ചെമ്പരത്തിപ്പൂ നിസാരക്കാരിയല്ല...!
Friday, November 24, 2017 11:58 PM IST
ചങ്ക് തുറന്നു കാട്ടിയാലും ചെമ്പരത്തിപ്പൂവാണെന്ന് പറയുന്ന കൂട്ടരാ ഈ പെണ്‍കുട്ടികൾ... ഏതൊരുവനും സ്കൂൾ-കോളജ് കാലയളവിൽ ഇങ്ങനെയൊരു കാര്യം പറഞ്ഞിട്ടുണ്ടാകും. അത് മാറ്റി പറയിപ്പിക്കുകയാണ് അരുണ്‍ വൈഗയെന്ന പുതുമുഖ സംവിധായകൻ തന്‍റെ "ചെന്പരത്തിപ്പൂ' എന്ന ചിത്രത്തിലൂടെ.

സർവരും കളിയാക്കാറുള്ള ഈ പൂവിനും ഒരു ഹൃദയമുണ്ടെന്ന് കാട്ടിത്തരാൻ ഒരു പ്രണയകഥ തന്നെ വേണ്ടി വന്നൂയെന്നത് യാദൃശ്ചികം മാത്രം. ഇനിയങ്ങോട്ടുള്ള പ്രണയകാലങ്ങളിൽ യുവാക്കളുടെ ഹൃദയങ്ങളിൽ ചെന്പരത്തിപ്പൂവിനും സ്ഥാനമുണ്ടാകും. അവർ ചോദിക്കും, ചെന്പരത്തിയോളം പ്രണയം അറിയുന്ന ഒരു പൂവ് ഈ ഭൂമുഖത്തുണ്ടോയെന്ന്... കാലാകാലങ്ങളായി ചെന്പരത്തിപ്പൂ നേരിട്ടുവന്ന പ്രതിസന്ധി അവസാനിപ്പിക്കുന്ന ചിത്രമാണ് ചെന്പരത്തിപ്പൂ. ഏതായാലും അസ്കർ അലി യുവ ഹൃദയങ്ങളിൽ സ്ഥാനം പിടിച്ചു കഴിഞ്ഞു. ചെന്പരത്തിക്ക് യുവാക്കളുടെ ഇടയിൽ മാർക്കറ്റുണ്ടാക്കി കൊടുത്ത നായകൻ ആരെന്നു ചോദിച്ചാൽ ഇനിയുള്ള കാലം അത്രയും ഒരേ ഒരു പേരെ ആരും പറയൂ-അസ്കർ അലി.



അസ്കർ ചുവടുറപ്പിക്കുന്നു

ആസിഫ് അലി സണ്‍ഡേ ഹോളിഡേയിലൂടെ സമ്മാനിച്ച ഫീൽ ഗുഡ് എഫക്ട് അസ്കർ അലി ചെമ്പരത്തിപ്പൂവിലൂടെ നല്കുന്പോൾ ചേട്ടനൊപ്പം അനിയനും മലയാള സിനിമയിൽ തന്‍റേതായ ഒരിടം കണ്ടെത്തുകയാണ്. ഒന്നുറപ്പിക്കാം, കണ്ടറിഞ്ഞ് സംവിധായകർ തേച്ചുമിനുക്കിയെടുത്താൽ അസ്കർ അലി പളുങ്കുപോലെ സിനിമാലോകത്ത് തിളങ്ങി നിൽക്കും. പലരും മറക്കാൻ ആഗ്രഹിക്കുന്ന പ്രണയവും ഓർമയിൽ സൂക്ഷിക്കുന്ന പ്രണയവുമെല്ലാം പൊടിതട്ടിയെടുക്കുകയാണ് സംവിധായകൻ അരുണ്‍ വൈഗ ചിത്രത്തിലൂടെ. പ്രണയ സിനിമകളിൽ അടിഞ്ഞു കൂടാറുള്ള ക്ലീഷേകളെ ഒരറ്റത്തേക്ക് മാറ്റിനിർത്തി നർമരസം പകരുന്ന രംഗങ്ങളെ കൂട്ടിയിണക്കാനാണ് സംവിധായകൻ ശ്രമിച്ചിരിക്കുന്നത്. സംഗീതത്തിൽ ചാലിച്ചെടുത്ത ഈ പ്രണയകഥ മനസിലേക്ക് പാഞ്ഞുകയറുന്നത് യുവനിരയുടെ കൂട്ടുപിടിച്ചാണ്.




