനത്തെ എപ്പിസോഡാണെന്ന് അധികൃതർ തന്നെയാണ് വ്യക്തമാക്കിയത്. ഏഷ്യാനെറ്റിൽ സംപ്രേഷണം ചെയ്ത സീരിയൽ റേറ്റിംഗിൽ ഏറെ മുന്പിലായിരുന്നു. റോസ് പെറ്റൽസിന്‍റെ ബാനറിൽ സുജിത്ത് സുന്ദറാണ് ചന്ദനമഴയുടെ സംവിധായകൻ. വിജയ് ടിവിയിൽ സംപ്രേക്ഷണം ചെയ്ത "ദൈവം തന്ത വീട്' എന്ന തമിഴ് സീരിയലിന്‍റെ മലയാളം പതിപ്പാണ് ചന്ദനമഴ.

ചന്ദനമഴയിലെ പ്രധാന കഥാപാത്രമായ അമൃതയുടെ കഥാപാത്രത്തെ അവതരിപ്പിച്ചത് മേഘ്ന വിൻസെന്‍റ് ആയിരുന്നു എന്നാൽ വിവാഹത്തോടനുബന്ധിച്ച് മേഘ്ന ചന്ദനമഴയിൽ നിന്നു പിന്മാറിയപ്പോൾ വിന്ദുജ വിക്രമനാണ് പകരക്കാരിയായി എത്തിയത്. അർജുൻ ദേശായി എന്ന നായക കഥാപാത്രത്തെ അവതരിപ്പിച്ചത് സുബ്രഹ്മണ്യൻ ഗോപാലകൃഷ്ണൻ എന്ന തമിഴ് താരമാണ്.

തമിഴ് നടിയും നർത്തകിയുമായി രൂപശ്രീ, ദിനേശ് പണിക്കർ, ശാലു കുര്യൻ, പ്രതീഷ് നന്ദൻ, യമുന, മുരളി മോഹൻ, ടി ആർ ഓമന എന്നിവരാണ് പരമ്പരയിലെ മറ്റ് അഭിനേതാക്കൾ.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.