ജോയിയുടെ സീരിയസ് ഹിസ്റ്ററി..!
Saturday, November 25, 2017 12:49 PM IST
തെറ്റുകൾ... അതിപ്പോൾ ആർക്കും സംഭവിക്കാവുന്ന ഒന്നാണ്. പക്ഷേ, അവ ആവർത്തിക്കാതിരിക്കുകയെന്നതാണ് ചെയ്യാൻ പറ്റുന്ന കാര്യം. ജോയിയുടെ ജീവിതത്തിൽ സംഭവിച്ച കാര്യങ്ങളുടെ ശരിതെറ്റുകൾ മുന്നിൽ തെളിയുന്പോൾ, തെറ്റിൽ നിന്നു ശരിയിലേക്കുള്ള ദൂരത്തിന് അകലം കുറയുംപോലെ തോന്നിയാൽ അതൊരു കൊച്ചു ചിത്രത്തിന്‍റെ കുഞ്ഞു വിജയമായി മാത്രം കണ്ടാൽ മതി. യുവ സംവിധായകൻ വിഷ്ണു ഗോവിന്ദന്‍റെ "ഹിസ്റ്ററി ഓഫ് ജോയ്' എന്ന ചിത്രം ചർച്ച ചെയ്യുന്നത് സമൂഹത്തിലെ ശരിതെറ്റുകളുടെ അളവുകോലുകളെക്കുറിച്ചാണ്. കുറ്റവാളികൾ ശിക്ഷ കഴിഞ്ഞിറങ്ങിയാലും സമൂഹത്തിനു മുന്നിൽ എന്നും അവർ കുറ്റവാളികൾ തന്നെയാണ്. അത് സമൂഹം അത്തരക്കാർക്ക് കൽപ്പിച്ചു കൊടുത്തിട്ടുള്ള പട്ടമാണ്. ഈ ചിന്താഗതിക്കെതിരേ നിശബ്ദമായി പോരാടുകയാണ് ജോയി (വിഷ്ണു വിനയ്) ഈ ചിത്രത്തിലൂടെ.



ഒതുക്കമുണ്ടായിട്ടും ചിത്രത്തിന് ഇഴച്ചിൽ അനുഭവപ്പെടുന്നത് ആവിഷ്കരണത്തിലുണ്ടാകുന്ന പാളിച്ചകളാലാണ്. അത്തരം കുറവുകൾ ചിത്രത്തിന് ആവശ്യത്തിലേറെയുണ്ട്. അപ്പോഴും പറയാൻ ഉദ്ദേശിച്ച കാര്യം തഞ്ചത്തിൽ കാട്ടിത്തരാൻ സംവിധായകന് കഴിഞ്ഞിട്ടുണ്ട്. കഥയിൽ പുതുമയോ ആവിഷ്കരണത്തിൽ മാറ്റങ്ങളോ ഒന്നും ചിത്രത്തിന് അവകാശപ്പെടാനില്ല. സംവിധായകൻ വിനയന്‍റെ മകൻ വിഷ്ണു വിനയ് ആണ് ചിത്രത്തിൽ നായകനായി എത്തുന്നത്. കന്നിയങ്കം തരക്കേടില്ലാത്ത വിധം ഒപ്പിച്ചെടുക്കാൻ വിഷ്ണുവിന് സാധിച്ചിട്ടുണ്ട്. തുടക്കക്കാരന്‍റെ എല്ലാവിധ പതർച്ചകളും പ്രകടമാകുന്നുണ്ടെങ്കിലും തന്നിലും ഒരു നല്ല നടനുണ്ടെന്ന കാട്ടിത്തരാൻ വിഷ്ണുവിനായി.



മെക്സിക്കൻ അപാരത, വില്ലൻ, ഗൂഢാലോചന, പുണ്യാളൻ പ്രൈവറ്റ് ലിമിറ്റഡ് എന്നീ ചിത്രങ്ങളിലൂടെ പ്രേക്ഷകരെ ആവോളം ചിരിപ്പിച്ച വിഷ്ണു ഗോവിന്ദൻ സംവിധാന കുപ്പായമണിഞ്ഞപ്പോൾ പക്കാ സീരിയസായി. ചിരിക്കാനായി അധികമൊന്നും ചിത്രത്തിലില്ല. പക്ഷേ ചിന്തിക്കാനുള്ള കുറച്ചു സംഗതികൾ വിഷ്ണു തന്‍റെ ചിത്രത്തിലേക്ക് കയറ്റിവിട്ടിട്ടുണ്ട്.

