ഗുലേബകാവലിക്ക് തലവയ്ക്കരുത്...!
Saturday, January 20, 2018 12:57 PM IST
ഹോ, ഇതിലും നല്ലത് ചിത്രത്തിന്‍റെ പേര് ചളിപ്പടമെന്ന് ഇടുന്നതായിരുന്നു. കോമഡിയെന്നു പറഞ്ഞ് എന്തെല്ലാമോ കാട്ടിക്കൂട്ടി വച്ചിരിക്കുകയാണ്. പ്രഭുദേവയുടെ ഡാൻസുണ്ടെങ്കിൽ പിന്നെ എല്ലാം അങ്ങ് ശരിയായിക്കൊള്ളുമെന്നുള്ള സംവിധായകൻ കല്യാണിന്‍റെ വിശ്വാസത്തിൽ നിന്നും പിറവികൊണ്ട സിനിമയാണ് "ഗുലേബകാവലി'. പീറ്റർ ഹെയ്നിന്‍റെ ആക്ഷൻ, പ്രഭുദേവയുടെ ഡാൻസ്, ഹൻസികയുടെ ഗ്ലാമർ പ്രകടനം... ഇതെല്ലാമുണ്ടായിട്ടും ഒരു സിനിമ മൂക്കുംകുത്തി താഴെ വീഴണമെങ്കിൽ അതിന് എന്തോ കാര്യമായ കുഴപ്പമുണ്ട്. കോമഡിയെന്നു പറഞ്ഞ് എന്തെല്ലാമോ തല്ലിക്കൂട്ടി ഒരു തിരക്കഥയുണ്ടാക്കി ചിത്രത്തിന് കടിച്ചാൽ പൊട്ടാത്ത വിധമുള്ള പേരുമിട്ടാൽ മാത്രമായില്ല, അത് നേരെ ചൊവ്വേ ബിഗ് സ്ക്രീനിലേക്ക് എത്തിച്ചാൽ മാത്രമേ ക്ലിക്കാകു. ഈ കാര്യം മാത്രം സംവിധായകൻ മറന്നപ്പോൾ ഗുലേബകാവലി തിയറ്ററുകളിൽ കളർഫുള്ളായി തന്നെ പൊട്ടി.



ഡാൻസ് കൊള്ളാം അഭിനയം പോരാ...

സീരിയസായിട്ടാണ് തുടങ്ങുന്നതെങ്കിലും ചിത്രം കോമഡി (ചളിയടി) ട്രാക്കിലേക്ക് കടക്കുന്നതോടെ പ്രേക്ഷകരെ ചിരിപ്പിക്കാൻ നായകൻ നന്നേ പാടുപെടുന്നുണ്ട്. പഞ്ച് ഡയലോഗ് പറഞ്ഞ് സ്വയമേ ധൃതംഗപുളകിതനാകുകയാണ് നായകൻ ചിത്രത്തിൽ. എത്രയോ ചിത്രങ്ങളിൽ കണ്ടു പഴകിയ നന്പറുകളാണ് വീണ്ടും കോമാളിത്തരമായി സംവിധായകൻ ചേർത്തുവച്ചിരിക്കുന്നത്. തമാശക്കാരായ കള്ളന്മാരുടെ, കള്ളികളുടെ, ഗുണ്ടകളുടെ പിന്നെ ഒരു പോലീസുകാരന്‍റെയും പൊട്ടക്കഥയാണ് ചിത്രം പറയുന്നത്. നായകൻ കള്ളൻ, നായിക കള്ളി, പിന്നെ പിറകെ വരുന്നവരെല്ലാം കണക്കാ... കോമഡിയുടെ ലേബലിൽ പ്രഭുദേവ എന്തെല്ലാമോ കാട്ടിക്കൂട്ടി വച്ചിരിക്കുകയാണ് ചിത്രത്തിൽ. ഡാൻസിന്‍റെ കാര്യത്തിൽ പിന്നെ പ്രഭുദേവ പിന്നിലേക്ക് പോകില്ലല്ലോ. അതുമാത്രമാണ് ആകെ കാണാൻ കൊള്ളാവുന്നത്.




