അബ്രഹാമിന്‍റെ സന്തതികൾ വേറെ ലെവലാണ്...!
Sunday, June 17, 2018 10:20 AM IST
മടുപ്പിന്‍റെ പാരമ്യത്തിൽ കൊണ്ടെത്തിച്ച ശേഷം ത്രില്ലടിപ്പിക്കുന്നൊരു ആവിഷ്കരണം..! അതാണ് യഥാർഥത്തിൽ "അബ്രഹാമിന്‍റെ സന്തതികൾ'. സംവിധായകനും തിരക്കഥാകൃത്തിനും ഇതെന്തു പറ്റി... ഇതെന്തൂട്ട് ത്രില്ലറാണെന്നെല്ലാം തുടക്കം മുതൽ മനസിൽ മന്ത്രിച്ചുകൊണ്ടേയിരിക്കും. കണക്കുകൂട്ടലുകൾക്ക് അപ്പുറത്ത് പ്രേക്ഷകരുടെ മനസിന്‍റെ താളംതെറ്റിച്ച ശേഷം അതിവിദഗ്ധമായ ഒരു കഥ ഒടുവിൽ സംവിധായകൻ പറഞ്ഞുതരും. അതോടെ, അതുവരെ കണ്ടതെല്ലാം സുന്ദരമായ കബളിപ്പിക്കലായിരുന്നു എന്നോർത്ത് അറിയാതെയെങ്കിലും ഒന്നു ചിരിച്ചുപോകും.

ആലസ്യത്തിന്‍റെ പടുകുഴിയിലേക്ക് തള്ളിയിടുന്ന രീതിയിലാണ് ചിത്രത്തിന്‍റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. മമ്മൂട്ടിയുടെ സ്റ്റൈലിഷ് അപ്പിയറൻസ് മാത്രമുള്ള ചിത്രമല്ല അബ്രഹാമിന്‍റെ സന്തതികൾ. മിടുക്കുള്ള പോലീസ് ഓഫീസറായി, പച്ചമനുഷ്യനായി ചിത്രത്തിൽ നിറഞ്ഞു നിൽക്കുകയാണ് മെഗാസ്റ്റാർ. ഒപ്പം, കഥ ആവശ്യപ്പെടുന്ന രീതിയിൽ തന്‍റെ ചലനങ്ങൾകൊണ്ടും പ്രവൃത്തികൾകൊണ്ടും ആളുകളെ മുഷിപ്പിക്കുകയും ചെയ്യുന്നുണ്ട്. ആ മുഷിപ്പാണ് ചിത്രത്തിന്‍റെ ഹൈലൈറ്റ്.

അവസാനത്തെ 20 മിനിറ്റിൽ ട്വിസ്റ്റുകൾ കൊണ്ടൊരു മണിമാളിക പണിത് സംവിധായകൻ ഷാജി പടൂർ പ്രേക്ഷകരെ അന്പരപ്പിക്കുകയാണ്. വെറുമൊരു ത്രില്ലറല്ല അബ്രഹാമിന്‍റെ സന്തതികൾ. സംഭാഷണങ്ങളിലും മുഖഭാവങ്ങളിലും കഥ ഒളിപ്പിച്ച് ഇമോഷണലി കബളിപ്പിക്കുന്ന ഒരു കിടിലൻ ചിത്രമാണ്. ഒന്നേ പറയാനുള്ളു... ചുമ്മാ മുഷിപ്പാണെന്ന് തെറ്റിദ്ധരിച്ച് ചിത്രം ക്ലൈമാക്സിലേക്ക് എത്തും മുൻപേ തീയറ്റർ വിട്ടാൽ നഷ്ടം നിങ്ങൾക്ക് മാത്രമാണ്.



സ്റ്റൈലിഷ് ലുക്കിൽ മമ്മൂട്ടി

കൊലപാതകങ്ങൾ തുടരെ കാട്ടിക്കൊണ്ടാണ് ചിത്രത്തിന്‍റെ തുടക്കം. അപ്പോഴേ നമുക്ക് മനസിലാകും സംഗതി ക്രൈം ത്രില്ലറാണെന്ന്. പക്ഷേ, പ്രതീക്ഷകളെ തകിടം മറിച്ചുകൊണ്ടുള്ള ചിത്രത്തിന്‍റെ മെല്ലെപ്പോക്ക് പ്രേക്ഷകരെ ആകെയൊന്ന് അന്പരപ്പിക്കും. ത്രില്ലറിനു വേണ്ടിയൊരു ത്രില്ലറായി ചിത്രം മാറുമോ, എന്നുള്ള തോന്നലുമുണ്ടാകും. അതൊക്കെ പക്ഷേ, തിരക്കഥാകൃത്തിന്‍റെ ഒരു മിടുക്ക് തന്നെയാണ്.

സംഭാഷണങ്ങളിൽ കഥ ഒതുക്കി സസ്പെൻസ് ഒളിപ്പിച്ചാണ് ചിത്രം മുന്നോട്ടു പോകുന്നത്. സീരിയൽ കൊലപാതകിയുടെ കേസ് ഡെറിക് അബ്രഹാം (മമ്മൂട്ടി) എന്ന പോലീസ് ഓഫീസർക്ക് തലവേദനയായി മാറുന്നതോടെയാണ് ചിത്രം ചൂടുപിടിച്ച് തുടങ്ങുന്നത്. ഡയലോഗ് ഡെലിവറിയിലൂടെയും ചെറുനോട്ടങ്ങളിലൂടെയും മമ്മൂട്ടി എറിച്ചു നിൽക്കുകയാണ് ചിത്രത്തിൽ. സ്റ്റൈലിഷ് ലുക്കിന്‍റെ കാര്യത്തിൽ മലയാളത്തിലെ മറ്റ് മുൻനിര നടന്മാരേക്കാൾ ഒരുപടി മുന്നിലാണ് താനെന്ന് ഒരിക്കൽ കൂടി തെളിയിക്കുകയാണ് മെഗാസ്റ്റാർ.