ജോയിയുടെ ജയിൽവാസം അവസാനിക്കുന്ന ദിവസം കാട്ടിത്തന്നു കൊണ്ടാണ് ചിത്രം തുടങ്ങുന്നത്. പിന്നീട് ഇങ്ങോട്ട് ജോയിയുടെ ഇരുണ്ട കാലഘട്ടം ഓർമകളേയും സ്വപ്നങ്ങളേയും കൂട്ടുപിടിച്ച് സംവിധായകൻ പറയാൻ ശ്രമിക്കുന്നു. എട്ടു വർഷത്തെ ജയിൽവാസം ജോയിയിൽ ഉണ്ടാക്കിയ മാറ്റങ്ങളെ, ഇന്നിന്‍റെ ജീവിതരീതികളോട് അവൻ കാട്ടുന്ന സമീപനങ്ങൾ കൊണ്ട് വെളിവാക്കാൻ സംവിധായകന് കഴിഞ്ഞിട്ടുണ്ട്. നായികമാർ രണ്ടുണ്ടെങ്കിലും അവർക്ക് കാര്യമായി ഒന്നുംതന്നെ ചിത്രത്തിൽ ചെയ്യാനുണ്ടായിരുന്നില്ല. ചെയ്തതാകട്ടെ അത്ര നന്നായും ഇല്ല.



തണുപ്പൻ മട്ടിൽ തുടങ്ങി പതിയെ ചൂടു പിടിക്കുന്ന ചിത്രത്തിൽ തണുത്തുറഞ്ഞു പോകാനുള്ള ലാഞ്ചന കൂടുതലായി തോന്നി. ചൂടുപിടിച്ച് വരുന്ന ചിത്രത്തെ തണുപ്പൻ മട്ടിലേക്ക് തള്ളിയിടാൻ സംവിധായകൻ ഉത്സാഹിച്ചപ്പോൾ ആദ്യപകുതി പുതുമകൾ ഒന്നുംതന്നെയില്ലാതെ കടന്നുപോയി. ജോയി നേരിടേണ്ടി വരുന്ന പ്രതിസന്ധികളുടെ തീവ്രത രണ്ടാം പകുതിയിൽ കൂടുന്നുണ്ടെങ്കിലും അതൊക്കെ കാട്ടിത്തന്നത് തണുപ്പൻ മട്ടിലായപ്പോൾ മുന്നിലുള്ള കാഴ്ചകൾ വല്ലാതെ മടുപ്പിച്ചു. ഇത്തിരി ചിരി പകർന്ന് ജോജു ജോർജും വളരെ സീരിയസായി സായ് കുമാറും ആവശ്യത്തിലേറെ കുറുന്പുകളുമായി ശ്രീകുമാറും ചിത്രത്തിൽ വന്നുപോകുന്നുണ്ട്.എറണാകുളത്തെ നഗര കാഴ്ചകൾ മുഷിപ്പില്ലാതെ ഒപ്പിയെടുക്കാൻ ഛായാഗ്രാഹകൻ രതീഷിന് സാധിച്ചിട്ടുണ്ട്. സസ്പെൻസോ ഹരംകൊള്ളിക്കുന്ന ഇടിയോ ഇടിവെട്ട് ട്വിസ്റ്റോ ഒന്നുമില്ലാതെ തന്നെ സമൂഹത്തിന്‍റെ കാഴ്ചപ്പാടുകളെ ചോദ്യം ചെയ്യാൻ വിഷ്ണു ഗോവിന്ദന് തന്‍റെ കന്നി ചിത്രത്തിലൂടെ സാധിച്ചിട്ടുണ്ട്.

(ഒന്നുകൂടി ഉത്സാഹിച്ചാൽ സംവിധാനക്കുപ്പായവും വിഷ്ണുവിന് നേരാംവണ്ണം ഇണങ്ങും.)

വി. ശ്രീകാന്ത്
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.