കഥയില്ലല്ലോ മുഴുവൻ ക്ലീഷേയല്ലേ

കഥയെന്നു പറയാൻ മാത്രം ചിത്രത്തിലൊന്നുമില്ല. ലോജിക്കില്ലാത്ത കുറെ കാട്ടിക്കൂട്ടലുകൾ തുടക്കം മുതൽ ഒടുക്കം വരെ ഇങ്ങനെ തുരതുരാ വന്നു കൊണ്ടിരിക്കും. ലോജിക്കില്ലാതെ വിജയിച്ച കോമഡി ചിത്രങ്ങളുടെ പാത പിൻതുടരാനായിരുന്നു സംവിധായകന്‍റെ ശ്രമം. പക്ഷേ, തന്ത്രം പൂർണമായും പാളിപ്പോയി. കളവും പിന്നെ ഗുണ്ടായിസവും കുറെ ട്വിസ്റ്റുമെല്ലാം കൂട്ടിയിട്ട് മിക്സ് ചെയ്തപ്പോൾ എന്തെല്ലാമോ ആയിപ്പോയി. എല്ലാം പരസ്പരം ചേരാതെ മാറിനിന്നപോലെ. അതോടെ ഉദ്ദേശിച്ച കാര്യങ്ങളെല്ലാം പാളി. എത്രയോ തവണ കണ്ടു മടുത്ത തട്ടിപ്പും വെട്ടിപ്പുമെല്ലാം കളർഫുള്ളായി കാട്ടാനുള്ള ശ്രമമായിരുന്നു സംവിധായകന്‍റേത്. സംഭവം ചിലിയിടത്തൊക്കെ വിജയിച്ചപ്പോൾ മറ്റ് ചിലയിടത്ത് അന്പേ പാളിപ്പോയി.



ഗ്ലാമർ കാട്ടാൻ മാത്രം നായിക

ഹൻസികയുടെ ഗ്ലാമർ പ്രകടനം മസാലപോലെ ആവോളം ചിത്രത്തിൽ കുത്തിനിറച്ചിട്ടുണ്ട്. പക്ഷേ, അതൊന്നും ചിത്രത്തിന് ഒരുതരത്തിലും ഗുണം ചെയ്തില്ല. നായകനൊപ്പം നായികയും കോമഡി കാട്ടാൻ ശ്രമിച്ചതോടെ സംഭവം ചളകുളമായി. രേവതിയും ചിത്രത്തിൽ പ്രധാന വേഷത്തിലെത്തുന്നുണ്ട്. പുള്ളിക്കാരി കാട്ടിയ നന്പറുകൾ മാത്രമാണ് കുറച്ചെങ്കിലും ഏശിയതെന്നു പറയാം. തഴക്കം വന്ന നടിയുടെ പ്രകടനം ആകെ മൊത്തം ആടിയുലഞ്ഞ ചിത്രത്തിന് ഇടയ്ക്കൊക്കെ ജീവവായു നൽകുന്നുണ്ട്. ഗ്ലാമർ കാട്ടാനുള്ള ഉത്തരവാദിത്തം ഹൻസികയ്ക്ക് നൽകിയ സംവിധായകൻ ചിത്രത്തെ പിടിച്ചു നിർത്താനുള്ള കടമ രേവതിക്കാണ് നൽകിയത്. ചളിയടി പരിധി വിട്ടതോടെ രേവതിയുടെ കൈയിലും സിനിമ ഒതുങ്ങിയില്ല.



ട്വിസ്റ്റുകൾ ഏശിയില്ല

ട്വിസ്റ്റുകൾ ആവശ്യത്തിലേറെ ചിത്രത്തിലുണ്ട്. പക്ഷേ, ഒന്നുപോലും ഏശിയില്ലെന്ന് മാത്രം. ആദ്യ പകുതിയിലും രണ്ടാം പകുതിയിലും ക്ലൈമാക്സിലുമെല്ലാം ട്വിസ്റ്റ് പ്രത്യക്ഷപ്പെടുന്നുണ്ട്. നല്ല ഒന്നാന്തരം ട്വിസ്റ്റുകൾ. പക്ഷേ, കോമഡിയുടെ അതിപ്രസരം നിറഞ്ഞ കാഴ്ചകൾക്കിടയിൽ അവയെല്ലാം എവിടേയ്ക്കോ പോയി. പ്രഭുദേവയുടെ ഡാൻസ് സ്റ്റെപ്പുകൾ എല്ലാം എന്നത്തേയും പോലെ മികച്ചുനിന്നു. അതു കാണാൻ മാത്രം ആഗ്രഹിക്കുന്നവർക്ക് തീർച്ചയായും ഗുലേബകാവലിക്ക് തലവയ്ക്കാം.

(ചളിയടിയിൽ ഒന്നാം സ്ഥാനത്തേക്ക് മത്സരമില്ല. പ്രഭുദേവ എതിരില്ലാതെ വിജയിച്ചു.)

വി.ശ്രീകാന്ത്
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.