അന്വേഷണ രീതി കൊള്ളാം

കണ്ടുപഴകിയ ത്രില്ലർ സിനിമകളെ അനുകരിക്കാതെ കേസന്വേഷണത്തിന്‍റെ രീതികൾക്ക് പുതുമ കൊണ്ടുവരാൻ സംവിധായകന് കഴിഞ്ഞിട്ടുണ്ട്. കഥപറച്ചിലിൽ കൂടി പുതുമ കടന്നുകൂടിയതോടെ ചിത്രത്തിന് ചടുലമായ ഒഴുക്ക് കൈവന്നു. ഒരു കേസിൽ നിന്ന് മറ്റൊരു കേസിലേക്ക് നീങ്ങുന്പോൾ ഉണ്ടാകേണ്ട തുടർച്ച പോകുന്നിടത്താണ് അബ്രഹാമിന്‍റെ സന്തതികളിൽ സസ്പെൻസ് ഒളിഞ്ഞിരിപ്പുണ്ടെന്നുള്ള സൂചന കിട്ടുന്നത്. പക്ഷേ, മൂന്നാമത് പറഞ്ഞ കഥ സ്വന്തം ചോരയ്ക്ക് വേണ്ടിയുള്ള പോരാട്ടം കൂടിയാകുന്പോൾ സംഗതി ജോറായി.

ആൻസണ്‍ പോൾ കിട്ടിയ അവസരം മുതലാക്കി മമ്മൂട്ടിക്കൊപ്പം മത്സരിച്ച് അഭിനയിക്കുകയാണ് ചിത്രത്തിൽ. കേസ് അന്വേഷിക്കാൻ പോലീസുകാർക്ക് അവരവരുടേതായ രീതിയുണ്ട്. അതുപക്ഷേ മറ്റുള്ളവർക്ക് മനസിലാകണമെന്നില്ല. തിരക്കഥാകൃത്ത് ഹനീഫ് അദേനി തിരക്കഥയിൽ വിട്ടുവീഴ്ചകളില്ലാത്ത വിധം ചില സംഗതികൾ ചേർത്തുവച്ചിട്ടുണ്ട്. ആ ചേർത്തുവെക്കലുകൾക്ക് ഒരു കോട്ടവും സംഭവിക്കാത്ത വിധം സംവിധായകൻ ഷാജി പടൂർ ആവിഷ്കാരം ഒരുക്കിയപ്പോൾ സംഗതി സൂപ്പറായി.



ശ്രദ്ധവേണം... അത് മസ്റ്റാണ്...!

രണ്‍ജി പണിക്കർ, സുരേഷ് കൃഷ്ണ, കനിഹ, സിദ്ദിഖ് തുടങ്ങിയവർ പ്രധാനപ്പെട്ട വേഷങ്ങളിൽ ചിത്രത്തിലുണ്ട്. പക്ഷേ, തുടക്കം മുതലുള്ള കലാഭവൻ ഷാജോണാണ് പക്വമായ അഭിനയരീതി കൊണ്ട് പ്രേക്ഷകരെ ഞെട്ടിച്ചത്. ആദ്യ പകുതിയിൽ വളരെ ലളിതമായി തോന്നുന്ന പല കാര്യങ്ങളും ഈ കഥയിലെ നിർണായക വഴിത്തിരിവുകളായി മാറുന്ന കാഴ്ച രണ്ടാം പകുതിയിൽ കാണാൻ കഴിയും.

ചിത്രത്തിന്‍റെ എഡിറ്ററെ എത്രകണ്ട് പ്രശംസിച്ചാലും മതിയാകില്ല. കാരണം മനുഷ്യനെ കണ്‍ഫ്യൂഷനാക്കുന്നതിനൊക്കെ ഒരു പരിധിയില്ലേ. ത്രില്ലടിപ്പിക്കാൻ പാകത്തിനുള്ള ബിജിഎം ഒരുക്കി ഗോപി സുന്ദർ ഒരിക്കൽ കൂടി മിടുക്ക് കാട്ടിയപ്പോൾ മമ്മൂട്ടിയുടെ വരവും പോക്കുമെല്ലാം കിക്കിടുവായി.

ഒന്നാം കഥ, രണ്ടാം കഥ, മൂന്നാം കഥ ഇവയെല്ലാം കൂടി കൂടിച്ചേരുന്നില്ലല്ലോയെന്നുള്ള തോന്നലുകളെയെല്ലാം അസ്ഥാനത്താക്കുന്ന ആവിഷ്കരണ രീതിയാണ് സംവിധായകൻ ചിത്രത്തിൽ സ്വീകരിച്ചിരിക്കുന്നത്. അതുകൊണ്ട് തന്നെ ത്രില്ലർ സിനിമകൾ ഇഷ്ടപ്പെടുന്ന ഏതൊരാൾക്കും സധൈര്യം സമീപിക്കാവുന്ന ചിത്രമാണ് അബ്രഹാമിന്‍റെ സന്തതികൾ.

(സംവിധായകന്‍റെ മിടുക്ക്... തിരക്കഥാകൃത്തിന്‍റെ കൃത്യത... മമ്മൂട്ടിയുടെ പ്രകടനം... സംഗതി പൊളിച്ചു.)

വി.ശ്രീകാന്ത്
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.