വനമകന് തലവെച്ചാൽ ബോറടിച്ച് മരിക്കാം...
Friday, June 23, 2017 7:31 AM IST
കഥയില്ലായ്മയുടെ കൂട്ടിൽ അകപ്പെട്ട സംവിധായകന്‍റെ നിലവിളിയാണ് "വനമകൻ'. മനസിൽ കഥ ഒന്നുമില്ല, എന്നാൽ പിന്നെ കാടിനെ കൂട്ടുപിടിക്കാം. കാട് മാത്രം പോരാ, കാട്ടുവാസികൾ കൂടി ആകുന്പോൾ സംഭവം കുറച്ച് കൂടി കളർഫുള്ളാകും. എന്നിട്ട് ലോകത്ത് അങ്ങോളം ഇങ്ങോളം കാട്ടിൽ വസിക്കുന്നവർക്കായി ഒരു ഡെഡിക്കേഷനും കൂടി കൊടുത്താൽ സംഭവം ശുഭം. ഇത്തരം കാട്ടിക്കൂട്ടലുകളുടെ ആകെ തുകയാണ് സംവിധായകൻ എ.എൽ വിജയിയുടെ വനമകൻ. ആര്യ നായകനായി എത്തിയ കടന്പന് ശേഷം കാട് പ്രമേയമായി എത്തുന്ന തമിഴ് ചിത്രമാണ് വനമകൻ. ക്ലച്ച് പിടിക്കാതെ പോയ കടന്പന്‍റെ പാതയിലൂടെ തന്നെയാണ് ജയം രവി നായകനായി എത്തിയ വനമകന്‍റെയും യാത്ര.



നഗരവും കാടും തമ്മിൽ കൂട്ടിക്കുഴച്ച മിശ്രിതമാണ് വനമകനിൽ കാണാൻ കഴിയുക. തുടക്കം കാട്ടിൽ നിന്നാണെങ്കിലും നഗരക്കാഴ്ചകളിലേക്ക് അതിവേഗം കഥയെ തിരിച്ചുവിടുന്നുണ്ട് സംവിധായകൻ. നായികയുടെ മേനിയഴകിനെ ആവശ്യാനുസരണം ഉപയോഗിച്ച് ഗ്ലാമർ പരിവേഷം നൽകി തമിഴക ട്രെൻഡ് ചിത്രം കാത്തുസൂക്ഷിക്കുന്നുണ്ട്. കഥയില്ലായ്മയിൽ നിന്നും രക്ഷപ്പെടാനുള്ള നുണുക്കുവിദ്യകൾ മാത്രമായി അതിനെ കണ്ടാൽ മതി.

ആൻഡമാനിലേക്കുള്ള നായിക കാവ്യയുടെയും (സയിഷ സൈഗാൾ) സുഹൃത്തുക്കളുടെയും യാത്രയാണ് ചിത്രത്തിന് വഴിത്തിരിവ് സമ്മാനിക്കുന്നത്. കാട്ടിൽ നിന്നും നഗരത്തിലെത്തുന്ന വാസിയുടെ (ജയം രവി) പരാക്രമങ്ങളിലൂടെയാണ് ചിത്രം മുന്നോട്ട് പോകുന്നത്. വെറൈറ്റി ഗെറ്റപ്പിലാണ് വാസിയുടെ വരവെങ്കിലും അഭിനയം എന്നവണ്ണം കാട്ടിക്കൂട്ടിയ സംഭവം വികാസങ്ങളത്രയും ആവശ്യത്തിലധികം ബോറടി മാത്രമാണ് സമ്മാനിച്ചത്.




നഗരത്തിലെത്തിയ കാട്ടുവാസിയുടെ നന്മകൾ കാട്ടാനായിരുന്നു പിന്നീട് അങ്ങോട്ട് സംവിധായകൻ ശ്രമിച്ചത്. പക്ഷേ നന്മ ഇത്തിരി ഓവറായി പോയെന്നു മാത്രം. കോടിപതിയായ നായികയും വാസിയും തമ്മിൽ ഭാഷ അറിയാതെ തന്നെ സൗഹൃദത്തിലാകുന്നതും അവരുടെ ചുറ്റിക്കറക്കവുമെല്ലാം പുതുമ അവകാശപ്പെടാൻ പറ്റില്ലായെങ്കിലും തരക്കേടില്ലാത്തവിധം ചിത്രീകരിച്ചിട്ടുണ്ട്. ആദ്യ പകുതിയിലെ ജയം രവിയുടെ പ്രകടനം കണ്ടാൽ തുന്പിയെക്കൊണ്ട് കല്ലെടുപ്പിക്കാനല്ലേ സംവിധായകൻ ശ്രമിച്ചതെന്ന് ആർക്കായാലും തോന്നിപ്പോകും. മസിലുപെരുപ്പിച്ചിട്ടുണ്ട്, തരക്കേടില്ലാത്ത ബോഡി, പിന്നെ ഒത്ത പൊക്കം എല്ലാം ഒന്നിനൊന്ന് മികച്ചത് തന്നെ. പക്ഷേ അഭിനയം മാത്രം പോര.




