മങ്ങിത്തിളങ്ങുന്ന "കാർബൺ'
Friday, January 19, 2018 5:23 PM IST
"മുന്നറിയിപ്പ്' എന്ന ചിത്രത്തിന്‍റെ ക്ലൈമാക്സ് നൽകിയ ഷോക്കിൽ നിന്നും മോചിതരാകാത്തവരുടെ ഇടയിലേക്കാണ് ഭാഗ്യാന്വേഷിയുടെ കഥയുമായി വേണു എത്തിയത്. ഇത്തവണയും പലരുടെയും ഉള്ളിലുള്ള വിചിത്രമായ ലോകം തുറന്നു കാണിക്കാനാണ് സംവിധായകൻ മെനക്കെട്ടിരിക്കുന്നത്. മുന്നറിയിപ്പിലെ രാഘവനെ പോലെ തന്നെ സിബിക്കും (ഫഹദ് ഫാസിൽ) തന്‍റേതായൊരു ലോകമുണ്ട്. മറ്റുള്ളവർ വിചിത്രമെന്ന് വിളിക്കുന്ന എന്നാൽ, അവർക്ക് തീർത്തും സ്വഭാവികമായ ഒരു ലോകം. സിബിയുടെ ഫാന്‍റസി നിറഞ്ഞൊരു ലോകത്തിലേക്ക് കയറിപ്പറ്റുകയെന്നത് എളുപ്പമല്ല... കാരണം ജോലി, വീട്, കുടുംബ ജീവിതം തുടങ്ങിയ ചുറ്റുപാടുകളെല്ലാം പൂർണമായിട്ടല്ലെങ്കിലും സിബിയുടെ ലോകത്തിന് പുറത്താണ്. മലയാള സിനിമയുടെ കാടുകയറ്റമാണ് "കാർബണ്‍'. ഒളിഞ്ഞും തെളിഞ്ഞും പലതും അതിൽ മയങ്ങിക്കിടപ്പുണ്ട്. ആ കാഴ്ചകളുടെ ഉള്ളറിയാൻ കണ്ണുകൾ നല്ലവണ്ണം തുറക്കണം, ഒപ്പം മനസും.



ഭാഗ്യാന്വേഷിയുടെ വഴികൾ

ഫഹദ് തൊണ്ടിമുതലും ദൃക്സാക്ഷിയിൽ നിന്നും മോചനം നേടിയിട്ടില്ല. നിഴൽ പോലെ ആ കഥാപാത്രം ഫഹദിനെ പിന്തുടരുന്നുണ്ട്. തുടക്കത്തിൽ അങ്ങനെയെല്ലാം തോന്നുമെങ്കിലും പതിയെ പതിയെ ഫഹദ് ശരിക്കുമൊരു ഭാഗ്യാന്വേഷിയായി മാറുകയായിരുന്നു. സിബിയുടെ പോക്കും വരവുമെല്ലാം വിവരിക്കാനായിരുന്നു ആദ്യ പകുതിയുടെ ശ്രമം. അതിനിടയിൽ കടന്നുവരുന്ന മറ്റ് കഥാപാത്രങ്ങളെല്ലാം അവനിലെ ഭാഗ്യാന്വേഷിയെ കൂടുതൽ തെളിമയോടെ സ്ക്രീനിലേക്ക് എത്തിക്കാനുള്ള ഉപാധികൾ മാത്രമായിരുന്നു. നടത്തത്തിലും ഓട്ടത്തിലും പെരുമാറ്റത്തിലുമെല്ലാം ഒരു വിചിത്രസ്വഭാവം കാത്തുസൂക്ഷിക്കാൻ ഫഹദ് ശ്രമിച്ചിട്ടുണ്ട്. നേട്ടം കിട്ടാനുള്ള ഓട്ടത്തിനിടയിൽ എത്ര കിതച്ചാലും സിബിയുടെ മുഖത്തൊരു ചിരിയുണ്ടാവും. ഭാഗ്യം തൊട്ടുമുന്പിൽ ഉള്ളപോലൊരു ചിരി.




തോൽവികളൊക്കെ എന്ത്...

