കാണാതെ പോകരുത് ഈ "ടേക്ക് ഓഫ്'
Friday, March 24, 2017 4:01 AM IST
മരണത്തെ മുന്നിൽ കണ്ട ദിനരാത്രങ്ങൾക്ക് ഒരു കഥ പറയാനുണ്ടാകും. ആ കഥയാണ് ദൈവത്തിന്‍റെ മാലാഖമാർ ടേക്ക് ഓഫിലൂടെ പറയുന്നത്. ബിഗ് സ്ക്രീനിൽ കണ്ടത് ഇത്ര ഭീകരമാണെങ്കിൽ നേരിട്ട് നടന്നത് ചിന്തകൾക്ക് അപ്പുറമുള്ള കാര്യങ്ങളായിരിക്കുമെന്ന് ഉറപ്പാണ്. ഇറാക്കിലെ ആ ദുരന്തഭൂമിയിലേക്ക് നിങ്ങൾ ഓരോരുത്തരേയും കൂട്ടിക്കൊണ്ടു പോവുകയാണ് സംവിധായകൻ മഹേഷ് നാരായണൻ.

ഐഎസ് ഭീകരരുടെ പിടിയിൽ നിന്നും രക്ഷപ്പെട്ട 46 മലയാളി നഴ്സുമാരെ 2014-ൽ പത്രങ്ങളിലൂടെയും വിഷ്വൽ മീഡിയയിലൂടെയും നമ്മൾ കണ്ടതാണ്. അന്ന് അവരെക്കുറിച്ച് വന്ന ഓരോ കഥകളും ഇമവെട്ടാതെ വായിക്കുകയും ചെയ്തിട്ടുണ്ടാവാം. എന്നാൽ വാക്കുകൾ കൊണ്ട് പറഞ്ഞൊതുക്കാൻ പറ്റാത്ത ചിലതുണ്ട്. അത്തരം അനുഭവങ്ങളുടെ നേർക്കാഴ്ചകളാണ് ടേക്ക് ഓഫ് നിങ്ങളോട് സംവദിക്കുന്നത്. ഉള്ളിൽ ഉയരുന്ന വിങ്ങലുകളെ അടക്കിനിർത്താൻ പാടുപെടുമെങ്കിലും സഹനത്തിന്‍റെ വഴിതാണ്ടി വന്നവരുടെ കഥ ഓരോരുത്തരുടെയും ഉള്ളിൽ തട്ടുമെന്നുള്ളതിൽ തർക്കമില്ല. കാണാം, അറിയാം അവർ നേരിട്ട കഠിന വഴികളുടെ നാളുകളെ ബിഗ് സ്ക്രീനിലെ കാഴ്ചകളിലൂടെ.



കഥയും മനസും ഒരുമിക്കുന്നൊരിടമുണ്ട് - എഴുത്തുമുറി. ആ മുറിയിൽ തിരക്കഥാകൃത്തുകളായ മഹേഷ് നാരായണനും പി.വി.ഷാജികുമാറും ഒരുമിച്ചിരിക്കാൻ തീരുമാനിച്ചതോടെയാണ് ടേക്ക് ഓഫിലെ കഥാപാത്രങ്ങൾക്ക് ജീവൻ വയ്ക്കുന്നത്. ജീവിതത്തിലെ 46 പേർ സിനിമയിലെത്തുന്പോൾ 19 പേരിലേക്ക് ചുരുങ്ങുന്നുണ്ടെങ്കിലും അവർക്കുള്ളിലിരുന്ന് സമീറയും (പാർവതി) ഷഹീദും (കുഞ്ചാക്കോ ബോബൻ) നല്ലപോലെ പോരടിക്കുന്നുണ്ട്.

തിക്രിത്തിൽ ഐഎസ് ഭീകരരുടെ പിടിയിൽ അകപ്പെട്ട19 നഴ്സുമാരുടെ കഥയാണ് ടേക്ക് ഓഫ് പറയുന്നത്. എഡിറ്റർ കസേരയിൽ നിന്നും സംവിധായകന്‍റെ കസേരയിലേക്ക് ചേക്കേറുന്പോൾ മഹേഷ് നാരായണൻ എടുത്ത റിസ്ക് ചെറുതല്ല. പക്ഷേ ഇനി മഹേഷ് നാരായണൻ അറിയപ്പെടുക മലയാള സിനിമയ്ക്ക് പുതുവഴി തുറന്ന സംവിധായകൻ എന്ന നിലയിലായിരിക്കും.



യഥാർഥ സംഭവത്തിന് സിനിമാ ഭാഷ്യം രചിക്കുന്പോൾ കാട്ടേണ്ട കണിശത കൃത്യമായി സംവിധായകൻ പാലിച്ചിടത്താണ് ടേക്ക് ഓഫ് വേറിട്ട കാഴ്ചയാകുന്നത്. സല്യൂട്ട് പാർവതി, കുഞ്ചാക്കോ ബോബൻ, ഫഹദ് ഫാസിൽ...! നിങ്ങൾ മൂവരുമാണ് ഈ ചിത്രത്തിലെ മുഖങ്ങൾ. യഥാർഥ സംഭവത്തെ അതേ തീക്ഷ്ണതയോടെ നെഞ്ചോടു ചേർക്കാൻ പ്രാപ്തമാക്കിയതിന്‍റെ പ്രധാന ശില്പികൾ. നഴ്സുമാരുടെ കദനകഥ പറയാനല്ല മറിച്ച് അവരുടെ ജീവിതങ്ങളെ തുറന്ന പുസ്തകമാക്കാനാണ് സിനിമ ശ്രമിക്കുന്നത്. നാട്ടിലും വിദേശങ്ങളിലും നഴ്സുമാരെ മറ്റുള്ളവർ നോക്കിക്കാണുന്നതെങ്ങനെയെന്ന് ചിത്രം കൃത്യമായി വരച്ചിടുന്നുണ്ട്.



