കത്തിക്കെല്ലാം ഒരു പരിധിയില്ലേ ലോറൻസേ...
Thursday, March 9, 2017 7:35 AM IST
പോലീസ് ഏമാന്മാരുടെ അമാനുഷിക പ്രകടനം കൊണ്ട് തിളച്ചു മറിയുന്ന തമിഴകത്തു നിന്നു പൊട്ടിപ്പുറപ്പെട്ട മറ്റൊരു അറുബോറൻ കെട്ടുകാഴ്ചയാണ് "മൊട്ട ശിവ കെട്ട ശിവ'. ഒട്ടുമിക്ക ചിത്രങ്ങളുടെയും തുടക്കം തെളിഞ്ഞു വരുന്ന വാചകമാണ് "ഇതിലെ കഥയും കഥാപാത്രങ്ങളും സാങ്കല്പികം മാത്രം’. സംവിധായകൻ സായി രമണിയോട് ഒന്നേ ചോദിക്കാനുള്ളൂ.. ഈ സാങ്കല്പികതയ്ക്കെല്ലാം ഒരു അതിരില്ലേ...‍?

പോലീസ് ആണെങ്കിൽ 10 പേരെ ഒറ്റയിടിക്ക് വീഴ്ത്തണം, പിന്നെ മുഴുനീളെ ഡയലോഗുകൾ കാച്ചണമെന്നുള്ള പതിവുശൈലികളെ വിട്ടുപിടിക്കാൻ തമിഴകം ഒരുക്കമല്ലെന്ന് വീണ്ടും തെളിയിക്കുകയാണ്. ചുരുക്കം പറഞ്ഞാൽ സിങ്കം-3 എന്ന ചിത്രത്തിന് പിന്നാലെ പാഞ്ഞെത്തിയ മറ്റൊരു മഹാദുരന്തമാണ് മൊട്ടശിവ കെട്ട ശിവ. സിങ്കത്തിന്‍റെ അത്ര പവറില്ലെങ്കിലും രാഘവ ലോറൻസും മാസ് പ്രകടനത്തിന് ഒട്ടും കുറവു വരുത്തിയിട്ടില്ല. ലോറൻസിന്‍റെ വണ്‍മാൻഷോ കാണാൻ താത്പര്യമുള്ളവർ മാത്രം തിയറ്ററിൽ പോയി ഇത്തരം കാട്ടിക്കൂട്ടലുകൾക്ക് തലവച്ചാൽ മതി.



ചളി, ചളിയോടു ചളി...! ചിത്രത്തിന്‍റെ ആദ്യ പകുതിയെ ഇങ്ങനെ വിശേഷിപ്പിക്കുന്നതാവും നല്ലത്. തമിഴ് സിനിമകളിൽ പണ്ടുമുതൽക്കേ കടന്നുകൂടിയിട്ടുള്ള ഒരു ദുർഭൂതം (തമാശകൾ) ഈ ചിത്രത്തെ വല്ലാതെ പിടികൂടിയിട്ടുണ്ട്. തമാശയ്ക്കായി തമാശ കുത്തിനിറച്ച കുപ്പിയിൽ നിന്നും സംവിധായകൻ ആ ഭൂതത്തെ കെട്ടഴിച്ചു വിട്ടതോടെ തലപെരുക്കുന്ന തമാശകളുടെ ഒരു ഘോഷയാത്ര തന്നെ ചിത്രത്തിന്‍റെ ഒന്നാം പകുതിയിൽ ദൃശ്യമായി. കഥയ്ക്കായി ഒരു കഥയും ഫ്ളാഷ് ബാക്കിന് ഫ്ളാഷ് ബാക്കും സെന്‍റിമെൻസിനായി സെന്‍റിമെൻസും ചിത്രത്തിൽ ഭേഷായി കുത്തിനിറച്ചിട്ടുണ്ട്.



മാറ്റങ്ങൾക്കൊപ്പം സഞ്ചരിക്കുന്ന തമിഴ് സിനിമകൾക്ക് കണ്ണുകിട്ടാതിരിക്കാനാവാം മാസെന്നും സ്റ്റൈലിഷെന്നും പറഞ്ഞ് ഇത്തരം കോപ്രായങ്ങൾ പടച്ചുവിടുന്നത്. അസിസ്റ്റന്‍റ് കമ്മീഷണറായ ശിവയുടെ സ്റ്റൈലിഷ് രീതികളിലൂടെ ചിരി ഉണർത്താനുള്ള ശ്രമമാണ് ഒന്നാം പകുതിയിൽ കാണാനാവുക. കോവൈ സരളയെ മുൻനിർത്തി കാട്ടിക്കൂട്ടുന്ന തമാശ കാഴ്ചകൾ നന്നേ വെറുപ്പിച്ചുകൊണ്ട് മുന്നോട്ടു പോകുന്നതിനിടയിൽ ഇടിയും അടിയുമെല്ലാം കടന്നുവരുന്നുണ്ട്. ഡാൻസില്ലെങ്കിൽ പിന്നെ എന്തു ലോറൻസ്..! മോശം പറയരുതല്ലോ അദ്ദേഹത്തിന്‍റെ നൃത്തച്ചുവടുകൾ മാത്രമാണ് ചിത്രത്തിലെ ആകെയുള്ള ആശ്വാസം.



