നിരാശപ്പെടുത്തി ജെമിനി...
Friday, April 21, 2017 9:29 PM IST
ഒരു ഷോർട്ട് ഫിലിമിന് പാകത്തിനുള്ള കഥയെ ഉൗതിപെരുപ്പിച്ചാൽ സംഭവിക്കാവുന്ന ദുരന്തമേ "ജെമിനി' എന്ന് കൊച്ചുസിനിമയ്ക്കും സംഭവിച്ചുള്ളു. ഇഴഞ്ഞിഴഞ്ഞ് ഒരു പരുവത്തിലായ ചിത്രം. രണ്ടു മണിക്കൂറിലേറെ തള്ളിനീക്കാൻ വെന്പൽകൊള്ളുന്ന സംവിധായകന്‍റെ (പി.കെ ബാബുരാജ്) ത്വര ഒരുപാട് രംഗങ്ങളിൽ കാണാനാവും. എന്തിനാണ് കക്ഷി ഇത്തരത്തിൽ ഒരു സാഹസത്തിന് തയാറായതെന്നേ അറിയേണ്ടതുള്ളു.




"ദൃശ്യം' കണ്ടവരാരും കൊച്ചുകാന്താരിയായ എസ്തറിനെ മറക്കാൻ ഇടയില്ല. അളിഞ്ഞ സെന്‍റിമെൻസ് രംഗങ്ങളുടെ കുത്തൊഴുക്കിനിടയിലും എസ്തറിന്‍റെ തന്മയത്വത്തോടെയുള്ള പ്രകടനമാണ് ചിത്രത്തിന് അല്പമെങ്കിലും ജീവവായു നല്കുന്നത്. എസ്തറിലെ അഭിനേത്രിയെ തേച്ചുമിനുക്കിയാൽ വരുംകാലത്ത് മലയാള സിനിമയ്ക്ക് മികച്ച ഒരു നടിയെ ആയിരിക്കും ലഭിക്കുക. ചിത്രം നന്നേ ബോറടിപ്പിക്കുമെങ്കിലും എസ്തർ ശരാശരിക്കും മുകളിലുള്ള പ്രകടനം പുറത്തെടുത്ത് നിലതെറ്റി ഒഴുകിയ കഥയ്ക്ക് കൈത്താങ്ങായി മാറുന്നുണ്ട്.



അച്ചടക്കമില്ലാത്ത കഥയ്ക്ക് ഒട്ടും യോജിക്കാത്ത തിരക്കഥാ ഭാഷ്യം രചിച്ചിടത്ത് തന്നെ ഈ ചിത്രത്തിന്‍റെ ഗതി നിർണയിക്കപ്പെട്ടു. ഡോ. ബിനു പുരുഷോത്തമന്‍റെ തിരക്കഥ വെറും കാട്ടിക്കൂട്ടലാണെന്ന് സാരം. സ്പെഷൽ ഗേളെന്ന് പട്ടം ചാർത്തിയാണ് ജെമിനിയെ (എസ്തർ) ചിത്രത്തിൽ അവതരിപ്പിച്ചിരിക്കുന്നത്. തുടക്കം മുതൽ അവസാനം വരെ ജെമിനി സ്പെഷൽ ഗേളാണെന്ന് ഓർമിപ്പിക്കാനായി ഓരോരുത്തരെ നിയോഗിച്ചിട്ടുണ്ട്.

മാതാപിതാക്കളുടെ സ്വരുമയില്ലായ്മയും അതിലൂടെ മക്കൾക്കുണ്ടാകുന്ന ബുദ്ധിമുട്ടുകളും ഒരുപാട് ചിത്രങ്ങളിൽ പ്രതിപാദിച്ചിട്ടുള്ള വിഷയമാണ്. അതേ വിഷയം തന്നെ വീണ്ടും പരീക്ഷിക്കാൻ എടുക്കുന്പോൾ അവതരണത്തിലെങ്കിലും പുതുമ കൊണ്ടുവരാൻ സംവിധായകൻ ശ്രമിക്കേണ്ടതായിരുന്നു. എന്നാൽ തട്ടിക്കൂട്ടിയ തിരക്കഥയ്ക്ക് അനുസരിച്ച് എങ്ങനെയെങ്കിലും സിനിമ ചെയ്യണമെന്നുള്ള വെന്പലിൽ കാണിച്ചുവച്ചതെല്ലാം ശരാശരിക്കും താഴെയുള്ള മെലോഡ്രാമകൾ മാത്രമായി. ചുരുക്കത്തിൽ, പാതിവെന്ത കലാസൃഷ്ടിയായാണ് ജെമിനി തിയറ്ററുകളിലെത്തിയത്.