ഒന്നാം പകുതിയിലെ നഗരകാഴ്ചകളിൽ നിന്നും കഥയെ കാട്ടിലേക്ക് അഴിച്ചുവിടുകയാണ് സംവിധായകൻ രണ്ടാം പകുതിയിൽ. വനമകൻ എന്നു പറഞ്ഞിട്ട് കാടു കാണിച്ചില്ലെങ്കിൽ എങ്ങനാ ശരിയാവുക. മോശം പറയരുതല്ലോ, ഛായാഗ്രാഹകൻ തിരു കാടഴക് മതിവരുവോളം ഒപ്പിയെടുത്തിട്ടുണ്ട്. കഥയെന്ന പേരിൽ സംവിധായകൻ കാട്ടിക്കൂട്ടിയ വിക്രിയകൾക്കിടയിലും ഒന്നാന്തരം ദൃശ്യവിരുന്നാണ് ഛായാഗ്രാഹകൻ പ്രേക്ഷകർക്ക് സമ്മാനിക്കുന്നത്. രണ്ടരമണിക്കൂറിനോട് അടുത്തുള്ള സിനിമയിൽ മിഴിവുള്ള കാഴ്ചകൾ കൂടിയില്ലായിരുന്നെങ്കിൽ മുഷിപ്പിന്‍റെ അളവ് ക്രമാതീതമായി ഉയർന്നേനെ. പ്രകാശ് രാജിനെ പോലൊരു നടൻ യാതൊരുവിധ പ്രാധാന്യവുമില്ലാതെ ഒതുങ്ങി കൂടുന്ന കാഴ്ചയും ചിത്രത്തിൽ കാണാനാവും.

നഗര കാഴ്ചകൾക്കും കാനന കാഴ്ചകൾക്കും ഇടയിൽ കടന്നുവന്ന ഹാരിസ് ജയരാജിന്‍റെ പാട്ടുകൾ അത്രയും മിഴിവുള്ള ഫ്രെയിമുകളാൽ സന്പന്നമായിരുന്നു. നഗരത്തിൽ മരം കയറാൻ പറ്റാത്തതിന്‍റെ ബുദ്ധിമുട്ട് കാട്ടിലേക്ക് തുറന്നുവിടുന്നതോടെ നായകൻ തീർക്കുന്നുണ്ട്. മൃഗങ്ങളില്ലെങ്കിൽ പിന്നെ എന്തോന്ന് കാട്, ഒട്ടും കുറച്ചില്ല, പുലിയെ തന്നെ രംഗത്തിറക്കുന്നുണ്ട്. സ്പെഷൽ എഫക്ടാണെങ്കിലും മനുഷ്യ സ്നേഹിയായ പുലിയാണ് സംവിധായകൻ രംഗത്ത് ഇറക്കിയത്. നന്മ മനുഷ്യനിൽ മാത്രമല്ല മൃഗങ്ങളിലും ഉണ്ടെന്നു കാട്ടാനുള്ള സംവിധായകന്‍റെ വ്യഗ്രത ചിത്രത്തിൽ കാണാനാവും.




നഗരത്തിലിട്ട് ശ്വാസംമുട്ടിച്ച വാസിയെ കാട്ടിലേക്ക് ഇറക്കിവിട്ട ശേഷമുള്ള കാഴ്ചകൾ അത്രയും കണ്ടിരിക്കേണ്ടതു തന്നെയാണ്. നായിക കൂടെത്തന്നെയുണ്ടെങ്കിലും പ്രത്യേകിച്ച് കാര്യം ഒന്നുമില്ല. നായിക അപകടത്തിൽ പെടുന്നു, നായകൻ അതിസാഹസികമായി രക്ഷിക്കുന്ന പോലുള്ള പതിവ് കാഴ്ചകൾ വനമകനിലുമുണ്ട്. അത്തരം സീരിയസ് രംഗങ്ങൾ കണ്ടു കഴിയുന്പോൾ ചിരിവന്നാൽ പ്രേക്ഷകനെ കുറ്റം പറയാൻ പറ്റില്ല.

പിന്നെ ക്ലൈമാക്സ്. അവിടെ പിന്നെ ലോജിക്കില്ലായ്മയുടെ ഘോഷയാത്രയാണ്. കൊമേഷ്യൽ സിനിമകളുടെ സ്ഥിരം ചേരുവകളെ കാടിന്‍റെ പശ്ചാത്തലത്തിലേക്ക് വലിച്ചിടുക മാത്രമാണ് സംവിധായകൻ എ.എൽ വിജയ് വനമകനിൽ ചെയ്തിരിക്കുന്നത്. പരീക്ഷണങ്ങളുടെ തട്ടകമായ തമിഴകത്ത് നിന്നും ഇത്തരം തട്ടിക്കൂട്ട് ചിത്രങ്ങൾ വൻ താരനിരയുമായി പ്രത്യക്ഷപ്പെടുന്പോൾ പ്രേക്ഷകർ ഒന്ന് ജാഗരൂകരായിരിക്കുന്നത് നല്ലതാണ്.

(ജയം രവി, ഇത് ഇത്തിരി കൂടി പോയി... ഇനിയും ഈ വഴി വരുമോ ഇമ്മാതിരി സാഹസങ്ങളുമായി..?)

വി. ശ്രീകാന്ത്
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.