ഇത്രയും നാളായുള്ള നിന്‍റെ ഓട്ടത്തിനിടയിൽ നീ എന്തു നേടിയെന്നുള്ള ചോദ്യത്തിന് സിബി നൽകുന്ന ഉത്തരം ചിരിയാണ്. ജീവിതത്തിൽ അല്പം ഫാന്‍റസിയൊക്കെ വേണ്ടേ, ഇല്ലെങ്കിൽ പിന്നെ എന്ത് ജീവിതമെന്ന് ചിന്തിക്കുന്ന സിബി തന്‍റേതായ ഒരു ലോകം മെനഞ്ഞെടുത്താണ് മുന്നോട്ട് പോകുന്നത്. ഭാഗ്യം തേടിയുള്ള അലച്ചിലുകളെല്ലാം ഒടുവിൽ പരാജയത്തിന്‍റെ വഴികളാണ് നായകന് കാട്ടിക്കൊടുക്കുന്നത്. തോൽവികളെല്ലാം ഏറ്റുവാങ്ങിയ നായകന്‍റെ കുതിപ്പ് ഒന്നാം പകുതിയിൽ കാണാനാവും. ക്ലച്ച് പിടിക്കാത്ത ജീവിതം സാന്പത്തിക പ്രശ്നത്തിലേക്ക് വഴുതി വീഴുന്നതോടെ സിബി പുതിയ മേച്ചിൽപ്പുറം തേടി യാത്രയാകും. അതും അവനെ കൊണ്ടെത്തിക്കുന്നത് ഒരു നിധി കഥയുടെ മുന്നിലാണ്.



കാടും നിധിയും കാമറാമാനും

കാട്ടിലെ കാഴ്ചകളൊരുക്കാൻ നന്നേ പാടുപ്പെട്ടിട്ടുണ്ടെന്ന് ചിത്രത്തിലെ ഓരോ കാഴ്ചകളും സാക്ഷ്യം പറഞ്ഞു. വനം എന്നൊക്കെ പറഞ്ഞാൽ ഇതാണ്. നിധി തേടിയുള്ള യാത്രയിലെ വനാന്തരീക്ഷം ഛായാഗ്രാഹകൻ കെ.യു.മോഹനൻ നയനമനോഹരമായി തന്നെ ഒപ്പിയെടുത്തിട്ടുണ്ട്. കാടിനുള്ളിലേക്ക് കടക്കുന്നതോടെ ചിത്രത്തിൽ ഇഴച്ചിൽ സ്ഥാനം പിടിക്കുന്നുണ്ട്. നായിക മംമ്തയുടെയും പിന്നെ മണികണ്ഠന്‍റെയുമെല്ലാം പ്രകടനമാണ് രണ്ടാം പകുതിയിലെ ഇഴച്ചിലിനെ ഭാഗികമായെങ്കിലും അകറ്റി നിർത്തുന്നത്. കാടിന്‍റെ പശ്ചാത്തലത്തിന് ഇണങ്ങുംവിധം തന്നെയാണ് ചിത്രത്തിന്‍റെ പശ്ചാത്തലസംഗീതം ഒരുക്കിയിട്ടുള്ളത്. പക്ഷേ, ചിത്രത്തിൽ കടന്നു കൂടിയ പാട്ടുകൾ കേൾവിസുഖം നൽകാതെയാണ് കടന്നുപോയത്.



ക്ലൈമാക്സിനെന്തോ പന്തികേട്

കാർബണിന്‍റെ ക്ലൈമാക്സിൽ എന്തോ ഒരു വല്ലായ്മ പ്രത്യക്ഷപ്പെടുന്നുണ്ട്. മനഃപ്പൂർവമുള്ള കാട്ടിക്കൂട്ടലാണോ അതോ അവസാനം എത്തിയപ്പോൾ കൈവിട്ടു പോയതാണോ എന്നെല്ലാം ചിന്തിക്കാനുള്ള അവകാശം പ്രേക്ഷകന് വിട്ടുനൽകിയാണ് സിനിമ അവസാനിക്കുന്നത്. കൈയടിക്കാൻ തോന്നുമെങ്കിലും തൊട്ടുമുന്നിൽ കടന്നുപോയ ദൃശ്യങ്ങളിൽ ചില കാര്യങ്ങൾ തെളിയാതെ വരുന്നതോടെ ഒരു വ്യക്തതക്കുറവ് പ്രേക്ഷക മുഖങ്ങളിൽ കാണാൻ കഴിയും.

(സംഭവം കൊള്ളാം, പക്ഷേ എന്തോ ഒരു കുറവുണ്ടെന്നു മാത്രം.)

വി.ശ്രീകാന്ത്
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.