ട്വിസ്റ്റിൽ മുങ്ങി "ബാഗമതി'
Saturday, January 27, 2018 10:00 PM IST
"ബാഗമതി' പ്രേക്ഷകനെ വട്ടം ചുറ്റിക്കുകയാണ്. ലക്കും ലഗാനും ഇല്ലാതെ ചില കാര്യങ്ങൾ കാട്ടിയാണ് സംവിധായകൻ ജി. അശോക് കാഴ്ചക്കാരനെ വട്ടം ചുറ്റിക്കുന്നത്. ആദ്യ പകുതിയിൽ ഉരുണ്ടുകൂടുന്ന സംഭവവികാസങ്ങൾ കാണുന്പോൾ സംവിധായകൻ എന്താണാവോ ഉദ്ദേശിച്ചതെന്ന് തോന്നലുണ്ടാവാം. അമ്മാതിരി കാട്ടിക്കൂട്ടലാണ് ചിത്രത്തിൽ നിറഞ്ഞിരിക്കുന്നത്. കഥയും ഫ്ലാഷ് ബാക്കും കൂട്ടിക്കുഴച്ച് ഒരുപിടിയും തരാതെയാണ് ചിത്രത്തിന്‍റെ പോക്ക്.

ബാഹുബലിക്ക് ശേഷം അനുഷ്ക ഷെട്ടി വീണ്ടും ഞെട്ടിക്കുകയാണ് ബാഗമതിയിലൂടെ. നായികയുടെയും സൗണ്ട് എഫക്ടിന്‍റെയും മികവുകൊണ്ട് മാത്രമാണ് ഒന്നാം പകുതി സംവിധായകൻ പിടിച്ച് നിർത്തുന്നത്. പ്രേത ബംഗ്ലാവ്, തന്നെ ആടുന്ന കസേര, അല്പം ഇരുണ്ട ഭീകരാന്തരീക്ഷം തുടങ്ങി കണ്ടു മറന്ന പ്രേത സിനിമകളുടെ കാഴ്ചകളൊക്കയും ബാഗമതിയിലും സ്ഥാനം പിടിച്ചിട്ടുണ്ട്.



അനുഷ്ക ഷെട്ടി തകർത്തു

ജയിൽവാസം അനുഭവിക്കുന്ന ചഞ്ചലയെ മറ്റൊരു കേസിന്‍റെ അന്വേഷണത്തിനായി ബാഗമതി ബംഗ്ലാവിലേക്ക് കൊണ്ടുവരുന്നതോടെയാണ് ചിത്രം ഹൊറർ ട്രാക്കിലേക്ക് മാറുന്നത്. ബംഗ്ലാവിൽ ഒറ്റയ്ക്ക് കഴിയേണ്ടി വരുന്ന ചഞ്ചലയുടെ പ്രവർത്തികൾ ചിത്രത്തെ ഹൊറർ ത്രില്ലർ മൂഡിലേക്ക് കൊണ്ടുവരും. നായികയുടെ ഫ്ലാഷ് ബാക്കും മടങ്ങിവരവും വ്യക്തതയില്ലാതെ കാട്ടി ട്വിസ്റ്റ് ഒളിപ്പിച്ചുവയ്ക്കാൻ സംവിധായകൻ നന്നേ പണിപ്പെടുന്നുണ്ട്. ഒരേ സമയം ചിത്രം ഹൊറർ ആണെന്നും അല്ലെന്നും പ്രേക്ഷകരെ തോന്നിപ്പിക്കാൻ സംവിധായകന് കഴിയുന്നുണ്ട്. ഒന്നാം പകുതിയോട് അടുക്കുന്പോഴുള്ള അനുഷ്കയുടെ പ്രകടനം പ്രേക്ഷകരെ അന്പരപ്പിക്കും.




ശ്രദ്ധിച്ചിരിക്കണം കേട്ടോ..!

ഈശ്വർ പ്രസാദെന്ന മന്ത്രിയായി എത്തി ജയറാം ചിത്രത്തിൽ തരക്കേടില്ലാത്ത പ്രകടനമാണ് നടത്തുന്നത്. ഈശ്വർ പ്രസാദിന്‍റെ കഥാപാത്ര രൂപീകരണത്തിൽ സംവിധായകൻ നന്നേ ശ്രദ്ധിച്ചിട്ടുണ്ട്. ചഞ്ചലയുടെയും ഈശ്വർ പ്രസാദിന്‍റെയും ഓരോ ചലനങ്ങളുമാണ് ചിത്രത്തിന്‍റെ ഹൈലൈറ്റ്. ഇവരെ രണ്ടുപേരെയും സൂക്ഷ്മമായി നിരീക്ഷിച്ചാൽ കഥയുടെ പോക്ക് എങ്ങോട്ടെന്ന് ആദ്യപകുതിയിൽ തന്നെ ക്ലു കിട്ടും. ഭീകാരാന്തരീക്ഷം സൃഷ്ടിക്കുംവിധമാണ് പ്രേത ബംഗ്ലാവിന്‍റെ സെറ്റിട്ടിരിക്കുന്നത്. തുടക്കം മുതൽ അത്തരത്തിൽ ഒരു അന്തരീക്ഷത്തിലേക്ക് പ്രേക്ഷകരെ തള്ളിയിടാനും സംവിധായകന് കഴിഞ്ഞിട്ടുണ്ട്.




