കുതിപ്പിനിടയിലെ കിതപ്പാണ് "അറം'
Saturday, November 11, 2017 11:11 AM IST
രാഷ്ട്രീയം പറയുന്ന സിനിമകൾക്ക് ഇപ്പോൾ വലിയ ഡിമാൻഡാണ്. ഇത്തിരി നെഗറ്റീവ് പബ്ലിസിറ്റി കൂടി കിട്ടിയാൽ പിന്നെ പടം സൂപ്പർഹിറ്റ്. "അറം' പറയുന്നതും ഇന്നത്തെ ചില രാഷ്ട്രീയ കാര്യങ്ങൾ തന്നെ. എന്തുകൊണ്ടോ, ചിത്രം സംവദിക്കുന്ന വിഷയത്തിലേക്ക് അധികം ആരും തലയിടാൻ വരില്ലായെന്നു തന്നെ കരുതേണ്ടിയിരിക്കുന്നു. കുതിപ്പിനിടയിലെ കിതപ്പിനെക്കുറിച്ചാണ് ചിത്രം ചർച്ച ചെയ്യുന്നത്. അതും വർഷങ്ങൾക്ക് മുൻപ് നടന്ന സംഭവം കൂടിയാകുന്പോൾ വിഷയത്തിന് എത്രത്തോളം ഗൗരവം ഉണ്ടെന്ന് ഉൗഹിക്കാവുന്നതേയുള്ളു.

അറം എന്നാൽ ധർമം എന്നാണ് അർഥം. ഇന്ന് രാജ്യത്തു നിന്ന് അന്യമായിക്കൊണ്ടിരിക്കുന്ന ഒന്ന്. ബഹിരാകാശത്തേക്ക് കുതിക്കുന്ന റോക്കറ്റുകളുടെ വാർത്ത ഏതൊരു ഇന്ത്യക്കാരനും മതിപ്പുളവാക്കുന്നതാണ്. എന്നാൽ കുഴൽക്കിണറിൽ അകപ്പെട്ട് മരണം ഏറ്റുവാങ്ങേണ്ടി വന്ന കുരുന്നുകളെക്കുറിച്ചുള്ള വാർത്തകൾ ഇന്നും കേൾക്കുന്പോൾ മനസ് മടുപ്പുളവാക്കുന്ന കിതപ്പിലേക്ക് കൂപ്പുകുത്തുകയും ചെയ്യും. അത്തരം ഒരു വിഷയം തന്നെയാണ് സംവിധായകൻ ഗോപി നൈനാർ നയൻതാരയെ മുൻ നിർത്തി പ്രേക്ഷക സമക്ഷത്തിലേക്ക് എത്തിച്ചിരിക്കുന്നത്.



മലയാളികൾ വർഷങ്ങൾക്കു മുൻപേ ശ്വാസമടക്കിപ്പിടിച്ചിരുന്ന കണ്ട "മാളൂട്ടി' എന്ന സിനിമയിലെ രംഗങ്ങൾ അറം കണ്ടുകൊണ്ടിരിക്കുന്പോൾ മനസിലേക്ക് പാഞ്ഞെത്തും. അതുതന്നെയല്ലേ ഇതെന്നുള്ള ചിന്തകൾക്കിടയിലേക്ക് കാലികപ്രസക്തിയുള്ള വിഷയങ്ങൾ കൂടി ചർച്ചയാകുന്നതോടെ മാളൂട്ടിയെ മറന്ന് അറം കുത്തിനോവിക്കാൻ ശ്രമിക്കുന്ന വിഷയങ്ങളിലേക്ക് ശ്രദ്ധപോകും. ഗ്ലാമർ മാസ് മസാല വേഷങ്ങൾ മാത്രമല്ല ഇത്തരം സീരിയസ് വേഷങ്ങൾ കൂടി ചെയ്യുന്പോഴാണ് ഒരു നടി സ്വയം പരീക്ഷിക്കപ്പെടുക. ഇവിടെ ആ പരീക്ഷണത്തിന് നിന്ന് കൊടുക്കുകയാണ് നയൻതാര. മതിവതാനിയെന്ന കളക്ടർ വേഷം ഏതൊരു പ്രേക്ഷകനെയും കൈയടിപ്പിക്കുംവിധം ചെയ്ത് ഫലിപ്പിക്കാൻ നയൻസിന് കഴിഞ്ഞിട്ടുണ്ട്.




കുടിവെള്ള പ്രതിസന്ധിയും രാഷ്ട്രീയ പ്രശ്നങ്ങളുമെല്ലാം തമിഴ് സിനിമകളിൽ പലകുറി കയറിക്കൂടിയിട്ടുള്ള വിഷയങ്ങളാണ്. എന്നാൽ അറം എന്ന ചിത്രം പോലെ ആഴത്തിൽ ഇത്തരമൊരു വിഷയം ചർച്ച ചെയ്തിട്ടുണ്ടാവില്ല. മാർക്കറ്റിംഗിനുള്ള തന്ത്രമായി മാത്രം കയറിക്കൂടാറുള്ള ഇത്തരം വിഷയങ്ങൾക്ക് സംവിധായകൻ കുറച്ചുകൂടി ഉൗന്നൽ നൽകിയിട്ടുണ്ട് ചിത്രത്തിൽ. ഒരു ഗ്രാമത്തിലെ കുടിവെള്ള പ്രശ്നവും അതിന് മറപറ്റിയുണ്ടാകുന്ന കുഴൽക്കിണർ വിഷയവുമെല്ലാം ചിത്രത്തിൽ കടന്നുവരുന്നുണ്ട്. നിസാരമെന്നു കരുതി തളളിക്കളയുന്ന പല കാര്യങ്ങളും കൊണ്ടെത്തിക്കുന്നത് വലിയ വിപത്തിലേക്കാണെന്ന് ചിത്രം കുഴൽക്കിണറിൽ അകപ്പെട്ട കുരുന്നിനെ ചൂണ്ടിക്കാണിച്ചു കൊണ്ട് സമർഥിക്കുന്നു.