വില്ലന്മാർക്ക് കൂട്ടാളിയായ അസിസ്റ്റന്‍റ് കമ്മീഷണറുടെ വിക്രിയകൾ കമ്മീഷണർക്ക് (സത്യരാജ്) പിടിക്കാതെ വരുന്നതോടെ അവർക്കിടയിൽ സംവിധായകൻ കുരുക്കിയിട്ട കഥയുടെ ചുരുൾ പതിയെ അഴിച്ചുവിടുന്നുണ്ട്. നായികയായി ചിത്രത്തിൽ എത്തുന്നത് നിക്കി ഗൽറാണിയാണ്. ഗാനരംഗങ്ങളിലെ മസാലക്കൂട്ടിനായിട്ടാണ് നായികയെ ഇതിൽ ഉൾപ്പെടുത്തിയതെന്ന് പറയേണ്ടി വരും. നിമിഷങ്ങൾ കൊണ്ട് പൊട്ടിമുളയ്ക്കുന്ന പ്രണയവും അതിനു പിന്നാലെയുള്ള ഓട്ടവുമെല്ലാം ക്ലീഷേ കാഴ്ചകൾ തന്നെ. ആകസ്മികമായി സംഭവിക്കുന്ന ചില കാര്യങ്ങൾ ശിവയുടെ സ്വഭാവത്തെ മാറ്റുന്നതോടെ ചിത്രം ആക്ഷൻ മൂഡിലേക്കു കടക്കുന്നു. പിന്നെയങ്ങോട്ട് മൊട്ടശിവയെന്ന കെട്ടശിവയുടെ അമാനുഷിക പ്രകടനമാണ് കാണാൻ കഴിയുക.



ഒന്നാം പകുതിയെ അപേക്ഷിച്ച് രണ്ടാം പകുതി പിന്നെയും ഭേദമാണെന്നു പറയാം. രാഷ്ട്രീയ നേതാവും പോലീസും തമ്മിൽ നേരിട്ടുള്ള അങ്കംവെട്ടിലൂടെ കഥയ്ക്ക് രണ്ടാം പകുതിയിൽ വേഗം കൂട്ടാൻ സംവിധായകൻ ശ്രമിച്ചിട്ടുണ്ട്. പിന്നെ കാണാനാവുക സിങ്കത്തിന്‍റെ ഭൂതം മൊട്ടശിവയെ പിടികൂടുന്നതാണ്. ഇടി, ഇടിയോട് ഇടി, മാസ് ഇടി. പ്രതികാരദാഹിയായ പോലീസ് ഓഫിസർക്കു മുന്നിൽ വില്ലൻ വിറയ്ക്കുന്ന പതിവുകാഴ്ച ഈ ചിത്രത്തിലും കാണാനാവും. പഞ്ച് ഡയലോഗുകൾക്ക് ഒരു കുറവും സംവിധായകൻ വരുത്തിയിട്ടില്ലായെന്നുള്ളതാണ് മറ്റൊരു വസ്തുത. രണ്ടരമണിക്കൂറിലേറെയുള്ള ചിത്രത്തിൽ തമാശയും ആക്ഷനും സമാസമം ചേർക്കാനുള്ള ശ്രമം അന്പേ പരാജയപ്പെട്ടു പോയി.



എല്ലാവരും മാസ് ചിത്രങ്ങളിൽ തകർക്കുന്നു, അപ്പോൾ പിന്നെ ഞാനായിട്ട് എന്തിന് കുറയ്ക്കണം എന്ന ലോറൻസിന്‍റെ തോന്നലിൽ നിന്നാണോ ഈ ചിത്രം പിറവികൊണ്ടതെന്നും സംശയിക്കേണ്ടിയിരിക്കുന്നു. തന്നാലാവും വിധമുള്ള മാസ് പ്രകടനം ലോറൻസ് പുറത്തെടുത്തിട്ടുണ്ട്. പക്ഷേ അതു വേണ്ടവിധത്തിലങ്ങ് എറിച്ചില്ലാന്ന് മാത്രം. പതിവ് ആക്ഷൻ ചിത്രങ്ങളിലെന്നവണ്ണം ഒടുക്കം നായകൻ വില്ലനെ കീഴ്പ്പെടുത്തുന്നതോടെ സംഭവം ശുഭം. ആവിഷ്കരണത്തിലോ കഥയിലോ പുതുമയുടെ അംശം തൊട്ടുതീണ്ടാതെ പോകുന്ന ചിത്രം പതിവ് പ്രതികാരകഥകളുടെ വഴിയേ സഞ്ചരിച്ച് കൂപ്പുകുത്തുകയാണ്. മൊട്ടയായാലും കെട്ടയായാലും ഇത്തിരി പുതുമയൊക്കെ വേണ്ടേ മിസ്റ്റർ ഡയറക്ടർ..? എങ്കിലല്ലേ കാണാനൊരു ത്രില്ലുണ്ടാകു...

(കണ്ടുപഴകിയ കാട്ടിക്കൂട്ടലുകളുടെ തനിയാവർത്തനമാണ് മൊട്ട ശിവ കെട്ട ശിവ.)

വി.ശ്രീകാന്ത്
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.