മലയാളികൾ ശോഭിച്ചു

തെലുങ്ക് സിനിമയിലെ മലയാളി സാന്നിധ്യങ്ങളാണ് ആശാ ശരതും ഉണ്ണി മുകുന്ദനും ജയറാമും. മൂവർക്കും ചിത്രത്തിൽ അഭിനയ പ്രാധാന്യമുള്ള വേഷങ്ങൾ തന്നെയാണ്. ഉണ്ണി മുകുന്ദൻ തന്‍റെ തനതു ശൈലിയിലൂടെ പ്രേക്ഷക പ്രീതി നേടിയപ്പോൾ ആശാ ശരത് അമിത ബലംപിടുത്തം കൊണ്ട് അപ്രീതി സന്പാദിക്കുകയും ചെയ്തു. ജയറാം വളരെ കൂളായി തന്‍റെ മന്ത്രി വേഷം കൈകാര്യം ചെയ്തിട്ടുണ്ട്. ഉണ്ണി മുകുന്ദൻ-അനുഷ്ക ഷെട്ടി ജോഡിയുടെ കോംബിനേഷൻ സീനുകൾ ആർ. മതിയുടെ കാമറ കണ്ണുകൾ നല്ലരീതിയിൽ തന്നെ ഒപ്പിയെടുത്തിട്ടുണ്ട്. ബാഗമതിയിലെ പ്രകടനം തെലുങ്കിൽ ഉണ്ണിക്ക് കൂടുതൽ അവസരങ്ങൾ സമ്മാനിക്കുമെന്ന് ഉറപ്പ്.




ട്വിസ്റ്റോട് ട്വിസ്റ്റ്

അലോസരപ്പെടുത്തലുകളേറെയുള്ള ഒന്നാം പകുതിയിൽ നിന്നും രണ്ടാം പകുതിയിലേക്കെത്തുന്നതോടെ ട്വിസ്റ്റുകൾ രംഗപ്രവേശം ചെയ്തു തുടങ്ങും. ഇതുവരെ കണ്ട കാഴ്ചകളൊക്കെ എന്ത്, ഇപ്പോൾ കാണുന്നതെന്ത് എന്നുള്ള കണ്‍ഫ്യൂഷൻ ഉണ്ടാകും മുന്പേ പ്രേക്ഷകർക്ക് ഉത്തരം ലഭിച്ചു തുടങ്ങും. ലോജിക്കില്ലായ്മയുടെ അകന്പടിയോടെയാണെങ്കിലും ഉത്തരങ്ങൾ ഓരോന്നും താത്കാലിക തൃപ്തി പ്രേക്ഷകർക്ക് സമ്മാനിക്കും.

നായികയുടെ പ്രകടനം തന്നെയാണ് ചിത്രത്തെ കൂടുതൽ ആകാംക്ഷാഭരിതമാക്കുന്നത്. സൗണ്ട് ഇഫക്ടുകളുടെ ബലത്തിൽ ചിത്രം ഇടയ്ക്കിടെ ഞെട്ടിക്കാൻ ഒരുന്പെടുന്നുണ്ട്. പ്രേക്ഷകരെ പരീക്ഷിക്കുന്ന ഇമ്മാതിരി ചിത്രങ്ങൾ ഇതിന് മുന്പും ബിഗ് സ്ക്രീനിൽ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. ആ സിനിമ പേരുകൾ കൂട്ടിച്ചേർത്താൽ ബാഗമതിയുടെ കഥാഗതിയും ട്വിസ്റ്റുമെല്ലാം അതിവേഗം പ്രേക്ഷകരുടെ മനസിലേക്കെത്തും. ഒന്നും ഓർമിപ്പിക്കുന്നില്ല, ത്രില്ലടിക്കാൻ റെഡിയായി ബാഗമതിക്ക് കയറിക്കോ നിങ്ങൾ നിരാശരാകില്ല.

(ബിൽഡപ്പ് പോലെയൊന്നുമില്ല. വെറുതെയൊരു ചിത്രം.)

വി.ശ്രീകാന്ത്
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.