ജനങ്ങളുടെ ഒപ്പം നിന്ന് രക്ഷാപ്രവർത്തനങ്ങൾക്ക് ചുക്കാൻ പിടിക്കുന്ന കളക്ടറായാണ് നയൻതാര ചിത്രത്തിലെത്തുന്നത്. രാഷ്ട്രീയക്കാരുടെ ഇടപെടലും ഇന്ത്യയിലെ സുരക്ഷാസംവിധാനങ്ങളുടെ കുറവുമെല്ലാം മറ്റ് പല ചിത്രങ്ങളിലെന്നതു പോലെ അറമിലും പറഞ്ഞുപോകുന്നുണ്ട്. നാട്ടുകാരുടെ എതിർപ്പും മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങളുമെല്ലാം കളക്ടർ നേരിടുന്ന രീതിയാണ് ചിത്രത്തിന് മറ്റൊരു തലം നൽകുന്നത്. നയൻതാരയുടെ "വണ്‍മാൻഷോ' എന്നതിനപ്പുറത്ത് നാട്ടുകാരുടെ വികാരങ്ങളും വിചാരങ്ങളും തുറന്നു കാട്ടാനാണ് സംവിധായകൻ ശ്രമിച്ചിരിക്കുന്നത്.



രാഷ്ട്രീയക്കാരുടെ ഇടപെടൽ കളക്ടറുടെ എതിർപ്പും തീരുമാനങ്ങളും തുടങ്ങിയ ക്ലീഷേകൾ അറമിലും സ്ഥാനം പിടിക്കുന്നുണ്ട്. ഛായാഗ്രാഹകൻ ആവുന്നത്ര വിഷയത്തിന്‍റെ തീവ്രതയെ കാമറയിൽ ഒപ്പിയെടുക്കാൻ ശ്രമിച്ചിട്ടുണ്ട്. മാനസിക സംഘർഷങ്ങളോട് ചേർന്ന് നിൽക്കും വിധമുള്ള പശ്ചാത്തല സംഗീതമാണ് ജിബ്രാൻ ചിത്രത്തിനായി ഒരുക്കിയിട്ടുള്ളത്. കഥപറച്ചിൽ രീതിയിൽ വ്യത്യസ്തത കൊണ്ടുവരാനുള്ള ശ്രമമൊക്കെ സംവിധായകൻ നടത്തിയിട്ടുണ്ട്. കുറിക്കു കൊള്ളുന്ന സംഭാഷണങ്ങൾ മടുപ്പുളവാക്കാതെ തന്നെ ചിത്രത്തിലുണ്ട്. പലരും മറവിയുടെ തടവറയിലേക്ക് തള്ളിയിട്ട വിഷയം പൊടിതട്ടിയെടുക്കുക മാത്രമല്ല, ഇനിയെങ്കിലും ഇത്തരം വിഷയങ്ങളിൽ പ്രതിവിധി ഉണ്ടായില്ലായെങ്കിൽ രാജ്യം നേരിടാൻ പോകുന്ന പ്രതിസന്ധികളുടെ ആക്കം കാണിച്ച് തരാനും ചിത്രത്തിന് കഴിയുന്നുണ്ട്.




സുനു ലക്ഷ്മിയും രാമചന്ദ്രൻ ദുരൈരാജുമെല്ലാ നാട്ടിൻപുറത്തെ സാധാരണക്കാരായി ജീവിച്ചപ്പോൾ ചിത്രത്തിലെ രക്ഷാപ്രവർത്തന രംഗങ്ങൾ ആകാംക്ഷയോടെ അല്ലാതെ കണ്ടിരിക്കാൻ ആവില്ല. രണ്ടാം പകുതിയിൽ പക്ഷേ, പലപ്പോഴും ചിത്രം മുന്നോട്ട് പോകാനാവാതെ കിതയ്ക്കുന്നുണ്ട്. ക്ലീഷേകൾ സ്ഥാനം പിടിക്കുന്നതും അവിടം മുതലാണ്. എത്ര തന്നെ നല്ല കാര്യങ്ങൾ ചെയ്താലും രാഷ്ട്രീയത്തിലൂടെ ഭരണത്തിലേറിയ ഭരണാധികാരികളുടെ മനഃസ്ഥിതിക്ക് മാറ്റം ഉണ്ടാകില്ലായെന്ന് കാട്ടിത്തന്നുകൊണ്ടാണ് ചിത്രം അവസാനിക്കുന്നത്.

(പലരും പറയാൻ മടിക്കുന്ന ചിലതിലേക്കുള്ള വിരൽ ചൂണ്ടലാണ് അറം. )

വി.ശ്രീകാന്ത്
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.