പേടിക്കേണ്ട, ഇഷ്ടപ്പെടാം ഡോറയെ..
Saturday, April 1, 2017 9:38 AM IST
ആദ്യം പേടിപ്പിക്കും പിന്നെ ആരെയും ഇഷ്ടപ്പെടുത്തും ഈ ഡോറ. നയൻതാര കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്ന ഡോറ കണ്ടു ശീലിച്ച ഹൊറർചിത്രങ്ങളിൽ നിന്നു വ്യത്യസ്തമാകുന്നത് ഈ പ്രത്യേകത കൊണ്ടാണ്. നയൻതാരയുടെ മുന്പിറങ്ങിയ ഹൊറർ‌ ത്രില്ലർ മായയുമായി ഒരു സാമ്യവുമില്ലാത്ത ചിത്രം. താരറാണിയുടെ ആരാധകരെ പൂർണമായും തൃപ്തിപ്പെടുത്തുന്ന ചിത്രമാണ് ഡോറ. ചിത്രത്തിലെ നയൻസിന്‍റെ പ്രകടനവും ഉഗ്രൻ.



പവലക്കൊടി എന്നാണ് ചിത്രത്തിൽ നയൻതാര അവതരിപ്പിക്കുന്ന കഥാപാത്രത്തിന്‍റെ പേര്. സ്വന്തമായി കോൾ ടാക്സി തുടങ്ങുന്നതിനായി പവലക്കൊടിയും അച്ഛൻ വൈരക്കണ്ണുവും ഒരു കാർ വാങ്ങാൻ തീരുമാനിക്കുന്നു. യൂസ്ഡ് കാർ ഷോറൂമിൽ നിന്നു പവലക്കൊടിയുടെ താത്പര്യപ്രകാരം പഴയ ആസ്റ്റർ കാംബ്രിഡ്ജ് കാർ വാങ്ങുന്നു. ആ കാറിലുള്ള ആത്മാവ് പവലക്കൊടിയുടെ ജീവിതത്തെ എങ്ങനെയാണ് ബാധിക്കുന്നത് എന്നിടത്തുനിന്നാണ് കഥയുടെ പേടിപ്പെടുത്തുന്ന ആരംഭം.

സാധാരണ ഹൊറർ ചിത്രങ്ങളിലേതുപോലെ മനുഷ്യന്‍റെ ആത്മാവല്ല കാറിലുള്ളത്. ഡോറ എന്ന നായയുടേതാണ്. സിനിമ പൂർണമായും നയൻതാരയെ കേന്ദ്രീകരിച്ചാണ് മുന്നോട്ട് പോകുന്നത്. നയൻതാരയുടെ പ്രകടന മികവിനൊപ്പം ഡോറയുടെ ആസ്വാദനത്തിൽ ചേർത്ത് വായിക്കേണ്ട ഒന്നാണ് സംവിധായകൻ ദോസ് രാമസ്വാമിയുടെ മികവുറ്റ അവതരണശൈലി. കാറിന്‍റെ പ്രതികാരം രംഗങ്ങളും ആക്ഷൻ രംഗങ്ങളും മനോഹരമായി ചിത്രീകരിച്ചിരിച്ച് സംവിധായകൻ പ്രേക്ഷകന് പുതുമ സമ്മാനിക്കുന്നുണ്ട്.



ചിത്രത്തിന് എ സർട്ടിഫിക്കറ്റ് നൽകിയിരിക്കുന്നതിന്‍റെ ആവശ്യം ഡോറ കണ്ടിറങ്ങുന്ന ഓരോ പ്രേക്ഷകനെയും ചിന്തിപ്പിക്കും. സാധാരണ ഹൊറർ ചിത്രത്തിന്‍റെ അത്ര പോലും പേടിപ്പെടുത്തുന്ന വയലസൻസോ അശ്ലീല രംഗങ്ങളോ ചിത്രത്തിലില്ല. അഭിനേതാക്കളുടെ മികവിൽ മാത്രം മുന്നോട്ടുപോകുന്ന ഡോറയ്ക്ക് എ സർട്ടിഫിക്കറ്റ് നൽകിയത് ഒട്ടും ഉചിതമായി തോന്നുന്നില്ല.



പവലക്കൊടിയുടെ അച്ഛനായി വേഷമിട്ട തന്പി രാമയ്യ മികച്ച പ്രകടനമാണ് കാഴ്ചവയ്ക്കുന്നത്. ഹാരിഷ് ഉത്തമന്‍റെ പോലീസ് വേഷവും ഗംഭീരമായി. ഹൊറർ ചിത്രങ്ങളുടെ വിജയത്തിൽ ഛായാഗ്രാഹകർക്കു വലിയ പ്രാധാന്യമുണ്ട്. ഡോറയുടെ കാര്യത്തിലും സംഗതി വ്യത്യസ്തമല്ല. സിനിമയുടെ ഹൊറർ പശ്ചാത്തലത്തെ പ്രേക്ഷകരിൽ എത്തിക്കാൻ ദിനേശന്‍റെ ഛായാഗ്രഹണ മികവിന് സാധിച്ചിട്ടുണ്ട്. സിനിമയുടെ എഡിറ്റിംഗ് നിർവഹിച്ചിരിക്കുന്നത് ഗോപികൃഷ്ണനാണ്. സംഗീതം കൈകാര്യം ചെയ്തിരിക്കുന്നത് മെർവിൻ സോളമനും പശ്ചാത്തല സംഗീതം നിർവഹിച്ചിരിക്കുന്നതു വിവേക് ശിവയുമായാണ്. ഇവരെല്ലാം അവരവരുടെ ജോലികൾ മികച്ചതാക്കിയപ്പോൾ പ്രേക്ഷകന് പുതുമ നിറഞ്ഞ ഒരു ഹൊറർ ചിത്രം സമ്മാനിക്കാൻ കഴിഞ്ഞു.

(കുട്ടികൾക്കും കുടുംബത്തിനും പേടിക്കാതെ കാണാൻ കഴിയുന്ന ഒരു നല്ല നയൻസ് ചിത്രം തന്നെയാണ് ഡോറ.)

സോനു തോമസ്
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.