കഥാപാത്രങ്ങളുടെ പൂർണതയില്ലായ്മ തന്നെയാണ് ചിത്രത്തിലെ പ്രധാന വില്ലൻ. എന്തിനോ വേണ്ടി തിളയ്ക്കുന്ന സാന്പാറെന്ന പോലെ ഒരുപിടി കഥാപാത്രങ്ങൾ. ജെമിനിയെ ചുറ്റിപ്പറ്റി നീങ്ങുന്ന കഥയിൽ അവളുടെ പ്രത്യേകതകളും പോരായ്മകളും അക്കമിട്ടു നിരത്തിയാണ് ചിത്രത്തിന്‍റെ പോക്ക്. അതിനിടയിൽ അല്ലറചില്ലറ ഫ്ളാഷ് ബാക്കുകൾ, പിന്നെ വീണ്ടും കഥയിലേക്കുള്ള തിരിച്ചുവരവ്. ജെമിനി വഴക്കാളി മാത്രമല്ല നല്ലകുട്ടിയാണെന്നു കൂടി കാണിക്കാനായി അവളുടെ ഉള്ളിലെ കഴിവിനെ അധ്യാപിക പുറത്തുകൊണ്ടുവരുന്നതോടെ കഥയ്ക്ക് അല്പം വേഗം കൂടുന്നുണ്ട്. പിന്നെയങ്ങോട്ട് ജെമിനിയുടെ വിജയവഴികളുടെ പാതയിലേക്കാണ് കാണികളെ സംവിധായകൻ ക്ഷണിക്കുന്നത്.



കഠിന വഴികളിലൂടെ കടന്നാലേ വിജയം ഉണ്ടാകു എന്നു കാണിക്കാനായി ജെമിനിയെ കുടുംബാന്തരീക്ഷത്തിലെ കല്ലുകടികൾക്കിടയിൽ തളച്ചിടാനുള്ള ശ്രമവും സംവിധായകൻ നടത്തുന്നുണ്ട്. ശോകവും സന്തോഷവും ഉണ്ടാകുന്പോഴെല്ലാം പാട്ടുകൾ കടന്നുവരുന്നുണ്ടെങ്കിലും ചിത്രത്തിന് കൃത്യമായ ഒഴുക്കില്ലാത്തതിനാൽ അവ എവിടെയെല്ലാമോ തട്ടിത്തടഞ്ഞ് നിൽക്കുന്ന കാഴ്ചയും കാണാനാവും. രണ്‍ജി പണിക്കരുടെ രംഗപ്രവേശത്തോടെ ചിത്രം അല്പം ചൂടുപിടിക്കുന്നുണ്ടെങ്കിലും വീണ്ടും സെന്‍റിമെൻസ് രംഗങ്ങൾ കുത്തിനിറച്ച് ചിത്രത്തിന്‍റെ വേഗം സംവിധായകൻ നന്നേ കുറയ്ക്കുന്നുണ്ട്.



പെണ്‍കുട്ടികളുള്ള മാതാപിതാക്കളുടെ വേവലാതികൾ മിതത്വത്തോടെ അവതരിപ്പിച്ചിരുന്നെങ്കിൽ ചിത്രത്തിന്‍റെ പോക്കിന് അല്പം വേഗം കൂടിയേനെ. പൂർണതയില്ലാത്ത രംഗങ്ങളും ഒട്ടും പഞ്ചില്ലാത്ത സംഭാഷണങ്ങളും അമിതാഭിനയവുമെല്ലാം ഒന്നിനോടൊന്ന് ചേർന്നു നിന്നപ്പോൾ ചിത്രം ശരാശരിക്കും താഴെയിലേക്ക് കൂപ്പുകുത്തി. മൊത്തത്തിലുള്ള ഒഴുക്കില്ലായ്മ ചിത്രത്തിന്‍റെ ക്ലൈമാക്സിനെയും ബാധിച്ചു. കൈവിട്ടുപോയ ചിത്രത്തിന് പിന്നെയെന്തോന്ന് ക്ലൈമാക്സ് എന്ന മട്ടിലുള്ള മറ്റൊരു കാട്ടിക്കൂട്ടൽ കൂടി കടന്നുവരുന്നതോടെ ചിത്രം പൂർണം.

വി.ശ്രീകാന്ത്
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.