രൂപമാറ്റങ്ങൾ കൊള്ളാം

17 മുതൽ 29 വരെയുള്ള വയസിനിടയിൽ ഒരാൾക്കുണ്ടായേക്കാവുന്ന രൂപമാറ്റങ്ങളെ കൃത്യമായി അടയാളപ്പെടുത്താൻ അസ്കറിന് സാധിച്ചട്ടുണ്ട്. വിനോദിന്‍റെ (അസ്കർ അലി) പ്രണയനൈരാശ്യം കാട്ടിയാണ് ചിത്രത്തിന്‍റെ തുടക്കമെങ്കിലും മെലോഡ്രാമകളിലേക്ക് കടക്കാതെ ചിത്രത്തെ പിടിച്ചുനിർത്താൻ സംവിധായകന് കഴിഞ്ഞു. നാട്ടിൻപുറത്തെ കാഴ്ചകൾക്കൊപ്പം പ്രണയനൈരാശ്യത്തിന്‍റെ പിടിയിൽ നിന്നും വിനോദ് പുറത്തുവരുന്നതോടെ സിനിമയും ഉഷാറായി തുടങ്ങും. പ്രണയനഷ്ടത്തിൽ നിന്നും പ്രണയത്തിലേക്ക് വഴുതിവീഴാൻ അധികസമയം വേണ്ടായെന്ന് കാട്ടിത്തരാൻ സംവിധായകന് ബുദ്ധിമുട്ടേണ്ടി വന്നില്ല.



രണ്ടും ചേലുള്ള നായികമാർ

പാർവതി അരുണ്‍ തുടക്കക്കാരിയുടെ പരിഭ്രമം ഒട്ടുമില്ലാതെ നീനയായി മാറിയപ്പോൾ ആ പ്രണയം കണ്ടിരിക്കാനും ഒരു ചേലുണ്ടായിരുന്നു. ചിരിയും കണ്ണുകൊണ്ടുള്ള പറച്ചിലുകളുമെല്ലാം പാർവതിയിൽ ഭദ്രം. അദിതി രവിയാകട്ടെ, ദിയ എന്ന പത്താം ക്ലാസുകാരിയിലേക്ക് എത്താൻ നന്നേ വിഷമിക്കുന്നപോലെ തോന്നി. പോകപ്പോകെ കക്ഷി ഉണർന്നപ്പോൾ മറവിയുടെ കോണിൽ പലരും ഒളിപ്പിച്ച കാമുകിയുടെ മുഖം ദിയയിലൂടെ തെളിഞ്ഞുവരുകയും ചെയ്തു. രണ്ടുപേരും തരക്കേടില്ലാത്ത പ്രകടനമാണ് ചിത്രത്തിൽ കാഴ്ചവച്ചിരിക്കുന്നത്.



മത്തായി പൊളിച്ചൂട്ടാ...

പക്വതയാർന്ന മുഖത്തിൽ നിന്നും കുട്ടിത്തമുള്ള മുഖത്തിലേക്കു പോകാൻ അജു വർഗീസിന് ഒരു ക്ലീൻഷേവിന്‍റെ ആവശ്യമേയുള്ളൂവെന്ന് മത്തായിയുടെ പ്ലസ്ടു കാലം തെളിയിച്ചു. മത്തായി കാട്ടുന്ന കുസൃതിത്തരങ്ങൾക്കു വരെ ഒരു പ്രത്യേകം ചന്തമുണ്ടായിരുന്നു. ഏതൊരാളുടെയും സ്കൂൾ കാലയളവിൽ മത്തായിയെ പോലൊരാൾ ഉണ്ടാവുമെന്നത് തീർച്ചയാണ്. ധർമജനും വിശാഖ് നായരുമെല്ലാം ചിത്രത്തിലുണ്ടെങ്കിലും സഹതാരങ്ങളിൽ തിളങ്ങിനിന്നത് അജുവർഗീസ് തന്നെയാണ്.



സംഗീതസാന്ദ്രമായ യാത്ര

രാകേഷ് എ.ആറിന്‍റെ സംഗീതത്തിന്‍റെ അകന്പടിയോടെയാണ് ചെമ്പരത്തിപ്പൂ വിടർന്നുവരുന്നത്. ഒന്നാം പകുതിയിൽ ഇന്നിന്‍റെ പ്രണയത്തിനൊപ്പമുള്ള യാത്രയാണെങ്കിൽ രണ്ടാം പകുതി ഫ്ലാഷ് ബാക്കിലൂടെ പഴയകാലത്തിലേക്കാണ് സിനിമ യാത്ര ചെയ്യുന്നത്. സിനിമാ മോഹവുമായി നടക്കുന്ന വിനോദിന്‍റെ രണ്ടു പ്രണയങ്ങളും ചിത്രത്തിൽ ഇതൾ വിരിയുന്പോൾ അതിൽ ഏതിനാണ് അഴകു കൂടുതലെന്ന് പറയുക അസാധ്യം.

സന്തോഷ് അനിമയുടെ കാമറക്കണ്ണുകൾ മഴയും പ്രണയവും ഗ്രാമാന്തരീക്ഷവും തനിമ നഷ്ടപ്പെടാതെ ഒപ്പിയെടുത്തിട്ടുണ്ട്. കണ്ടിരിക്കാം ഈ ചെമ്പരത്തിപ്പൂവിനെ, പ്രണയം മനസിൽ സൂക്ഷിക്കുന്ന ഏതൊരാൾക്കും.

(ഒന്നുറപ്പാണ് ചെന്പരത്തിപ്പൂവിന് ഇനിയങ്ങോട്ട് ഡിമാൻഡ് കൂടും.)

വി.ശ്രീകാന്ത്
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.