പറഞ്ഞറിയിക്കാൻ പറ്റാത്തത്ര കാഴ്ചകൾ ദുരന്തമുഖത്തു നിന്നും കാമറയ്ക്കുള്ളിലേക്ക് ആവാഹിക്കാൻ ഛായാഗ്രാഹകൻ സാനു ജോൺ വർഗീസ് കിണഞ്ഞുശ്രമിച്ചപ്പോൾ അതിന്‍റെ ഫലം ബിഗ് സക്രീനിൽ അതേ തീവ്രതയോടെ കാണാൻ കഴിഞ്ഞു. ഇതിൽ വേഷമിട്ട ഓരോരുത്തരും തങ്ങളുടെ മനസ് കൂടി ആ കഥാപാത്രത്തിന് സമ്മാനിച്ചപ്പോൾ അസ്വഭാവികതയുടെ നിഴൽപോലും എങ്ങും കാണാൻ കഴിഞ്ഞില്ല. പാർവതിയുടെ പകർന്നാട്ടങ്ങളുടെ മറ്റൊരു തലമാണ് സമീറ. പ്രതിസന്ധികളെ സന്ധിയില്ലാതെ പോരാടുന്ന ഒരുവളായി പാർവതി ചിത്രത്തിൽ നിറഞ്ഞാടിയപ്പോൾ ദൈവത്തിന്‍റെ മാലാഖമാരുടെ നാട്ടിലെ കഷ്ടപ്പാടുകളത്രയും അവളുടെ മുഖത്തു നിന്നു വായിച്ചെടുക്കാനായി.



ഇറാക്കിലെ ഇന്ത്യൻ അംബാസഡറായ മനോജായി ഫഹദ് ഫാസിൽ നിർണായക ഘട്ടത്തിലെത്തുന്നതോടെ ചിത്രത്തിന്‍റെ ത്രില്ലിന് ആക്കം കൂടുകയായിരുന്നു. സമീറയ്ക്ക് കൈത്താങ്ങായി കൂടെക്കൂടുന്ന ഷഹീദിനെ തൻമയത്വത്തോടെ അവതരിപ്പിച്ച ചാക്കോച്ചന്‍റെ മറ്റൊരു മികച്ച കഥാപാത്രമാണിത്. ഇനി കുഞ്ചാക്കോ ബോബൻ എന്ന നടനെ വിലയിരുത്തപ്പെടുക ടേക്ക് ഓഫിന് മുന്പും ശേഷവും എന്ന നിലയിലായിരിക്കുമെന്ന് നിസംശയം പറയാം.



ഇത്രയും സീരിയസായ വിഷയത്തിന് അനുഗുണമായി പശ്ചാത്തല സംഗീതം ഒരുക്കിയ ഗോപി സുന്ദറിനെ എത്രകണ്ട് അഭിനന്ദിച്ചാലും മതിയാവില്ല. ദുരന്ത മുഖങ്ങളിലെ തീവ്രതയെ മനസിലേക്ക് പകർന്നുതരാൻ ഗോപീ സുന്ദറിന്‍റെ സംഗീതത്തിനായി. ഇതുപോലൊരു വിഷയം സിനിമയാക്കുന്പോൾ നിർമാതാക്കളുടെ റോളിലെത്തി ആന്‍റോ ജോസഫും ഷെബിൻ ബെക്കറും ചിത്രത്തിന്‍റെ അണിയറ പ്രവർത്തകർക്ക് നല്കിയ ധൈര്യത്തെ കണ്ടില്ലായെന്ന് നടിക്കാനാവില്ല.



പാട്ടും കൂത്തും മേളാങ്കവും ഒന്നുമില്ലെന്നേയുള്ളു.. മനസിൽ തൊടുന്ന കഥയുണ്ട്, ഒരുപിടി കഥാപാത്രങ്ങളും. അവർ നിങ്ങളെ പിടിച്ചിരുത്തുമെന്നതിൽ സംശമില്ല. ടിക്കറ്റെടുക്കാം ദൈവത്തിന്‍റെ മാലാഖമാർ നേരിടേണ്ടി വന്ന ദുരന്തമുഖങ്ങളിലെ കഥ അറിയാൻ. അന്തരിച്ച സംവിധായകൻ രാജേഷ് പിള്ളയ്ക്ക് കൊടുക്കാൻ സുഹൃത്തുക്കൾക്ക് ഇതിലും മികച്ച സമ്മാനമുണ്ടാകില്ല.

(2017ലെ നേട്ടങ്ങളിലൊന്നാണ് ടേക്ക് ഓഫിലെ കാഴ്ചകൾ... കണ്ടില്ലായെങ്കിൽ വലിയ നഷ്ടവും.)

വി.ശ്രീകാന്ത്
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.